വിമാനത്തിന്റെ
ജനലിലൂടെ നോക്കുമ്പോൾ
മറ്റേ വിമാനത്തിന്റെ
ജനലിൽ കുമാരി.
എന്നെ നോക്കുന്നു.
അവളെങ്ങനെ
അവിടെയെത്തിയെന്ന്
ഞാൻ വിചാരപ്പെടുമ്പോൾ
ഞാൻ എങ്ങനെ
ഇവിടെത്തിയെന്ന്
അവളും...
കുമാരി,
ചങ്ങാതിയുടെ
തൂലികാസുഹൃത്തായിരുന്നു.
തമിഴത്തി,
ചാപ്പാണംകാരി.
അവളെ ഞാൻ കണ്ടിട്ടില്ല.
അന്നത്തെ യുദ്ധത്തിൽ മരിച്ചുപോയി.
നോക്കിയിരിക്കെ,
മേഘങ്ങളിലൂടെ
കുമാരിയുടെ വിമാനം
മറ്റൊരു ദിശയിലേക്ക് പറന്നുപോയി...!
oo
No comments:
Post a Comment