റബ്ബർകൃഷിയെ പ്രതി ജോസ്. കെ. മാണിയുടെ നിരാഹാരസമരം തുടങ്ങുമ്പോൾ ചില റബ്ബർസംഗതികൾ...
കേരളത്തിൽ ഇന്ന് കാണുന്ന പല കൃഷി വിഭവങ്ങളുടെയും ആസ്ഥാനം എന്ന് കരുതപ്പെടുന്ന തെക്കേ അമേരിക്കയിൽ നിന്നാണ് റബ്ബറും പൗരസ്ത്യ/ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും വരുന്നത്. ബ്രസീലിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്കും അവിടെ നിന്നും അവരുടെ ഉഷ്ണമേഖലാ കോളനികളിലേയ്ക്കും എന്നായിരുന്നു ആ സഞ്ചാരപഥം. ഇന്ത്യയിൽ വ്യാപാരോൻമുഖമായ ആദ്യത്തെ റബ്ബർത്തോട്ടം സ്ഥാപിതമാവുന്നത് കേരളത്തിൽ, തട്ടേക്കാട് 1902 - ൽ ആണ്.
കേരളത്തിന്റെ സാമ്പത്തിക മേഖലയെ കാര്യമായി പരിവർത്തിപ്പിച്ച ഒരു കൃഷിയാണ് റബ്ബറിന്റേത്. ഇപ്പോൾ വിലയിടിവ് ഉണ്ടെങ്കിലും റബ്ബർതോട്ടങ്ങൾ സമ്പത്തിന്റെ മാനദണ്ഡമായി കരുതപ്പെടുന്നു കേരളത്തിന്റെ പല ഇടനാടൻ മേഖലകളിലും ഇന്നും. റബ്ബർകൃഷി സാമ്പത്തികമായി പ്രബലമായ ഒരു ജനവിഭാഗത്തെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാക്കിയെടുത്തു. അതിൽ ചെറുകിട കർഷകരും വൻകിട കർഷകരും ഉൾപ്പെടുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിൽ സാമ്പത്തിക മേഖലയിൽ മാത്രമല്ല സാമൂഹിക, രാഷ്ട്രീയ ഇടങ്ങളിലും റബ്ബർ ഒരു പ്രബല ഘടകമായി. പല മലയോര പട്ടണങ്ങളുടെയും ഉയർച്ചയ്ക്ക് മുഖ്യമായ ഒരു കാരണം റബ്ബറാണ്. റബ്ബറിന്റെ രാഷ്ട്രീയം കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രമുഖകക്ഷിയാണല്ലോ ഇന്ന് ബാറിന്റെ രാഷ്ട്രീയത്തിൽ എത്തിനിൽക്കുന്നത്.
കേരളത്തിന്റെ തനതു ജൈവമേഖലയെ ഹനിച്ചുകൊണ്ടാണ് റബ്ബർ തോട്ടങ്ങൾ ഉണ്ടായത്. റബ്ബർ തോട്ടത്തിന്റെ പരിപാലനത്തിലും റബ്ബറിന്റെ നിർമ്മാണത്തിലും ഉൾപ്പെട്ടിരിക്കുന്ന സാങ്കേതികതകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, തോട്ടങ്ങളുടെ മേഖലാവിസ്തീർണ്ണം കൊണ്ടും, രൂക്ഷത കൊണ്ടും ആ പ്രദേശത്തിന്റെ സൂക്ഷ്മജൈവതയെ കാര്യമായി നശിപ്പിച്ചുകളയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതോടൊപ്പം, റബ്ബർമരം തന്റെ വളർച്ചയ്ക്കായി ഉപയുക്തമാക്കുന്ന ജലത്തിന്റേയും മണൽലവണങ്ങളുടേയും ഉയർന്നതോത് മറ്റ് ചെറുഹരിതലോകത്തെ ആഹാരരഹിതമാക്കുന്നു. ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ക്യാൻസർ പോലുള്ള ആധുനിക രോഗങ്ങൾ കേരളത്തിൽ വ്യാപകമാകുന്നതിൽ റബ്ബർ ഉൾപ്പെടെയുള്ള വ്യാപകമായ കൃഷികൾക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ കാരണമാകുന്നു എന്നും കരുതപ്പെടുന്നു.
പരിസ്ഥിതിയും വികസനവും തമ്മിൽ എന്നും സംഘർഷത്തിലാണ്. ഇനിയുള്ള കാലങ്ങളിൽ അതെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. അവികസിത, വികസ്വര പ്രദേശത്ത് ഏറ്റവും സജീവമായ പരിസ്ഥിതി അവബോധം നിലനിൽക്കുന്ന ഒരു ദേശമാണ് കേരളം എന്ന് ഈ വഴിക്കുള്ള വായനകൾ സസന്തോഷം അറിവുതരും. പരിസ്ഥിതിനാശങ്ങൾ ഉണ്ടാവുന്നില്ല എന്നല്ല അതിനർത്ഥം, പരിസ്ഥിതിനാശം സംഭവിക്കുന്നു എന്ന പൊതുബോധം ഏറ്റവും പ്രാഥമികമാണ്.
കൗതുകകരമായി തോന്നാവുന്ന മറ്റൊരു ചരിത്രം...
Henry Ford - ബുദ്ധിസാമർത്ഥ്യവും ഇച്ഛാശക്തിയുമുള്ള വ്യവസായിയായിരുന്നു എന്നതിന് തർക്കമില്ല. ഏറ്റവുംകൂടുതൽ റബ്ബർ ആവശ്യമുള്ള, വാഹനങ്ങളുടെ നിർമ്മാണമാണല്ലോ അദ്ദേഹം നടത്തിയിരുന്നത്. അതിനാൽ ഏഷ്യൻ രാജ്യങ്ങൾക്കുള്ള കുത്തക തകർത്ത്, സ്വന്തം ആവശ്യത്തിനുള്ള റബ്ബർ ഉത്പാദിപ്പിക്കാൻ, ആ മരത്തിന്റെ/കൃഷിയുടെ ഈറ്റില്ലമെന്ന് പറയാവുന്ന ആമസോൺ തടത്തിൽ തന്നെ ഇരുപത്തിയഞ്ച് ലക്ഷം ഏക്കർ സ്ഥലത്ത് അദ്ദേഹം റബ്ബർകൃഷി ആരംഭിച്ചു. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ രണ്ടാം പകുതിയിൽ ആരംഭിച്ച ഈ വൻകിടപദ്ധതി 'ഫോർഡ് ലാൻഡിയ' എന്ന പേരിലാണ് അറിയപ്പെട്ടത്. ആയിരക്കണക്കിന് തൊഴിലാളികളും അവർക്കുള്ള താമസസ്ഥലങ്ങളും പള്ളികളും കടകളും ഒക്കെയായി പാശ്ചാത്യ മാതൃകയിലുള്ള ജനപഥം.
സംഗതിയൊക്കെ ഗംഭീരമായിരുന്നു - പക്ഷേ, ഇരുപത്തിയഞ്ച് കൊല്ലത്തിനിടയ്ക്ക്, കിട്ടിയ തുകയ്ക്ക് എല്ലാം വിറ്റുപെറുക്കി സ്ഥലംകാലിയാക്കേണ്ടി വന്നു ആ പ്രശസ്ത വ്യവസായിക്ക്. ഫോർഡ് നേരിട്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്.
രാഷ്ട്രീയ, സാമ്പത്തിക്ക, സാമൂഹിക കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനമല്ല ഈ വൻദുരന്തത്തിലേയ്ക്ക് കൊണ്ടുപോയത്. കച്ചവടത്തിന്റെ നേർസമവാക്യങ്ങൾക്കപ്പുറത്താണ് പ്രകൃതിയുടെ അതിസങ്കീർണ്ണമായ അതിജീവനവ്യവഹാരങ്ങളെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം ഫോർഡിന് സിദ്ധിച്ചിരുന്നില്ല. Microcyclus Ulei - എന്ന ഫംഗസാണ് ഈ ബ്രഹ്മാണ്ഡസംരംഭത്തെ തകർത്തുതരിപ്പണമാക്കിക്കളഞ്ഞത്. റബ്ബർ എന്ന മരം (Hevea brasiliensis) പരിണമിച്ചു വന്ന ഭൂഭാഗത്താണ് ഏതാണ്ട് മുഴുവനായി തന്നെ അതിനെ ഈ ഫംഗസ് ഇല്ലാതാക്കിയത് എന്ന് ഓർക്കുക.
കേരളത്തിലെ റബ്ബർമേഖലയെ പ്രധാനമായും പ്രതിനിധീകരിക്കുന്ന സാമാജികൻ എന്ന നിലയ്ക്ക് ജോസ്. കെ. മാണിക്ക് ഈ ചരിത്രവും ഈ ഫംഗസിനെ കുറിച്ചും അറിയാതിരിക്കാൻ വഴിയില്ല. അല്ലെങ്കിൽ അറിയേണ്ടതുണ്ട്; കാരണം: റബ്ബറിന്റെ ഈ വിലയിടിവ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്ന ഒരുതരം ചാക്രികതയുടെ ഫലമായുണ്ടായ താൽക്കാലിക പിൻപറ്റൽ എന്നു കരുതാം. സാവധാനമായ ഉയർച്ച കാലാന്തരത്തിൽ ഉണ്ടായിവരുമത്രേ. എന്നാൽ Microcyclus Ulei അങ്ങനെയല്ല. ഈ ഫംഗസ് ഇതുവരെ ഏഷ്യയിൽ എത്തിയിട്ടില്ല. ഇന്ന് മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രകാരന്മാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഈ ഫംഗസിന്റെ ഏഷ്യൻ വരവാണ്. വിമാനയാത്രകൾ സാർവത്രികമാവുകയും തെക്കേ അമേരിക്കയിൽ നിന്നും എഷ്യയിലേയ്ക്കുള്ള പോക്കുവരവുകൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ റബ്ബർ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലെ സർക്കാരുകൾ ഇതിനെതിരെ ഫലപ്രദമായ സൂക്ഷനടപടികൾ സ്വീകരിക്കേണ്ടതാണ് എന്ന് അവർ ആവശ്യപ്പെടുന്നു. നിലവിൽ അത്തരത്തിലുള്ള അവബോധം ഇവിടങ്ങളിൽ ഉണ്ടായിവന്നിട്ടില്ല.
ഗർഭഗൃഹത്തിൽ റബ്ബർകൃഷിയെ ഉന്മൂലനം ചെയ്യാൻ Microcyclus Ulei - ക്ക് സാധിച്ചെങ്കിൽ ഏഷ്യയിൽ അതിനെ ഇല്ലാതാക്കാൻ അത്രപോലും കാലം വേണ്ടിവരില്ല. അതൊരു ചാക്രിക പ്രതിഭാസമായിരിക്കില്ല. പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ലെങ്കിലും, ജോസ്. കെ. മാണി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും...
00
കേരളത്തിൽ ഇന്ന് കാണുന്ന പല കൃഷി വിഭവങ്ങളുടെയും ആസ്ഥാനം എന്ന് കരുതപ്പെടുന്ന തെക്കേ അമേരിക്കയിൽ നിന്നാണ് റബ്ബറും പൗരസ്ത്യ/ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും വരുന്നത്. ബ്രസീലിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്കും അവിടെ നിന്നും അവരുടെ ഉഷ്ണമേഖലാ കോളനികളിലേയ്ക്കും എന്നായിരുന്നു ആ സഞ്ചാരപഥം. ഇന്ത്യയിൽ വ്യാപാരോൻമുഖമായ ആദ്യത്തെ റബ്ബർത്തോട്ടം സ്ഥാപിതമാവുന്നത് കേരളത്തിൽ, തട്ടേക്കാട് 1902 - ൽ ആണ്.
കേരളത്തിന്റെ സാമ്പത്തിക മേഖലയെ കാര്യമായി പരിവർത്തിപ്പിച്ച ഒരു കൃഷിയാണ് റബ്ബറിന്റേത്. ഇപ്പോൾ വിലയിടിവ് ഉണ്ടെങ്കിലും റബ്ബർതോട്ടങ്ങൾ സമ്പത്തിന്റെ മാനദണ്ഡമായി കരുതപ്പെടുന്നു കേരളത്തിന്റെ പല ഇടനാടൻ മേഖലകളിലും ഇന്നും. റബ്ബർകൃഷി സാമ്പത്തികമായി പ്രബലമായ ഒരു ജനവിഭാഗത്തെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാക്കിയെടുത്തു. അതിൽ ചെറുകിട കർഷകരും വൻകിട കർഷകരും ഉൾപ്പെടുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിൽ സാമ്പത്തിക മേഖലയിൽ മാത്രമല്ല സാമൂഹിക, രാഷ്ട്രീയ ഇടങ്ങളിലും റബ്ബർ ഒരു പ്രബല ഘടകമായി. പല മലയോര പട്ടണങ്ങളുടെയും ഉയർച്ചയ്ക്ക് മുഖ്യമായ ഒരു കാരണം റബ്ബറാണ്. റബ്ബറിന്റെ രാഷ്ട്രീയം കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രമുഖകക്ഷിയാണല്ലോ ഇന്ന് ബാറിന്റെ രാഷ്ട്രീയത്തിൽ എത്തിനിൽക്കുന്നത്.
റബ്ബറാധിക്യമുളള മലയോര ഗ്രാമക്കാഴ്ച |
പരിസ്ഥിതിയും വികസനവും തമ്മിൽ എന്നും സംഘർഷത്തിലാണ്. ഇനിയുള്ള കാലങ്ങളിൽ അതെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. അവികസിത, വികസ്വര പ്രദേശത്ത് ഏറ്റവും സജീവമായ പരിസ്ഥിതി അവബോധം നിലനിൽക്കുന്ന ഒരു ദേശമാണ് കേരളം എന്ന് ഈ വഴിക്കുള്ള വായനകൾ സസന്തോഷം അറിവുതരും. പരിസ്ഥിതിനാശങ്ങൾ ഉണ്ടാവുന്നില്ല എന്നല്ല അതിനർത്ഥം, പരിസ്ഥിതിനാശം സംഭവിക്കുന്നു എന്ന പൊതുബോധം ഏറ്റവും പ്രാഥമികമാണ്.
കൗതുകകരമായി തോന്നാവുന്ന മറ്റൊരു ചരിത്രം...
Henry Ford - ബുദ്ധിസാമർത്ഥ്യവും ഇച്ഛാശക്തിയുമുള്ള വ്യവസായിയായിരുന്നു എന്നതിന് തർക്കമില്ല. ഏറ്റവുംകൂടുതൽ റബ്ബർ ആവശ്യമുള്ള, വാഹനങ്ങളുടെ നിർമ്മാണമാണല്ലോ അദ്ദേഹം നടത്തിയിരുന്നത്. അതിനാൽ ഏഷ്യൻ രാജ്യങ്ങൾക്കുള്ള കുത്തക തകർത്ത്, സ്വന്തം ആവശ്യത്തിനുള്ള റബ്ബർ ഉത്പാദിപ്പിക്കാൻ, ആ മരത്തിന്റെ/കൃഷിയുടെ ഈറ്റില്ലമെന്ന് പറയാവുന്ന ആമസോൺ തടത്തിൽ തന്നെ ഇരുപത്തിയഞ്ച് ലക്ഷം ഏക്കർ സ്ഥലത്ത് അദ്ദേഹം റബ്ബർകൃഷി ആരംഭിച്ചു. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ രണ്ടാം പകുതിയിൽ ആരംഭിച്ച ഈ വൻകിടപദ്ധതി 'ഫോർഡ് ലാൻഡിയ' എന്ന പേരിലാണ് അറിയപ്പെട്ടത്. ആയിരക്കണക്കിന് തൊഴിലാളികളും അവർക്കുള്ള താമസസ്ഥലങ്ങളും പള്ളികളും കടകളും ഒക്കെയായി പാശ്ചാത്യ മാതൃകയിലുള്ള ജനപഥം.
സംഗതിയൊക്കെ ഗംഭീരമായിരുന്നു - പക്ഷേ, ഇരുപത്തിയഞ്ച് കൊല്ലത്തിനിടയ്ക്ക്, കിട്ടിയ തുകയ്ക്ക് എല്ലാം വിറ്റുപെറുക്കി സ്ഥലംകാലിയാക്കേണ്ടി വന്നു ആ പ്രശസ്ത വ്യവസായിക്ക്. ഫോർഡ് നേരിട്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്.
രാഷ്ട്രീയ, സാമ്പത്തിക്ക, സാമൂഹിക കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനമല്ല ഈ വൻദുരന്തത്തിലേയ്ക്ക് കൊണ്ടുപോയത്. കച്ചവടത്തിന്റെ നേർസമവാക്യങ്ങൾക്കപ്പുറത്താണ് പ്രകൃതിയുടെ അതിസങ്കീർണ്ണമായ അതിജീവനവ്യവഹാരങ്ങളെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം ഫോർഡിന് സിദ്ധിച്ചിരുന്നില്ല. Microcyclus Ulei - എന്ന ഫംഗസാണ് ഈ ബ്രഹ്മാണ്ഡസംരംഭത്തെ തകർത്തുതരിപ്പണമാക്കിക്കളഞ്ഞത്. റബ്ബർ എന്ന മരം (Hevea brasiliensis) പരിണമിച്ചു വന്ന ഭൂഭാഗത്താണ് ഏതാണ്ട് മുഴുവനായി തന്നെ അതിനെ ഈ ഫംഗസ് ഇല്ലാതാക്കിയത് എന്ന് ഓർക്കുക.
കേരളത്തിലെ റബ്ബർമേഖലയെ പ്രധാനമായും പ്രതിനിധീകരിക്കുന്ന സാമാജികൻ എന്ന നിലയ്ക്ക് ജോസ്. കെ. മാണിക്ക് ഈ ചരിത്രവും ഈ ഫംഗസിനെ കുറിച്ചും അറിയാതിരിക്കാൻ വഴിയില്ല. അല്ലെങ്കിൽ അറിയേണ്ടതുണ്ട്; കാരണം: റബ്ബറിന്റെ ഈ വിലയിടിവ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്ന ഒരുതരം ചാക്രികതയുടെ ഫലമായുണ്ടായ താൽക്കാലിക പിൻപറ്റൽ എന്നു കരുതാം. സാവധാനമായ ഉയർച്ച കാലാന്തരത്തിൽ ഉണ്ടായിവരുമത്രേ. എന്നാൽ Microcyclus Ulei അങ്ങനെയല്ല. ഈ ഫംഗസ് ഇതുവരെ ഏഷ്യയിൽ എത്തിയിട്ടില്ല. ഇന്ന് മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രകാരന്മാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഈ ഫംഗസിന്റെ ഏഷ്യൻ വരവാണ്. വിമാനയാത്രകൾ സാർവത്രികമാവുകയും തെക്കേ അമേരിക്കയിൽ നിന്നും എഷ്യയിലേയ്ക്കുള്ള പോക്കുവരവുകൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ റബ്ബർ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലെ സർക്കാരുകൾ ഇതിനെതിരെ ഫലപ്രദമായ സൂക്ഷനടപടികൾ സ്വീകരിക്കേണ്ടതാണ് എന്ന് അവർ ആവശ്യപ്പെടുന്നു. നിലവിൽ അത്തരത്തിലുള്ള അവബോധം ഇവിടങ്ങളിൽ ഉണ്ടായിവന്നിട്ടില്ല.
ഗർഭഗൃഹത്തിൽ റബ്ബർകൃഷിയെ ഉന്മൂലനം ചെയ്യാൻ Microcyclus Ulei - ക്ക് സാധിച്ചെങ്കിൽ ഏഷ്യയിൽ അതിനെ ഇല്ലാതാക്കാൻ അത്രപോലും കാലം വേണ്ടിവരില്ല. അതൊരു ചാക്രിക പ്രതിഭാസമായിരിക്കില്ല. പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ലെങ്കിലും, ജോസ്. കെ. മാണി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും...
00
Microcyclus Ulei യെ കുറിച്ച് പുത്തനറിവാണ്... :)റബ്ബര് വിശേഷം കൊള്ളാം.
ReplyDeleteവായനയിൽ സന്തോഷം...
Deleteറബർ അധിഷ്ഠിതമായ ജീവനം നടത്തുന്ന പ്രദേശത്തുനിന്നുള്ളവനാണു ഞാനും. ആദ്യമായാണീ വൈറസിനെപ്പറ്റി അറിയുന്നത്
ReplyDeleteഫംഗസ് എന്ന് തിരുത്തുന്നു
ReplyDeleteഫംഗസ് വിവരം ചോർത്തിയത് ഇവിടെ ഇന്ന്... :)
Deletehttp://ngm.nationalgeographic.com/2016/01/rubber-boom-text
This comment has been removed by a blog administrator.
ReplyDelete