അധികം കേട്ടിട്ടില്ലാത്തതു കൊണ്ടുതന്നെയാവും 'കളേഭരം' എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല. ഒറിയയിൽ 'നബകളേബര' എന്നൊരു വാക്കുണ്ടെന്നും അതിന്റെ അർത്ഥം പുതിയ (നബ) ശരീരം (കളേബര) എന്നാണെന്നും കഴിഞ്ഞദിവസം വായിക്കുകയുണ്ടായി. ഒക്കെ സംസ്കൃതജന്യമാവുകയാൽ കളേഭരത്തിന് മലയാളത്തിലും ശരീരം എന്ന അർത്ഥം ഉണ്ടാവും എന്ന് അനുമാനിക്കാം.
പറയാൻ വന്നത് നവകളേഭരം (നബകളേബര എന്ന് ഒറിയയിൽ) എന്ന ഉത്സവത്തെ കുറിച്ചാണ്. 12-19 വർഷത്തിലൊരിക്കൽ ഒഡീഷയിലെ പുരിയിൽ അരങ്ങേറുന്ന ഉത്സവമാണ് നവകളേഭരം. ഈ നൂറ്റാണ്ടിലെ ആദ്യത്തെ നവകളേഭരമാണ് കഴിഞ്ഞ മാസം (ജൂലൈ) പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നടന്നത്. 19 വർഷങ്ങൾക്ക് മുൻപ് 1996 - ലാണ് ഇതിന് മുൻപ് ഈ ഉത്സവം നടന്നത്. രണ്ട് ആഷാഡങ്ങൾ ഒത്തുവരുന്ന വർഷമത്രേ ഈ ഉത്സവം ആഘോഷിക്കുക. പന്ത്രണ്ടും പത്തൊമ്പതും വർഷങ്ങൾക്കിടയ്ക്കത്രേ രണ്ടു അഷാഡങ്ങൾ ഒന്നിച്ച് സംജാതമാവുക.
ജഗന്നാഥനും ബലഭദ്രനും സുഭദ്രയും സുദർശനുമാണ് ഈ ക്ഷേത്രത്തിലെ മൂർത്തികളും വിഗ്രഹവും. ഈ ദേവകൾ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്ന അതിവിപുലമായ ചടങ്ങാണ് നവകളേഭരം.
അതിന്റെ സാങ്കേതികത വളരെ ലളിതമാണ്. വേപ്പുതടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങൾ മാറ്റി, പുതിയ വേപ്പിൻ തടിയിൽ പുതിയ വിഗ്രങ്ങൾ ഉണ്ടാക്കി പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുക. അതാണ് സംഭവം.
എന്നാൽ ആചാരപരമായി ഇത് വിപുലവും വൈവിധ്യപൂർണ്ണവുമായ ചടങ്ങാണ്. വിഗ്രഹങ്ങൾ ഉണ്ടാക്കാനുള്ള വിശുദ്ധമരങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം. ഒഡീഷയുടെ ഏതോ അജ്ഞാത പ്രദേശങ്ങളിൽ വളർന്നുനിൽക്കുന്ന ലക്ഷണമൊത്ത ആ വിശുദ്ധമരങ്ങള തേടി, തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുരോഹിതന്മാർ രാമനവമി ദിവസം യാത്രപുറപ്പെടുന്നു. പുരിയിലെ രാജാവാണ് കൊട്ടാരത്തിൽ നിന്നും ആചാരപൂർവ്വം അവരെ യാത്രയാക്കുന്നത്. അവർ കാൽനടയായി പല പുണ്യസ്ഥലങ്ങളും സന്ദർശിച്ചതിനു ശേഷം കകത്പൂരിലെ മാമംഗള ക്ഷേത്രത്തിലെത്തുന്നു. അവിടെ പ്രാർത്ഥനാനിരതമായി കഴിയുന്ന ഒരാഴ്ച്ചയ്ക്കിടയ്ക്കാണ് അതിൽ ചിലർക്ക് മംഗളാദേവി സ്വപ്നദർശനം നൽകി, വിഗ്രഹനിർമ്മാണത്തിന് ഉപയോഗിക്കേണ്ടുന്ന വേപ്പുമരങ്ങൾ നിൽക്കുന്ന ദേശങ്ങളുടെ സൂചന നൽകുന്നത്. അങ്ങനെ മംഗളാദേവിയുടെ അനുഗ്രഹത്താൽ നാലു വിഗ്രഹങ്ങളും നിർമ്മിക്കാനുള്ള നാല് മരങ്ങളും അവർ കണ്ടെത്തുന്നു.
ഈ നാല് വേപ്പുമരങ്ങളും ചില ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടാവും. അല്ലെങ്കിൽ, ആ ലക്ഷണങ്ങൾ ഒത്തവ ആയാൽ മാത്രമേ അവയിൽ നിന്നും വിഗ്രങ്ങൾ നിർമ്മിക്കാൻ ആവുകയുള്ളൂ. ആ മരത്തിനടുത്തായി ഒരു ഉറുമ്പിൻപുറ്റും ഒരു സർപ്പവും ഉണ്ടായിരിക്കണം. ഒരു ശവപ്പറമ്പും ഒരു നദിയും അധികം അകലെയല്ലാതെ കാണപ്പെടും. ഇവയുടെ ശിഖരങ്ങളിൽ പക്ഷികൾ കൂടുകൂട്ടിയിരിക്കാൻ പാടില്ല. അതിനെല്ലാം ഉപരിയായി മരത്തിന്റെ തായ്ത്തണ്ടിൽ ശംഖിന്റേയും ചക്രത്തിന്റേയും താമരയുടേയും ചിത്രരൂപങ്ങൾ പ്രകൃത്യാ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കണം.
അത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മരങ്ങൾ, യഗാനന്തരം മുറിച്ച് ജഗന്നാഥ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നു. വിഗ്രഹനിർമ്മാണം പ്രത്യേകം തയ്യാറാക്കപ്പെട്ട അറയ്ക്കുള്ളിൽ അതീവരഹസ്യമായി, തിരഞ്ഞെടുക്കപ്പെട്ട വിശ്വകർമ്മജരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. അങ്ങനെ നിർമ്മിക്കപ്പെടുന്ന വിഗ്രഹങ്ങളെ പ്രതി നടക്കുന്ന ഏറ്റവും വിശുദ്ധചടങ്ങായ ബ്രഹ്മപരിവർത്തനം വളരെ രഹസ്യമായി ഇരുട്ടുമുറിയിൽ, പുരോഹിതർ കണ്ണുമൂടിക്കെട്ടിയാണ് നടത്തുക. പഴയ വിഗ്രഹത്തിൽ നിന്നും മൂർത്തികളെ പുതിയ വിഗ്രഹത്തിലേയ്ക്ക് ആവാഹിക്കുന്ന ചടങ്ങാണിത്. അങ്ങനെ മൂർത്തികൾ അവാഹിക്കപ്പെട്ട വിഗ്രഹം ക്ഷേത്രത്തിലെ പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതോടെ പ്രത്യക്ഷമായ ഉത്സവം ആരംഭിക്കുകയായി...
നവകളേഭരം എന്ന വാക്കിന്റെ അപൂർവ്വലാവണ്യത്തോട് തോന്നിയ ആകർഷണമാണ് ഇത്രയും കുറിക്കാൻ പ്രചോദനമായത്; അഭൗമസുരഭിലമായ മിത്തുകളും ആചാരങ്ങളും ആകർഷിക്കാറില്ല എന്നല്ല...!
**
കുറിപ്പ്: വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട് 'ഡിസ്കവർ ഇന്ത്യ', ജൂണ്‍ ലക്കം
**
പറയാൻ വന്നത് നവകളേഭരം (നബകളേബര എന്ന് ഒറിയയിൽ) എന്ന ഉത്സവത്തെ കുറിച്ചാണ്. 12-19 വർഷത്തിലൊരിക്കൽ ഒഡീഷയിലെ പുരിയിൽ അരങ്ങേറുന്ന ഉത്സവമാണ് നവകളേഭരം. ഈ നൂറ്റാണ്ടിലെ ആദ്യത്തെ നവകളേഭരമാണ് കഴിഞ്ഞ മാസം (ജൂലൈ) പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നടന്നത്. 19 വർഷങ്ങൾക്ക് മുൻപ് 1996 - ലാണ് ഇതിന് മുൻപ് ഈ ഉത്സവം നടന്നത്. രണ്ട് ആഷാഡങ്ങൾ ഒത്തുവരുന്ന വർഷമത്രേ ഈ ഉത്സവം ആഘോഷിക്കുക. പന്ത്രണ്ടും പത്തൊമ്പതും വർഷങ്ങൾക്കിടയ്ക്കത്രേ രണ്ടു അഷാഡങ്ങൾ ഒന്നിച്ച് സംജാതമാവുക.
ജഗന്നാഥനും ബലഭദ്രനും സുഭദ്രയും സുദർശനുമാണ് ഈ ക്ഷേത്രത്തിലെ മൂർത്തികളും വിഗ്രഹവും. ഈ ദേവകൾ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്ന അതിവിപുലമായ ചടങ്ങാണ് നവകളേഭരം.
അതിന്റെ സാങ്കേതികത വളരെ ലളിതമാണ്. വേപ്പുതടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങൾ മാറ്റി, പുതിയ വേപ്പിൻ തടിയിൽ പുതിയ വിഗ്രങ്ങൾ ഉണ്ടാക്കി പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുക. അതാണ് സംഭവം.
എന്നാൽ ആചാരപരമായി ഇത് വിപുലവും വൈവിധ്യപൂർണ്ണവുമായ ചടങ്ങാണ്. വിഗ്രഹങ്ങൾ ഉണ്ടാക്കാനുള്ള വിശുദ്ധമരങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം. ഒഡീഷയുടെ ഏതോ അജ്ഞാത പ്രദേശങ്ങളിൽ വളർന്നുനിൽക്കുന്ന ലക്ഷണമൊത്ത ആ വിശുദ്ധമരങ്ങള തേടി, തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുരോഹിതന്മാർ രാമനവമി ദിവസം യാത്രപുറപ്പെടുന്നു. പുരിയിലെ രാജാവാണ് കൊട്ടാരത്തിൽ നിന്നും ആചാരപൂർവ്വം അവരെ യാത്രയാക്കുന്നത്. അവർ കാൽനടയായി പല പുണ്യസ്ഥലങ്ങളും സന്ദർശിച്ചതിനു ശേഷം കകത്പൂരിലെ മാമംഗള ക്ഷേത്രത്തിലെത്തുന്നു. അവിടെ പ്രാർത്ഥനാനിരതമായി കഴിയുന്ന ഒരാഴ്ച്ചയ്ക്കിടയ്ക്കാണ് അതിൽ ചിലർക്ക് മംഗളാദേവി സ്വപ്നദർശനം നൽകി, വിഗ്രഹനിർമ്മാണത്തിന് ഉപയോഗിക്കേണ്ടുന്ന വേപ്പുമരങ്ങൾ നിൽക്കുന്ന ദേശങ്ങളുടെ സൂചന നൽകുന്നത്. അങ്ങനെ മംഗളാദേവിയുടെ അനുഗ്രഹത്താൽ നാലു വിഗ്രഹങ്ങളും നിർമ്മിക്കാനുള്ള നാല് മരങ്ങളും അവർ കണ്ടെത്തുന്നു.
ഈ നാല് വേപ്പുമരങ്ങളും ചില ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടാവും. അല്ലെങ്കിൽ, ആ ലക്ഷണങ്ങൾ ഒത്തവ ആയാൽ മാത്രമേ അവയിൽ നിന്നും വിഗ്രങ്ങൾ നിർമ്മിക്കാൻ ആവുകയുള്ളൂ. ആ മരത്തിനടുത്തായി ഒരു ഉറുമ്പിൻപുറ്റും ഒരു സർപ്പവും ഉണ്ടായിരിക്കണം. ഒരു ശവപ്പറമ്പും ഒരു നദിയും അധികം അകലെയല്ലാതെ കാണപ്പെടും. ഇവയുടെ ശിഖരങ്ങളിൽ പക്ഷികൾ കൂടുകൂട്ടിയിരിക്കാൻ പാടില്ല. അതിനെല്ലാം ഉപരിയായി മരത്തിന്റെ തായ്ത്തണ്ടിൽ ശംഖിന്റേയും ചക്രത്തിന്റേയും താമരയുടേയും ചിത്രരൂപങ്ങൾ പ്രകൃത്യാ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കണം.
അത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മരങ്ങൾ, യഗാനന്തരം മുറിച്ച് ജഗന്നാഥ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നു. വിഗ്രഹനിർമ്മാണം പ്രത്യേകം തയ്യാറാക്കപ്പെട്ട അറയ്ക്കുള്ളിൽ അതീവരഹസ്യമായി, തിരഞ്ഞെടുക്കപ്പെട്ട വിശ്വകർമ്മജരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. അങ്ങനെ നിർമ്മിക്കപ്പെടുന്ന വിഗ്രഹങ്ങളെ പ്രതി നടക്കുന്ന ഏറ്റവും വിശുദ്ധചടങ്ങായ ബ്രഹ്മപരിവർത്തനം വളരെ രഹസ്യമായി ഇരുട്ടുമുറിയിൽ, പുരോഹിതർ കണ്ണുമൂടിക്കെട്ടിയാണ് നടത്തുക. പഴയ വിഗ്രഹത്തിൽ നിന്നും മൂർത്തികളെ പുതിയ വിഗ്രഹത്തിലേയ്ക്ക് ആവാഹിക്കുന്ന ചടങ്ങാണിത്. അങ്ങനെ മൂർത്തികൾ അവാഹിക്കപ്പെട്ട വിഗ്രഹം ക്ഷേത്രത്തിലെ പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതോടെ പ്രത്യക്ഷമായ ഉത്സവം ആരംഭിക്കുകയായി...
നവകളേഭരം എന്ന വാക്കിന്റെ അപൂർവ്വലാവണ്യത്തോട് തോന്നിയ ആകർഷണമാണ് ഇത്രയും കുറിക്കാൻ പ്രചോദനമായത്; അഭൗമസുരഭിലമായ മിത്തുകളും ആചാരങ്ങളും ആകർഷിക്കാറില്ല എന്നല്ല...!
**
കുറിപ്പ്: വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട് 'ഡിസ്കവർ ഇന്ത്യ', ജൂണ്‍ ലക്കം
**
നവകളേഭരം" എന്ന വാക്കാണ് എന്നെ പിടിച്ചിരുത്തി പോസ്റ്റ് വായിപ്പിച്ചത്.... :)
ReplyDelete:)
Deleteനവകളേഭരം സുന്ദരവാക്കുകളില്‍ ഒന്നു തന്നെ!!!
ReplyDeleteവാക്കുമായി ബന്ധപ്പെട്ട ആചാരങ്ങളും അതിവിചിത്രം!!!
പുരി തന്നെ ഒരു ക്ഷേത്രനഗരമല്ലേ....
പുരിയും കൊണാർക്കും ഒക്കെ ക്ഷേത്രവാസ്തുകലയുടെ സവിശേഷമായ ഉദാഹരങ്ങളത്രേ. നേരിട്ട് കണ്ടിട്ടില്ല.
Deleteഒഡീഷ ആകമാനം കേരളത്തോട് സാമ്യം പുലർത്തുന്നു എന്ന് കേട്ടിട്ടുണ്ട്...
ഹൃദ്യം..മനോഹരം.
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി!
Deleteനാം കളേബരം എന്നാണ് പറയുന്നത്. കളേഭരം എന്ന വാക്ക് നമുക്ക് തെറ്റാണ്. എന്തായാലും ആദ്യമായാണ് ഈ വാക്കും ഉത്സവവും കേട്ടറിയുന്നത്
ReplyDeleteതിരുത്തിന് നന്ദി.
Delete'മാതൃഭൂമി യാത്ര'യുടെ ജൂലൈ ലക്കത്തിൽ "പുരിയിൽ നവകളേഭരം' എന്നൊരു സ്റ്റോറി കണ്ടപ്പോൾ ആ വാക്ക് പിന്തുടരുകയായിരുന്നു...