tag:blogger.com,1999:blog-85722384199221862692024-03-27T19:13:53.248-07:00കാര, കടലാവണക്ക്, കാക്കഉള്ളതിന്റെ തിരയനക്കം ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.comBlogger96125tag:blogger.com,1999:blog-8572238419922186269.post-79076980273953483552019-08-20T02:04:00.000-07:002019-08-20T02:04:28.823-07:00പരുന്തും ചിത്രകാരിയും<div dir="ltr" style="text-align: left;" trbidi="on">
വട്ടംചുറ്റി പറക്കുന്ന ആ പരുന്തിനെ അങ്ങനെ നോക്കിനോക്കിയിരിക്കെ ആലസ്യത്തിന്റെയോ മോഹാലസ്യത്തിന്റെയോ ഒരിഴ എന്റെ പ്രജ്ഞയിൽ പിടഞ്ഞു. തലയുയർത്തി നോക്കുകയായിരുന്നില്ല. പറവയുടെ പിന്നണിയിൽ ആകാശവുമായിരുന്നില്ല. അത് എനിക്കും താഴെയാണ് പറക്കുന്നത്. പിറകിലെ ക്യാൻവാസ് കടലായിരുന്നു. മഴപെയ്യാൻ മറന്നുപോയ ഇടവപ്പാതിയാണ്. ആകാശത്ത്, അവിടവിടെ മേഘങ്ങൾ കാണാം എന്നുമാത്രം. ഉച്ചയുടെ വെയിലിൽ, കാഴ്ചയെ വേദനിപ്പിച്ചുകൊണ്ട്, വെള്ളിച്ചിതറുന്ന കടൽ. ഇടയ്ക്ക് മേഘം സൂര്യനെ മറയ്ക്കുമ്പോൾ, കണ്ണിനാശ്വാസം നൽകി, കടലിനും ശ്യാമപ്പകർച്ച...<br />
<br />
ലേശം പുളി തോന്നിക്കുന്ന മധുരനാരങ്ങയുടെ ചാറ് മേശപ്പുറത്തുണ്ടായിരുന്നു. ഞാൻ വർക്കല കുന്നിനു മുകളിൽ, ഒരു തീൻശാലയിൽ ഇരിക്കുകയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്. ആകാശത്തേയ്ക്ക് ഇറക്കിക്കെട്ടിയ തടിമട്ടുപ്പാവ്. കടൽ നേരെ താഴെയാണെന്ന് തോന്നിക്കും വിധമാണ് കാഴ്ച. അൽപനേരം മഗ്നമായിരുന്നപ്പോൾ, കാറ്റിൽ, കടലിന്റെ ഇരമ്പലിൽ, ഭൂമിയിൽ നഷ്ടപ്പെട്ടുപോയ കളിക്കൂട്ടുകാരനായി ഒരു സമുദ്രകന്യക പാടുന്നതുകേട്ടു... (കടലിനെയും ജലകന്യകയെയും വിചാരിക്കുമ്പോൾ എപ്പോഴും ഞാൻ 'സ്പ്ലാഷ് ' എന്ന ചലച്ചിത്രം ഓർക്കും. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ടതാണ്. ഫാന്റസിയിൽ പ്രണയം വരഞ്ഞ പടം. സമുദ്രകന്യകയായി ഡാറിൽ ഹന്ന എന്ന സ്വർണ്ണമുടിക്കാരി, കൗമാരസ്വപ്നത്തെ കോർത്തെടുത്ത ദിനരാത്രങ്ങൾ...)<br />
<br />
അപ്പോഴാണ് കടലിന്റെ അപാരവിന്യാസത്തിലേയ്ക്ക് അലസമായി പറക്കുന്ന പരുന്ത് കടന്നുവരുന്നത്. കടലിന്റെ പ്രതലത്തിൽ നിന്നും അധികം മുകളിലായല്ല പറക്കുന്നത്. കുന്നിന് മുകളിൽ ഞാനിരിക്കുന്ന മട്ടുപ്പാവിൽ നിന്നും വളരെ താഴെ. പരുന്തുകൾ കടലിൽ നിന്നും മീനുകളെ കൊത്തിയെടുക്കാറുണ്ടാവണം. അങ്ങനെയെന്തോ കരുതിയിട്ടാണ് അതവിടെ വട്ടംചുറ്റുന്നത് എന്നുതോന്നി...<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS6dMfF7yY806oeQir7Z3L53Gg5Dhp2YNAyUu-ZO7hcr4ALqbnE1-rF2tHuQkAvuacaurJ1MjdMoSdNz62u54Sz52ZQDN1WAF24wrQc_Q4PHM6Bp2hX9nExNpeKhJbUEOUyl4HgWPUJCaj/s1600/IMG_2721.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1600" height="360" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS6dMfF7yY806oeQir7Z3L53Gg5Dhp2YNAyUu-ZO7hcr4ALqbnE1-rF2tHuQkAvuacaurJ1MjdMoSdNz62u54Sz52ZQDN1WAF24wrQc_Q4PHM6Bp2hX9nExNpeKhJbUEOUyl4HgWPUJCaj/s640/IMG_2721.PNG" width="640" /></a></div>
<br />
കുന്ന്, കടൽത്തീരത്തേയ്ക്ക് ചെങ്കുത്തായി അരിഞ്ഞിറക്കിയതുപോലെ കാണപ്പെടുന്ന വരമ്പിലൂടെ, ഏതാണ്ട് ഒരു കിലോമീറ്റർ നടന്നാണ് ഞങ്ങളീ തീൻശാലയിൽ എത്തിയിരിക്കുന്നത്. വഴിയുടെ ഒരുവശത്ത്, കടലിന്റെ അപാരതയിലേയ്ക്ക് മനസ്സുകൊളുത്തുന്ന ദൂരക്കാഴ്ച. മറുവശത്ത് ചെറിയ കടകളുടെയും ഭക്ഷണശാലകളുടെയും നിരയാണ്. ചിലഭാഗങ്ങളിൽ, അല്പം ഉള്ളിലായി ആർഭാടം തോന്നിക്കുന്ന സത്രനിർമ്മിതികളും കാണാനാവുന്നുണ്ട്.<br />
<br />
വിദേശസഞ്ചാരികൾ അധികമായെത്തുന്ന സ്ഥലമായതു കൊണ്ടുകൂടിയാവാം, കുന്നിൻമുകളിലെ ഈ നാട്ടുവഴി ഏറെക്കൂറെ വൃത്തിയിൽ കാണപ്പെടുന്നു. നിരയായി നിൽക്കുന്ന കടകളുടെ മുറ്റത്തും പരിസരത്തും അലങ്കാരച്ചെടികളും കുറ്റിച്ചെടികളും മരങ്ങളും നന്നായി വളർത്തി സംരക്ഷിച്ചിരിക്കുന്നു. ഇടുങ്ങിയ വഴിയുടെ ചില വിടവുകളിൽ വലിയ ഹരിതപത്രമുള്ള ഇലച്ചെടികൾ തഴച്ചുനിൽക്കുന്നു. ട്രോപ്പിക്കൽ വനത്തിലെ അടിക്കാടിന്റെ മിനിയേച്ചർ പോലെ തോന്നും. ഇന്ത്യയിലെ, മറ്റു പല വിനോദസഞ്ചാര സ്ഥലങ്ങളും ഇങ്ങനെയല്ല. അവിടേയ്ക്ക് നീളുന്ന വഴിയുടെ ഇരുവശത്തും കോട്ടപോലെ ഉയർത്തിയ, ടാർപോളിൻ കൊണ്ട് സുഷിരങ്ങളടച്ച, തട്ടുകടകളുടെ നിരയുണ്ടാവും. കാറ്റുകടക്കുന്നുണ്ടാവില്ല. മടുപ്പിക്കും.<br />
<br />
കാറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ്..., കുന്നിന്റെ മുകളിലാണെങ്കിലും, കടൽത്തീരമാണെങ്കിലും ഈ ഉച്ചനേരത്ത് ഇവിടെയും കാറ്റനുഭവപ്പെടുന്നില്ല. അന്തരീക്ഷത്തിന് വല്ലാത്ത ആർദ്രത. ഉഷ്ണവും. ശരീരം വിയർക്കുന്നുണ്ട്. അത് നടത്തത്തെ ആയാസകരവും അസ്വസ്ഥവുമാക്കുന്നു. നാടുവിടുന്നതിന് മുൻപ്, നാട്ടിലേത് സുഖകരമായ കാലാവസ്ഥയാണെന്ന് കരുതിയിരുന്നു. അത് ശീലത്തിന്റെ ഉപോല്പന്നമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ തീരദേശങ്ങളിലും ഇടനാടുകളിലും ആർദ്രത കൂടിയ അന്തരീക്ഷമാണുള്ളത്. അതിന് അതിന്റേതായ ഗുണഫലങ്ങളുണ്ട്. എങ്കിലും, 'സുഖകരം' എന്ന കാലാവസ്ഥാനുഭവത്തെ അത് താലോലിക്കില്ല.<br />
<br />
മറ്റു ദേശങ്ങളിൽ നിന്നുള്ള കൂട്ടുകാർ വിരുന്നുവരുമ്പോൾ, മക്കൾ അവരെയും കൊണ്ട് ആദ്യം പോവുക വർക്കല ക്ലിഫിലേയ്ക്കാണ്. അവർക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്. ഈ വഴിയിലൂടെ നടക്കുമ്പോൾ അതിന്റെ കാരണം മനസ്സിലാവും. കടകളും തീൻശാലകളും ചെറുപ്പക്കാരുടെ അഭിരുചിക്കനുസരിച്ചാണ് വിന്യസിച്ചിരിക്കുന്നത്. മകൾ പറഞ്ഞതനുസരിച്ചാണ് 'കഫെ ഇറ്റാലിയാനോ' എന്ന റെസ്റ്റോറന്റിൽ ഞങ്ങളെത്തിയത്. സമൃദ്ധമായി ഇലച്ചെടികൾ വളർന്നുനിൽക്കുന്ന മുറ്റം. അതിനോട് ചേർന്നുള്ള തടിഗോവണിയിലൂടെ കയറിയാണ് മട്ടുപ്പാവിലെത്തുക. ഭക്ഷണശാലയുടെ ഒത്തനടുവിലായി വലിയൊരു ബുദ്ധരൂപം. ചെഗ്വേരയോളം വിപ്ലവമില്ലാത്ത യുവതയുടെ ആധുനിക ബിംബമാണ് ബുദ്ധൻ. ഇരുട്ട് മയങ്ങുന്ന മച്ചിൽ, കടുത്ത നിറത്തിലുള്ള ജ്യാമിതീയരൂപങ്ങൾ വരഞ്ഞ ശീലകൾ തൂങ്ങുന്നു. പിറ്റ്സയും പാസ്തയുമാണ് ഇവിടെത്തെ ഇഷ്ടവിഭവങ്ങളെന്നെഴുതിയ സ്ളേറ്റ്-ബോർഡ് ഒരു ഭാഗത്ത് കാണാം. ജ്യാമിതീയചിത്രങ്ങൾ അലങ്കരിക്കുന്ന ഇറ്റാലിയൻ ഫുഡ്-ജോയിന്റിൽ ബുദ്ധൻ വിശ്രാന്തിയിലാണ്. അവ്യവസ്ഥയുടെ ഈ ഇടങ്ങൾ ചെറുപ്പക്കാർക്ക് മാത്രമുള്ളതാണെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഞങ്ങൾ വഴിതെറ്റി എത്തിയവരാണ്...!<br />
<br />
ഒരുകാലത്ത് ഞാനും ചെറുപ്പക്കാരനായിരുന്നു. അന്ന്, മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ്, ഇവിടെ വന്നിട്ടുണ്ട്...<br />
<br />
കൊല്ലം പട്ടണത്തിലെ ഒരു കലാലയത്തിൽ ബിരുദത്തിന് പഠിക്കുകയാണ് ആസമയം ഞാൻ. അവസാന വർഷമായപ്പോഴേയ്ക്കും ഹോസ്റ്റലിൽ ഞങ്ങൾ അഞ്ചുപേർ മാത്രം ബാക്കിയായി. അതിനാൽ, ഞങ്ങൾ തമ്മിൽ ഇഴയടുപ്പമുള്ള ബന്ധം ഉണ്ടായിവന്നു. (പിന്നീട് ജീവിതത്തിന്റെയും താമസയിടങ്ങളുടെയും അകലം ആ ബന്ധത്തിൽ അനിവാര്യമായ ശൂന്യതകൾ കൊണ്ടുവന്നു. എങ്കിലും ഈ ഫെയ്സ്ബുക്ക് കാലത്ത് ആരും അത്ര അകലത്തിലുമല്ല - ..) അങ്ങനെയാണ്, പിരിയുന്നതിനു മുൻപ് ഒരു തവണയെങ്കിലും ഓരോരുത്തരുടെയും വീടും നാടും സന്ദർശിക്കുക എന്ന ആഴ്ചാന്ത്യപരിപാടി നടപ്പിലാക്കുന്നത്. അതിൽ ഒരാളുടെ - സിസിൽ കുമാറിന്റെ - വീട് വർക്കലയിലായിരുന്നു. അയാളുടെ വീട്ടിൽ താമസിച്ച വാരാന്ത്യത്തിലാണ് ഇവിടെ വരുന്നത്. ഇവിടെയെന്നാൽ, ഈ ക്ലിഫിലല്ല. അകലെക്കാണുന്ന ആ കടൽത്തീരത്ത്. അവിടെ, ആ കടൽത്തീരത്ത്, തിരകളിലുലഞ്ഞുകിടക്കുമ്പോൾ, അല്പം വടക്കുമാറി മനോഹരകാഴ്ചയാവുന്ന ചെമ്മണൽക്കുന്നും അതിനു മുകളിലെ തെങ്ങിൻ പച്ചയും ഇപ്പോഴും ഓർക്കുന്നുണ്ട്.<br />
<br />
അന്ന്, കുന്നിൻമുകളിൽ വിനോദസഞ്ചാരം വന്നിട്ടില്ല. 'ഗോഡ്സ് ഓൺ കൺട്രി' എന്ന കേരള ടൂറിസത്തിന്റെ പരസ്യവാചകം ഇത്രയും സാർവത്രികമായിട്ടില്ല. കൊച്ചി പഴയ കൊച്ചി തന്നെയാണ്. തിരുവനന്തപുരം ഭാഗത്ത്, കോവളത്തും തമ്പാനൂരിലും മാത്രമേ സായിപ്പിനെയും മദാമ്മയേയും കാണാൻകിട്ടുമായിരുന്നുള്ളു. കുതിരവട്ടം പപ്പുവിന്റെ സിനിമാഡയലോഗ് കേട്ടതിനു ശേഷം, ഈ താമരശ്ശേരിച്ചുരം എവിടെയാണെന്ന് മറ്റുദേശക്കാർ അന്വേഷിച്ചു തുടങ്ങിയിട്ടേയുള്ളൂ. പിന്നെയും ഒരു ദശാബ്ദം കൂടി കഴിഞ്ഞാണ് കൊച്ചി വിമാനത്താവളം വരുന്നത്...<br />
<br />
ക്ലിഫ് സഞ്ചാരഭൂപടത്തിൽ വന്നിട്ടില്ലായിരുന്നുവെങ്കിലും വർക്കല കടൽത്തീരത്തിന്റെ കാര്യം അങ്ങനെയായിരുന്നില്ല. പാപനാശം തീരം എന്നാണ് അറിയപ്പെടുക. വാവുബലിയിടാൻ ഒരുപാട് ആളുകൾ എത്തുന്ന സ്ഥലം. പാപനാശിനിയായ സമുദ്രജ്വാലയിൽ, ജീവിച്ചിരിക്കുന്ന ഒരാൾ മുങ്ങിനിവരുമ്പോൾ, ജീവിച്ചിരിക്കാത്ത ഒരാൾ എവിടെയോ ഒരു പാലം കടന്നുപോകുന്നു. കോശങ്ങൾ വളരുകയും പെരുകുകയും ചെയ്യുന്നതുകൊണ്ടുമാത്രമല്ല മനുഷ്യജീവൻ തുടരുന്നത്. പരികല്പനകളുടെ ലാവണ്യബോധം സിരയിൽ ഒഴുകുന്നതുകൊണ്ടുകൂടിയാണ്... ഇപ്പോഴും ബലിയിടൽ കർമ്മം നടക്കുന്നുണ്ട്. സ്ഥലത്തെ പ്രധാന ആരാധനാലയമായ ശ്രീജനാർദ്ദനസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ബലിയിടൽ ചടങ്ങും ആറാട്ടുമൊക്കെ അനുഷ്ഠിക്കപ്പെടുക. എങ്കിലും ഇന്ന് തീരത്തിന്റെ പ്രാഥമികമായ അസ്തിത്വം കുറച്ചുകൂടി അന്തർദേശീയമാണ്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടാണ്. തദ്ദേശീയരെക്കാൾ വിദേശികളെയാണ് ഇവിടെ കൂടുതലും കാണാനാവുക.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnJ0mbaOFOjRFL3G1Fq8xo7v0biQaOx_zn47SUEpsPbSryltvhxPe94pYn1OwKtdWYxCp4TBRmU8IFpDXQqh2MaGbtLC9oBizaUqdmouMhuJoZ5dVlECWCr_ruSgqfs6yQ8nPlMvn85FNJ/s1600/IMG_2251.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1146" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnJ0mbaOFOjRFL3G1Fq8xo7v0biQaOx_zn47SUEpsPbSryltvhxPe94pYn1OwKtdWYxCp4TBRmU8IFpDXQqh2MaGbtLC9oBizaUqdmouMhuJoZ5dVlECWCr_ruSgqfs6yQ8nPlMvn85FNJ/s640/IMG_2251.JPG" width="458" /></a></div>
<br />
തൊട്ടടുത്ത മേശയിൽ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. അലസമായി കിടക്കുന്ന മുടി. അയഞ്ഞ വസ്ത്രങ്ങൾ. കാതിന്റെ മുകളിൽ നിന്ന് താഴെവരെ ചെറിയ വെള്ളിവളയങ്ങൾ കുത്തിതുക്കിയിട്ടുണ്ട്. മൂക്കുത്തി. കയ്യിലും കാലിലും പച്ചകുത്തിയ വിചിത്രരൂപികൾ. ഒരു ബൊഹീമിയൻ രൂപം...<br />
<br />
അവളുടെ മേശയിലാകെ നിറങ്ങൾ. ജലച്ചായത്തിന്റെ കട്ടകളും ബ്രെഷും നിറംകലങ്ങിയ വെള്ളക്കുപ്പിയും. മേശമേൽ, നിറങ്ങളിൽ കുതിർന്നുകിടക്കുന്ന ഒരു പേപ്പറും. അവൾ ഒരു ചിത്രകാരിയാണ്.<br />
<br />
ചിത്രകാരിയായ പെൺകുട്ടിയെ കാണുമ്പോൾ ഞാൻ മകളെ ഓർത്തു. രണ്ടുപേർക്കും ഒരേ പ്രായമാവും. ഈ കസേരയിൽ ഏതെങ്കിലും ഒന്നിൽ തന്നെയാവണം അവളും ഇരുന്നിട്ടുണ്ടാവുക. അവളുടെ ഇൻസ്റ്റാഗ്രാമിൽ ഈ പരിസരത്തിന്റെ ചിത്രങ്ങളുള്ളത് ഞാൻ ഓർക്കുന്നു. എങ്കിലും അവൾക്കു മുന്നിൽ, മേശപ്പുറത്ത് ചായക്കട്ടകളും ബ്രഷും ഉണ്ടായിട്ടുണ്ടാവില്ല. അവൾ ചിത്രം വരയ്ക്കാറില്ല. ഇത്രയും ബൊഹീമിയനായ വസ്ത്രരീതികൾ അവളിൽ കണ്ടിട്ടില്ല. ആധുനികതയെയും സമകാലികതയെയും കുറിച്ചുള്ള അവളുടെ സങ്കല്പങ്ങളും രീതികളും വ്യത്യസ്തമാണെന്ന് തോന്നിയിട്ടുണ്ട്...<br />
<br />
അവളിപ്പോൾ മധ്യേൻഡ്യയിലെ ഒരു പട്ടണത്തിലാണുള്ളത്. അവിടെ കടുത്ത വേനലാണത്രെ. ഓർത്തപ്പോൾ ഞാനവളെ വിളിച്ചു. ഞങ്ങൾ വർക്കല ക്ലിഫിലാണ് എന്ന് പറയാമെന്നോർത്തു. കോൾ പോകുന്നില്ല. വിദൂരമായ ഏതോ കർഷകഗ്രാമത്തിലേയ്ക്ക്, കമ്മ്യൂണിറ്റിമെഡിസിന്റെ ഭാഗമായി, ഇന്ന് പോകേണ്ടതുണ്ടെന്ന് ഇന്നലെ വിളിച്ചപ്പോൾ അവൾ പറഞ്ഞിരുന്നുവല്ലോ...<br />
<br />
ഞാൻ വീണ്ടും അടുത്തിരിക്കുന്ന ചിത്രകാരിയെ ശ്രദ്ധിച്ചു. അവൾ ഇടയ്ക്ക് കടലിലേയ്ക്ക് നോക്കിയിരിക്കും. പിന്നെ വീണ്ടും വരയ്ക്കാൻ തുടങ്ങും. കടലാസിലേയ്ക്ക് കടലിനെ പരിഭാഷപ്പെടുത്തുകയാവും. അങ്ങനെയാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെയായിരുന്നില്ല എന്ന് അവൾ വരച്ചുകൊണ്ടിരിക്കുന്ന ചിത്രം പിന്നീട് കണ്ടപ്പോൾ മനസ്സിലായി. കടലിനെയല്ല, മലനിരയെ ആണ് അവൾ വരച്ചുകൊണ്ടിരുന്നത്...<br />
<br />
ജലച്ചായത്തിന്റെ സ്വാഭാവികത, ഒഴുകുന്ന അബ്സ്ട്രാക്റ്റ് വരകളാണല്ലോ. കടുംനിറങ്ങളൊന്നും ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ആകാശം ഇരുണ്ട മേഘനീലയിൽ കാണപ്പെട്ടു. ദിഗന്തസീമയാവുന്ന മലനിരയിൽ ആകാശത്തിന്റെ വിഷാദം. അതിനു താഴെ വിസ്തൃതമാകുന്ന ഭൂമിപച്ചയും പെയ്യാൻനിൽക്കുന്ന തുലാമാസമധ്യാഹ്നത്തിന്റെ കാളിമയിലാണ്...<br />
<br />
വർണ്ണവസ്ത്രങ്ങൾ ധരിച്ച്, കത്തുന്ന പകലിൽ, വെളുത്ത കടൽ നോക്കിയിരിക്കുന്ന ആ പെൺകുട്ടിയുടെ ഈ നേരത്തെ സൃഷ്ടിസങ്കല്പത്തിൽ വർഷകാല മലനിര നിറയുന്നത് എന്നെ അത്ഭുതപ്പെടുത്തി. സർഗ്ഗകാമനയുടെ വിചിത്രകിനാവുകൾ അല്ലെങ്കിൽത്തന്നെ, ആരെയാണ് ആശ്ചര്യപ്പെടുത്താത്തത്...!<br />
<br />
ചിത്രം വരച്ചു കഴിഞ്ഞിരിക്കാം. ഒരുപക്ഷെ ഇനിയും മിനുക്കുപണികൾ ഉണ്ടാവാം. അനുവാചകനെ സന്ദേഹിയാക്കുന്ന അപൂർണ്ണതയുടെ ചാരുത ആ ചിത്രത്തിൽ കാണാമായിരുന്നു. എന്തായാലും, അനുധാവനതയോടെ ചിത്രകട്ടകളും ബ്രെഷും ഒക്കെ തന്റെ തുണിസഞ്ചിയിലാക്കി, ചിത്രം വരഞ്ഞ കടലാസും കയ്യിലെടുത്ത്, ആകാശത്തട്ടിൽ നിന്നും അവൾ പടവിറങ്ങിപ്പോയി...<br />
<br />
ഞാൻ കടലിലേയ്ക്ക് നോക്കി. പരുന്തും പോയിരിക്കുന്നു...!<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com4Varkala cliff, Varkala, Kerala 6951418.7354104 76.704057499999976-3.9414546 56.049760499999977 21.4122754 97.358354499999976tag:blogger.com,1999:blog-8572238419922186269.post-73909118462278422072019-06-08T12:36:00.002-07:002019-06-08T12:36:30.329-07:00നാട്ടുമാവിന്റെ വേര്<div dir="ltr" style="text-align: left;" trbidi="on">
അന്ന് വിമാനത്തിൽ വന്നിറങ്ങുമ്പോൾ, ഒരുപാടുകാലം നീണ്ടുപോവാനിരിക്കുന്ന പരദേശവാസത്തിന്റെ തുടക്കമായിരുന്നു അതെന്ന് അറിയുമായിരുന്നില്ല. വിമാനത്താവളത്തിൽ സ്വീകരിക്കാൻ അയാളുണ്ടായിരുന്നു. താമസസ്ഥലത്തേയ്ക്ക് കാറിലിരിക്കുമ്പോൾ ഞാൻ വിമാനത്തിൽ വച്ച് നടന്ന ഒരു സംഭവം അയാളോട് പറയുകയായിരുന്നു:<br />
<br />
കുവൈറ്റിന്റെ ഭൂനിരപ്പിലേയ്ക്ക് വിമാനം താഴുമ്പോൾ, ആഗസ്റ്റ് മാസത്തിന്റെ ആ വൈകുന്നേരം, കാഴ്ചകൾ മൂടൽമഞ്ഞിലൂടെന്നപോലെ നരച്ചുകാണപ്പെട്ടു. അടുത്തിരുന്ന പ്രദേശത്തെ സ്ഥിരവാസിയായ സഹയാത്രികനോട് ഞാൻ ചോദിച്ചു:<br />
"ഒന്നും നല്ലപോലെ കാണാൻ പറ്റുന്നില്ലല്ലോ...?"<br />
അയാൾ ചെറുതായൊന്ന് ചിരിച്ചു.<br />
"ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ..."<br />
<br />
താമസസ്ഥലത്തേയ്ക്കുള്ള യാത്രയിൽ കൂട്ടുകാരനോടിത് പറഞ്ഞപ്പോൾ അയാളും പതിഞ്ഞ താളത്തിൽ ചിരിച്ചു. പിന്നീട് ഞാൻ ആ സംഭവം മറന്നു.<br />
<br />
മാസങ്ങൾക്ക് ശേഷം, കുവൈറ്റിലെ ഏതോ നിരത്തോരത്തുകൂടെ നടക്കുകയായിരുന്നു കൂട്ടുകാരനും ഞാനും. റോഡിന്റെ ഒരുവശം വിജനമാണ്. നീണ്ടുപോകുന്ന മരുക്കാട്. വീശിയടിക്കുന്നകാറ്റ്. മരുഭൂമിയുടെ പ്രാചീനമായ മണവുമായി അന്തരീക്ഷത്തിൽ പൊടിപരക്കുന്നു. മരുഭൂമിയിലെ എന്റെ ആദ്യത്തെ പൊടിക്കാറ്റനുഭവമായിരുന്നു അത്.<br />
<br />
അപ്പോൾ അയാൾ പറഞ്ഞു:<br />
"അന്ന് വിമാനത്തിൽ നിന്റെകൂടെ യാത്രചെയ്ത ആൾ പറഞ്ഞത് ഓർക്കുന്നില്ലേ; ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ...!"<br />
ഞാനത് മറന്നിരുന്നു. എങ്കിലും കൂട്ടുകാരൻ പറഞ്ഞപ്പോൾ വീണ്ടുമോർത്തു. ഞാൻ അലക്ഷ്യമായി പറഞ്ഞ സംഭവം അയാൾ ഓർത്തിരിക്കുന്നുവല്ലോ എന്നത് പക്ഷേ എന്നെ ആശ്ചര്യപ്പെടുത്തിയില്ല. റോയി എല്ലാക്കാലത്തും അങ്ങനെയായിരുന്നു. ദേശങ്ങളും ദേശാന്തരങ്ങളും, അനുഭവങ്ങളും അനുഭവഭേദങ്ങളും അയാളിൽ രൂപകങ്ങളായി പകർന്നുനിന്നു...<br />
<br />
റോയി കുവൈറ്റിൽ നിന്നും പോയിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും, എപ്പോഴെല്ലാം ഇവിടെ പൊടിക്കാറ്റടിക്കുന്നുവോ അപ്പോഴെല്ലാം മരുഭൂമിയുടെ മണമായി, വിഷാദസ്പർശമുള്ള ഒരാശ്വാസമായി, അയാൾ ഉറപ്പിച്ചു പോയ ആ രൂപകശകലം ഞാൻ ഓർക്കും - ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ...!<br />
<br />
റോയിയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഞാൻ സന്തോഷവാനാണ്. (അയാൾ എഡിറ്റ് ചെയ്ത മറ്റൊരു പുസ്തകമുണ്ടെങ്കിലും അയാളുടെ ആദ്യത്തെ സ്വന്തം കൃതി ഇതാണെന്നു ഞാൻ അനുമാനിക്കുന്നു.) കാരണം റോയി ഗൗരവത്തോടെ എഴുതിത്തുടങ്ങുന്ന കാലത്ത്, ഒരുപക്ഷെ അതിനും മുൻപേ, അയാളുടെ രചനകൾ വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അയാൾ ആർക്കെങ്കിലും സ്വകാര്യമായി നല്കിയിരിക്കാവുന്ന പ്രണയലേഖനങ്ങൾ ഒഴിച്ച്, ബാക്കിയുള്ള എഴുത്തുകൾ മുഴുവൻ വായിച്ചിട്ടുള്ള ഒരാൾ കൂടിയാവും ഞാൻ.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQyaJ0FX0uQqF8skpQyXtvod995rYZJFflaGolgj-JxH6c3PfGR6K8SDSciDvz5MLHiz3x_ddvooF3SjKiWT6uZTbEVH4LmZZ1W-H8J7Mi6Zttn8bVH-XL5KF1OyrIMUNvyWRT0_FekHRl/s1600/61073466_10216915238206149_8697165322492313600_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="711" data-original-width="960" height="296" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQyaJ0FX0uQqF8skpQyXtvod995rYZJFflaGolgj-JxH6c3PfGR6K8SDSciDvz5MLHiz3x_ddvooF3SjKiWT6uZTbEVH4LmZZ1W-H8J7Mi6Zttn8bVH-XL5KF1OyrIMUNvyWRT0_FekHRl/s400/61073466_10216915238206149_8697165322492313600_n.jpg" width="400" /></a></div>
<br />
റോയി എന്റെ ബന്ധുവാണ്. അതിലുപരി കൗമാരകാലം മുതൽ തുടരുന്ന കൂട്ടാണ്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ സൗഹൃദം ദൃഡമാവുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മസ്കറ്റിൽ ജോലിക്കായിപ്പോയ അയാൾ, അതുപേക്ഷിച്ച് മടങ്ങിവന്ന കാലമാണത്. മസ്കറ്റിൽ വച്ച് എഴുതിയ കുറിപ്പുകളുടെ ഒരു നോട്ടുബുക്ക് അയാളെനിക്ക് വായിക്കാൻ തന്നു. വല്ലാത്തൊരു വായനാനുഭവമായിരുന്നു അതെന്ന് ഞാനിപ്പോഴുമോർക്കുന്നു. കൗമാരത്തിന്റെ അവസാനത്തിൽ ഗൾഫിലേയ്ക്ക് പോകേണ്ടിവന്ന ഒരുവന്റെ വ്യഥിതവും വിഹ്വലവുമായ അനുഭവക്കുറിപ്പുകൾ. അതിലുപരി അനുഭവങ്ങളുടെ തീക്ഷ്ണസംവേദനം സാധ്യമാക്കുന്ന രൂപകങ്ങളുടെ കാല്പനികസാന്ദ്രത...<br />
<br />
ജീവനുള്ള ഒരു നോട്ടുപുസ്തകം...!<br />
<br />
കടലും കടൽക്കാക്കകളും നക്ഷത്രങ്ങളുമായിരുന്നു അതിലെ പ്രധാന രൂപകങ്ങൾ എന്ന് ഞാനോർക്കുന്നു. അതിന് കാരണമുണ്ട്. മസ്കറ്റിലെ, പ്രൊമനേഡിലിരുന്ന് കാണുന്ന കടലിനും കടൽക്കാക്കകൾക്കും നക്ഷത്രങ്ങൾക്കും മറ്റൊരു തീരം കൂടിയുണ്ട്. ആ തീരത്തേയ്ക്ക്, തെങ്ങിൻതോപ്പ് തണൽവിരിക്കുന്ന തന്റെ വീട്ടുമുറ്റത്തെ കടൽത്തീരത്തേയ്ക്ക്, എഴുത്തുകാരന്റെ വിഷാദമാനസം നിതാന്തമായി ആഞ്ഞുനിൽക്കുന്നു...<br />
<br />
ഗൾഫ് എന്നാൽ അത്തറിന്റെ സുഗന്ധമല്ലെന്ന് അന്നേ ഞാനറിഞ്ഞു!<br />
<br />
സാഹിത്യത്തിലെ റോയിയുടെ ആത്മഗുരു എന്റെ നോട്ടത്തിൽ എം. ടിയാണ്. എക്കാലത്തും എം. ടി അയാളുടെ ഒബ്സെഷനായിരുന്നു. ഒരുതരം ഏകലവ്യവിന്യാസം. എങ്കിലും, സാഹിത്യാസ്വാദനത്തിന്റെ ആ തുടക്കകാലത്ത്, ഗ്രാമത്തിലെ മണൽപ്പരപ്പിലിരുന്ന് ഞങ്ങൾ പങ്കുവച്ചത് എം. ടിയെ മാത്രമായിരുന്നില്ല. അതിൽ ഒരു കൃതി ഞാനിപ്പോഴും ഓർമ്മിക്കുന്നു. എൻ. ടി. ബാലചന്ദ്രന്റെ 'വിസ്കി' എന്ന നോവലൈറ്റ്. ഒപ്പം ശത്രുഘ്നന്റെ ചില കഥകൾ. അവയൊക്കെയും ഗൾഫ് പശ്ചാത്തലമുള്ളവയായിരുന്നു. ആ എഴുത്തുകാരൊക്കെ ഇപ്പോൾ എവിടെയാണാവോ...?!<br />
<br />
റോയിയുടെ ഡയറിക്കുറിപ്പുകളുടെ അനുകരണമായിരുന്നു അക്കാലത്തെ എന്റെ എഴുത്തുദ്യമങ്ങൾ. അയാളെ അപ്പാടെ മോഷ്ടിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്...<br />
<br />
പ്രീഡിഗ്രിക്കാലത്ത് കോളേജിൽ നടന്ന ഒരു മത്സരത്തിൽ എനിക്ക് സമ്മാനം ലഭിച്ച കഥയുടെ പേര് 'ആൻഡ്രൂസ് മടങ്ങിവന്നില്ല' എന്നായിരുന്നു. ആ കഥ റോയി ഒരിക്കൽ എന്നോട് പറഞ്ഞതാണ്. വേണമെങ്കിൽ അത് മുഴുവനായും എനിക്കിപ്പോഴും ഓർത്തെഴുതാനാവും. എങ്കിലും അനവസരത്തിലായിപ്പോവും എന്നതിനാൽ ഏതാനും വരികളിൽ ആശയം പങ്കുവയ്ക്കാം:<br />
<br />
കഥാകാരനും ആൻഡ്രൂസും ഒരു കടത്തീരഗ്രാമത്തിലെ കളിക്കൂട്ടുകാരാണ്. സ്വാതന്ത്ര്യാനന്തരകാലത്ത് നവയൗവ്വവനത്തിൽ എത്തിയവർ. കഥാകാരൻ മറ്റുപലരെയും പോലെ ഭാഗ്യാന്വേഷിയായി സിംഗപ്പൂരിലേക്ക് കപ്പൽ കയറുന്നു. ആൻഡ്രൂസ്, കടൽപ്പണിയും മറ്റുമായി ഗ്രാമത്തിൽ തന്നെ തുടരുന്നു. മധ്യവയസ്സടുക്കുമ്പോൾ കഥാകാരൻ, ഒട്ടൊക്കെ സമ്പന്നനായി, സിംഗപ്പൂരിൽ നിന്നും മടങ്ങിവരുന്നു. അപ്പോഴും ആൻഡ്രൂസ് കൂടെയുണ്ട്. ഒരു കർക്കിടക ദിവസത്തിൽ, പ്രഷുബ്ധമായ കടൽ വകവയ്ക്കാതെ മത്സ്യബന്ധനത്തിനുപോകുന്ന ആൻഡ്രൂസ് മടങ്ങിയെത്തുന്നില്ല. സിംഗപ്പൂരിൽ നിന്നും താൻ കൊണ്ടുവന്ന ശക്തികൂടിയ ദൂരദർശിനിയുമായി, കലിയടങ്ങാത്ത കടൽനോക്കി, കൂട്ടുകാരൻ വരുമെന്ന പ്രതീക്ഷയിൽ കഥാകാരൻ നിൽക്കുന്നു...<br />
<br />
കഥാതന്തു ഇതാണെങ്കിലും, ഇടവപ്പാതിയുടെ കടലായിരുന്നു പ്രധാന കഥാപാത്രം. എന്റെ കൗമാരഭാഷയിൽ ആവുന്നത്ര പൊലിപ്പിച്ച് ഞാനാ കടലിനെ വിവരിക്കാൻ ശ്രമിച്ചു. കഥയ്ക്ക് മാർക്കിട്ട മലയാളം അധ്യാപിക അല്പം അത്ഭുതത്തോടെയാണ് എന്നെ അഭിനന്ദിച്ചത്.<br />
"കഥ വളരെ നന്നായിട്ടുണ്ട്. വ്യത്യസ്തമായ കടൽത്തീരജീവിതം. നല്ല ഭാവന..."<br />
ഞാൻ ചൂളി നിന്നു. അതെന്റെ ഭാവന ആയിരുന്നില്ല. ഞാൻ മോഷ്ടിച്ച ഭാവനയായിരുന്നു.<br />
<br />
ഈ അധ്യാപിക മറ്റൊരവസരത്തിലും, അക്കാലത്ത് ഞങ്ങളുടെ ഭാഷാവ്യവഹാരത്തിൽ കടന്നുവന്നിരുന്നത് ഓർക്കുന്നു. അവരായിരുന്നു ഒരു തവണ കോളേജ് മാഗസിന്റെ സ്റ്റാഫ് എഡിറ്റർ. അവരുടെ ആമുഖക്കുറിപ്പിൽ ഇങ്ങനെയൊരു വരിയുണ്ടായിരുന്നു. "നിരനിരയായി നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ കടലിൽ നിന്നും അടിച്ചുവരുന്ന ഉപ്പുനനവാർന്ന വരണ്ട കാറ്റ്."<br />
ഇത് വായിച്ച് റോയി ഉറക്കെ ചിരിച്ചു.<br />
"നനവാർന്ന വരണ്ട കാറ്റോ? അതെന്ത് കാറ്റാണ്...?!"<br />
<br />
ഉപമകളിലെ, രൂപകങ്ങളിലെ ഉദാസീനതയെ, ഭാഷാവ്യവഹാരത്തിലെ ലോപപ്രതിബദ്ധതയെ റോയി നിശിതമായി വിമർശിച്ചിരുന്നു. എന്നെയും വെറുതേ വിട്ടിരുന്നില്ല...<br />
<br />
അക്കാലത്ത്, ഞാനെഴുതിയ ഒരു കഥയുടെ പശ്ചാത്തലം ഉത്തരധ്രുവദേശമായ ഗ്രീൻലാന്റിലെ ഗോത്താബ് എന്ന പട്ടണമായിരുന്നു. നായകകഥാപാത്രത്തിന്റെ പേരോ... - ഡിസിൽവ! മറ്റു കൂട്ടുകാരാരും ആ കഥ വായിച്ചിട്ടില്ല. എങ്കിലും അതിലെ അതിനാടകതീയയോടുള്ള രൂക്ഷവിമർശനം എന്ന നിലയ്ക്ക്, എല്ലാ കൂട്ടുകാരുടെയും ഇടയ്ക്ക് 'ഗോത്താബിലെ ഡിസിൽവ' എന്നൊരു വിളിപ്പേര് എനിക്ക് സമ്മാനിക്കാൻ റോയിക്കായി.<br />
<br />
ഈയടുത്ത്, അതിലൊരാൾ അമേരിക്കയിലേക്കുള്ള വിമാനയാത്രയിലായിരുന്നു. വിമാനം ഗോത്താബിനു മുകളിലൂടെ പറക്കുന്നത് മുന്നിലെ സ്ക്രീനിൽ കാണിക്കുന്ന നേരം അയാൾ ആ ചിത്രം പകർത്തി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയുണ്ടായി - "ഡിസിൽവയുടെ ഗോത്താബിന് മുകളിലൂടെ..." എന്ന ശീർഷകത്തോടെ. റോയിയുടെ വിമർശനരീതിയുടെ സർഗാത്മകത കാലത്തെ അതിജീവിക്കുന്നു... <br />
<br />
ഭാവനയിലും സാങ്കേതികതയിലും, ഭാഷാവ്യവഹാരം നേരമ്പോക്കായി കാണരുതെന്ന് അന്നുതന്നെ അയാൾ കൃത്യമായി ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു...<br />
<br />
കാൽനൂറ്റാണ്ടിന് മുൻപ്, ഞാൻ കുവൈറ്റിലെത്തുമ്പോൾ റോയി ഇവിടെയുണ്ട്. എന്നാൽ അധികകാലം ആവുന്നതിനു മുൻപേ, പതിവുപോലെ, അയാൾ തന്റെ ദേശാന്തരഗമനങ്ങൾ തുടർന്നു. റോയി ആസ്ത്രേലിയയിൽ ആയിരിക്കുമ്പോൾ 'മെൽബൺ മലയാളി' എന്ന ആനുകാലികത്തിന്റെ പത്രാധിപരായിരുന്നു. അതിൽ ഒരു പംക്തി സ്ഥിരമായി കൈകാര്യം ചെയ്യാനുള്ള അവസരം എനിക്ക് നൽകുകയുണ്ടായി.<br />
<br />
'മെൽബൺ മലയാളി' മാത്രമല്ല, മറ്റൊരുപാട് സമാന്തരപ്രസിദ്ധീകരണങ്ങളും സുവനീറുകളും റോയിയുടെ കാർമ്മികത്വത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ ഇന്നും സുഖകരമായ ഒരോർമ്മയാവുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ്, ഞങ്ങൾ സഹകരിച്ചിറക്കിയ 'ഉത്സവ്' എന്ന സ്മരണികയാണ്. നാട്ടിലെ വായനശാലയുടെ വാർഷികത്തിന്റെ ഭാഗമായിരുന്നു അത്. ആ സ്മരണികയ്ക്ക് ഞങ്ങൾ ചിലവഴിച്ച ഊർജ്ജം ഇപ്പോഴും ആ പുസ്തകത്തെ മൂല്യവത്താക്കുന്നു.<br />
<br />
ഗ്രാമം, കടൽ, വായനശാല, കൂട്ടുകാർ... ഞങ്ങളുടെ സർഗ്ഗവ്യവഹാരങ്ങൾ ആരംഭിക്കുന്നത് ഒരേയിടത്തിൽ നിന്നാണ്. കാലത്തിന്റെ ഗതിവിഗതിയിലൂടെ, ദേശാന്തരഗമനത്തിന്റെ ദശാബ്ദങ്ങളിലൂടെ, മനുഷ്യബന്ധത്തിന്റെ വ്യതിരിക്തമായ അനുഭവഭൂമികയിലൂടെ, ഞങ്ങൾ ഞങ്ങളുടേതായ ഭാവപരിണാമങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും ഭാവുകത്വത്തിന്റെ ഒരു ജനിതകകണ്ണി ആ നാട്ടുമാവിന്റെ വേരിൽ കെട്ടുപിണഞ്ഞു കിടപ്പുണ്ടാവാം.<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com2tag:blogger.com,1999:blog-8572238419922186269.post-77402713727535058542018-10-29T02:00:00.000-07:002018-10-29T02:03:02.583-07:00പ്രളയശേഷം, ആദ്യത്തെ തുമ്പ...! <div dir="ltr" style="text-align: left;" trbidi="on">
പുഴയഗാധത്തിലെ<br />
എക്കലിൽ നിന്നാ<br />
കുഞ്ഞാത്മനാളത്തെ<br />
നദിക്കരയിലെത്തിച്ചു<br />
പ്രളയം, നാൽപ്പതാണ്ടിനിപ്പുറം.<br />
<br />
ഭൂമിയുടെ വെയിൽമണം,<br />
മണൽപന്നലിന്റെ<br />
തളിരിലച്ചുമപ്പ്,<br />
അകലെ പാലം,<br />
പാലത്തിലൊരു ലോറി,<br />
ലോറിയുടെ ശബ്ദം,<br />
നാൽപ്പതാണ്ടിന്റെ പകപ്പ്...!<br />
<br />
അന്ന്<br />
കഴുത്തിൽ കുടുങ്ങിയ<br />
ജലസസ്യനീരാളി,<br />
പുതയുന്ന എക്കൽഭാരം,<br />
ജലജ്വാലയുടെ മൃതിയാവേഗം.<br />
ശ്വാസം ഇപ്പോഴും പിടയുന്നു...<br />
<br />
ഈ പെരുവഴിയിവിടെ<br />
എപ്പോൾ വന്നു?<br />
പറങ്കിക്കാടുകൾ<br />
എവിടെപ്പോയി?<br />
മതിലിനപ്പുറം<br />
ആരുടെ വീട്?<br />
<br />
ഓർമ്മകൾ നോവുന്നു.<br />
<br />
എന്നും<br />
പുഴക്കരയിലെ<br />
ഈ തൊടിവരമ്പിൽ<br />
ഒരു തുമ്പ പൊടിച്ചിരുന്നു.<br />
പ്രഭാതത്തിന്റെ ആഹ്ളാദം പോലെ...<br />
ജീവന്റെ മണം പേറി...<br />
<br />
കണ്ണീരിന്റെ<br />
സുതാര്യതയിൽ<br />
സ്മൃതിനടപ്പാതയിൽ<br />
ഇന്നുമൊരു തുമ്പ...!<br />
<br />
൦൦<br />
<br />
പ്രളയശേഷം, അയാളാദ്യമായി<br />
തൊടിയിലേക്കിറങ്ങിയതായിരുന്നു.<br />
പ്രളയമുഴിഞ്ഞിട്ട അതിരിൽ<br />
ആഹാ, ഒറ്റയ്ക്കൊരു തുമ്പ മുളച്ചിരിക്കുന്നു.<br />
<br />
അപ്പോൾ,<br />
എന്താവാം..., അറിയില്ല...,<br />
നാല്പതാണ്ട് മുൻപ്,<br />
മറ്റൊരു പ്രളയത്തിൽ<br />
മുടിയഴിച്ചിട്ട് പുഴയാത്രപോയ<br />
ആളെ തൊട്ടതുപോലെ...<br />
<br />
൦൦ </div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com2tag:blogger.com,1999:blog-8572238419922186269.post-47031211153263167332018-10-29T01:55:00.000-07:002018-10-29T01:55:12.316-07:00മരുഭൂമിയുടെ മണം<div dir="ltr" style="text-align: left;" trbidi="on">
'<a href="https://malayalam.indianexpress.com/news/features/gulf-memories-kuwait-invasion-iraq-operation-desert-storm-indian-evacuation-air-lift/?fbclid=IwAR3oEtLfP5YZCAkdxIH2hOgRspiIPFjOjPjPRevnXpltal2jN90AdvMEvmU" target="_blank">ഐ ഇ മലയാള</a>'ത്തിൽ പ്രസിദ്ധീകരിച്ചത്...<br />
൦൦<br />
<br />
കഴിഞ്ഞ തവണ ഇവിടേയ്ക്ക് വരുമ്പോൾ, എഴുത്തുകാരനും പത്രാധിപരുമായ കെ. സി. നാരായണൻ ഒപ്പമുണ്ടായിരുന്നു. കഥാകൃത്തും ചങ്ങാതിയുമായ കരുണാകരനും. വൈകുന്നേരമായിരുന്നു. ആകാശം നീലിച്ചുകിടന്നിരുന്നു...<br />
<br />
കുന്നിനു മുകളിലേയ്ക്ക് വളഞ്ഞുപോകുന്ന പാതയിലൂടെ വണ്ടിയോടിച്ചു കയറ്റി. കുവൈറ്റ് എന്ന രാജ്യത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഭാഗമാണ് മുത് ല മണൽക്കുന്നുകൾ.<br />
<br />
കെ. സി. ഹ്രസ്വസന്ദർശകനാണ്. കുവൈറ്റിൽ ആദ്യമായി വരുകയാണ്. പതിറ്റാണ്ടുകളായി കുവൈറ്റിലുള്ള കരുണാകരനും മുത് ല മണൽക്കുന്ന് നടാടെ സന്ദർശിക്കുകയാണെന്നു പറഞ്ഞു. പക്ഷെ, എന്റെ കാര്യം അങ്ങനെയല്ല. ഞാൻ ഒരുപാടുതവണ ഇവിടെ വന്നിട്ടുണ്ട്. ഈ പ്രദേശത്തെ മണൽഭൂമിയുടെ മുക്കിലേയ്ക്കും മൂലയിലേയ്ക്കും പോയിട്ടുണ്ട്. അതൊക്കെ യൗവ്വനത്തിന്റെ മറ്റൊരദ്ധ്യായം...<br />
<br />
കുന്നിന്റെ അടിവാരത്തിലൂടെ ഒരുകൂട്ടം ഒട്ടകങ്ങൾ നിർമ്മമമായി നടന്നുപോകുന്നതിന്റെ വിദൂരക്കാഴ്ചയിൽ മഗ്നരായി ഞങ്ങൾ മൂന്നുപേരും കുറച്ചുസമയം നിന്നു. മരുഭൂമിയിലെ ഈ സവിശേഷഭൂഭാഗം കാണാനായതിൽ കെ. സി. സന്തോഷം പ്രകടിപ്പിച്ചു.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
അത് രണ്ടുമൂന്ന് കൊല്ലങ്ങൾക്ക് മുൻപാണ്. അതിനുശേഷം ഇപ്പോഴാണ് വീണ്ടും മുത് ലയിലെത്തുന്നത്...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzr7uifbZLlFmeJmSFfiwIkleZc_KkgeWOOQQvlwXcz0YKsdncGdHJqPdST2bRkyb26M0LFdW2M-ltHWb63z-jH7POzwbIsjgMRymxByOgohjyzSm7ce_pQFQ4X6cfaQGRaTHl9jTDq5Fm/s1600/IMG_6678.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzr7uifbZLlFmeJmSFfiwIkleZc_KkgeWOOQQvlwXcz0YKsdncGdHJqPdST2bRkyb26M0LFdW2M-ltHWb63z-jH7POzwbIsjgMRymxByOgohjyzSm7ce_pQFQ4X6cfaQGRaTHl9jTDq5Fm/s1600/IMG_6678.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കെ. സി. നാരായണനും കരുണാകരനും മുത് ല മണൽക്കുന്നിൽ... </td></tr>
</tbody></table>
ഈ ഇടവേളയിൽ ഞാൻ വായിച്ച ഒരു നോവലിന്റെ പശ്ചാത്തലത്തിൽ മുത് ല കടന്നുവരുന്നുണ്ട്. മലയാളം നോവൽ തന്നെയാണ്. കുവൈറ്റിൽ വസിക്കുന്ന നാല് മലയാളികൾ ചേർന്നെഴുതിയത്. 'ഒട്ടകക്കൂത്ത്' എന്നാണതിന്റെ ശീർഷകം. മുത് ലയുടെ സവിശേഷമായ ഭൂപ്രകൃതി ആ നോവലിന്റെ ക്ളൈമാക്സിൽ നിഗൂഢഭാവത്തോടെ, ഒരു കഥാപാത്രസമാനമായി മാറുന്നുണ്ട്.<br />
<br />
"എൺപതോളം കിലോമീറ്റർ സഞ്ചരിച്ചാൽ മുത് ലയിലെത്താം. ഒരു മണിക്കൂർ യാത്ര. ചുട്ടു പൊള്ളുന്ന ചൂടാണ് പുറത്ത്. കാറിലെ ഏസി പോലും ചൂടായിത്തോന്നി...<br />
ജഹ്റ പട്ടണം, നനുത്ത പൊടിയിൽ വിയർത്തു കിടക്കുന്നു. ഇറാഖിലേക്ക് നീളുന്ന ആറുവരി പാതയുടെ ഇടതു വശത്ത് കെട്ടിടങ്ങളുടെ കടൽപ്പരപ്പ് അലകളില്ലാതെ തപിച്ചു.<br />
..................................................<br />
<br />
മുത് ലയിലേയ്ക്ക് പോകുന്ന വഴി ദൂരെ നിന്ന് നോക്കുമ്പോൾ തിളയ്ക്കുകയായിരുന്നു. മുന്നിൽ വെള്ളം പരന്നു കിടക്കുന്നു. ഈ കൊടും വേനലിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുവോ?<br />
അബ്ദുവിന് സംശയം.<br />
വണ്ടി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. വെള്ളം കണ്ട ഭാഗത്തെത്തിയപ്പോൾ, അവിടെ കറുത്ത പാത മാത്രം. ജെകെ അബ്ദുവിനോട് മുന്നോട്ട് നോക്കാൻ പറഞ്ഞു. അതാ അവിടെ വെള്ളം തിളയ്ക്കുന്നു.<br />
അതിലൂടെ ഏതോ ജീവികൾ നടന്നു നീങ്ങുന്നു.<br />
ഒട്ടകങ്ങളാണെന്ന് അടുത്തെത്തിയപ്പോഴാണ് അറിഞ്ഞത്. വെള്ളം ഒരു മരീചിക മാത്രം. കണ്മുന്നിൽ നമ്മെ വിഭ്രമിപ്പിക്കുന്ന തോന്നൽ.<br />
................................................<br />
<br />
മുത് ല ചെക്ക്പോസ്റ്റിനപ്പുറത്തെ തിരിവിൽ ചെരിവു കയറി വണ്ടി കിതച്ചു കൊണ്ട് നിന്നു.<br />
കിഴക്കോട്ടേക്കുള്ള മണൽപ്പാത.<br />
അതിന്നിരുവശത്തും ഉപേക്ഷിക്കപ്പെട്ട ടയറുകൾ നിരനിരയായി മണലിൽ പകുതിയോളം താഴ്ചയിൽ കുത്തി നിർത്തി, അതിരുകൾ ഉണ്ടാക്കിയിരിക്കുന്നു. കൈമകൾ കെട്ടാൻ സ്ഥലം തയ്യാറാക്കാൻ അടയാളപ്പെടുത്തുന്ന അതിരുകൾ.<br />
<br />
മുത് ലയുടെ തലം പതിയെ ഉയരുകയാണ്. ഒരു കുന്നിനു മുകളിലേക്കുള്ള വഴി.<br />
ജഹ്റയുടെ സുരക്ഷിതത്വത്തിനു വേണ്ടി പണ്ടേതോ കാലത്ത് കോട്ട പോലെ മണ്ണും മണലും കൊണ്ട് പൊക്കിയതാണ് മുത് ല പ്രദേശം എന്നൊരു കേട്ടുകേൾവിയുണ്ട്. ഇറാഖിൽ നിന്നും വരുന്നവർക്ക് പെട്ടെന്ന് ജഹ്റ പട്ടണം കാണാതിരിക്കാനുള്ള മുൻകരുതൽ." (1)<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://3.bp.blogspot.com/--ERjiBpLvWw/WvfU_Ru231I/AAAAAAAAHbU/3d9kxPcFMSopotZd4b_Xiq_giFXrH5_fQCLcBGAs/s1600/SKMBT_28318051013250%2B-%2BCopy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="614" data-original-width="397" height="640" src="https://3.bp.blogspot.com/--ERjiBpLvWw/WvfU_Ru231I/AAAAAAAAHbU/3d9kxPcFMSopotZd4b_Xiq_giFXrH5_fQCLcBGAs/s640/SKMBT_28318051013250%2B-%2BCopy.jpg" width="412" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മുത് ല പശ്ചാത്തലമായി വരുന്ന നോവൽ</td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
നോവലിൽ ഒരിടത്ത് സങ്കല്പിക്കുന്നതുപോലെ ഇറാഖിൽ നിന്നുള്ള അധിനിവേശം തടുക്കാൻ മനുഷ്യൻ ഉയർത്തിയ മണൽക്കുന്നല്ല മുത് ല. സവിശേഷമായ ഭൂപ്രതിഭാസമാണ്. ഇറാഖെന്നും കുവൈറ്റെന്നും, രാജ്യങ്ങളും അതിർത്തികളും ഉണ്ടാകുന്നതിന് എത്രയോ സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഈ കുന്നിൻനിര ഇവിടെയുണ്ടായിരുന്നു.<br />
<br />
അറേബ്യൻ ഉൾക്കടലിന്റെ സവിശേഷമായ ചരിവിലാണ് മുത് ല കുന്ന് നിൽക്കുന്നത്. ജഹ്റ പട്ടണത്തിന്റെ കിഴക്കൻ അതിരിലെ ചതുപ്പിലാണ്, ഈ ഭൂഭാഗത്തിന് ആകമാനം 'ഗൾഫ്' എന്ന വിളിപ്പേര് സമ്മാനിച്ച അറേബ്യൻ ഉൾക്കടൽ അവസാനിക്കുന്നത്. മരുഭൂമിയുടെ ഊഷരതയിലേയ്ക്ക് ലവണബാഷ്പമുയർത്തി അലിയുന്ന ഈ ഉൾക്കടലിന്റെ ഒരു തീരത്താണ് ഏകദേശം അമ്പതു കിലോമീറ്റർ നീളത്തിൽ മുത് ല മണൽക്കുന്ന് ഉയരുന്നത്. മറുതീരത്ത് കുവൈറ്റിന്റെ നഗരഭാഗങ്ങളും.<br />
<br />
മുത് ല കുന്നിന് മുകളിൽ നിന്നാൽ ഉൾക്കടൽ അവസാനിക്കുന്നത് കാണാം.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
അറേബ്യൻ ഉൾക്കടൽ അവസാനിക്കുന്ന ഭാഗത്തെ തണ്ണീർത്തടം സവിശേഷമായ ഭൂവിടമാണ്. ഉപ്പുനനവാർന്ന ചതുപ്പിൽ വളരുന്ന കണ്ടലുകളാലും മറ്റ് കുറ്റിച്ചെടികളാലും മുഖരിതമായ പ്രദേശം. 'ജഹ്റ പൂൾ റിസേർവ്' എന്നെ പേരിൽ ഇവിടം ഒരു സംരക്ഷിതപ്രദേശമാക്കി മാറ്റിയിട്ടുണ്ട്.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjt-O2y-Gf1DDFOTGf8fpX9x1jnCzfpvhj2gveTNK1iPd5AVWa8qj53S02LhPgQUVdh848ctt0y89BlT4TROw-AtjvEwYYkq7x7ej7y2Hq678epmGX2MMYrpHG_gAA3vmK6V282xib_0kyu/s1600/IMG_6607+-+Copy.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="418" data-original-width="629" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjt-O2y-Gf1DDFOTGf8fpX9x1jnCzfpvhj2gveTNK1iPd5AVWa8qj53S02LhPgQUVdh848ctt0y89BlT4TROw-AtjvEwYYkq7x7ej7y2Hq678epmGX2MMYrpHG_gAA3vmK6V282xib_0kyu/s1600/IMG_6607+-+Copy.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ഉൾക്കടൽ ചതുപ്പിൽ ദേശാടനത്തിനെത്തിയ രാജഹംസങ്ങൾ...</td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
മുത് ല മണൽക്കുന്നിനു കുറുകേ ഒരു പെരുവഴി കടന്നുപോകുന്നുണ്ട്. കുവൈറ്റിലെ പ്രധാന ഹൈവേകളിൽ ഒന്നായ എൺപതാം നമ്പർ പാതയാണ്. കുവൈറ്റ് സിറ്റിയെന്ന തലസ്ഥാനനഗരിയുടെ മദ്ധ്യത്തു നിന്നും ആരംഭിച്ച്, ഉൾക്കടൽ ചുറ്റി, വടക്കൻ അതിർത്തിയിലേയ്ക്ക് നീളുന്ന റോഡ്. 'മരണത്തിന്റെ പാത' എന്നാണ്, സമകാലചരിത്രം ഈ റോഡിനു നൽകിയിരിക്കുന്ന വിശേഷണം.<br />
<br />
ഒരുപാട് റോഡപകടങ്ങൾ നടക്കുന്നതു കൊണ്ടല്ല ഈ പേര്. അതിനെക്കാളൊക്കെ പതിന്മടങ്ങ് വ്യാപ്തിയുള്ള മരണത്തിന്റെ അഗ്നിവർഷം നടന്ന വഴിയാണ്. അതിലേയ്ക്ക് പോകണമെങ്കിൽ, കേരളത്തിലും പ്രതിസ്പന്ദനമുണ്ടായ, കുവൈറ്റിനു മേൽ നടന്ന ഇറാഖിന്റെ അധിനിവേശം എന്ന ദുരന്തസന്ധിയിലേയ്ക്കും ഗൾഫ് യുദ്ധത്തിന്റെ നാൾവഴിയിലേയ്ക്കും പോകേണ്ടതുണ്ട്.<br />
<br />
ഒന്നാം ഗൾഫ് യുദ്ധാനന്തരം, അധികകാലം കഴിയുന്നതിനു മുൻപാണ് ഞാൻ കുവൈറ്റിലെത്തുന്നത്. യുദ്ധത്തിന്റെ മുറിപ്പാടുകൾ മാഞ്ഞിരുന്നില്ല. നഗരമധ്യത്തിലെ ജഹ്റ റൗണ്ടിൽ ഇറാഖി സൈന്യത്തിൽ നിന്നും പിടിച്ചെടുത്ത ഒരു പാറ്റൺടാങ്ക് പ്രദർശിപ്പിച്ചിരുന്നു. യുദ്ധവിജയത്തിന്റെ ഓർമ്മ. പിന്നീടെന്നോ, അതവിടെ നിന്നും അപ്രത്യക്ഷമായി. യുദ്ധവിജയത്തിന്റെ ആരവമടങ്ങിയപ്പോൾ, ആ പാറ്റൺടാങ്കിന്റെ കാഴ്ച, ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമായി മാറിയിരിക്കണം. നഗരവാസികൾ ഉറക്കത്തിലേയ്ക്ക് പോയ രാത്രിയുടെ മധ്യയാമത്തിലെപ്പോഴോ, ആ സ്മാരകം അവിടെ നിന്നും പിഴുതുമാറ്റപ്പെട്ടു. യുദ്ധത്തെ എന്നോ മറന്നുകഴിഞ്ഞ ജനം, പിറ്റേ പ്രഭാതത്തിൽ ആ വിടവ് അറിഞ്ഞിരിക്കാനും വഴിയില്ല. പിന്നീടെപ്പൊഴോ അതുവഴി കടന്നുപോകുമ്പോൾ യാദൃശ്ചികമായാണ് ആ അസാന്നിധ്യം ഞാൻ ശ്രദ്ധിച്ചതുപോലും. എന്തുകൊണ്ടോ ആ കാഴ്ച ഒരുതരം ആശ്വാസം ഉളവാക്കുകയാണുണ്ടായത്...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjq7V0je2cYiTjB_n-vII4p_Rqx8Mr9nQ6-tZpI-vGhoTgJHyVR9ue1AajDyBmvoynt6JD3cBDkFkTQAFh-VpBBaGl8uxxsliwjMUiWsWRNJaS0bb_AI76mOVkyHC-hcXq8xyL6KG-83zcO/s1600/IMG_0130.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjq7V0je2cYiTjB_n-vII4p_Rqx8Mr9nQ6-tZpI-vGhoTgJHyVR9ue1AajDyBmvoynt6JD3cBDkFkTQAFh-VpBBaGl8uxxsliwjMUiWsWRNJaS0bb_AI76mOVkyHC-hcXq8xyL6KG-83zcO/s1600/IMG_0130.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കുവൈറ്റ് പട്ടണം - മുത് ല കുന്നിൽ നിന്നും കാണുമ്പോൾ...</td></tr>
</tbody></table>
അക്കാലത്ത് തന്നെയാണ് ഞാൻ ഷ്വയ്ബ തുറമുഖത്ത് കുറച്ചുകാലം ജോലിചെയ്തിരുന്നത്. കടലിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു പ്ലാറ്റ്ഫോമിലായിരുന്നു ഓഫിസ്. പെട്രോകെമിക്കൽ കയറ്റാനെത്തുന്ന കപ്പലുകൾ അടുക്കുക ഇതിനോടുചേർന്നാണ്. ചില കപ്പലുകളിൽ നിന്നുള്ള ഗോവണി ഞങ്ങളുടെ ഓഫിസിന്റെ വാതിൽക്കലോട്ടാണ് ഇറങ്ങിയിരിക്കുക. ഒരു കപ്പൽ എത്തിയാൽ, അത് ദിവസങ്ങളോളം, പലപ്പോഴും ആഴ്ചകളോളം തന്നെയും, തുറമുഖത്ത് നങ്കൂരമിട്ടുകിടക്കും. നാവികരുടെ ജീവിതം ഒട്ടൊന്ന് അടുത്തുകാണാൻ സാധിച്ച കാലമായിരുന്നു അത്. കപ്പിത്താനും ഒന്നുരണ്ട് ഉയർന്ന ഉദ്യോഗസ്ഥർക്കും മാത്രമേ തുറമുഖത്തുനിന്നും പുറത്തുപോകാനുള്ള അനുമതിപത്രം കിട്ടിയിരുന്നുള്ളു എന്നുതോന്നുന്നു. ബാക്കി ജീവനക്കാർ കപ്പലിലും അതിനു ചേർന്നുള്ള പരിസരങ്ങളിലും അത്രയും ദിവസങ്ങൾ തള്ളിനീക്കണം.<br />
<br />
തൊട്ടടുത്തുള്ള ഓഫീസിലെ ജോലിക്കാരൻ എന്ന നിലയ്ക്ക് ഞാനുമായി ഇൻഡ്യാക്കാരായ നാവികർ പരിചയം സ്ഥാപിക്കാറുണ്ടായിരുന്നു. പ്രധാനമായും നാട്ടിലേയ്ക്ക് ഫോൺചെയ്യാനാണ് അവർക്ക് എന്റെ ആവശ്യം വരുക. മൊബൈൽ വരുന്നതിനും മുൻപുള്ള കാലമാണ്. അന്ന് അന്താരാഷ്ട്ര ഫോൺവിളിക്ക് ഉപയുക്തമാകുന്ന കാർഡുകൾ കടയിൽ ലഭ്യമായിരുന്നു. ഞാൻ പുറത്തുനിന്നും അതുവാങ്ങി അവർക്ക് നൽകും. ഞങ്ങളുടെ ഓഫിസ് ഫോണിൽ നിന്നും അതുപയോഗിച്ച് അവർ നാട്ടിലേയ്ക്ക് വിളിക്കുകയും ചെയ്യും. എനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും നഷ്ടമോ അധികവ്യയം ആവശ്യമുള്ളതോ ആയ കാര്യമായിരുന്നില്ല. എന്നാൽ സാധാരണക്കാരായ ആ കപ്പൽജോലിക്കാരുടെ സന്തോഷവും നന്ദിപ്രകടനവും കാണുമ്പോൾ ഞാൻ എന്തോ വലിയൊരു സഹായം ചെയ്തുകൊടുത്തിരിക്കുന്നു എന്നൊരു തോന്നൽ എനിക്കുതന്നെ ഉണ്ടാവാൻ തുടങ്ങിയിരുന്നു.<br />
<br />
കപ്പലുകൾ അടുക്കുന്ന വാർഫിൽ, ഒരു തട്ടിൽ ഇരിക്കുകയായിരുന്നു ഞാൻ. ഓഫീസ് കഴിഞ്ഞിരുന്നു. എനിക്കുള്ള വണ്ടി വരാൻ ഇനിയും സമയമുണ്ട്. പുറങ്കടലിൽ നിന്നും കപ്പലുകൾ തുറമുഖത്തേയ്ക്ക് കടന്നുവരുന്ന തുറവ് ഇവിടിരുന്നാൽ കാണാം. വാർഫിൽ ഒരു കപ്പലുമില്ലല്ലോ എന്നത് അല്പം അത്ഭുതപ്പെടുത്താതിരുന്നില്ല. അത് പതിവുള്ളതല്ല.<br />
<br />
ചുറ്റും കടൽപ്പറവകൾ പറന്നുനടക്കുന്നുണ്ട്. അതിൽ ഒരെണ്ണം എന്റെയടുത്ത് വന്നിരുന്നു. ഈ കടൽക്കാക്കയെ എനിക്ക് പരിചയമുണ്ട്. അതെന്നും ഇതുപോലെ എന്റെ അടുത്തു വന്നിരിക്കാറുണ്ട്. മഞ്ഞ കൊക്കും പഞ്ഞിപോലുള്ള വെളുത്ത ശരീരവും ചാരനിറത്തിലുള്ള ചിറകുകളും കറുത്ത വാലുമുള്ള ഇവൻ എന്റെ കൂട്ടുകാരനാണ്. എന്നും എന്തെങ്കിലുമൊക്കെ സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം അവൻ എന്നോട് ചോദിക്കുകയും ചെയ്തതാണ്: "നീ നിന്റെ പൂക്കലക്കിളികളെ എന്തുചെയ്തു...?" എന്ന്. കുട്ടിക്കാലത്ത്, പറമ്പിലെ പറങ്കിക്കാടിൽ എന്നോടൊപ്പം വിഹരിച്ചിരുന്ന പൂക്കലക്കിളികൾ! അത്തരത്തിലുള്ള എന്തെങ്കിലുമൊരു വിചിത്രചോദ്യം, വിഷാദിപ്പിക്കുന്ന ഒന്ന്, അവൻ എന്നും എന്നോട് ചോദിക്കാറുണ്ട്...<br />
<br />
ഇന്നവൻ നിശ്ശബ്ദനാണ്. വിമൂകമായ ഒരു ദുഖച്ഛായയിൽ, തുറമുഖതുറവിനപ്പുറത്തെ പുറങ്കടലിലേയ്ക്ക് നോക്കി, എന്തിനെയോ പ്രതീക്ഷിച്ചെന്നപോലെ അവൻ നിശ്ശബ്ദനായി ഇരുന്നു...<br />
<br />
പതിവുപോലെ, ഞാൻ ബേഗ് തുറന്ന് ഒരു മാസികയെടുത്തു. 'ഇൻഡ്യാ ടുഡേ മലയാളം' ആയിരുന്നു എന്നാണ് ഓർമ്മ. ഒരുപക്ഷെ ആ ഓർമ്മ ശരിയായിക്കൊള്ളണമെന്നില്ല. പക്ഷെ അന്ന്, ആ കടൽക്കാക്കയോടൊപ്പം അവിടെയിരുന്ന് വായിച്ച കഥ ഏതാണെന്ന് വ്യക്തമായി ഓർക്കുന്നു - സക്കറിയായുടെ 'കണ്ണാടി കാണ്മോളവും'!<br />
<br />
ആ കഥ വായിച്ചിരിക്കവേ, നോട്ടവും ശ്രദ്ധയും മാസികയിലെ അക്ഷരത്തിലായിരുന്നുവെങ്കിലും, പരിസരത്ത് എന്തോ സംഭവിക്കുന്നു എന്ന തോന്നൽ അബോധമായി വളർന്നുവന്നു. അന്തരീക്ഷത്തിൽ കാളിമ പടരുന്നതുപോലെ... ഒരു ശബ്ദവുമുണ്ടാക്കാതെ അടുത്തിരിക്കുന്ന കടൽക്കാക്കയും ആ വിചിത്രമായ തോന്നലിന് കാരണമായിട്ടുണ്ടാവും. എന്നിട്ടും ഞാൻ മുഖമുയർത്തിയില്ല. അതിനു സാധിക്കുമായിരുന്നില്ല. അത്രയ്ക്ക് ആഴത്തിൽ, യേശുവിന്റെ അതുവരെ അറിഞ്ഞിട്ടല്ലാത്ത കല്പനാജീവഖണ്ഡത്തിലൂടെ മുങ്ങാൻകുഴിയിടുകയായിരുന്നു...<br />
<br />
അവസാന വരിയും വായിച്ചുതീർത്ത് മാസിക മടക്കി ബേഗിനുള്ളിൽ വച്ചു. മുന്നിലേയ്ക്ക് നോക്കിയ ഞാൻ പകച്ചുപ്പോയി. ഭൂമിയും ആകാശവും ഒരു കറുത്ത തിരശ്ശീലയാൽ മൂടപ്പെട്ടിരിക്കുന്നു. ഒരു നിമിഷമെടുത്തു, എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കാൻ. തുറമുഖത്തേയ്ക്കുള്ള തുറവിനെയും, മറുതീരത്തെ വാർഫിനെയും ആകാശത്തെയും മറച്ചുകൊണ്ട് ഒരു പടുകൂറ്റൻ കപ്പൽ എനിക്കു മുന്നിലൂടെ സാവധാനം കടന്നുപോവുകയാണ്. അതിനു മുൻപോ, അതിനു ശേഷമോ കണ്ടിട്ടില്ലാത്ത, ആ തുറമുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഭീമാകാരമായ കപ്പൽ. ഇരുട്ടിനെ തോൽപ്പിക്കുന്ന കറുത്ത നിറം. നിറത്തിനോളം പേടിപ്പെടുത്തുന്ന വല്ലാത്തൊരു രൂപവും. ഒരു കടൽനൗകയുടെ എല്ലാ രൂപഭാവങ്ങളും നിരാകരിക്കുന്ന ഭീകരൻ യാനപാത്രം.<br />
<br />
ഞാൻ പെട്ടെന്നെണീറ്റ് പിന്നിലേയ്ക്ക് നടന്ന് ഓഫീസിന്റെ വാതിൽക്കൽ പോയിനിന്നു. അപ്പോഴാണ് കപ്പലിന്റെ മുകൾത്തട്ടിൽ ചെറുരൂപങ്ങളായി ചില മനുഷ്യർ നീങ്ങുന്നത് കണ്ടത്. എല്ലാവരും പട്ടാളയൂണിഫോമിൽ.<br />
<br />
അതൊരു പടക്കപ്പലായിരുന്നു...!<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh5QjArS3gpNpDg-D3aHZHxWVrXFZOEuNA_gb_KZliamxbxE1Y5d8hXRR82RRiKQTnv-ZqQ6c5OLYM3eHKS2kf4UiYoM0mG1EyodV07WWJ_p5CRImzaFKUrkJDn3fyZMhHjcABsXIKaB2h/s1600/IMG_6591+-+Copy.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="398" data-original-width="616" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh5QjArS3gpNpDg-D3aHZHxWVrXFZOEuNA_gb_KZliamxbxE1Y5d8hXRR82RRiKQTnv-ZqQ6c5OLYM3eHKS2kf4UiYoM0mG1EyodV07WWJ_p5CRImzaFKUrkJDn3fyZMhHjcABsXIKaB2h/s1600/IMG_6591+-+Copy.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കടൽക്കാക്കകളുടെ നാട്...</td></tr>
</tbody></table>
അന്ന് വീട്ടിലേയ്ക്കുള്ള യാത്ര ഭ്രമാത്മകമായിരുന്നു. ഉറക്കവും സ്വപ്നങ്ങളും ഭ്രമാത്മകമായിരുന്നു. കടൽക്കാക്കയും യേശുവും പടക്കപ്പലും ഒക്കെ ചേർന്നുണ്ടാക്കിയ ഒരയാഥാർത്ഥലോകത്തിന്റെ കല്പനാഭൂമിയിൽ തെന്നിത്തെറിച്ച് നീങ്ങിയ രാത്രിക്കുശേഷമാണ് ഭൂമിയിൽ അടുത്ത പ്രഭാതമുണ്ടായത്....<br />
<br />
അന്ന് ഓഫീസിലെത്തിയപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി കാണാൻ പറ്റി. കഴിഞ്ഞ വൈകുന്നേരം തുറമുഖത്തടുത്തത് യു. എസ് ആർമിയുടെ ചരക്കുകപ്പലായിരുന്നു. ആ കപ്പലിന്റെ ഇരുണ്ട ഗഹ്വരത്തിൽ നിന്നും ആദ്യം പുറത്തേയ്ക്കുവന്നത് മണൽനിറം പൂശിയ കണ്ടെയ്നർ ട്രക്കുകളാണ്. അതിനു ശേഷം പാറ്റൺ ടാങ്കുകൾ. പിന്നീട് കവചിത വാഹനങ്ങളും ജീപ്പുകളും. പിന്നെ വെടിക്കോപ്പുകൾ നിറച്ച കണ്ടെയ്നറുകൾ. ഒന്നിനു പിറകേ ഒന്നായി അവയിങ്ങനെ കിലോമീറ്റർ നീളത്തിൽ നീണ്ടുകിടന്നു. അനന്തരം ഒരു വലിയ ഉരഗത്തെപ്പോലെ കോൺവോയിയായി യാത്രതുടങ്ങി..., അതിർത്തിയിലെവിടെയോ ഉള്ള അമേരിക്കൻ പട്ടാളക്യാമ്പിലേയ്ക്ക്.<br />
<br />
ഇത്തരത്തിലുള്ള പടക്കപ്പലുകളുടെ പോക്കുവരവ് പിന്നീട് ഇടയ്ക്കൊക്കെ കണ്ടു...<br />
<br />
രണ്ടാം ഗൾഫ് യുദ്ധവും, സദ്ദാമിന്റെ തൂക്കിക്കൊലയും ഒക്കെ സംഭവിക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം. ആ ഇടവേളയിൽ അമേരിക്കൻ സൈന്യം കുവൈറ്റിൽ വലിയ പട്ടാളക്ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു. 'യുദ്ധം' എന്ന വിപൽസന്ദേശം ആ വിന്യാസത്തിൽ നിഴലിച്ചിരുന്നുവെങ്കിലും അമേരിക്കൻ പട്ടാളം വലിയൊരു തൊഴിൽദാതാവ് കൂടിയായിരുന്നു. സൈനികവൃത്തി ഒഴിച്ചുള്ള മറ്റെല്ലാ അനുബന്ധ ജോലികൾക്കും അവർ കരാർ കമ്പനികളെയാണ് ഏർപ്പാടാക്കിയിരുന്നത്. അതിന്റെ ഗുണഫലമനുഭവിച്ചത് വിദേശതൊഴിലാളികളാണ്. അതിൽ വലിയൊരളവ് മലയാളികളും...<br />
<br />
നാട്ടുകാരനായ ചെങ്ങാതി ഒരു എണ്ണക്കമ്പനിയിൽ തുച്ഛശമ്പളത്തിന് ഡ്രൈവറായി ജോലിനോക്കി വരുകയായിരുന്നു. നേരം ഇരുട്ടിവെളുത്തപ്പോൾ അയാൾ അമേരിക്കൻ ക്യാമ്പിലെ സ്റ്റോർകീപ്പറായി. ആയിരത്തി ഇരുന്നൂറ് ദിനാർ മാസശമ്പളം. ഏകദേശം രണ്ടരലക്ഷം രൂപ. അതുവരെ കിട്ടിയിരുന്നതിൽ നിന്നും പത്തിരട്ടി വർദ്ധന... കമ്പ്യൂട്ടർ ഉല്പന്നങ്ങളുടെ ചെറിയൊരു പീടികയും റിപ്പയറുമൊക്കെ നടത്തിയിരുന്ന ഒരു മലയാളിയെ അറിയാം. അമേരിക്കൻ പട്ടാളക്യാമ്പിലെ കംപ്യൂട്ടർ ആവശ്യങ്ങൾക്കുള്ള കരാർ നേടിയെടുക്കാൻ അയാൾക്കായി. ഒന്നുരണ്ട് വർഷത്തിനുള്ളിൽ, കുവൈറ്റിലെ മലയാളി സമൂഹത്തിനുള്ളിൽ അറിയപ്പെടുന്ന കോടീശ്വരനായി അയാൾ മാറുകയും ചെയ്തു.<br />
<br />
ഇത്തരം നാടകീയത കുറവാണെങ്കിലും, ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. അമേരിക്കൻ പട്ടാളത്തിന്റെ സാന്നിധ്യം, ആ ചെറിയ ഇടവേളയിൽ, തൊഴിലാളികൾക്ക്, പ്രത്യേകിച്ച് അവിദഗ്ധ തൊഴിലാളികൾക്ക് വ്യാപകമായ അവസരങ്ങൾ നൽകിയിരുന്നു.<br />
<br />
എങ്കിലും സൈന്യത്തിന്റെ പ്രാഥമികമായ ജോലി യുദ്ധം ചെയ്യുക എന്നതാണല്ലോ. വീണ്ടും ഒരിക്കൽക്കൂടി അത് സംഭവിക്കുക തന്നെ ചെയ്തു...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0TValdtvVYscTj7PD1fF-j1CYN701NsN5zeZEdjypcX1sljx4Eb57k-tqaCG4yEmW8CSpGkbIF3r3QgVFwK6_FZKCVAZjUJK7wzeErs1huRgxMgGib21N0ygBDcPlkG1H_T0Ma9ShiSfU/s1600/IMG_0435+-+Copy.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="453" data-original-width="623" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0TValdtvVYscTj7PD1fF-j1CYN701NsN5zeZEdjypcX1sljx4Eb57k-tqaCG4yEmW8CSpGkbIF3r3QgVFwK6_FZKCVAZjUJK7wzeErs1huRgxMgGib21N0ygBDcPlkG1H_T0Ma9ShiSfU/s1600/IMG_0435+-+Copy.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">യുദ്ധസാമഗ്രികളുടെ വ്യൂഹം...</td></tr>
</tbody></table>
2003 മാർച്ച് 20 - നാണ് രണ്ടാം ഗൾഫ് യുദ്ധം തുടങ്ങുന്നത്. അതിനുമുൻപ് തന്നെ യുദ്ധം അടുത്തുവരുന്നതിന്റെ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. എങ്കിലും, എപ്പോൾ, എങ്ങനെ എന്നൊന്നും സാധാരണ ജനങ്ങൾക്ക് അറിവുണ്ടായിരുന്നില്ല. പക്ഷെ യുദ്ധം അനിവാര്യമായ ഘട്ടത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു.<br />
<br />
അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട്, ഒരു രാത്രി, യുദ്ധമാരംഭിച്ചു. ഇറാഖിന്റെ കൈവശം ആണവായുധം ഉണ്ടെന്ന വാദത്തിലൂന്നിയാണ് അമേരിക്ക ഈ യുദ്ധത്തിന് ആശയപരമായ അടിത്തറ ഉണ്ടാക്കിയത്. ലോകം മുഴുവൻ അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തീക്ഷ്ണമായി നടക്കുന്നുണ്ടായിരുന്നു. എന്നാൽ യുദ്ധഭൂമിയിൽ പെട്ടവർക്ക് അത്തരം വ്യായാമങ്ങൾക്കൊന്നും സമയമുണ്ടായിരുന്നില്ല. അവശ്യസാധനങ്ങളും വെള്ളവും മറ്റും അധികം വാങ്ങി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. അതിനുമപ്പുറം, ജീവന്മരണപോരാട്ടത്തിൽ, സദ്ദാം, കുവൈറ്റിലേയ്ക്ക് രാസായുധപ്രയോഗം നടത്തും എന്ന അഭ്യൂഹവും ശക്തമായിരുന്നു. അത്തരം യുദ്ധമുറകളെ അതിജീവിക്കാൻ സാധിക്കുന്നവിധം സുരക്ഷിതമായ ഭൂഗർഭാറകൾ മിക്കാവാറും എല്ലാ കുവൈറ്റി വീടുകളിലും ഉള്ളതായി കേട്ടിരുന്നു. എന്നാൽ ഫ്ലാറ്റുകളിൽ തിങ്ങിഞെരുങ്ങി താമസിക്കുന്ന വിദേശികൾക്ക് എന്ത് ബങ്കർ?! അലൂമിനിയം ടേപ്പു കൊണ്ട് ഫ്ളാറ്റിലെ സുഷിരങ്ങളടച്ച്, താമസയിടം ആവുംപോലെ സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലായിരുന്നു ഞങ്ങൾ. അത്തരം ദുർബലമായ സജ്ജീകരണങ്ങൾ, രാസായുധാക്രമണത്തെ തടുക്കാൻ പര്യാപ്തമാണോ എന്നൊന്നും ഉറപ്പുണ്ടായിരുന്നില്ല. ഒരാൾ ചെയ്യുന്നതു കണ്ട് മറ്റുള്ളവരും പിന്തുടർന്നതാവാം. അല്ലെങ്കിൽ തന്നെ തലയ്ക്കു മുകളിൽ മിസൈൽ വന്നുവീണാൽ, ഇതൊക്കെ ചെയ്തിട്ടെന്തുകാര്യം..?!<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk05xfTW2BH3-Gq-_XHnLV_4LjqlyH_NTO_ng5iW0pQc-Ewvl8MJpaM-Wo7X7he7M8CPizHiVC8JIVFn4ADamRekyNgWopcdfcyZDdmShy7FFeHMbf4hvBnSV-SyXF-VU15q52aLLPqV4t/s1600/IMG_7412.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk05xfTW2BH3-Gq-_XHnLV_4LjqlyH_NTO_ng5iW0pQc-Ewvl8MJpaM-Wo7X7he7M8CPizHiVC8JIVFn4ADamRekyNgWopcdfcyZDdmShy7FFeHMbf4hvBnSV-SyXF-VU15q52aLLPqV4t/s1600/IMG_7412.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കുവൈറ്റിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ എന്ന സ്ഥലം</td></tr>
</tbody></table>
യുദ്ധസന്നാഹങ്ങൾ നടക്കുന്ന കാലത്ത്, കുടുംബത്തോടെ താമസിക്കുന്ന ഇന്ത്യാക്കാർ, പ്രത്യേകിച്ച് മലയാളികൾ പലരും, കുടുംബത്തെ, അല്ലെങ്കിൽ കുട്ടികളെയെങ്കിലും നാട്ടിലേയ്ക്ക് കയറ്റിവിട്ടു. ഒരു പലായനത്തിന്റെ സാഹചര്യം വന്നാൽ, ഒരുപക്ഷെ അതിനെക്കാൾ രൂക്ഷമായ യുദ്ധക്കെടുതിയിൽ പെട്ടുപോയാൽ, അവരെങ്കിലും രക്ഷപെടുമല്ലോ എന്ന വിചാരം സ്വാഭാവികം. ഏതാണ്ട് ഒന്നര ദശാബ്ദത്തിന് മുൻപ് നടന്ന ആദ്യ ഗൾഫ് യുദ്ധത്തിന്റെ ദുരന്തം നേരിട്ടനുഭവിച്ചവരാണ് ഇത്തരത്തിൽ മുൻകരുതലോടെ പെരുമാറിയവരിൽ അധികവും.<br />
<br />
എയർ ഇൻഡ്യയുടെ ഓഫിസിനു മുന്നിലൂടെ പോകുമ്പോൾ നീണ്ടനിര കാണാമായിരുന്നു ആ ദിവസങ്ങളിൽ. അതു ശ്രദ്ധിച്ച, പരിചയക്കാരനായ ഒരു ലെബനൻകാരൻ എന്നോട് ആ തിരക്കിന്റെ കാരണം അന്വേഷിച്ചു. യുദ്ധഭീതിയിൽ ഇൻഡ്യയിലേയ്ക്ക് പോകാൻ ടിക്കറ്റിനായി നിൽക്കുന്നവരാണെന്ന് ഞാൻ പറഞ്ഞു.<br />
"ഓഹ്..."<br />
പതിഞ്ഞ രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച ശേഷം അയാൾ നിശബ്ദനായി. കുറച്ചുകഴിഞ്ഞപ്പോൾ ആത്മഗതം പോലെ ആ ചെറുപ്പക്കാരൻ പറഞ്ഞു:<br />
"മറ്റൊരു യുദ്ധം പേടിച്ച് എന്നോ നാടുവിട്ടതാണ് എന്റെ അച്ഛൻ. ഞങ്ങൾക്കിപ്പോൾ അവിടെ ഒന്നുമില്ല..."<br />
<br />
ലോകത്തെവിടെയായാലും, മടങ്ങിച്ചെല്ലാൻ സുരക്ഷിതമായ ഒരു മാതൃനാടുണ്ടായിരിക്കുക എന്നത് എത്ര വലിയ ആശ്വാസവും സ്വാതന്ത്ര്യവുമാണെന്ന് തിരിച്ചറിയാൻ ഇങ്ങനെ ചില അവസരങ്ങൾ ഉണ്ടാവാറുണ്ട്...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIlLI5nU4CTvGUiqnNpjDojuNbVCWBoVdwKsdgclZCj3OlQ0wT2durOH-mRHvEbFwZGJDoB3WzraAlvsAFW4uKGuqIfXPIKgzW1WwfQ9OIlBuKyhxUCfrzXt7wtx4ewrzY-jHlPWXhfpd1/s1600/IMG_3415+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="605" data-original-width="454" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIlLI5nU4CTvGUiqnNpjDojuNbVCWBoVdwKsdgclZCj3OlQ0wT2durOH-mRHvEbFwZGJDoB3WzraAlvsAFW4uKGuqIfXPIKgzW1WwfQ9OIlBuKyhxUCfrzXt7wtx4ewrzY-jHlPWXhfpd1/s1600/IMG_3415+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കുവൈറ്റ് സിറ്റി എന്ന തലസ്ഥാനപട്ടണം. ഒരു പാർശ്വക്കാഴ്ച </td></tr>
</tbody></table>
യുദ്ധമാരംഭിച്ച രാത്രിയുടെ തൊട്ടടുത്ത ദിവസം എല്ലാവരും പതിവു പോലെ ജോലിക്ക് പോയി. അതിർത്തിയിൽ എവിടെയോ നടക്കുന്ന യുദ്ധം ഭീതിയായി എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്നുവെങ്കിലും, ദൈനംദിനവൃത്തികൾ തുടരേണ്ടതുണ്ടായിരുന്നു. ജോലിയാരംഭിച്ച് ഒന്നുരണ്ട് മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും; അപ്പോൾ ആദ്യത്തെ എയർറൈഡ് സൈറൺ മുഴങ്ങി. യുദ്ധം നേരിട്ടെത്തുന്നതിന്റെ മുന്നറിയിപ്പ്. യുദ്ധസൈറന്റെ മുഴക്കമുള്ള ശബ്ദം ഉളവാക്കുന്ന ഭീതിതമായ അനുഭവം പകർത്താനാവില്ല.<br />
<br />
മുന്നറിപ്പ് സൈറൺ ജനവാസമേഖലകളിൽ വ്യാപകമായി സ്ഥാപിച്ചിരുന്നു. പോലീസ് സ്റ്റേഷനുകൾ, സ്കൂളുകൾ, പള്ളികൾ..., മറ്റ് ഏതൊക്കെ പൊതുസ്ഥാപനങ്ങളുണ്ടോ അവിടെയെല്ലാം. അതിന്റെ സാങ്കേതികത, കുറച്ചുനാളായി നടക്കുന്ന പരീക്ഷണമുഴക്കങ്ങളിലൂടെ പൊതുജനം മനസ്സിലാക്കിയിരുന്നു. ഇറാഖിൽ നിന്നും വ്യോമാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ആ രാജ്യത്തിന്റെ വ്യോമശക്തി മുൻപുതന്നെ പൂർണ്ണമായും ഇല്ലാതായിരുന്നു. നിലവിൽ റഷ്യൻനിർമ്മിത, 'സ്കഡ്' എന്ന പേരിലറിയപ്പെടുന്ന ബാലിസ്റ്റിക്ക് മിസൈലാണ് സദ്ദാമിന്റെ ബലം.<br />
<br />
സൈറൺ മൂന്നു തരമാണ്. അപകടം ആരംഭിച്ചിരിക്കുന്നു എന്ന് സൂചനതരുന്ന ആദ്യത്തെ സൈറൺ. അപ്പോൾ എല്ലാവരും വീടുകളിലോ ബങ്കറുകളിലോ കയറി ആവുംവിധം സുരക്ഷിതരായി ഇരിക്കണം. അപകടം വളരെ അടുത്തെത്തിയിരുന്നു എന്ന അറിയിപ്പ് തരുന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെ സൈറൺ അപകടസമയം കഴിഞ്ഞിരിക്കുന്നു എന്നതിന്റെ അറിയിപ്പാണ്. ഒരല്പം കറുത്ത ഫലിതം ചേർത്താൽ, മൂന്നു സൈറണും മൂന്നുതരം സംഗീതമാണ്!<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNV0ZyKiLlUVrE1xJXB1fmlQwj6fkor_kf_ZVFgTIggd93CbVY_DBb60BKeHTkwxUh74bWE-jqGusDVg54_yNDbShlyS992vxLhTwq_Mu9CWd6Fu5o353oNZtDTA0h7GqCufl2dhGFwmeF/s1600/IMG_3608+%25281%2529.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="645" data-original-width="485" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNV0ZyKiLlUVrE1xJXB1fmlQwj6fkor_kf_ZVFgTIggd93CbVY_DBb60BKeHTkwxUh74bWE-jqGusDVg54_yNDbShlyS992vxLhTwq_Mu9CWd6Fu5o353oNZtDTA0h7GqCufl2dhGFwmeF/s1600/IMG_3608+%25281%2529.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കുവൈറ്റിന്റെ പ്രതിരൂപം - കുവൈറ്റ് ടവേഴ്സ്</td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
സൈറൺ മുഴങ്ങിയതോടെ ഓഫീസ് അനിശ്ചിതമായി അടച്ചു. ഞാൻ പുറത്തിറങ്ങി. എല്ലാ ദിവസവും എന്നോടൊപ്പം വന്നുകൊണ്ടിരുന്ന സഹപ്രവർത്തകനെ കണ്ടില്ല. ആരുടെയോ കാറിൽ കയറി പോയിരിക്കുന്നു എന്ന് അടുത്തുള്ള കടക്കാരൻ പറഞ്ഞു.<br />
<br />
സൈറൺ മുഴങ്ങിയത്തിന്റെ ആദ്യത്തെ അങ്കലാപ്പും ഭയവും മാറാനായി ഞാൻ പ്രധാനപാതയുടെ ഓരത്തു നിന്ന് ഒരു സിഗരറ്റ് കത്തിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെങ്കിലും സ്വയം സമാധാനിപ്പിച്ചു; ഇത്തരം അവസ്ഥകളിലെ വരുംവരായ്കകൾ നമ്മുടെ വരുതിയിലല്ല എന്ന് ഉൾക്കൊണ്ട് ആവുംവിധം സമചിത്തതയോടെ ഇരിക്കുക എന്നതുമാത്രമാണ് അഭികാമ്യം.<br />
<br />
ഭാര്യ ജോലിചെയ്യുന്നത് ഒരു പത്തുമിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ്. അവരെയും കൂട്ടാം എന്നുകരുതി ഞാൻ പാതയുടെ വശംചേർന്ന് പതുക്കെ നടന്നു...<br />
<br />
ആറ് നിരകളുള്ള, നഗരമധ്യത്തിലെ പ്രധാനപ്പെട്ട തെരുവാണ് ഫഹദ് അൽ-സാലെം. ഇരുവശത്തും നടുവിലും വൃത്തിയുള്ളതും വിശാലവുമായ നടപ്പാത. ഓഫിസ് സമുച്ചയങ്ങളാണ് ഇരുപുറവും. ക്രമംതെറ്റാതെ നിരയായി കടന്നുപോകുന്ന വാഹനങ്ങൾ. അസഹ്യമായ തിരക്കും ട്രാഫിക് ബ്ലോക്കും ഇവിടെ പതിവല്ല...<br />
<br />
പക്ഷെ യുദ്ധാപകടത്തിന്റെ സൂചന നൽകുന്ന ഒരു സൈറൺ ആ ക്രമമെല്ലാം അസാധുവാക്കിയിരിക്കുന്നു. ലെയ്ൻ തെറ്റിച്ച് ഹോൺ മുഴക്കി പായുന്ന വാഹനങ്ങൾ. നടപ്പാതകളിലൂടെ നേർരേഖയിൽ നടക്കാറുള്ള കാൽനടക്കാർ, റോഡിലിറങ്ങി, ലക്ഷ്യമില്ലാത്തവരെ പോലെ തലങ്ങും വിലങ്ങും അതിവേഗം പോകുന്നു. എത്രയോ വർഷങ്ങളായി കാണുന്ന, ഇടപഴകുന്ന പരിസരം. ഇപ്പോൾ അപരിചതമായ പട്ടണമായതുപോലെ...<br />
<br />
യുദ്ധത്തിന്റെ ചെറിയ സ്പർശം തന്നെ ഒരു ജനപദത്തെ എത്രപെട്ടെന്നാണ് ക്രമരാഹിത്യത്തിലേയ്ക്ക് എടുത്തിടുക...!<br />
<br />
അങ്ങനെ നടക്കുമ്പോൾ, അപകടം അടുത്തെത്തിയിരുന്നു എന്ന് സൂചനതരുന്ന, കുറച്ചുകൂടി പേടിപ്പെടുത്തുന്ന സൈറൺ മുഴങ്ങി. ഏതാനും നിമിഷങ്ങൾക്കകം ചെറിയൊരു പ്രകമ്പനവും അനുഭവപ്പെട്ടു. അല്പനേരം കൂടി കഴിഞ്ഞപ്പോൾ അപകടം ഒഴിവായിരിക്കുന്നു എന്ന സൈറണും മുഴങ്ങി.<br />
<br />
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ സൈറണുകളുടെയും പ്രകമ്പനത്തിന്റെയും കാരണം കുറച്ചുകൂടി വ്യക്തതയോടെ മനസ്സിലാക്കാനായത്. കുവൈറ്റിന്റെ സംരക്ഷണത്തിനായി അമേരിക്കൻ സേന മൂന്ന് വൃത്തങ്ങളിലായാണത്രേ പേട്രിയറ്റ് മിസൈലുകൾ സ്ഥാപിച്ചിരുന്നത്. പ്രതിരോധ സംവിധാനമാണ് പേട്രിയറ്റ് മിസൈലുകൾ. ഏറ്റവും പുറത്ത്, രാജ്യാതിർത്തിയോട് ചേർന്ന് ഒരു നിര. മധ്യയിടത്തിൽ രണ്ടാമത്തെ നിര. ജനവാസകേന്ദ്രങ്ങളോട് ചേർന്ന് ഏറ്റവും ഉള്ളിലെ നിര.<br />
<br />
ഇറാഖിൽ നിന്നും കുവൈറ്റ് ലക്ഷ്യമാക്കി ഒരു സ്കഡ് മിസൈൽ യാത്രതുടങ്ങുമ്പോൾ അമേരിക്കയുടെ യുദ്ധസന്നാഹങ്ങൾ അത് മനസ്സിലാക്കും. ആ സമയം കുവൈറ്റിൽ എയർറൈഡ് സൈറൺ മുഴങ്ങും. അതിനെത്തുടർന്ന് ഏറ്റവും പുറത്തെ നിരയിലെ പേട്രിയറ്റ്, ആ സ്കഡ് മിസൈലിനെ ആകാശത്തുവച്ച് തകർക്കുകയാണ് ചെയ്യുന്നത്. ആ നിരയിലെ പേട്രിയറ്റിനെ ഒരു സ്കഡ് അതിജീവിച്ചാൽ രണ്ടാം നിരയിലെ പേട്രിയറ്റ് അതിനെ പ്രതിരോധിക്കും. അതിനെയും കടന്നുവരുകയാണെങ്കിൽ ഏറ്റവും ഉൾനിരയിലെ പേട്രിയറ്റ് അവസാനശ്രമം നടത്തുമത്രേ. അങ്ങനെ മൂന്നു നിര പേട്രിയറ്റുകളുടെയും ലക്ഷ്യവേധത്തെ മറികടന്നാൽ മാത്രമേ സദ്ദാമിന്റെ സ്കഡിന് കുവൈറ്റിന്റെ ജനവാസപ്രദേശങ്ങളിൽ വന്നുവീഴാൻ സാധിക്കുമായിരുന്നുള്ളു. ഉൾനിരയിലെ പേട്രിയറ്റ്, സ്കഡിനെ ആകാശത്ത് വച്ച് തകർക്കുമ്പോഴാണ് അതുളവാക്കുന്ന പ്രകമ്പനം ജനവാസമേഖലകളിൽ അനുഭവപ്പെടുക.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQaqzcEYeMZGkxDCQ-9NlWRblbijzphxQyXil6Dza9AIDB-EpNv8fV9X0reLym117bU1gXpZO9SPah3ugwhsX8XnFzayP-202MPkI1yQXmhoLorucHAhoP_w_dfdUnnJKljpUi9b8SWPE4/s1600/IMG_0256+-+Copy.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="454" data-original-width="605" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQaqzcEYeMZGkxDCQ-9NlWRblbijzphxQyXil6Dza9AIDB-EpNv8fV9X0reLym117bU1gXpZO9SPah3ugwhsX8XnFzayP-202MPkI1yQXmhoLorucHAhoP_w_dfdUnnJKljpUi9b8SWPE4/s1600/IMG_0256+-+Copy.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കുവൈറ്റ് പട്ടണം - പ്രഭാതം</td></tr>
</tbody></table>
യുദ്ധം ആരംഭിച്ച് രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ തന്നെ സംയുക്തസൈന്യം അതിർത്തിയിൽ നിന്നും ഇറാഖിന്റെ ഉൾപ്രദേശങ്ങളിലേയ്ക്ക് നീങ്ങി. ഇതിനാലാവാം ഓഫീസുകളും തൊഴിൽസ്ഥാപനങ്ങളും വളരെവേഗം പുനരാരംഭിച്ചു. ജനജീവിതം ഏറെക്കൂറെ സാധാരണ നിലയിലേയ്ക്ക് മടങ്ങിവരുകയും ചെയ്തു. എയർറൈഡ് സൈറണുകൾ മാത്രം അനസ്യൂതം തുടർന്നുകൊണ്ടിരുന്നു. എന്നാൽ ആ ശബ്ദം സൃഷ്ടിക്കുന്ന ഭീതിതമായ മനോനില ജനങ്ങൾക്ക് നഷ്ടമായി. അതും സ്വാഭാവികമായി അനുഭവപ്പെടാൻ തുടങ്ങി. യുദ്ധാനന്തരം എയർറൈഡ് സൈറന്റെ ശബ്ദം നിലച്ചപ്പോൾ കുറച്ചുകാലം വല്ലാത്തൊരു ശൂന്യതപോലും തോന്നിയിരുന്നു എന്നതാണ് വാസ്തവം.<br />
<br />
യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ദിവസങ്ങളിലൊന്നിൽ, ഉറങ്ങിക്കിടക്കുമ്പോൾ, രാത്രി വളരെവൈകി, ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ചേട്ടന്റെ ഫോൺവിളി വന്നു. സാധാരണ അസമയത്ത് വിളിക്കുന്നതല്ല. കുവൈറ്റിൽ അർദ്ധരാത്രിയാണെങ്കിലും, ഇംഗ്ലണ്ട് ഏതാനും മണിക്കൂർ പിറകിലേയ്ക്കാണല്ലോ. പക്ഷെ അതൊക്കെ ശ്രദ്ധിച്ച് കൃത്യത പാലിക്കുന്ന ആളാണ്. അതിനാൽ എനിക്കല്പം പന്തികേട് തോന്നാതിരുന്നില്ല. എന്നാൽ ചേട്ടൻ പതിവുപോലെ വീട്ടുവിശേഷങ്ങളും മറ്റും അന്വേഷിച്ചുകൊണ്ടിരുന്നു.<br />
"എന്താ ഈ സമയത്ത് വിളിച്ചത്...?"<br />
ഒടുവിൽ ഞാൻ ചോദിച്ചു.<br />
ചേട്ടൻ അല്പം വിമുഖതയോടെയാണ് തുടർന്നത്...<br />
"ഞാൻ ഇപ്പോൾ ജോലികഴിഞ്ഞു വന്നതേയുള്ളു. ടിവിയിൽ വാർത്തവച്ചപ്പോൾ കുവൈറ്റിലേയ്ക്ക് ഇറാഖിന്റെ മിസൈൽ വീണിട്ടുണ്ടെന്ന് ലൈവ് കാണിച്ചുകൊണ്ടിരിക്കുകയാണ്. അതുകണ്ടപ്പോൾ ഒന്ന് വിളിച്ചുനോക്കാമെന്ന് കരുതിയെന്നേയുള്ളൂ. എന്തായാലും നിങ്ങൾ അറിഞ്ഞിട്ടില്ലല്ലോ. അപ്പോൾ വേറേതെങ്കിലും ഭാഗത്തായിരിക്കും..."<br />
<br />
ചേട്ടൻ ഫോൺവച്ചപ്പോൾ ഞാൻ ബി. ബി. സി നോക്കി. ശരിയാണ്. ഒരു മിസൈൽ കുറച്ചുസമയത്തിന് മുൻപ് കുവൈറ്റിൽ നിപതിച്ചിട്ടുണ്ട്. കുവൈറ്റ് സിറ്റിയിലാണ്. ഷർഖ് എന്ന പ്രദേശത്ത്. ഞങ്ങൾ താമസിക്കുന്ന ഇടത്തുനിന്നും ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയാണ്. ആ യുദ്ധത്തിൽ, അമേരിക്കയുടെ എല്ലാ നിരീക്ഷണസംവിധാനത്തെയും വെട്ടിച്ച്, പാട്രിയറ്റ് മിസ്സൈലുകളെ അതിജീവിച്ച്, കുവൈറ്റിന്റെ ജനവാസമേഖല വരെയെത്തിയ ഏക മിസൈലായിരുന്നു അത്.<br />
<br />
കടൽത്തീരത്താണത് വീണത്. 'സൂക് ഷർഖ്' എന്ന വമ്പൻ കച്ചവട സമുച്ചയത്തോടു ചേർന്ന് നിർമ്മിച്ചിരുന്ന കടൽപ്പാലം തകർന്നുപോയി. ആളപായം ഉണ്ടായില്ല. രാത്രി വൈകിയും ഭക്ഷണശാലകൾ തുറന്നിരിക്കുന്ന സൂക് ഷർഖ് തന്നെയായിരുന്നിരിക്കാം ആ മിസൈൽ ലക്ഷ്യംവച്ചത്. അതുമല്ലെങ്കിൽ അവിടെ നിന്നും ഏതാനും വാര മാത്രം അകലെ സ്ഥിതിചെയ്യുന്ന 'സീഫ് കൊട്ടാര'മാവാം. എന്തായാലും, ഏതാനും അടിയുടെ വ്യത്യാസത്തിൽ ആ മിസൈലിന് ലക്ഷ്യംതെറ്റുകയാണുണ്ടായത്.<br />
<br />
പിറ്റേന്ന് കൗതുകകരമായാ ഒരു സംഭവം നടന്നു.<br />
<br />
ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിന് സൂക് ഷർഖിൽ ഒരു ഷോറൂമുണ്ട്. അതിന്റെ മേൽനോട്ടക്കാരനായ ബഹ്റാം എന്ന ഇറാനി അതിനടുത്തൊരു ഭാഗത്തുതന്നെയാണ് താമസം. മിസൈൽ വീണതിന്റെ പ്രകമ്പനവും സ്ഫോടനശബ്ദവും ആ പ്രദേശത്തൊക്കെ അനുഭവപ്പെട്ടിരുന്നു. സൂക് ഷർഖിലാണ് സംഭവമെന്ന് അറിഞ്ഞുടനെ, തന്റെ കടയ്ക്കെന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ, ബഹ്റാം അതിവേഗം അവിടെയെത്തി. അപ്പോൾ പോലീസും പട്ടാളവുമൊക്കെ സംഭവസ്ഥലത്തേയ്ക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളൂ. അതിനു മുമ്പുതന്നെ പൊട്ടിച്ചിതറിയ മിസൈലിന്റെ ഒരു കഷ്ണം ബഹ്റാം കൈക്കലാക്കി. പിറ്റേന്നു രാവിലെ ആ കരിഞ്ഞ ഇരുമ്പിന്റെ തുണ്ട് ഓഫീസിൽ കൊണ്ടുവന്ന് പ്രദർശനത്തിനു വച്ചു. ഇത്തരത്തിലുള്ള സാഹസങ്ങൾക്ക് കെൽപുള്ള ആളെന്ന നിലയ്ക്ക് ബഹ്റാമിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അങ്ങനെ രണ്ടാം ഗൾഫ് യുദ്ധത്തിൽ കുവൈറ്റിൽ വീണ ഏക മിസൈലിന്റെ ചെറിയൊരു ഭാഗം കാണാനുള്ള അവസരമുണ്ടാവുകയും ചെയ്തു.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEge4x4r_k-RNz4BPtZI4_nKEHuSaQvuN73idfqSdvgEyeA1OXjstpY9zHuWYGf6EikXqrkmlwpNXpCDWf6yc4vAFWg2soOQOQGmEz0nxSw_w9vgUzVuGKOr1iB1V_79LzGXRFuSC0PbUj42/s1600/32925787_10214192972111198_3800204526837825536_o+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEge4x4r_k-RNz4BPtZI4_nKEHuSaQvuN73idfqSdvgEyeA1OXjstpY9zHuWYGf6EikXqrkmlwpNXpCDWf6yc4vAFWg2soOQOQGmEz0nxSw_w9vgUzVuGKOr1iB1V_79LzGXRFuSC0PbUj42/s1600/32925787_10214192972111198_3800204526837825536_o+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ഷർഖിലെ പുനർനിർമ്മിച്ച കടൽപ്പാലം</td></tr>
</tbody></table>
തുടങ്ങി ഏതാണ്ട് ഒന്നരമാസത്തിനു ശേഷം, മേയ് ഒന്നാം തിയതി, രണ്ടാം ഗൾഫ് യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. വീണ്ടും ആറുമാസങ്ങൾക്ക് ശേഷമാണ് തിക്രിത്ത് എന്ന ഇറാക്കിപട്ടണത്തിലെ ഒരു ഭൂഗർഭ ഒളിത്താവളത്തിൽ നിന്നും സദ്ദാം ഹുസൈനെ പിടികൂടുന്നത്. 2006 - ഡിസംബർ മുപ്പതാം തിയതി അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു.<br />
<br />
സദ്ദാമിനെ തൂക്കിലേറ്റിയ ദിവസം കേരളത്തിൽ ഹർത്താൽ നടത്തിയതായി വാർത്ത കേട്ടിരുന്നു. ഒന്നും രണ്ടും ഗൾഫ് യുദ്ധത്തിന്റെ നാൾവഴികളിലൂടെ കടന്നുപോയ ലക്ഷക്കണക്കിന് ഗൾഫ് മലയാളികൾ തികച്ചും നിസ്സംഗതയോടെയാണ് ആ വാർത്തയെ അഭിമുഖീകരിച്ചത്. പരദേശവാസത്തിന്റെ വ്യാകുലതകൾ സ്വദേശത്തിന്റെ ആശയനിർമ്മിതിയിൽ പ്രസക്തമല്ല എന്നറിയുന്ന നിശിതമായ മറ്റൊരവസരമായിരുന്നു അത്.<br />
<br />
ആയിടയ്ക്ക് കുവൈറ്റിൽ സന്ദർശനത്തിനെത്തിയ സുകുമാർ അഴിക്കോടിനെ, 'അയനം' എന്ന പ്രാദേശിക ഓൺ-ലൈൻ മാസികയ്ക്ക് വേണ്ടി ഞാൻ അഭിമുഖം ചെയ്തിരുന്നു. തിരക്കിനിടയിൽ, താൻ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിലിരുന്നാണ് അദ്ദേഹം സംസാരിച്ചത്. യുദ്ധം കഴിഞ്ഞതിന്റെ അടുത്തുള്ള സമയമായിരുന്നതിനാൽ അദ്ദേഹം സംസാരിച്ചത് കൂടുതലും സാമ്രാജ്യത്വത്തിന് എതിരേയായിരുന്നു. കുവൈറ്റിലേയ്ക്ക് അധിനിവേശം നടത്തിക്കൊണ്ട് ഒന്നാം ഗൾഫ് യുദ്ധത്തിന് തുടക്കമിട്ടതും, തദ്വാരാ സാമ്രാജ്യത്വം എന്ന് വിളിപ്പേരുള്ള അമേരിക്കൻ സൈനികശക്തിയെ ഗൾഫ് മേഖലയിലേയ്ക്ക് കൊണ്ടുവന്നതും സദ്ദാമായിരുന്നുവല്ലോ എന്നു ഞാൻ സൂചിപ്പിച്ചു. അപ്പോൾ അദ്ദേഹം അടുത്തിരിക്കുകയായിരുന്ന സഹായിയോട് "നമുക്ക് പോകാൻ സമയമായില്ലേ...?" എന്ന് ചോദിച്ചു. അയാളുടെ മറുപടിക്ക് കാക്കാതെ, തിരിഞ്ഞ് എന്നോട് "ഞങ്ങൾക്ക് പോകാനായി. ഇപ്പോഴത്തേയ്ക്ക് ഇത്ര മതി..." എന്നുപറഞ്ഞ് എണീറ്റുപോവുകയും ചെയ്തു. നമ്മുടെ സാംസ്കാരികമണ്ഡലം സ്യൂഡോപാക്ഷികമാണ്. അത് രൂഢമൂലവുമാണ്.<br />
<br />
ഇപ്പോൾ മുത് ല മണൽകുന്നിനെ മുറിച്ച് കടന്നുപോകുന്ന എൺപതാം നമ്പർ ഹൈവേയിലൂടെ വണ്ടിയോടുമ്പോൾ ഞാൻ സുകുമാർ അഴിക്കോടിനെ ഓർക്കുകയാണ്. ഗൾഫ് യുദ്ധത്തെ കുറിച്ചുള്ള, മറ്റുപല സാമൂഹ്യവ്യവഹാരങ്ങളെയും കുറിച്ചുള്ള, വിചാരപ്രകാശനം എന്തായാലും, സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്നെയാണ് അദ്ദേഹത്തെ എപ്പോഴും ഓർക്കുക. പ്രീഡിഗ്രി പഠനകാലത്തെ ഏതാനും ചില രാത്രികൾ ഗാഢമായി അപഹരിച്ച 'തത്വമസി'ക്ക് ശേഷം ആ മനോനില ഒരിക്കലും മാറിയിട്ടില്ല. ഇൻഡ്യൻ പുരാണങ്ങളുടെ അന്ത:സത്തയിലേയ്ക്കും ചരിത്രത്തിലേയ്ക്കും ഒരു നവയുവാവിനെ ആവേശിപ്പിക്കാൻ പര്യാപ്തമായ മറ്റൊരു പ്രവേശിക ഭാഷയിലുണ്ടെന്ന് തോന്നുന്നില്ല.<br />
<br />
അദ്ദേഹം വിട്ടുപോയിട്ട് ആറു വർഷം കഴിഞ്ഞിരിക്കുന്നു. കുവൈറ്റിന്റെ മണ്ണിൽ നിന്നും യുദ്ധഭീതിയും എന്താണ്ട് മുഴുവനായും ഒഴിഞ്ഞുപോയിരിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ഈ 'മരണത്തിന്റെ പെരുവഴി'യിലൂടെ വണ്ടിയോടിച്ച് പോകാൻ സാധിക്കുന്നത് അതുകൊണ്ടുകൂടിയാണ്. ഈ പാത നീളുന്നത് ഇറാഖിന്റെ അതിർത്തിയിലേയ്ക്കാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ഇതുവഴി കടന്നുപോകുമ്പോൾ മുത് ല കുന്നിൽ അതിർത്തി രക്ഷാസേനയുടെ ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. പരിശോധനകൾ കഴിഞ്ഞിട്ടേ കുന്നിനപ്പുറത്തേയ്ക്ക് കടത്തിവിടുമായിരുന്നുള്ളു. അനുബന്ധ കെട്ടിടങ്ങൾ അവിടെയുണ്ടെങ്കിലും ഇപ്പോൾ ആളനക്കമൊന്നും കാണുന്നില്ല.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0sBt0Nka1uE5y_sL66CgGhQRVewKr2e8EALBGvIuEEe9fQiE9FV7Oq7xNGH3_p2b-7bqX4RRQpfHVtaGjjeU8_hyphenhyphencnBeQHeQRjbkSO_Wf20HVg5_U11Kj0A5uFcWfB3_ypmuHY2I2uir8/s1600/IMG_4245+-+Copy.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="401" data-original-width="612" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0sBt0Nka1uE5y_sL66CgGhQRVewKr2e8EALBGvIuEEe9fQiE9FV7Oq7xNGH3_p2b-7bqX4RRQpfHVtaGjjeU8_hyphenhyphencnBeQHeQRjbkSO_Wf20HVg5_U11Kj0A5uFcWfB3_ypmuHY2I2uir8/s1600/IMG_4245+-+Copy.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മരുഭൂമി...</td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
ഈ റോഡിന് 'മരണത്തിന്റെ പെരുവഴി' എന്ന പേരുവരുന്നത് ഒന്നാം ഗൾഫ് യുദ്ധത്തിന്റെ അവസാന ദിവസം നടന്ന അതിഭീകരമായ ഒരു സംഭവത്തെ പ്രതിയാണ്. 'ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം' എന്നറിയപ്പെടുന്ന ഒന്നാം ഗൾഫ് യുദ്ധം അവസാനിക്കുന്നത് 1991 - ഫെബ്രുവരി ഇരുപത്തിയെട്ടാം തിയതിയാണ്. പരാജയം സുനിശ്ചിതമായതിനു ശേഷം ഇരുപത്തിയാറാം തിയതിയോടെയാണ് ഇറാഖി പട്ടാളം കുവൈറ്റിൽ നിന്നും പിൻവാങ്ങുന്നത്. കുവൈറ്റിൽ നിന്നും ഇറാഖിലേക്കുള്ള ഏക കരവഴിയാണ് ഹൈവേ എൺപത്. ആ സമയത്ത് ഏകദേശം രണ്ടായിരം വാഹനങ്ങളാണ് രക്ഷപെട്ടോടാൻ ശ്രമിച്ചത്. സൈനികവാഹനങ്ങൾക്കൊപ്പം കുവൈറ്റിലേയ്ക്ക് അധിനിവേശിച്ചു കയറിയ ഇറാഖി സിവിലിയൻമാരുടെ വാഹനങ്ങളും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.<br />
<br />
ഒരുപക്ഷെ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിലെ ഏറ്റവും രൂക്ഷമായ യുദ്ധദുരന്തം നടക്കുന്നത് ആ രാത്രിയിലാണ്. പിൻവാങ്ങുന്ന ഇറാഖി സേനയെയും മറ്റു സാധാരണ ഇറാഖികളെയും എതിർ ഭാഗത്തു നിന്നും പറന്നുവന്ന സഖ്യസേനയുടെ യുദ്ധവിമാനങ്ങൾ മിസൈലാക്രമണത്തിലൂടെ തകർത്ത് തരിപ്പണമാക്കി. മുത് ല മണൽകുന്നിൻറെ അപ്പുറം മുതൽ ഇറാഖിന്റെ അതിർത്തി വരെ നീളുന്ന ഏകദേശം നൂറു കിലോമീറ്റർ ദൂരം ശക്തമായ വ്യോമാക്രമണമാണ് നടന്നത്. മരുഭൂമിയുടെ നടുവിലൂടെ കടന്നുപോകുന്ന റോഡ്. ആകാശത്തിലേയ്ക്ക് മലർക്കേ തുറന്നുകിടക്കുന്ന പാത. മറ്റൊരു നിവൃത്തിയില്ലാതെ അതിലൂടെ കോൺവോയിയായി പിൻവാങ്ങിക്കൊണ്ടിരുന്ന നൂറുകണക്കിന് ഇറാഖികളാണ് ആ ഒറ്റരാത്രിയിൽ കൊല്ലപ്പെട്ടത്. വ്യാപകമായ രീതിയിൽ യുദ്ധസാമഗ്രികളും നശിപ്പിക്കപ്പെട്ടു. ഈ പാതയുടെ നീളമാസകലം ഒരു വലിയ ശവപ്പറമ്പായി മാറി. മനുഷ്യമൃതദേഹങ്ങൾ മാറ്റിയെങ്കിലും വാഹനങ്ങളുടെ ശവശരീരങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി വർഷങ്ങളോളം കിടന്നു. ഞാനിവിടെയെത്തി ആദ്യനാളുകളിലൊന്നിൽ ഇതുവഴി കടന്നുപോയപ്പോൾ ആ വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ അവിടവിടെ കണ്ടിരുന്നു. പിന്നീട് റോഡിന്റെ പുനർനിർമ്മാണത്തോടൊപ്പം യുദ്ധത്തിന്റെ ആ ദുരന്തസ്മരണികകളും പൂർണ്ണമായും അപ്രത്യക്ഷമായി.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuCeG0HfQwRqNYC2pk13dt1hQkS-trdS7jbTOoB28WG1wh1R_T8Qya0n69ZLZDq8OppmzaftuEnu2RCjszPgSmtOb4J5pIDFNLywI7B29RbYtScU1wlmZk_FYpWeQvKxmTvRp-RjKgI2E8/s1600/1280px-Demolished_vehicles_line_Highway_80_on_18_Apr_1991+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="412" data-original-width="614" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuCeG0HfQwRqNYC2pk13dt1hQkS-trdS7jbTOoB28WG1wh1R_T8Qya0n69ZLZDq8OppmzaftuEnu2RCjszPgSmtOb4J5pIDFNLywI7B29RbYtScU1wlmZk_FYpWeQvKxmTvRp-RjKgI2E8/s1600/1280px-Demolished_vehicles_line_Highway_80_on_18_Apr_1991+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">'മരണത്തിന്റെ പെരുവഴി' (കടപ്പാട്: വിക്കിപീഡിയ)</td></tr>
</tbody></table>
ഈ സംഭവത്തിനും ഏതാനും മാസങ്ങൾക്ക് മുൻപ്, ഇതേ റോഡിലൂടെ മറ്റൊരു വാഹനവ്യൂഹം കടന്നുപോയിരുന്നു. പ്രത്യാശയുടെ വാഹനങ്ങളായിരുന്നു അത്. ഇൻഡ്യൻ പ്രവാസി സമൂഹം കണ്ട ഏറ്റവും വലിയ പലായനത്തിന്റെ വഴികൂടിയാണിത്. യുദ്ധാനന്തരം ഏതാണ്ട് രണ്ടുലക്ഷം ഇൻഡ്യാക്കാരാണ് കുവൈറ്റിൽ കുടുങ്ങിയത്. അവരെ രക്ഷിച്ച് ഇൻഡ്യയിലെത്തിക്കുക എന്ന ബൃഹത്തായ പദ്ധതിയുടെ ആദ്യപാദമായിരുന്നു, പിന്നീട് മരണത്തിന്റെ പെരുവഴിയായി മാറിയ ഈ പാതയിലൂടെ അന്ന് നടന്നത്. ഇൻഡ്യാക്കാർക്ക് ഹൈവേ എൺപതിനെ വേണമെങ്കിൽ 'പ്രത്യാശയുടെ പെരുവഴി' എന്നു വിളിക്കാം.<br />
<br />
കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ഇൻഡ്യാക്കാരെ ഇറാഖ് വഴി ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെത്തിക്കാൻ അധിനിവേശ സർക്കാർ അനുവദിക്കുകയായിരുന്നു. കുവൈറ്റിൽ നിന്നും ഈ വഴിയിലൂടെ ഇറാഖിന്റെ അതിർത്തി പട്ടണമായ ബസ്രയിലേയ്ക്കും അവിടെ നിന്നും ബാഗ്ദാദ് വഴി അമ്മാനിലേയ്ക്കും. ഏതാണ്ട് ആയിരത്തിയഞ്ഞൂറു കിലോമീറ്ററോളം നീളുന്ന പലായനത്തിന്റെ ആദ്യഖണ്ഡം. ആ യാത്രയും, പിന്നീട് അമ്മാനിലെ അഭയാർത്ഥി ക്യാമ്പിലെ ജീവിതവും, ഒരു യുദ്ധവും അതിനുമുൻപ് അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്ത മലയാളിക്ക് എത്രമാത്രം ദുരിതസാന്ദ്രമായിരുന്നുവെന്ന് ആ പലായനത്തിൽ പെട്ട പലരിൽ നിന്നും പിന്നീട് കേൾക്കേണ്ടി വന്നിട്ടുണ്ട്.<br />
<br />
അമ്മാനിൽ നിന്നുമാണ് ഇൻഡ്യാക്കാരെ വ്യോമമാർഗ്ഗം മുംബൈയിലെത്തിക്കുന്നത്. എയർ ഇൻഡ്യയുടെ തകർക്കപ്പെടാത്ത ഒരു റെക്കോർഡാണ് ആ എയർലിഫ്റ്റ്. 1990 - ആഗസ്റ്റ് പതിനെട്ട് മുതൽ അറുപത്തിമൂന്നു ദിവസം ഏതാണ്ട് അഞ്ഞൂറു തവണ എയർ ഇൻഡ്യാ വിമാനങ്ങൾ ഈ റൂട്ടിൽ ഇടതടവില്ലാതെ പറക്കുകയായിരുന്നു. ഒരു സിവിലിയൻ എയർലൈൻ ഏറ്റവും കൂടുതൽ ആൾക്കാരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു യുദ്ധഭൂമിയിൽ നിന്നും രക്ഷിച്ചെടുത്ത വളരെ ബൃഹത്തായ ഓപ്പറേഷനായിരുന്നു അത്. കുവൈറ്റിനെ തിരിച്ചുപിടിക്കാനുള്ള സംയുക്തസേനയുടെ ആക്രമണം ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാനിരിക്കെ മുൾമുനയിൽ നിന്നാണ് ഈ സംരംഭം വിജയിപ്പിച്ചെടുത്തത്. പല വികസിത രാഷ്ട്രങ്ങൾക്കും സാധിക്കാനാവാതെ പോയ അഭിമാനകരമായ ഒരു കടമയാണ് ഭാരത സർക്കാരും എയർ ഇൻഡ്യയും അന്ന് നടത്തിയത്.<br />
<br />
ഈ പലായനത്തെ ആധാരമാക്കി ഹിന്ദിഭാഷയിലുള്ള ഒരു ചലച്ചിത്രം ഈയടുത്ത് കൊട്ടകകളിലെത്തുകയുണ്ടായി - 'എയർലിഫ്റ്റ്'. അക്ഷയ് കുമാർ അവതരിപ്പിച്ച രഞ്ജിത് കത്യാൽ എന്ന നായകനെ രൂപപ്പെടുത്തിരിക്കുന്നത് 'ടൊയോട്ടാ സണ്ണി' എന്ന കുവൈറ്റ് മലയാളിയിൽ നിന്നാണത്രെ. അധിനിവേശത്തിന്റെയും പലായനത്തിന്റെയും കാലത്ത് മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ടാ സണ്ണിയുടെ പേര് പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞിരുന്നു. ടൊയോട്ടാ വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജനറൽ മാനേജർ ആയിരുന്നു അദ്ദേഹം. അധിനിവേശ പൂർവ്വ കുവൈറ്റിൽ ഇൻഡ്യൻ സമൂഹത്തിലെ പ്രബലനായ വ്യക്തി. യുദ്ധഭൂമിയിൽ നിന്നും ഇൻഡ്യാക്കാരെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു ടൊയോട്ടാ സണ്ണി.<br />
<br />
യുദ്ധാനന്തരം മലയാളികൾ, ഇൻഡ്യാക്കാർ, കുവൈറ്റിലേയ്ക്ക് മടങ്ങിവന്ന് അതിജീവനത്തിന്റെ പുതിയൊരു പുസ്തകം തുറന്ന കാലത്ത് പക്ഷെ, അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തോമസ് ചാണ്ടിയേയും കെ. ജി. അബ്രഹാമിനെയും പോലുള്ള പുത്തൻകൂറ്റുകാരായ വർത്തകപ്രമാണികൾ സമൂഹത്തിൽ ഉയർന്നുവരുകയാണുണ്ടായത്.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi70wab1fj9RV3UnNpF3njX2AygV1FcsxGArnFwJMiNzK6qwcVRnu4lOhpkW3l5QlQCsTFFwk4qsQYKkak5hscYios1dcxJp7cx8lpZHLt9EFzfNMhZ9vKKmRFpdxIU2j7VtQ4naH0aQ7ag/s1600/IMG_4142+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="454" data-original-width="605" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi70wab1fj9RV3UnNpF3njX2AygV1FcsxGArnFwJMiNzK6qwcVRnu4lOhpkW3l5QlQCsTFFwk4qsQYKkak5hscYios1dcxJp7cx8lpZHLt9EFzfNMhZ9vKKmRFpdxIU2j7VtQ4naH0aQ7ag/s1600/IMG_4142+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മരണത്തിന്റെ പെരുവഴി - ഇപ്പോൾ</td></tr>
</tbody></table>
കുവൈറ്റിലെ ഇറാഖ് അധിനിവേശവും ഇൻഡ്യാക്കാരുടെ പലായനവും തുടർന്നുള്ള ഓപ്പറഷൻ ഡെസ്സേർട്ട് സ്റ്റോമും നടക്കുന്ന കാലത്ത് ഞാൻ കോളേജ് വിദ്യാർത്ഥിയാണ്. ഗൾഫ് യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരുന്ന ദിവസങ്ങൾ. കുവൈറ്റിലേയ്ക്കോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തേയ്ക്കോ പ്രവാസിയായി പോവുക എന്നത് ഒരു വിദൂരവിചാരമായിപ്പോലും അപ്പോഴുണ്ടായിരുന്നില്ല. എങ്കിലും ഗൾഫ് യുദ്ധം സസൂക്ഷ്മം ശ്രദ്ധിക്കാൻ സവിശേഷമായ കാരണമുണ്ടായിരുന്നു. എന്റെ ഗ്രാമത്തിൽ നിന്നും ഇരുന്നൂറിലധികം ആളുകൾ കുവൈറ്റിലുണ്ടായിരുന്നു. അതിൽ അടുത്ത ചെങ്ങാതിമാരുമുണ്ടായിരുന്നു. പത്രത്തിൽ 'അമ്മാനിലെത്തിയ മലയാളികൾ' എന്ന ശീർഷകത്തിനു കീഴിൽ, അധിനിവേശഭൂമിയിൽ നിന്നും രക്ഷപ്പെട്ട് അമ്മാനിലെ അഭയാർത്ഥി ക്യാമ്പിലെത്തുന്ന ആളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കൂട്ടുകാരുടെ പേരുണ്ടോ എന്ന് തിരയുക രാവിലെയുള്ള സ്ഥിരവ്യായാമായിരുന്നു.<br />
<br />
യുദ്ധഭൂമിയിൽ നിന്നും ആദ്യമായി ഞങ്ങളുടെ നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത് സണ്ണിയാണ്. ടൊയോട്ടാ സണ്ണിയല്ല. അടുത്ത കൂട്ടുകാരനായ മറ്റൊരു സണ്ണി. അമ്മാനിൽ നിന്നും വിമാനത്തിൽ മുംബൈയിലെത്തി അവിടെ നിന്നും തീവണ്ടിയിൽ തിരുവനന്തപുരം പട്ടണത്തിലെത്തുകയായിരുന്നു. ഒരു ചെറിയ ബേഗും തൂക്കി ട്രാൻസ്പോർട്ട് ബസ്സിൽ അയാൾ ഗ്രാമക്കവലയിൽ വന്നിറങ്ങി...<br />
<br />
പതിനെട്ട് വയസ്സ് തികയുന്നതിനു മുൻപ് കുവൈറ്റിലേയ്ക്ക് പോയ ആളാണ് സണ്ണി. എയർപോർട്ടിൽ നിന്നും ടാക്സിക്കാറിൽ ആർഭാടത്തോടെയാണ് അയാൾ സാധാരണ അവധിക്കുവരുക. 'ജോണി വാക്കർ', 'ഷിവാസ് റീഗൽ' എന്നിങ്ങനെ പേരുകളുള്ള മുന്തിയ ഇനം മദ്യം ആദ്യമായി കാണുന്നതും രുചിക്കുന്നതും അയാളിൽ നിന്നുമാണ്. മദ്യപാനസദിരുകളിൽ അയാൾ വശ്യമായി വർണ്ണിച്ചിരുന്ന ലെബനോനി, മിസ്രി പെൺകുട്ടികളുടെ അപൂർവ്വസൗന്ദര്യം സങ്കല്പിച്ചെടുക്കാനാവാതെ ഞങ്ങൾ, ഗ്രാമീണ സുഹൃത്തുക്കൾ, കുഴങ്ങിപ്പോയിരുന്നു.<br />
<br />
മുഷിഞ്ഞ വസ്ത്രത്തിൽ, ചെറിയ ബേഗും തൂക്കി, മദ്യക്കുപ്പികളില്ലാതെ, നിറംനിറഞ്ഞ കഥകളില്ലാതെ ട്രാൻസ്പോർട്ട് ബസ്സിൽ വന്നിറങ്ങിയ സണ്ണിയിൽ അധിനിവേശത്തിന്റെ, യുദ്ധത്തിന്റെ, പലായനത്തിന്റെ, അഭയാർത്ഥിത്വത്തിന്റെ ചെറിയൊരു തുണ്ട് ഞങ്ങളും അനുഭവിച്ചു.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg27sCI85VzGtrYLYdKU7tp2wnAXfVcCVVpa0V8J-GfkkbKn1BaGmoX1rxaJMzpK1aB4TD_CMM-57GcomYU-UJ5mlJCCD9xYhIxhc4M3ruPMJYU5C5RmprYUxiPW_PEvEFEqh1DGGCCDDo-/s1600/IMG_4311+-+Copy.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="640" data-original-width="422" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg27sCI85VzGtrYLYdKU7tp2wnAXfVcCVVpa0V8J-GfkkbKn1BaGmoX1rxaJMzpK1aB4TD_CMM-57GcomYU-UJ5mlJCCD9xYhIxhc4M3ruPMJYU5C5RmprYUxiPW_PEvEFEqh1DGGCCDDo-/s1600/IMG_4311+-+Copy.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മരുഭൂമി</td></tr>
</tbody></table>
അന്ന് സണ്ണിയും പതിനായിരക്കണക്കിന് ഇൻഡ്യാക്കാരും പലായനം ചെയ്ത പെരുവഴിയുടെ അതിർത്തിയിൽ നിൽക്കുകയാണ് ഞാനിപ്പോൾ. അങ്ങകലെ റോഡ് ഇറാഖിലേയ്ക്ക് കടന്നുപോകുന്ന ഭാഗത്തെ പട്ടാളഗേറ്റ് കാണാം. കൂടുതൽ മുന്നോട്ട് പോകുന്നത് ബുദ്ധിപരമായിരിക്കില്ല. കുവൈറ്റിന്റെ ഈ ഭാഗം അബ്ദലി എന്ന സ്ഥലമാണ്. അതിർത്തിക്കപ്പുറം ഏകദേശം അൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ യൂഫ്രട്ടീസ്-ടൈഗ്രിസ് നദിക്കരയിലുള്ള പ്രമുഖ പട്ടണമായ ബസ്രയിലെത്താം. യൂഫ്രട്ടീസ്-ടൈഗ്രിസ്, കടലിലേയ്ക്ക്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ അറേബ്യൻ ഉൾക്കടലിലേയ്ക്ക്, നിപതിക്കുന്നത് കുവൈറ്റിന്റെ ബുബിയാൻ ദ്വീപിൽ നിന്നും അധികം അകലെയായല്ല.<br />
<br />
ഇത്രയും അടുത്തായിട്ടും ഇപ്പോൾ ബസ്രയിൽ പോകാനാവില്ല. യൂഫ്രട്ടീസ്-ടൈഗ്രീസ് എന്ന സംസ്കാരവാഹിനിയായ മഹാനദിയെ കാണാനാവില്ല. പക്ഷെ അധിനിവേശത്തിന് മുൻപ് ഇത്തരത്തിലായിരുന്നില്ല രാഷ്ട്രീയ കാലാവസ്ഥ. അതുകൊണ്ട് തന്നെ കുവൈറ്റിനെ സംബന്ധിച്ച് ബസ്ര ഒരു അയൽപട്ടണമായിരുന്നു. പെർമിറ്റ് സംഘടിപ്പിച്ചാൽ അവിടേയ്ക്ക് പോയിവരാമായിരുന്നത്രേ.<br />
<br />
അധിനിവേശത്തിന് മുൻപുതന്നെ കുറച്ചുകാലം ഇവിടെയുണ്ടായിരുന്ന ഒരു സമപ്രായക്കാരൻ പിന്നീട് സുഹൃത്തായി മാറുകയുണ്ടായി. ഞങ്ങളുടെ സൗഹൃദസദസ്സുകളിൽ, യുദ്ധപൂർവ്വ ബസ്രയെ കുറിച്ച് അയാൾ സംസാരിക്കുമായിരുന്നു. അന്ന് തുച്ഛവരുമാനക്കാരനായിരുന്ന അയാൾക്ക് ബസ്രയിൽ പോകാൻ സാധിക്കുമായിരുന്നില്ല. സമ്പന്നരായ 'അച്ചായന്മാർ' ആഴ്ചാന്ത്യത്തിൽ മദ്യപിക്കാനായി ബസ്രയിലേയ്ക്ക് പോകുന്നത് അയാൾ നേർത്ത അസൂയയോടെ നോക്കിനിൽക്കുമായിരുന്നുവത്രെ. കുവൈറ്റ്, മദ്യം നിരോധിക്കപ്പെട്ട രാജ്യമാണല്ലോ. യുദ്ധാനന്തരം മടങ്ങിവന്ന അയാൾ ആഴ്ചാന്ത്യങ്ങളിൽ മദ്യപിക്കാൻ വേണ്ടി മാത്രമായി ബഹ്റൈനിലേയ്ക്കും ദുബായിലേയ്ക്കും ഒക്കെ പറക്കാൻ കെല്പുള്ള ധനികനായ മാറി. എങ്കിലും, ആ വലിയ നഗരങ്ങളെക്കാൾ എത്രയോ താഴ്ന്ന നിലവാരത്തിലുള്ള ബസ്ര പട്ടണത്തിലേയ്ക്ക് ഒരിക്കലെങ്കിലും പോകാനാവാത്തത് വല്ലാത്തൊരു മോഹഭംഗമായി അയാൾ ഇന്നും കൊണ്ടുനടക്കുന്നു. അയാൾക്കോ, ദേശാഭിവാഞ്ഛകൾ എന്നും പ്രലോഭിപ്പിക്കുന്ന എനിക്കോ ഈ പരദേശവാസത്തിന്റെ ബാക്കിയുള്ള കാലത്തിനിടയ്ക്ക് എന്നെങ്കിലും ബസ്രയിൽ പോകാനാവും എന്ന് കരുതുക വയ്യ. രാജ്യാന്തര രാഷ്ട്രീയത്തിന്റെ ബൃഹത് പദ്ധതികളിൽ സാധാരണക്കാരന്റെ ഇച്ഛാഭംഗത്തിനും ദേശകൗതുകത്തിനും എന്തുവില...?!<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnh7RRLIU-EXEif8_sojjKcHW8w42kkfeUKEpdGH131DWx-QN0QnpMGct8Eh62SzrXpZGsVBPvCwbJoKfcLymU4v66LWOrYDSr33N-Uy3Gqz3OXivuUgQM1Uv6msv-oXQ_B7VQY0VB7PIf/s1600/IMG_6574.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnh7RRLIU-EXEif8_sojjKcHW8w42kkfeUKEpdGH131DWx-QN0QnpMGct8Eh62SzrXpZGsVBPvCwbJoKfcLymU4v66LWOrYDSr33N-Uy3Gqz3OXivuUgQM1Uv6msv-oXQ_B7VQY0VB7PIf/s1600/IMG_6574.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മരുഭൂമിയിൽ വിരിയുന്ന അർഫാജ് പൂവുകൾ...</td></tr>
</tbody></table>
അബ്ദലി ഒരു പട്ടണമൊന്നുമല്ല. വഴിയോരത്ത് ചെറിയൊരു സൂപ്പർമാർക്കെറ്റ് കാണാം. അതുമാത്രമാണ് ഇവിടെ സാധാരണ നിലയിലുള്ള പൊതുസ്ഥാപനം. എന്നാൽ മറ്റൊരു തരത്തിൽ വളരെയധികം സജീവമായിരിക്കുന്ന മനുഷ്യജീവിതങ്ങൾ അബ്ദലിയുടെ ഉൾപ്രദേശങ്ങളിൽ പുലരുന്നുണ്ട്.<br />
<br />
ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ അബ്ദലിയിലെ കവലയിൽ നിന്നും പടിഞ്ഞാറോട്ട് വിജനമരുഭൂമി മുറിച്ചുനീളുന്ന ചെറുപാതയിലൂടെ കുറച്ചുദൂരം പോയാൽ കുവൈറ്റ് പുതുതായി നിർമ്മിച്ചിരിക്കുന്ന എണ്ണപ്പാടം കാണാം. കുവൈറ്റ്, ഗൾഫ് മേഖലയിലെ വലിയൊരു എണ്ണശക്തിയാണ്. പക്ഷെ ഈ രാജ്യത്തിന് ഓഫ്ഷോർ എണ്ണപ്പാടങ്ങളില്ല. എണ്ണഖനനം മുഴുവനായും കരയിലാണ് നടക്കുന്നത്. അതിന്റെ കൃത്യമായൊരു പരിച്ഛേദമാണ് അബ്ദലിയിലെ എണ്ണപ്പാടം. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന, ഡോങ്കിപമ്പുകളുടെ വിചിത്രഭൂമിക. നീലയും മഞ്ഞയും നിറത്തിൽ കാണപ്പെടുന്ന ഡോങ്കിപമ്പുകളാണ് ഭൂഗർഭത്തിൽ നിന്നും എണ്ണ മുകളിലേയ്ക്ക് കൊണ്ടുവരുന്നത്. നമ്മുടെ നാട്ടുകവലകളിൽ മുൻപ് കണ്ടിരുന്ന, ലിവർ ഉയർത്തിയും താഴ്ത്തിയും വെള്ളമെടുത്തിരുന്ന, ബോർവെൽപമ്പുകളുടെ വലുതും യന്ത്രവത്കൃതവുമായ രൂപം. അത്തരത്തിൽ നോക്കെത്താദൂരം പരന്നുകിടക്കുന്ന എണ്ണപ്പാടത്തിന്റെ കാഴ്ച വ്യതിരിക്തമായ ഭൂപ്രദേശത്തെത്തിയ അനുഭവം പ്രദാനം ചെയ്യും.<br />
<br />
ഒരു ചെറിയ രാജ്യത്തെ സമ്പന്നതയിൽ നിലനിർത്തിപ്പോരുന്ന, ഭൂമിയുടെ നിരുപാധികമായ സമ്മാനമാണ് ഈ എണ്ണപ്പാടങ്ങൾ. അതിനോടുള്ള ആഗ്രഹത്തെ പ്രതിയാണ് ഒരിക്കൽ സദ്ദാമിന്റെ പട്ടാളവ്യൂഹം ഇതുവഴി കടന്നുവന്നത്. എന്നാൽ മാറിയ രാഷ്ട്രീയസാഹചര്യത്തിൽ ഏറെക്കൂറെ ഇറാഖിന്റെ അതിർത്തിയോട് ചേർന്ന് ഈ എണ്ണപ്പാടം നിർഭയമായി നിലകൊള്ളുന്നു.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh81Zn0LeV8LKD2F375V2mz8YCBl3Wc-4pxNF5y3Msw4idNCDLxqnzVhyphenhyphenNghF6LGcXmi_ibtpKlYYOQMayFdH786W3x2vTXqSP_7NCztRkopCxxERoY_tMZ5ehxSzNXqU72kUYUrqCski6D/s1600/IMG_4321+-+Copy.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="400" data-original-width="600" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh81Zn0LeV8LKD2F375V2mz8YCBl3Wc-4pxNF5y3Msw4idNCDLxqnzVhyphenhyphenNghF6LGcXmi_ibtpKlYYOQMayFdH786W3x2vTXqSP_7NCztRkopCxxERoY_tMZ5ehxSzNXqU72kUYUrqCski6D/s1600/IMG_4321+-+Copy.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മരുഭൂമിയിൽ...</td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
അബ്ദലിയിലെ കവലയിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞുപോയാൽ ഊഷരഭൂമിയിലെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭൂപ്രകൃതിയിൽ എത്തിച്ചേരും. ഏക്കർ കണക്കിന് വിസ്തൃതിയിൽ പരന്നുകിടക്കുന്ന തോട്ടങ്ങൾ. കുവൈറ്റിൽ ഭൂഗർഭജലത്തിന്റെ സാന്നിധ്യമുള്ള ഏക പ്രദേശമാണ് അബ്ദലി. യൂഫ്രട്ടീസ്-ടൈഗ്രിസ് നദിയുടെ വിദൂര സാമീപ്യമാവാം ഈ ഉറവയ്ക്ക് കാരണമെന്ന് കരുതാനാണ് എനിക്കിഷ്ടം. പക്ഷെ അബ്ദലിയിൽ തോട്ടങ്ങളുണ്ടായത് ഇതിനാലാണോ എന്നറിയില്ല. പുരാതനകാലത്ത് ഹരിതാനാമ്പുകളുടെ ജീവവ്യഗ്രതയ്ക്ക് ഈ ജലസ്പർശം പ്രഭവമേകിയിരിക്കാം. എന്നാൽ ഇപ്പോൾ കൃത്രിമമായ ജലസേചനരീതികൾ അവലംബിച്ചാണ് ഇവിടെ തോട്ടങ്ങൾ സംരക്ഷിക്കപ്പെടുന്നത്. പച്ചക്കറികളുടെയും മറ്റു ഫലമൂലങ്ങളുടെയും തോട്ടങ്ങൾ ഉയർന്നുവന്നിരിക്കുന്നത് എന്തായാലും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പ്രതിയാണെന്ന് കരുതാനാവില്ല. അതിന് പര്യാപ്തവുമല്ല ഉത്പാദനവ്യാപ്തി. പച്ച നിറഞ്ഞ ഒരു തുരുത്ത് രാജ്യാഭിമാനത്തിന്റെ ഭാഗമായി നിലനിർത്തുക എന്നതായിരിക്കാം പ്രസക്തമായ കാരണം.<br />
<br />
അടുത്ത അപ്പാർട്ടമെന്റിൽ താമസിച്ചിരുന്ന കോന്നിക്കാരൻ സുധീർ, അബ്ദലിയിലുള്ള ഒരു തോട്ടത്തിന്റെ പ്രധാന നടത്തിപ്പുകാരനായിരുന്നു. അതിനാൽ പലപ്പോഴും ആ തോട്ടത്തിലേയ്ക്ക് പോകാൻ അവസരം കിട്ടിയിരുന്നു. മൊട്ടക്കൂസും തക്കാളിയും കോളിഫ്ലവറും വെണ്ടയും വഴുതനയും ഈന്തപ്പനയും പിന്നെ വിവിധതരം മൽസ്യങ്ങളും വളരുന്ന വലിയ തോട്ടം. അതിനപ്പുറം അവിടം വ്യതിരിക്തമായ ഒരു ജനവാസതാവളം കൂടിയായിരുന്നു. രണ്ടായിരത്തിലധികം ആളുകൾ താമസിക്കുന്ന ഒരു ക്യാമ്പ് അതിനനുബന്ധമായുണ്ടായിരുന്നു. മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണപ്പാടത്തിലും മറ്റും ജോലിയെടുക്കുന്ന കരാർ തൊഴിലാളികളാണ് അവിടെ താമസിച്ചിരുന്നത്.<br />
<br />
നിരനിരയായി നീണ്ടുപോകുന്ന പോർട്ടോ ക്യാബിനുകൾ. അതിലെ ചെറിയ മുറികളിലെ തട്ടുകട്ടിലുകൾ. ഓരോ കിടക്കയും ഓരോ വീടായി മാറുന്ന ചെറിയ ജീവിതങ്ങൾ...<br />
<br />
വൈകുന്നേരങ്ങളിൽ ഒന്നിനു പിറകേ ഒന്നായി എത്തുന്ന ഇൻഡ്യൻ നിർമ്മിതമായ പരുക്കൻ ലൈലാൻഡ് ബസ്സുകളിൽ, ഡ്യൂട്ടി കഴിഞ്ഞെത്തുന്ന തൊഴിലാളികൾ വന്നിറങ്ങുന്നത് കണ്ടിട്ടുണ്ട്. ഓവറോളും ഹെൽമറ്റും ധരിച്ച്, ക്ഷീണിതരായി, തലകുനിച്ച് പതുക്കെ നടന്നുപോകുന്നവർ. പരാജയപ്പെട്ട യുദ്ധത്തിനു ശേഷം അപമാനിതരും നിരാലംബരുമായി ബാരക്കുകളിലേയ്ക്ക് മടങ്ങുന്ന പട്ടാളക്കാരെപ്പോലെ...<br />
<br />
ഗൾഫിലെ ഏറ്റവും വലുതും ആധുനികവുമായ കച്ചവടകേന്ദ്രങ്ങളിലൊന്ന് കുവൈറ്റിലാണ് - 'അവന്യൂസ് മാൾ'. ഇതിന് ഒരറ്റത്തു നിന്നും മറ്റൊരറ്റത്തേയ്ക്ക് നാലഞ്ച് കിലോമീറ്റർ നീളമുണ്ടാവും. ഒട്ടനേകം ഉപവഴികൾ വേറെയും. ഒരുവേള ഇത് 'ദുബായ് മാളി'നെക്കാൾ വലുതായിരിക്കാം എന്ന അവകാശവാദം നിലനിൽക്കുന്നുണ്ട്. അവന്യൂസ് മാളിന്റെ മായികമായ പ്രഭാലോകത്ത് ഉല്ലാസിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരും, അതിനേക്കാൾ നീളത്തിലും വിസ്തൃതിയിലും, മരുഭൂമിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഈ പോർട്ടോക്യാബിനുകൾ കണ്ടിട്ടുണ്ടാവില്ല. രണ്ടുമണിക്കൂർ ഡ്രൈവിന്റെ അകലത്തിൽ ഇങ്ങനെയൊരു ലോകം നിലനിൽക്കുന്നു എന്ന അറിവുമുണ്ടാവില്ല...<br />
<br />
വൈരുദ്ധ്യങ്ങളുടെ ഗൾഫ് ജീവിതത്തെ സ്ഥൂലനിലയിൽ പ്രശ്നവത്കരിക്കുന്നതിൽ വലിയ കാര്യമില്ലെന്നുതന്നെ തോന്നും. ഗൾഫ് മാത്രമല്ല, ലോകം തന്നെ എന്നും വൈരുദ്ധ്യങ്ങളുടേതായിരുന്നു. ഭാഷയിലാണെങ്കിൽ 'ആടുജീവിതം' ഈ അവസ്ഥയെ അതികാല്പനികവത്കരിച്ച് ഒരു ഫോക്ലോർ തന്നെ ഉണ്ടാക്കിയും കഴിഞ്ഞിരിക്കുന്നു.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhSA38s18bt602e_AbizjSqkwtBVIKQwxXhCY2IlNCms95YUJ-4QCwEHyx9WKfyDWaN7tPOiCt4rY85sV-s_CmDRGg4wQoS2laR7YH4OvMCn44PL3b8kHNGO4oPb9VhJbQmDfFiASwrAjs/s1600/IMG_1396+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="473" data-original-width="631" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhSA38s18bt602e_AbizjSqkwtBVIKQwxXhCY2IlNCms95YUJ-4QCwEHyx9WKfyDWaN7tPOiCt4rY85sV-s_CmDRGg4wQoS2laR7YH4OvMCn44PL3b8kHNGO4oPb9VhJbQmDfFiASwrAjs/s1600/IMG_1396+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">അബ്ദലിയിലെ തോട്ടം</td></tr>
</tbody></table>
അബ്ദലിയിൽ നിന്നുള്ള മടക്കയാത്രയിൽ മുത് ല കുന്നുകളുടെ നിമ്നോന്നത ചക്രവാളത്തിൽ അവ്യക്തമായി കണ്ടുതുടങ്ങിയപ്പോൾ വണ്ടി ഹൈവേയിൽ നിന്നും തിരിച്ച്, വിജനമായ മരുഭൂമിയിലൂടെ കുറച്ചുദൂരം ഓടിച്ചുപോയി. കഠിനമായ വേനലിന്റെ നാളുകളാണ്. പകൽ നേരത്ത് അൻപത് ഡിഗ്രിക്ക് മുകളിലേയ്ക്ക് പോകുന്ന ചൂട്. കണ്ണിൽ കുത്തികയറുന്ന മഞ്ഞവെയിലായി വേനൽ ഭൂപ്രതലത്തിൽ തിളയ്ക്കുന്നു...<br />
<br />
ഇത്രയും വിജനമായിരിക്കില്ല ശൈത്യകാലത്ത് ഇവിടം. ഒരുപാട് കൂടാരങ്ങൾ ഉയർന്നുവന്നിട്ടുണ്ടാകും. പുരാതനവും പാരമ്പരാഗതവുമായ സംസ്കൃതിയുടെ കാപ്സ്യൂൾ അനുഭവത്തിനായി കുവൈറ്റികൾ ഇടയ്ക്കൊക്കെ ആ ടെന്റുകളിൽ വന്നു താമസിക്കും...<br />
<br />
ഒരിക്കൽ, അത്തരമൊരു ടെന്റിൽ ഒന്നുരണ്ട് ദിവസം, ഞാനും ചില കൂട്ടുകാരോടൊപ്പം കുടുംബസമേതം താമസിച്ചിരുന്നു. നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു. രാത്രിയിൽ താപനില പൂജ്യത്തിനും താഴേയ്ക്ക് പോയിരുന്ന നിശിതശൈത്യത്തിന്റെ ദിവസങ്ങൾ. പകൽനേരത്ത്, വെയിലിലിറങ്ങി ഇരിക്കുന്നതോ നടക്കുന്നതോ ആണ് സുഖകരം. അങ്ങനെ മരുഭൂമിയിലൂടെ അലസമായി നടക്കുകയായിരുന്നു, മദ്ധ്യാഹ്നത്തിന്റെ വൈകിയനേരത്ത്. സൂര്യൻ പടിഞ്ഞാറേയ്ക്ക് നീങ്ങിയിരുന്നു. എങ്കിലും വെയിലിന് തീക്ഷ്ണതയുണ്ട്. ശീതക്കാറ്റിൽ വെയിൽ നൽകുന്ന സുഖം അവാച്യമാണ്.<br />
<br />
അപ്പോഴാണ് മരുഭൂമിയിൽ അവിടവിടെ തീനാളങ്ങൾ ഉയരുന്നത് കണ്ടത്. അൽ സുനൂൻ ചെടികളായിരുന്നു അത്. ഭൂമിയിൽ നിന്നും തീനാളത്തിന്റെ ആകൃതിയിൽ ഉയർന്നുനിൽക്കുന്ന ചെടി. അതിന്റെ സ്വർണ്ണവർണ്ണത്തിൽ വെയിൽ അഗ്നിയായി പൂക്കും...<br />
<br />
അഭാവത്തിന്റെ ഊഷരവിന്യാസമാണ് മരുഭൂമിയെന്ന് കരുതിയിരുന്നു, മരുഭൂമി കാണുന്നതിന് മുൻപ്. വിചിത്രമായ ജൈവലോകത്തിന്റെ നിഗൂഢമായ അടരുകൾ കാണാൻ തുടങ്ങിയത് അപരിചതമായ ഈ ഭൂമിയിലൂടെ ഇറങ്ങിനടക്കാൻ തുടങ്ങിയതിനു ശേഷമാണ്. അൽ-ഹെമാസ് ചെടികൾ ചുമന്ന പൂക്കളുമായി ഭൂമടക്കുകളിൽ തലയാട്ടുന്നത് കാണാം..., വെളുത്തുപോയ ആകാശത്തിലൂടെ ശരവേഗം പറന്നുപോകുന്ന പ്രാപ്പിടിയനെ പിന്തുടരാനാവാതെ കാഴ്ച വേദനിക്കും..., വസന്തമെത്തുമ്പോൾ മരുഭൂമിയെ മഞ്ഞപുതപ്പിച്ച് അർഫാജ് പൂവുകൾ ദിഗന്തങ്ങളിൽ ചെന്ന് വിലയിക്കുന്നത് കാണാനാവും...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjppdlC652Iob-foEa_YaeGgweqMT5xMhWJ00B5o6N1WxPSjjiCKOzVis5Ay2mx_QwyPJ3eHJ8SiXrPOuRbQdJqNKHRWjuSi4wqq2i-P9BppjAJKiTArRw-hhi1Ptmc7oM_4FlM0H6WCyK_/s1600/IMG_4316.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjppdlC652Iob-foEa_YaeGgweqMT5xMhWJ00B5o6N1WxPSjjiCKOzVis5Ay2mx_QwyPJ3eHJ8SiXrPOuRbQdJqNKHRWjuSi4wqq2i-P9BppjAJKiTArRw-hhi1Ptmc7oM_4FlM0H6WCyK_/s1600/IMG_4316.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">അൽ-സുനൂൻ</td></tr>
</tbody></table>
മരുഭൂമിയിൽ താമസിച്ച ആ രാത്രി പൗർണ്ണമി ആയിരുന്നിരിക്കണം. കുവൈറ്റിന്റെ ആകാശത്ത് നക്ഷത്രങ്ങളുണ്ടാവാറില്ല. ഒന്നോ രണ്ടോ എണ്ണം ഇടയ്ക്ക് മിന്നിമറഞ്ഞാലായി. ആ പ്രതിഭാസത്തിന്റെ കാരണം മനസിലാക്കാനായിട്ടില്ല. അന്തരീക്ഷത്തിൽ സ്ഥായിയായി നിലനിൽക്കുന്ന പൊടിപടലമാവാം കാരണം. നക്ഷത്രങ്ങളില്ലാത്ത ആകാശത്തിന്റെ ചെരിവിൽ ചന്ദ്രൻ ഏകാന്തമായി നിൽക്കുന്നു. പൂർണ്ണചന്ദ്രനാണെങ്കിലും പ്രഭ കുറവാണ്. തെളിഞ്ഞ രാത്രിയുടെ കറുത്ത ആകാശത്ത് വാരിവിതറിയ താരമിനുങ്ങുകളുടെ തമ്പുരാട്ടിയായി വിരാജിക്കുന്ന നാട്ടിലെ പൗർണ്ണമി ചന്ദ്രന്റെ ആർദ്രലാവണ്യം മറ്റൊന്നാണ്.<br />
<br />
അറേബ്യൻ മരുഭൂമിയിലെ രാത്രിസഞ്ചാരത്തിനിടയ്ക്ക് ഒരിക്കൽ, ഒരു മണൽക്കുന്നിന് മുകളിലേയ്ക്ക് കയറിയെത്തുമ്പോൾ കയ്യെത്തി തൊടാവുന്ന അകലത്തിൽ അമ്പിളി വിടർന്നുനിൽക്കുന്നതു കണ്ട് അത്ഭുതപ്പെട്ടുപോയതായി ബഷീർ എവിടെയോ എഴുതിയിട്ടുണ്ട്. അങ്ങനെയൊരെണ്ണം എനിക്കിതുവരെ കാണാനോ അനുഭവിക്കാനോ ആയിട്ടില്ല. ബഷീറിന്റെ ഭ്രമാത്മകമായ ഭാവോന്മാദത്തെ എന്റെ നേർക്കാഴ്ചയുമായി തട്ടിച്ചുനോക്കുന്നതു തന്നെ കലാശൂന്യമാണ്...<br />
<br />
ചന്ദ്രന് വെട്ടം അല്പം കുറവാണെങ്കിലും, മരുഭൂമിയിൽ നിലാവിന്റെ പാൽക്കടൽ ഒഴുകി പരക്കുന്നതും നോക്കി ഞാൻ നിന്നു. വീശിയടിക്കുന്ന കാറ്റിൽ, എന്നോ മാഞ്ഞുപോയൊരു പുരാതന ജനതതിയുടെ ജന്മാന്തരമർമ്മരം ..., ആ നേരം, അപരിചിതമായ ഒരു ഗന്ധത്തിന്റെ നേർത്ത വീചികൾ ഇന്ദ്രിയത്തെ സ്പർശിച്ചു. എന്താവാം ആ ഗന്ധം എന്ന് വേർതിരിച്ചറിയാനായില്ല, ഏറെനേരം രാത്രിയുടെ ശീതക്കാറ്റേറ്റ് നിന്നിട്ടും...<br />
<br />
ആ രാത്രി ഞങ്ങൾ കൂടാരമടിച്ചിരുന്നത് ഈ ഭാഗത്തെവിടെയോ ആണെന്ന് തോന്നുന്നു. മരുഭൂമിയിൽ ദിശയും ദിക്കും കൃത്യമാവണമെന്നില്ല. വേനൽ തിളയ്ക്കുന്ന ഭൂമിയിലേയ്ക്ക് ഒരല്പനേരം ഇപ്പോഴും ഇറങ്ങിനിന്നു. വണ്ടിയിലെ സുഖശീതത്തിൽ നിന്നും ഭൂമിയുടെ കഠിനോഷ്ണത്തിലേയ്ക്ക് കാൽകുത്തിയപ്പോൾ ശരീരമൊന്ന് വിറച്ചു...<br />
<br />
അന്ന്, നേർത്ത നിശാസ്പർശമായി പൊതിഞ്ഞ ഗന്ധം ഈ വെയിൽ പകലിൽ കുറച്ചുകൂടി തീക്ഷ്ണമായി അനുഭവപ്പെടുന്നുണ്ട്. ഇപ്പോഴെനിക്കറിയാം - ഇത് മരുഭൂമിയുടെ മണമാണ്...!<br />
<br />
<b><span style="color: #274e13;">- അവസാനിച്ചു - </span> </b><br />
<br />
<i>1. ഒട്ടകക്കൂത്ത് - നോവൽ - ജവാഹർ കെ. എഞ്ചിനിയർ, അബ്ദുൽലത്തീഫ് നീലേശ്വരം, സതീശൻ പയ്യന്നൂർ, ഷിബു ഫിലിപ്. </i></div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com3tag:blogger.com,1999:blog-8572238419922186269.post-60617495981242460392018-10-01T05:44:00.000-07:002018-10-01T05:44:55.709-07:00ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ... <div dir="ltr" style="text-align: left;" trbidi="on">
<i>ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സ്മരണികയിൽ പ്രസിദ്ധികരിച്ചത്.</i><br />
൦൦<br />
<br />
പെട്ടെന്നാണ്, അപ്രതീക്ഷിതമായി, അപ്പുറത്തെ വളവുതിരിഞ്ഞ് ഒരു ജീപ്പ് വന്നത്. ഇരുട്ടിലും കോടയിലും അതിന്റെ ഹെഡ്ലാംപ് വെട്ടം മങ്ങിക്കാണപ്പെട്ടു. ഞാൻ അല്പം പകച്ചു. റോഡിന് കുറുകേ കിടക്കുകയാണ് വണ്ടിയും ഞങ്ങളും...<br />
<br />
നീണ്ട ഒരു കരയാത്രയുടെ അവസാനപാദത്തിലായിരുന്നു ഞങ്ങൾ. ബംഗാൾ ഉൾക്കടൽ തീരത്തുള്ള പുതുച്ചേരിയിൽ നിന്നാണ് തുടങ്ങിയത്. വൈകുന്നേരത്തിന് മുൻപ് മൂന്നാറിലെത്താം എന്ന് കരുതിയിരുന്നു. എന്നാൽ വൈകി. പ്രധാനകാരണം ബോഡിനായ്ക്കനൂരിൽ നിന്നും പൂപ്പാറയിലേയ്ക്കുള്ള മലകയറ്റമാണ്. മലകയറ്റം ആയാസകരമായതുകൊണ്ടല്ല, സുന്ദരമായതുകൊണ്ടാണ് യാത്രാസമയം നീണ്ടത്.<br />
<br />
ബോഡിയിൽ നിന്നും പൂപ്പാറയിലേക്കുള്ള സഞ്ചാരം, യാത്രയുടെ അസുലഭതയാണ്. നിത്യേന അതുവഴി കടന്നുപോകുന്നവർക്ക് ഇത്തരം ഒരു അനുഭവം നഷ്ടപ്പെട്ടുപോയിട്ടുണ്ടാവാം. എന്നാൽ അപൂർവ്വമായി മാത്രം ആ വഴിയേ സഞ്ചരിക്കുന്ന സമതലവാസിയെ മലകയറ്റം ഭ്രമിപ്പിക്കും.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig-3alRcNNNBPkQs8WENFHTRQmal7XBcKrGKBJaH3vOVlkyOGWJUqOGNkb3gmY54h7w4Az1ixuRK8_YeDBRchiZCAuYbgphrf69GV4_acN078OBHHam3tmm8og4U7CQjl03uiZPRuhc1NC/s1600/IMG_9705.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig-3alRcNNNBPkQs8WENFHTRQmal7XBcKrGKBJaH3vOVlkyOGWJUqOGNkb3gmY54h7w4Az1ixuRK8_YeDBRchiZCAuYbgphrf69GV4_acN078OBHHam3tmm8og4U7CQjl03uiZPRuhc1NC/s1600/IMG_9705.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ബോഡിയിൽ നിന്നും മലകയറുമ്പോൾ...</td></tr>
</tbody></table>
പശ്ചിമഘട്ടത്തിന്റെ മറുഭാഗത്തെ ചെരിവാണ്. മഴനിഴൽപ്രദേശം. കേരളത്തിന്റെ ഭാഗത്തെ, പടിഞ്ഞാറൻ ചെരിവിലെ, മഴക്കാടിൻറെ വന്യതയില്ല. ശൈലാഗ്രത്തെ ഷോലവനത്തിന്റെ ഹരിതസാന്ദ്രമായ ഭൂപ്രകൃതിയുമല്ല. കിഴക്കൻ ചെരിവ് വ്യത്യസ്തമാണ്. ചെറിയ മരങ്ങൾ. മഴപെയ്യുന്ന ഇടക്കാലത്ത് പച്ചയിൽ തിളങ്ങും. അല്ലാത്തപ്പോൾ, ഉണക്കിന്റെ മഞ്ഞയുമായി...<br />
<br />
മഴനിഴൽക്കാടുകൾ വ്യതിരിക്തമായ പ്രകൃതിയാണ്. കേരളത്തിലുള്ള മഴനിഴൽ ദേശങ്ങൾ ഇടുക്കി ജില്ലയിൽ തന്നെയാണ്. മൂന്നാറിൽ നിന്നും ഉദുമൽപേട്ടിലേയ്ക്ക് ഇറങ്ങുമ്പോൾ. കാന്തല്ലൂരും മറയൂരും ഉൾപ്പെടുന്ന ഭൂഭാഗം.<br />
<br />
ബോഡിയിൽ നിന്നും മലകയറുമ്പോൾ യാത്രയെ രസകരമാക്കുന്നത് താഴെ വിസ്തൃതമാകുന്ന സമതലമാണ്. മരങ്ങൾക്ക് ഉയരമില്ലാത്തതുകൊണ്ട് അനസ്യൂതമായ താഴ്വാരക്കാഴ്ചയിലൂടെ ഉയരം താണ്ടിക്കൊണ്ടിരിക്കാം. മലഞ്ചെരുവിൽ ചെത്തിയ റോഡ്. ഒരുവശത്ത് ഉയർന്നുപോകുന്ന മലയും മറുവശത്ത് കുത്തനെയുള്ള കൊല്ലിയും. സൂക്ഷിച്ച് വണ്ടിയോടിക്കണം. അശ്രദ്ധ അനുവദനീയമായ വഴിയല്ല. ഹൈറേഞ്ചിൽ വണ്ടിയോടിച്ച് പരിചയമില്ലാത്തവർക്ക് പ്രത്യേകിച്ചും. അതിനാൽ, പലയിടത്തും നിർത്തി കാഴ്ചകൾ കണ്ടാണ് മലകയറിക്കൊണ്ടിരുന്നത്.<br />
<br />
താഴെ, അങ്ങകലെ, ബോഡിനായ്ക്കനൂർ പട്ടണം. മലയടിവാരത്തിൽ നിന്നും പട്ടണത്തിന്റെ അതിർത്തിവരെ നീണ്ടുപോകുന്ന പാടങ്ങൾ. ഇടയ്ക്കെല്ലാം തരിശുഭൂമിയും. പച്ചയും മഞ്ഞയും കലർന്ന സമതലത്തിന്റെ വിസ്തൃതിയിൽ ചെറിയ വെള്ളപ്പൊട്ടുകൾ വിതറിയതുപോലെ പട്ടണത്തിലെയും ഗ്രാമങ്ങളിലെയും വീടുകൾ. അതിനുമപ്പുറത്തേയ്ക്ക്, ആകാശത്തിന്റെ മങ്ങിയ അതിരിലേയ്ക്ക് ഭൂമി ലയിക്കുന്നു. ആ സീമയിൽ അവിടവിടെ അവ്യക്ത നിറഭേദങ്ങൾ കാണുന്നുണ്ട്. തേനി പട്ടണമായിരിക്കാം...<br />
<br />
വണ്ടി നിർത്തി നിർത്തി കാഴ്ചകൾ കണ്ടുകണ്ട് സമയം നഷ്ടമായി. അതിനാലാണ് മലകയറിയെത്താൻ ഇത്രയും താമസിച്ചത്.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLNySVUneXBx-7A-6OpAPI5chRZkY-jTAbnYu5_5EDjsbynuVwL2b5DqQImKN1H0cdmhnlgaoq9CE40vpNfWxb_4Fjo6rWO2a82F8CetZ8N5XXn6UucLz10zLRF3SnUSdj8B-yyTsXDIYR/s1600/IMG_9710+-+Copy.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLNySVUneXBx-7A-6OpAPI5chRZkY-jTAbnYu5_5EDjsbynuVwL2b5DqQImKN1H0cdmhnlgaoq9CE40vpNfWxb_4Fjo6rWO2a82F8CetZ8N5XXn6UucLz10zLRF3SnUSdj8B-yyTsXDIYR/s1600/IMG_9710+-+Copy.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">താഴ്വാരക്കാഴ്ച...</td></tr>
</tbody></table>
ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ ഒരു റിസോർട്ടുണ്ട്. അവിടെ ഒരു കൂട്ടുകാരനും കുടുംബവും കുറച്ചുനേരത്തേ എത്തിച്ചേർന്നിരിക്കുന്നു. ഞങ്ങൾക്കായി കാത്തിരിക്കുന്നു...<br />
<br />
ബാല്യകാല സതീർത്ഥ്യനാണ്. ജീവിതം അലസമായ നേർരേഖയല്ലെന്ന് ആദ്യമായി പഠിക്കാനാരംഭിച്ച കാലം. കായലരികത്തെ ഒരു ബോർഡിംഗിൽ നിന്നും തുടങ്ങിയ ചങ്ങാത്തം. ഇപ്പോഴും തുടരുന്നത്. ആ സൗഹൃദവഴിയിലൂടെ നടന്നെത്തി ഇടയ്ക്കൊക്കെ എവിടെവച്ചെങ്കിലും കണ്ടുമുട്ടുന്നവർ. ഓർമ്മകൾ നുരയുന്ന മധുപാത്രത്തിനു മുന്നിൽ, അവയുടെ തരളതയിൽ തൊട്ടുതലോടി അവസാനിക്കുന്ന രാത്രിക്കു ശേഷം ദൈനംദിന ആവേഗങ്ങളുടെ നഗരവാരിധിയിലേയ്ക്ക് വീണ്ടും മടങ്ങിപോകുന്നവർ...<br />
<br />
തിരക്കുകളുള്ള ആളാണ് അവൻ. അറിയപ്പെടുന്ന പരസ്യചിത്ര സംവിധായകൻ. ഈ രാത്രി, പശ്ചിമഘട്ടമലമടക്കിലെ സത്രത്തിൽ ഒന്നിച്ചാവാമെന്ന് കുറച്ചു നാളുകൾക്ക് മുൻപേ തീരുമാനിച്ചതാണ്. അതിനാൽ എത്രയുംവേഗം അവിടെ എത്തേണ്ടതുണ്ട്...<br />
<br />
മഴനിഴൽക്കാടിന്റെ ലളിതപച്ചയിലൂടെ, വരണ്ടകാറ്റിലൂടെ, മലകയറി പൂപ്പാറയെത്തുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അന്തരീക്ഷം മറ്റൊരു ഭാവം പകർന്നിരിക്കുന്നു. മഴ ചാറുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് ശക്തിയാർജ്ജിച്ചുകൊണ്ട്...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDVWrbmKKlfUt9st9IXztAevY_QIhKwag1q88aW0uTLtqImccUa04LMR6AlovpPgI_MQro0DBRoMHhz0nwCUOI_OFG-_epP40wqnAC8ZVU5qn3JHNdT8gTqqWn2mE4cFNEBcZl2WTY-br0/s1600/IMG_9734.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="415" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDVWrbmKKlfUt9st9IXztAevY_QIhKwag1q88aW0uTLtqImccUa04LMR6AlovpPgI_MQro0DBRoMHhz0nwCUOI_OFG-_epP40wqnAC8ZVU5qn3JHNdT8gTqqWn2mE4cFNEBcZl2WTY-br0/s1600/IMG_9734.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">പച്ചകൊണ്ടിരുണ്ട മലമുകൾ വഴി... </td></tr>
</tbody></table>
കേരളത്തിന്റെ ഭാഗത്തു നിന്നും, കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ കയറിവരുമ്പോൾ, മൂന്നാർ ടൗൺ എത്തുന്നതിനും ഏതാനും കിലോമീറ്ററുകൾക്ക് മുൻപ്, ഹെഡ്വർക്ക്സ് ഡാമിന് മുകളിലൂടെ വലത്തേയ്ക്ക് തിരിയുന്ന റോഡാണ് ബൈസൺവാലിയിലേക്ക് പോകുന്നത്. അങ്ങനെയാണ് റിസോർട്ടുകാർ തന്നിരിക്കുന്ന യാത്രാപഥത്തിൽ കാണുന്നത്. പക്ഷെ ഞങ്ങൾ എതിർദിശയിൽ നിന്നാണല്ലോ വരുന്നത്. പൂപ്പാറ ഭാഗത്തുനിന്നും ഞങ്ങൾക്ക് എത്തേണ്ട സ്ഥലത്തേയ്ക്ക് ചില എളുപ്പവഴികൾ ഉണ്ടെന്ന് അറിയാമായിരുന്നു. ഈ ഭൂഭാഗം ഒട്ടും പരിചയമുള്ള ആളല്ല ഞാൻ. നേരം ഇരുട്ടിയിരിക്കുന്നു. മഴയും പെയ്യുന്നു. അതിനാൽ അവർ പറഞ്ഞ വഴിയിലൂടെ തന്നെ പോകാം എന്ന് തീരുമാനിച്ചു. പെരുവഴിയിലൂടെ മൂന്നാർ പട്ടണവും കടന്ന് ഹെഡ്വർക്ക്സ് ഡാമിലൂടെ തിരിഞ്ഞ്...<br />
<br />
പൂപ്പാറയിൽ നിന്നും മൂന്നാർ ടൗൺ ഭാഗത്തേയ്ക്ക് തിരിഞ്ഞു. ചിന്നക്കനാൽ, ദേവികുളം തുടങ്ങി പരിചിതമായ പല പേരുകളും വഴിക്ക് കണ്ടു. വി. എസ്. അച്യുതാനന്ദൻ, മേഖലയിലെ അനധികൃത ഭൂമികയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തുനിഞ്ഞപ്പോൾ പരിചിതമായി മാറിയ സ്ഥലനാമങ്ങൾ. ഇടയ്ക്കെവിടെയോ സൂര്യനെല്ലിയിലേയ്ക്ക് തിരിയാനുള്ള സൂചികയും. സൂര്യനെല്ലി! - മനോഹരമായ പേര്. മനോഹരമായ ഭൂഭാഗവും. പക്ഷെ മലയാളിയുടെ പൊതുബോധത്തിൽ, എന്നോ കഴിഞ്ഞുപോയ ഒരു വൈകൃതവ്യവഹാരത്തിന്റെ ശേഷിപ്പായി മാത്രം അവശേഷിക്കാൻ ദുര്യോഗം വന്ന സ്ഥലം. സൂര്യനെല്ലിയിൽ നിന്നാണ് കൊളുക്കുമലയിലേയ്ക്കുള്ള കഠിനവഴി ആരംഭിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. കൊളുക്കുമല തമിഴ്നാടിന്റെ ഭാഗമാണെങ്കിലും കേരളത്തിലൂടെയേ അവിടേയ്ക്ക് പോകാൻ പറ്റുകയുള്ളൂ. അതിർത്തിയുടെ കൗതുകങ്ങൾ...! ലോകത്തിലെ തന്നെ, ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തേയില സംസ്കരണശാല കൊളുക്കുമലയിലാണത്രെ. കേന്ദ്രമന്ത്രിയായിരുന്ന കനിമൊഴിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സവിശേഷ തേയിലത്തോട്ടവും ഫാക്ടറിയും എന്ന് പറയപ്പെടുന്നു.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_17CKmM8b1v8XX6UiJ26NldgdczD8abl5a4JOUbeIbY5xpR8TVc6zhhpPxu4N3IdcFR7uvJrK0U2__D14Hk2j01HicChUgB7S3htHSF3J4JyyjHBU1UgycoQgxyFcEjSTrH8m0xB1bFAO/s1600/040920102663+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="467" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_17CKmM8b1v8XX6UiJ26NldgdczD8abl5a4JOUbeIbY5xpR8TVc6zhhpPxu4N3IdcFR7uvJrK0U2__D14Hk2j01HicChUgB7S3htHSF3J4JyyjHBU1UgycoQgxyFcEjSTrH8m0xB1bFAO/s1600/040920102663+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">തേയിലത്തോട്ടങ്ങളുടെ മൂന്നാർ</td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
മൂന്നാറിലേക്കുള്ള വഴിയിൽ മുഴുവൻ തേയിലത്തോട്ടങ്ങളാണ്. മേഘാവൃതമായ മൂവന്തിയുടെ കാളിമയിൽ, ചാറ്റൽമഴയുടെ നനവിൽ, ഇരുണ്ട പച്ചപടർത്തി മലമടക്കുകളാകെ തേയിലത്തോട്ടങ്ങൾ പടർന്നുകിടക്കുന്നു. സമുദ്രനിരപ്പിൽ നിന്നും അയ്യായിരത്തി അഞ്ഞൂറടി മുകളിലാണ് ഇപ്പോൾ. ഒരുകാലത്ത് ഷോലക്കാടുകൾ ആയിരുന്നിരിക്കണം ഇവിടം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മലകയറിയെത്തിയ യൂറോപ്യന്മാരാണ് കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നത്. പലവിധ കൃഷികൾ പരീക്ഷിച്ചിരുന്നു. കാലാന്തരേണ മൂന്നാറിലെ മല മുഴുവൻ തേയിലത്തോട്ടങ്ങൾ കൊണ്ട് മൂടപ്പെട്ടു. യൂറോപ്യൻ വ്യവസായത്തിന്റെ ത്വരകമായി വർത്തിച്ച തീവണ്ടിയെന്ന മൂലകം മൂന്നാറിലും ഓടിയിരുന്നു അന്ന്. ആ തീവണ്ടിപ്പാളങ്ങൾ ഇന്ന് കാടെടുത്തുപോയെങ്കിലും മനുഷ്യകാമനയുടെ ഹരിതകംബളം പോലെ തേയിലത്തോട്ടങ്ങൾ തുടരുന്നു...<br />
<br />
മൂന്നാറിന്റെ എന്നല്ല ഇടുക്കി ഹൈറേഞ്ച് മേഖലയുടെ തന്നെ സാമൂഹ്യജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു തേയിലത്തോട്ടങ്ങളും അനുബന്ധ വ്യവസായങ്ങളും. കേരളത്തിൽ ഏറ്റവും കൂടുതൽ തമിഴ് വംശജർ ഉള്ളത് ഈ ഭാഗത്താണ്. തേയിലതോട്ടങ്ങളിലെ തൊഴിലുകൾക്കായി കിഴക്കൻചെരിവിലൂടെ പശ്ചിമഘട്ടം കയറിയെത്തിയവർ. ഇന്ന് തോട്ടങ്ങൾക്ക് നടുവിലെ വിദൂരമായ മലമടക്കുകളിൽ, ലയങ്ങളിലെ പരിമിതസൗകര്യത്തിൽ കഴിയുന്നവർ. അവരുടെ ഒറ്റപ്പെട്ട അവകാശശബ്ദങ്ങൾ ഈയടുത്ത് 'പെമ്പിളൈ ഒരുമൈ' പോലുള്ള സമരമുഖങ്ങളിൽ നമ്മൾ കാണുകയുണ്ടായി. എന്നാൽ അത്തരം കുതിക്കലുകൾ വേഗം മെരുക്കപ്പെട്ടു...<br />
<br />
മൂന്നാറിൽ രാജഭരണമാണ്. കണ്ണൻദേവനാണ് ഭരിക്കുന്നത്. കണ്ണൻ തേവർ ഈ ഭാഗത്തെ പഴയൊരു ആദിവാസി മൂപ്പനായിരുന്നുവത്രെ. ആ പേര് ഒന്ന് പരിഷ്കരിച്ചെടുത്ത് 'പ്രകൃതിയുടെ മിശ്രിതം, ടാറ്റായുടെ പായ്ക്കിങ്' എന്ന ഉപശീർഷകത്തിൽ ടാറ്റായുടെ ഉടമസ്ഥതയിലുള്ള കണ്ണൻദേവൻ, പ്രദേശത്തെ സമാന്തരമായ ഭരണസംവിധാനമായി വർത്തിക്കുന്നു. ജനാധിപത്യനിർവ്വാഹകർ അവരുടെ കങ്കാണിമാരായി സന്തോഷത്തോടെ കഴിയുന്നു...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiul0_-xgwWzfV1bgvEPJk7gbuQMzkriqZMX0re8YjahStQrl3Fs4c4QaluSl30KgZglhJA_wlVVRzAydsnMwkAb8UWI0-GpUg8quSv9cjDrJZArT9jltAlbsJ5yLrpLw9wTk-BG3cF9g0S/s1600/040920102578.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="467" data-original-width="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiul0_-xgwWzfV1bgvEPJk7gbuQMzkriqZMX0re8YjahStQrl3Fs4c4QaluSl30KgZglhJA_wlVVRzAydsnMwkAb8UWI0-GpUg8quSv9cjDrJZArT9jltAlbsJ5yLrpLw9wTk-BG3cF9g0S/s1600/040920102578.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മലമടക്കിലെ ലയങ്ങൾ</td></tr>
</tbody></table>
മഴനഞ്ഞു കിടക്കുന്ന മൂന്നാർ പട്ടണത്തിൽ വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. നീലഗിരിയുടെ ഞൊറികളിൽ കാണുന്ന ചില തമിഴ് ജനപദങ്ങൾ പോലെയാണ് മൂന്നാർ പട്ടണം. ഗൂഡല്ലൂരോ കൂന്നൂരോ പോലെ തോന്നും. പട്ടണം ജനസാന്ദ്രമാണ്. നിറംമങ്ങിയ ജാക്കറ്റും സ്വെറ്ററും ധരിച്ച തോട്ടംതൊഴിലാളികൾ ഒറ്റയ്ക്കും കൂട്ടമായും നടന്നുനീങ്ങുന്നു. വഴിയോരക്കച്ചവടക്കാരിൽ നിന്നും വിലപേശി സാമാനങ്ങൾ വാങ്ങുന്നു. വഴിയരുകിൽ വണ്ടി കാത്ത് നിൽക്കുന്നു. ടൂറിസ്റ്റുകളെ വേർതിരിച്ചറിയാം. അവർ അലസരായി നടക്കുന്നു. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ അവരെ അലോസരപ്പെടുത്തുന്നുണ്ട്...<br />
<br />
മൂന്നാർ പട്ടണമധ്യത്തിലെ കവലയിൽ നിന്നും പ്രധാനമായും നാല് പാതകളാണ് പിരിയുന്നത്. ഒന്ന്, ഞങ്ങൾ വന്നുകയറിയ പൂപ്പാറ ഭാഗത്തേയ്ക്ക് പോകുന്നത്. നേരെ എതിർഭാഗത്തേയ്ക്ക്, നേര്യമംഗലത്തേയ്ക്ക്, കേരളത്തിന്റെ സമതലത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന മറ്റൊരു പാത. ഇനിയൊരെണ്ണം മാട്ടുപ്പെട്ടി, കുണ്ടള വഴി ടോപ്സ്റ്റേഷനിലേയ്ക്ക് കയറിപ്പോകുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ, മറ്റൊരു പാത മഴനിഴൽ ദേശമായ മറയൂർ വഴി തമിഴ് സമതലമായ ഉദുമൽപേട്ടിലേയ്ക്ക് മലയിറങ്ങുന്നു. ഈ വഴിക്കാണ് വരയാടുകളാൽ പ്രശസ്തമായ ഇരവികുളം ദേശീയോദ്യാനമുള്ളത്.<br />
<br />
മൂന്ന് നദികളുടെ സംഗമസ്ഥാനം എന്നതിനാലത്രേ മൂന്നാർ എന്ന പേരുവന്നത്. നല്ലതണ്ണി, കുണ്ടള, മുതിരപ്പുഴ എന്നീ നദികൾ. മുതിരപ്പുഴയുടെ ഓരംപറ്റി ഞങ്ങൾ നേര്യമംഗലത്തേയ്ക്കുള്ള വഴിപിടിച്ചു. ഏതാണ്ട് നാല് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇടതുവശത്തായി ഹെഡ്വർക്സ് അണക്കെട്ട് കണ്ടു. അതിനു മുകളിലൂടെ മുതിരപ്പുഴയെ മുറിച്ചുകടന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യരുടെ പേരിലാണ് ഈ ഡാം അറിയപ്പെടുന്നത്. അദ്ദേഹം ദിവാനായിരുന്ന കാലത്ത്, പള്ളിവാസൽ ജലവൈദ്യതിപദ്ധതിക്ക് വെള്ളം കൊണ്ടുപോകാനായാണ് ഈ ചെറിയ അണക്കെട്ട് നിർമ്മിക്കുന്നത്.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7X8EiMzzjmZcJ0fNOwcO29VW6sd7sFlFOYeuGBNsc2IXLE1zPytaiRXLt52We75Jy5rMXgL9vhfWAHoNO61LTVAM1R18XAYU-2hPUzUtvkuPivl6N1tRgjiIcHxrQ1L5kJWiWFQ1A617N/s1600/IMG_2996+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="468" data-original-width="630" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7X8EiMzzjmZcJ0fNOwcO29VW6sd7sFlFOYeuGBNsc2IXLE1zPytaiRXLt52We75Jy5rMXgL9vhfWAHoNO61LTVAM1R18XAYU-2hPUzUtvkuPivl6N1tRgjiIcHxrQ1L5kJWiWFQ1A617N/s1600/IMG_2996+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മൂന്നാർ ഹെഡ്വർക്സ് ഡാം</td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
അവിടം കഴിഞ്ഞ്, ബൈസൺവാലിയിലേയ്ക്ക് പോകുന്ന പാത ഇടുങ്ങിയതാണ്. തുടക്കത്തിൽ കുറച്ചു ജനവാസമുള്ള ഇടങ്ങളും, റോഡരികിൽ കടകളും കണ്ടിരുന്നു. പിന്നീട് പരിസരം വിജനമായി. തേയിലത്തോട്ടങ്ങൾ മാറി വലിയ മരങ്ങൾ നിരക്കാൻ തുടങ്ങി. റോഡിനിരുവശവും വനപ്രകൃതിയായി. മഴ കടന്നുപോയ ഇടവേളയിലേയ്ക്ക് ശക്തമായി കോടമഞ്ഞ് ഇറങ്ങിവന്നു. സന്ധ്യയിൽ നിന്നും രാത്രിയിലേയ്ക്ക് ഒരു ചുവടുമാത്രം ബാക്കിയുള്ള സംക്രമനേരം. കാടും കോടയും ഇരുട്ടും കൂടി കാഴ്ചയെ മറച്ചു. ഹെഡ്ലാംപിന്റെ വെട്ടം ഏതാനും അടികൾക്കപ്പുറം നീളുന്നില്ല. ചെറുതായി പേടി തോന്നി. ഒരുഭാഗത്ത് താഴ്ചയാണ്. മരപ്പടർപ്പുകളും കോടയും കാഴ്ചയെ മറയ്ക്കുന്നതുകൊണ്ട് അവിടം വലിയ കൊല്ലിയാണോ എന്നറിയാൻ സാധിക്കുന്നില്ല. ഞാൻ സൂക്ഷിച്ച് വണ്ടിയോടിച്ചുകൊണ്ടിരുന്നു. റോഡിൽ മറ്റു വാഹനങ്ങൾ വളരെ കുറവാണ്. ഇല്ല എന്നുതന്നെ പറയാം. ആ വിജനത പരിസരത്തിന് നിഗൂഢഭാവം പകർന്നു...<br />
<br />
ഇടയ്ക്ക് ചില റിസോർട്ടുകളുടെ സൂചനാ പലകയും, മരക്കൂട്ടങ്ങൾക്കുള്ളിലായി, മഞ്ഞിന്റെ തിരശ്ശീലയ്ക്കപ്പുറം, മുനിഞ്ഞുകത്തുന്ന അവിടത്തെ വെട്ടവും കാണാനാവുന്നുണ്ട്. പക്ഷെ അതൊന്നും ഞങ്ങൾക്ക് പോകാനുള്ള ഇടമായിരുന്നില്ല. ഒന്നുകൂടി വിളിച്ചുചോദിച്ച് സംശയനിവൃത്തിവരുത്താനും പറ്റില്ല. മൊബൈലിന് റേഞ്ചില്ലാതായിട്ട് കുറച്ചുനേരമായി. വശങ്ങളിലേയ്ക്ക് നോക്കിനോക്കി മുന്നോട്ടുപോയി. കാടിന്റെയും കോടയുടെയും സാന്ദ്രത കൂടിക്കൂടി വരുന്നു. റോഡിന്റെ വിസ്താരം കുറഞ്ഞും. എന്നിട്ടും ഞങ്ങൾക്കെത്തേണ്ട റിസോർട്ട് കണ്ടെത്താനായില്ല. എന്തായാലും വേണ്ടതിലധികം ദൂരം സഞ്ചരിച്ചിരിക്കുന്നു എന്ന് ഭാര്യ പറഞ്ഞപ്പോൾ അത് ശരിയാവും എന്നുതോന്നി. ഇനിയും മുന്നോട്ടുപോകുന്നതിൽ കാര്യമില്ല. എവിടെയോ വഴിതെറ്റിയിരിക്കുന്നു. അല്ലെങ്കിൽ ഇരുട്ടിലും മഞ്ഞിലും സത്രത്തിലേയ്ക്കുള്ള പ്രവേശനഭാഗം വിട്ടുപോയിരിക്കുന്നു.<br />
<br />
എന്തായാലും മടങ്ങിപ്പോകാം എന്ന് തീരുമാനിച്ചു. മൊബൈൽ റേഞ്ച് കിട്ടുന്ന എവിടെയെങ്കിലും ചെന്ന് അവരെ വിളിക്കാം. എന്നാൽ വണ്ടിയൊന്നു തിരിയ്ക്കാൻ പറ്റിയ സ്ഥലം കണ്ടെത്താനാവുന്നില്ല. ഒടുവിൽ ആ ഇടുങ്ങിയ റോഡിൽ ഇട്ടുതന്നെ തിരിക്കാം എന്ന് തീരുമാനിച്ചു. മാറ്റുവാഹനങ്ങളൊന്നും വരുന്നതേയില്ല എന്നതായിരുന്നു ആശ്വാസം. റോഡിന്റെ വശത്തെ പുൽപ്പടർപ്പുകളാകെ നനഞ്ഞുകിടക്കുകയാണ്. അതിനപ്പുറം കൊല്ലിയിലെ ഇരുട്ട്. സൂക്ഷിച്ചില്ലെങ്കിൽ അപകടമാണ്. വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല ആ ഉദ്യമം. നീണ്ട ഡ്രൈവിന്റെ ക്ഷീണവുമുണ്ടായിരുന്നു...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsuOCG905os12oq0tR9D4c8ES3PJIB4cdjr3qEai021PXVyZO3flyQJEczNtthpSk1e4XQMOKIpRJrxWZFHdjd-jnYk04fZ8EEAaR4XT5WLMJQX72d2UD0n6laeuIaI9ye_knRUtqVZVKR/s1600/030920102528+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="447" data-original-width="596" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsuOCG905os12oq0tR9D4c8ES3PJIB4cdjr3qEai021PXVyZO3flyQJEczNtthpSk1e4XQMOKIpRJrxWZFHdjd-jnYk04fZ8EEAaR4XT5WLMJQX72d2UD0n6laeuIaI9ye_knRUtqVZVKR/s1600/030920102528+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ബൈസൺവാലിയിലേക്കുള്ള വഴി...</td></tr>
</tbody></table>
പെട്ടെന്നാണ്, അപ്രതീക്ഷിതമായി, അപ്പുറത്തെ വളവുതിരിഞ്ഞ് ഒരു ജീപ്പ് വന്നത്. ഇരുട്ടിലും കോടയിലും അതിന്റെ ഹെഡ്ലാംപ് വെട്ടം മങ്ങിക്കാണപ്പെട്ടു. ഞാൻ അല്പം പകച്ചു. റോഡിന് കുറുകേ കിടക്കുകയാണ് വണ്ടിയും ഞങ്ങളും...<br />
<br />
അതിന്റെ ഡ്രൈവർ ലൈറ്റ് മിന്നിച്ചും ഹോണടിച്ചും എന്നെ ഭയപ്പെടുത്തികൊണ്ടിരുന്നു. എങ്ങനെയൊക്കെയോ ഞാൻ വണ്ടിതിരിച്ചു. ഇടയ്ക്കു കിട്ടിയ വിടവിലൂടെ ആ ജീപ്പ് അതിവേഗം കടന്നുപോയി. ഈ വഴിയിലെ നിത്യാഭ്യാസിയായ ഡ്രൈവറാവും. കടന്നുപോകവേ ഒരു കൈ വെളിയിലേയ്ക്കിട്ട് എന്നെ എന്തോ പറഞ്ഞ് ശകാരിക്കാനും അയാൾ മറന്നില്ല. ജീപ്പിനു പിറകിൽ ഞെരുങ്ങിയിരിക്കുന്ന തോട്ടംതൊഴിലാളികളെ അരണ്ടവെട്ടത്തിൽ കണ്ടു. ആ ഡ്രൈവറെ കുറ്റംപറയാൻ പറ്റില്ല. വേഗം വീട്ടിലെത്താനുള്ള തത്രപ്പാടിലായിരിക്കും അതിലെ ഓരോ ആളും. അവരുടെ സമയത്തിന് വിലയുണ്ട്. വിനോദസഞ്ചാരികളായി എത്തിയിരിക്കുന്ന ഞങ്ങളുടെ ആർഭാടം സമയത്തിന്റെ കാര്യത്തിൽ അവർക്കുണ്ടാവില്ല. വർഷത്തിൽ രണ്ടോ മൂന്നോ ദിവസം യാത്രികനും ബാക്കിയുള്ള ദിവസങ്ങളിൽ നിത്യവൃത്തിക്കാരനുമായി ജീവിക്കുന്ന എനിക്ക് ആ തത്രപ്പാട് മനസ്സിലാക്കാനാവും.<br />
<br />
എന്തായാലും, അല്പം വൈകിയിട്ടാണെങ്കിലും, ഒരു വഴികാട്ടിയുടെ സഹായത്തോടെ ഞങ്ങൾ റിസോർട്ടിൽ എത്തിച്ചേർന്നു. പ്രധാനപാതയിൽ നിന്നും, ഏലക്കാടിനിടയിലൂടെ തീർത്ത ചെറിയൊരു വഴിയിലൂടെ, കുറച്ചുള്ളിലേയ്ക്ക് കയറിവേണം അവിടേയ്ക്കെത്താൻ. കാടും മഞ്ഞും ഇരുട്ടും തീർത്ത മറവിൽ ആ സ്ഥലം ഞങ്ങൾക്ക് കണ്ടുപിടിക്കാനാവാതെ പോയതിൽ അത്ഭുതമില്ല. ഏലക്കാടുകൾ റിസോർട്ടുകളായതിൽ നിയമഭംഗത്തിന്റെ ഒരു വശമുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയിലെ റിസോർട്ടുകൾ അനാവശ്യശ്രദ്ധയിൽ നിന്നും മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നു...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg277Zlay9NG9a3PtfQkoMzIDn-BklLL4W3QGH8UjG_4H4rq61tzz3ikexJVwgfY-9v2irwjxTN9NHJ9idOk90DBavVwHpvzmYDcXhN3aV6OLcOdPAVhTZtWIcVhawPWLUTBq56cNnIvQzF/s1600/030920102505+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="447" data-original-width="596" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg277Zlay9NG9a3PtfQkoMzIDn-BklLL4W3QGH8UjG_4H4rq61tzz3ikexJVwgfY-9v2irwjxTN9NHJ9idOk90DBavVwHpvzmYDcXhN3aV6OLcOdPAVhTZtWIcVhawPWLUTBq56cNnIvQzF/s1600/030920102505+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">വഴി - മറ്റൊരു കാഴ്ച...</td></tr>
</tbody></table>
ഞങ്ങൾ, രണ്ട് കുടുംബമല്ലാതെ മറ്റാരും അന്നവിടെ അതിഥികളായി ഉണ്ടായിരുന്നില്ല. സൗഹൃദോപചാരത്തിന്റെ ആരവങ്ങൾക്കും നീണ്ട വെടിവട്ടത്തിനും ശേഷം, രാത്രിവൈകിയ യാമത്തിൽ ബാക്കിയെല്ലാവരും ഉറക്കറകളിലേയ്ക്ക് പോയി. നേർത്തവെട്ടം മാത്രമുള്ള പൂമുഖത്ത് അവനും ഞാനും ഞങ്ങളുടെ മധുപാത്രങ്ങളും മാത്രം ബാക്കിയായി. പുതച്ചിരുന്ന കരിമ്പടത്തെയും വകഞ്ഞ്, രൂക്ഷമായ തണുപ്പ് ശരീരത്തിൽ തൊട്ടുകൊണ്ടിരുന്നു. തണുപ്പിനും വകഭേദങ്ങളുണ്ട്. എത്രയോ സംവത്സരങ്ങളായി ഞങ്ങൾ സ്ഥിരമായി വസിക്കുന്ന മരുഭൂദേശത്തും തണുപ്പുകാലമുണ്ട്. ശക്തമായ ശീതകാലം തന്നെ. എന്നാൽ സഹ്യന്റെ രാത്രിയിൽ തണുപ്പിന് മറ്റൊരു രുചിയാണ്. വനഗന്ധവും കോടമഞ്ഞും വിമൂകരാത്രിയും കൂടി വാറ്റിയെടുത്ത സാന്ദ്രശീതത്തിന്റെ മധു...<br />
<br />
"ബിനു പാർവ്വതി ഇപ്പോൾ എവിടെയാവും...?"<br />
<br />
അവനാണോ ഞാനാണോ അത് ചോദിച്ചത്...<br />
<br />
ഞങ്ങൾ പരസ്പരം നോക്കിയിരിക്കുകയായിരുന്നില്ല. ഞങ്ങൾ രാത്രിയിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു. റിസോർട്ടിന്റെ മുറ്റത്തെ ചെറിയ മൈതാനത്ത് ഞങ്ങളുടെ കാറുകൾ മഞ്ഞിൽ കുളിച്ചു കിടക്കുന്നത് അവ്യക്തമായി കാണാം. അതിനപ്പുറം കാട്. പൂമുഖത്തു നിന്നും അവിടേയ്ക്ക് അരിച്ചുപോകുന്ന വെട്ടത്തിന്റെ ദുർബല വീചികൾ വൃക്ഷശിഖരങ്ങളുടെ നിബിഡതയിൽ അലിഞ്ഞുതീരുന്നു.<br />
<br />
ഞങ്ങൾ രണ്ടു പേരും കാടിലേയ്ക്ക്, രാത്രിയിലേയ്ക്ക് നോക്കിയിരുന്നു...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFcAvYlzr3e4rignrwzUdZ-niMxFrB65o2qE103JMsCKnA-sMgnclyZ2gvJoqF15uZpL5U2fEXHcRz13zKZWxLl1DOpLiw45you75QyXb-bpWHhD0E-4HAf45Pw_2Y45rW6dHIxTFzT_kB/s1600/040920102716+-+Copy.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="457" data-original-width="613" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFcAvYlzr3e4rignrwzUdZ-niMxFrB65o2qE103JMsCKnA-sMgnclyZ2gvJoqF15uZpL5U2fEXHcRz13zKZWxLl1DOpLiw45you75QyXb-bpWHhD0E-4HAf45Pw_2Y45rW6dHIxTFzT_kB/s1600/040920102716+-+Copy.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">റിസോർട്ടിന്റെ മുറ്റം</td></tr>
</tbody></table>
ബിനു പാർവ്വതി ഇപ്പോൾ എവിടെയാവും?<br />
<br />
അറിയില്ല!<br />
<br />
ഇരുഭാഗത്തേയ്ക്കുമായി പിന്നിയിട്ട ചുരുണ്ട മുടി. മഷിയെഴുതിയ വിടർന്ന കണ്ണുകൾ. പ്രസരിപ്പ്. ഇത്രയുമാണ് ബിനു പാർവ്വതിയെ കുറിച്ച് ഇപ്പോൾ ഓർമ്മയിൽ ബാക്കിയാവുന്നത്.<br />
<br />
ബോർഡിംഗിൽ അവന്റെ കാര്യവാഹിത്വത്തിൽ ഇടയ്ക്ക് നാടകം അരങ്ങേറാറുണ്ടായിരുന്നു. അവയിൽ സ്ഥിരമായി നായികാവേഷം ചെയ്തിരുന്നത് ബിനു പാർവ്വതിയാണ്. എല്ലാം വടക്കൻപാട്ട് നാടകങ്ങളായിരുന്നു. അവധിക്ക് വീട്ടിൽ പോകുമ്പോൾ കൊട്ടകയിൽ പോയി കണ്ടിരുന്ന പ്രേംനസീർ സിനിമകളുടെ ബാല്യാനുകരണം. വിജയശ്രീയും ഷീലയും ജയഭാരതിയും എല്ലാം അവളായിരുന്നു. എല്ലാ വേഷവും അവൾ തന്മയത്വത്തോടെ ചെയ്തു. ഞങ്ങൾക്ക്, നാടകത്തിനു പുറത്ത്, ഞങ്ങളുടേതായ ഗൂഢമോഹങ്ങൾ ഉണ്ടായിരുന്നു. അവളുടെ കാര്യം അറിയില്ല...<br />
<br />
പിൽകാലത്ത് അവൻ ചെയ്ത പല പരസ്യചിത്രങ്ങളിലും വിടർന്ന കണ്ണുകളും അനന്യ ചികുരഭാരവുമുള്ള ഒരു പെൺകുട്ടിയോ സ്ത്രീയോ ഉണ്ടാവാറുണ്ട്. കടലുകൾക്കും ദേശങ്ങൾക്കും ഇപ്പുറമിരുന്ന് ടെലിവിഷനിൽ ആ ചിത്രങ്ങൾ കാണുമ്പോൾ എനിക്ക് ബിനു പാർവ്വതിയെ ഓർമ്മിക്കാതിരിക്കാനാവില്ല...<br />
<br />
ഏഴാം ക്ലാസ് കഴിഞ്ഞതോടെ ആ ബോർഡിംഗ് വിട്ട്, ഞങ്ങളെല്ലാവരും, പല ഹൈസ്കൂളുകളിലേയ്ക്ക് പിരിഞ്ഞു പോയി. ബിനു പാർവ്വതിയെ പിന്നീട് കാണുകയുണ്ടായിട്ടില്ല...<br />
<br />
ഓർമ്മയുടെ ഒന്നോ രണ്ടോ തൂവലുകൾ മാത്രമവശേഷിപ്പിച്ച് ഇത്തരത്തിൽ കടന്നുപോയവരെത്ര...?!<br />
<br />
ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ കോടമഞ്ഞ് പതയുന്ന രാത്രിയിൽ, അവനും ഞാനും, കാല്പനിക വിഷാദാർദ്രതയുടെ പുതപ്പുമൂടി കാടുനോക്കിയിരുന്നു. ഈ ദിവസം, ഈ രാത്രി, വിചിത്രമായ ഭ്രമകല്പനകളോടെ ഓർമ്മയുടെ തരളഞൊറികളിൽ എന്നേയ്ക്കും ബാക്കിയാവുമെന്ന് അപ്പോൾ ഞാൻ ഓർത്തതുമാണ്...<br />
<br />
<b><span style="color: #274e13;">- അവസാനിച്ചു - </span></b></div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com0tag:blogger.com,1999:blog-8572238419922186269.post-89264036992151986512018-09-06T03:41:00.001-07:002018-12-04T21:08:56.365-08:00ഇരുപത് വർഷത്തിന് ശേഷം യഹ്സാനോട് പറഞ്ഞത്... <div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioknhyphenhyphenrDqZZL0WSRjzlWMRkA0JBKl_VT_KKvthNfi24npz8uulPEWlZkipwKz86wWzRnxzocIirJOJQePMTYa0znSSYXBwaIZfC7v1hyphenhyphen6Kv1d9bkkaG9UXZQvsnzY3jLGaIWRTEUfs-b9z/s1600/f7a80fc9d3744de2971b91843ee4a277.jpg" imageanchor="1" style="clear: left; display: inline !important; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="563" data-original-width="750" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioknhyphenhyphenrDqZZL0WSRjzlWMRkA0JBKl_VT_KKvthNfi24npz8uulPEWlZkipwKz86wWzRnxzocIirJOJQePMTYa0znSSYXBwaIZfC7v1hyphenhyphen6Kv1d9bkkaG9UXZQvsnzY3jLGaIWRTEUfs-b9z/s400/f7a80fc9d3744de2971b91843ee4a277.jpg" width="400" /></a><br />
<br />
ആ ഗ്രാമത്തിലെ ഏതോ ഒരു വീട്ടിൽ<br />
അവളുണ്ടായിരുന്നു...<br />
ഗ്രാമവഴികളിലൂടെ നടക്കുമ്പോൾ<br />
അവളുടെ മണം<br />
എന്റെ ഇന്ദ്രിയങ്ങളെ തൊട്ടിരുന്നു...<br />
<br />
യഹ്സാൻ,<br />
ഞാൻ പറയുന്നത് നീ വിശ്വസിക്കില്ലെന്നറിയാം<br />
എങ്കിലും<br />
നിന്നോടല്ലാതെ മറ്റാരോട് പറയാൻ...<br />
<br />
ഒരുപക്ഷെ ആ വീടും എനിക്കറിയാം.<br />
<br />
ഒരിക്കൽ ആ വീടിനുമുന്നിൽ,<br />
വെളുത്ത ചായം പൂശിയ<br />
മരവേലിക്കരുകിൽ,<br />
നിരനിരയായി തണൽവിരിക്കുന്ന<br />
ബിർച്ച് മരങ്ങളിലൊന്നിൽ ചാരി<br />
അടഞ്ഞ വാതിലിലേയ്ക്ക് നോക്കിനിൽക്കേ<br />
ഉച്ചയ്ക്ക് മുൻപ് ഏതാണ്ടൊരു പതിനൊന്നര മണിനേരത്ത്,<br />
ശീതക്കാറ്റ്<br />
പ്രാക്തനമായ ആത്മാക്കളുടെ<br />
മർമ്മരംവീശവേ<br />
ജാലകത്തിരശ്ശീലയ്ക്കപ്പുറം<br />
അവളെന്നെ കാണുന്നുണ്ടെന്നെനിക്കറിയാമായിരുന്നു...<br />
<br />
അപ്പോഴാണ്<br />
ഇളംനീല ഷർട്ടും കടുംനീല ട്രൗസറും ഇട്ട<br />
രണ്ട് പോലീസുകാർ അടുത്തേയ്ക്ക് വന്നത്...:<br />
"മിസ്റ്റർ, നിങ്ങളിവിടെ എന്തുചെയ്യുകയാണ്...?"<br />
കൂട്ടത്തിലെ ചെറുപ്പക്കാരനായ ഓഫീസർ ചോദിച്ചു.<br />
"ഞാനൊരു സഞ്ചാരിയാണ്..."<br />
"ഈ ഗ്രാമത്തിൽ സഞ്ചാരിക്ക് കാണാനുള്ളതായി ഒന്നുമില്ലല്ലോ...?"<br />
"ഞാൻ കാണാനായി യാത്രചെയ്യുന്നില്ല ചെങ്ങാതി<br />
എവിടെയോ കാണാതായതിനെ തിരക്കിനടക്കുകയാണ്..."<br />
ചെറുപ്പക്കാരനായ ഓഫീസർക്ക് ദേഷ്യംവരുന്നുണ്ടെന്ന് തോന്നി.<br />
അതിനാലാവാം മധ്യവയസ്കനായ പോലീസുകാരൻ<br />
ചെറിയൊരു ചിരിയോടെ പറഞ്ഞു:<br />
"എന്നും ഒരേ വഴിയിലൂടെ നടക്കരുത്,<br />
വീടുകളിലേയ്ക്ക് തുറിച്ചുനോക്കരുത്,<br />
ഗ്രാമീണർ അതിഷ്ടപ്പെടുന്നില്ല.<br />
ഞങ്ങൾക്ക് പരാതികൾ കിട്ടിത്തുടങ്ങിയിരിക്കുന്നു.<br />
കുറെ ദിവസമായില്ലേ നിങ്ങൾ ഇതുവഴിയൊക്കെ നടക്കുന്നു,<br />
ഇപ്പോൾ മനസ്സിലായിട്ടുണ്ടാവുമല്ലോ<br />
ഇതൊരു ചെറിയ ഗ്രാമമാണെന്ന്.<br />
ഇവിടെ അപരിചിതർ സ്വാഗതം ചെയ്യപ്പെടുന്നില്ല..."<br />
<br />
യഹ്സാൻ,<br />
അതിശൈത്യത്തിൽ<br />
മഞ്ഞുമൂടികിടന്നിരുന്ന<br />
മലവഴികളിലൂടെയാണ്<br />
ഞാനാ തുറമുഖപട്ടണത്തിൽ<br />
ഒരു രാത്രിയിൽ<br />
എത്തിച്ചേർന്നത്.<br />
<br />
അവിടെയുണ്ടാകും എന്ന് കരുതിയ<br />
തെരുവുചിത്രകാരൻ<br />
വീണ്ടും സീൻ നദിക്കരയിലേയ്ക്ക്<br />
മടങ്ങിപ്പോയത്രേ...<br />
അല്ലെങ്കിലും അയാളെ തിരക്കിയല്ല<br />
ഞാനവിടെ എത്തിയിട്ടുണ്ടാവുക<br />
എന്ന് നിനക്കറിയാമല്ലോ...<br />
<br />
ഉത്തരസമുദ്രത്തിൽ<br />
മീൻപിടിക്കുന്നവരുടെ<br />
തുറമുഖമായിരുന്നു അത്.<br />
വലിയ മലകളുടെ ചരിവിലൂടെ<br />
കടൽ, കരയിലേയ്ക്ക്<br />
നദിയെപ്പോലെ<br />
കൈവഴിപിരിഞ്ഞു പോകുന്നത് കാണാമായിരുന്നു...<br />
<br />
പ്രൊമനേഡിൽ<br />
കടൽനൗകകളുടെ<br />
ചിത്രം വരച്ചുകൊണ്ട്<br />
ഞാനിരുന്നു.<br />
മുന്നിൽ കാലവും കടൽക്കാക്കകളും<br />
പറന്നുനടന്നു...<br />
<br />
കടൽ തീർത്ത നദിയിലൂടെ<br />
ഏതോ മലയോരഗ്രാമത്തിലേയ്ക്ക്<br />
പുറപ്പെട്ട നൗകയിൽ,<br />
മഞ്ഞുപെയ്തുകൊണ്ടിരുന്ന<br />
ഒരു വൈകുന്നേരം,<br />
കൂട്ടുകാരാ,<br />
ഞാനവളെ കാണുകതന്നെ ചെയ്തു.<br />
<br />
നീ വിശ്വസിക്കില്ലെന്നറിയാം<br />
പക്ഷെ എനിക്ക് പറയാതെ വയ്യല്ലോ...<br />
<br />
ഫ്യോഡുകളുടെ പിന്നണിയിൽ<br />
ഒരു പായക്കപ്പലിന്റെ ചിത്രം<br />
വരച്ചുതീർത്ത ദിവസമായിരുന്നു അന്ന്.<br />
അത് വാങ്ങിയ നാവികൻ സമ്മാനിച്ച<br />
അക്വയ്റ്റിന്റെ<br />
സ്ഫുടമധുരലഹരിയുമായി<br />
തുറമുഖത്ത് വെറുതേയിരിക്കുകയായിരുന്നു ഞാൻ.<br />
<br />
അവൾ പുറപ്പെട്ടുപോകുന്ന നൗകയിലും<br />
ഞാൻ കരയിലുമായിരുന്നു.<br />
അവൾ രോമക്കുപ്പായവും<br />
രോമത്തൊപ്പിയും ധരിച്ചിരുന്നു.<br />
അതിവേഗം അകന്നുപോയ<br />
ജലയാനത്തിന്റെ പിറകിൽ<br />
ഉലയുന്ന ഹിമശുഭ്രതുണ്ടുകളുടെ<br />
തിരശീലയ്ക്കപ്പുറം<br />
അവളുണ്ടായിരുന്നു...<br />
<br />
അവളെന്നെ നോക്കുന്നുണ്ടായിരുന്നു.<br />
കണ്ണുകളിൽ<br />
ധ്രുവസമുദ്രത്തിലെ തിമിംഗലങ്ങൾ പുളയും പോലെ<br />
ജലജ്വാല തിളങ്ങുന്നുണ്ടായിരുന്നു...<br />
<br />
നീ പറയുമായിരിക്കും<br />
പെയ്തുതീരാത്ത മഞ്ഞിൻതൂവലുകൾ തീർത്ത വിഭ്രമമാണെന്ന്...,<br />
ശീതക്കാറ്റിൽ അക്വയ്റ്റിന്റെ ലഹരി തീർത്ത മതിഭ്രമമാണെന്ന്...<br />
ഹാ, ഞാനെന്ത് പറയാനാണ്...<br />
<br />
അങ്ങനെയാണ്, യഹ്സാൻ,<br />
അടുത്ത ദിവസം ഞാനാ ഗ്രാമത്തിലെത്തിയത്...<br />
<br />
മലകൾക്കിടയിൽ<br />
കടൽതീർത്ത നദിയിലൂടെ,<br />
പ്രകൃത്യാഴത്തിന്റെ അഗാധതയിലൂടെ,<br />
വിമൂകതയുടെ കുളിരിലൂടെ,<br />
ഒരിക്കലും വരയാനാവാതെ പോയ ആ ചിത്രത്തിൻറെ<br />
നിറംമങ്ങിയ ക്യാൻവാസിലൂടെ,<br />
എന്നും വെളുപ്പിന്<br />
ഞാനാ ഗ്രാമത്തിലേയ്ക്ക് കപ്പൽകയറി.<br />
പ്രദോഷത്തിന്റെ നരച്ചനീലയിലൂടെ<br />
രാവുറങ്ങാൻ<br />
തുറമുഖപട്ടണത്തിലേയ്ക്ക് മടങ്ങി...<br />
<br />
മഞ്ഞുമൂടിയ ഗിരിശിഖരങ്ങളും<br />
കടൽനദിയും<br />
ദ്വീപാക്കിയ<br />
കുഞ്ഞുജനപദത്തിലേയ്ക്ക്<br />
എന്നും തുഴയാറുള്ള<br />
ജലയാനത്തിന്റെ കപ്പിത്താൻ,<br />
പരിവ്രാജകന്റെ മുഖവും<br />
അഭ്യാസിയുടെ ശരീരവുമുള്ളവൻ,<br />
ആ ദിവസം<br />
എന്നോടൊപ്പം<br />
ഗ്രാമമധുശാലയിൽ വന്നിരുന്നു...<br />
"കിഴക്കുനിന്ന് വന്ന ചിത്രകാരാ<br />
നീ തിരയുന്ന ആൾ ഈ ഗ്രാമത്തിലില്ല..."<br />
അക്വേയ്റ്റിന്റെ രുചിയിൽ<br />
എന്റെ മൗനത്തിൽ<br />
ഞങ്ങൾ രണ്ടുപേരും വിഷാദികളായി.<br />
"ഓർമ്മയുടെ മേഘചിത്രത്തിൽ നിന്നും<br />
പെയ്തൊഴിയാത്ത ഒരാളെ<br />
എങ്ങനെയാണ് കാണാതാവുക...?!<br />
പിന്നെന്തിനാണ് ചിത്രകാരാ,<br />
ആ ഒരാളെ നീ ഇവിടെ തിരയുന്നത്...?!"<br />
<br />
"ഇപ്പോൾ വരഞ്ഞുകൊണ്ടിരിക്കുന്ന<br />
കടൽക്കാറ്റിന്റെ ചിത്രം<br />
ഈ മധുശാലയിൽ വച്ചുപോകൂ...<br />
ഇരുപത് വർഷത്തിന് ശേഷം<br />
മഞ്ഞുമൂടിയ<br />
ഈ ധ്രുവഗ്രാമത്തെക്കുറിച്ച്<br />
കൂട്ടുകാരനോട് നീ പറയുമ്പോൾ<br />
ശ്യാമശൈത്യം പകരുന്ന വാകമരത്തിന്റെ<br />
തുലാമഴ നനഞ്ഞ ശിഖരങ്ങളിൽ<br />
ഈ കടൽകാറ്റ് ചേക്കേറും...<br />
<br />
ആ കാറ്റിലും<br />
നീ തിരയുന്നവളുണ്ടാവും...!"<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com0tag:blogger.com,1999:blog-8572238419922186269.post-47440259158958301612018-05-20T03:29:00.000-07:002018-05-20T03:29:29.835-07:00മറ്റേ വിമാനത്തിലെ കുമാരി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMPQnPRwqA0Y7m3ydwykKWTsqdxLNfHuKyBR0jxYtcgfEhfGmZwLbimQr9PWCe6JxdvLm9uS_Bbqb-43QWYA6y93hetcB-fcxl9-GPW19YJ_oMU0KGFr5ToOQFoMl2Adm_Cz0VfL00OKac/s1600/983e9dc037fdc52230978a662528f49f--painting-art-paintings.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="474" data-original-width="350" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMPQnPRwqA0Y7m3ydwykKWTsqdxLNfHuKyBR0jxYtcgfEhfGmZwLbimQr9PWCe6JxdvLm9uS_Bbqb-43QWYA6y93hetcB-fcxl9-GPW19YJ_oMU0KGFr5ToOQFoMl2Adm_Cz0VfL00OKac/s320/983e9dc037fdc52230978a662528f49f--painting-art-paintings.jpg" width="236" /></a></div>
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
വിമാനത്തിന്റെ<br />
ജനലിലൂടെ നോക്കുമ്പോൾ<br />
മറ്റേ വിമാനത്തിന്റെ<br />
ജനലിൽ കുമാരി.<br />
<br />
എന്നെ നോക്കുന്നു.<br />
<br />
അവളെങ്ങനെ<br />
അവിടെയെത്തിയെന്ന്<br />
ഞാൻ വിചാരപ്പെടുമ്പോൾ<br />
ഞാൻ എങ്ങനെ<br />
ഇവിടെത്തിയെന്ന്<br />
അവളും...<br />
<br />
കുമാരി,<br />
ചങ്ങാതിയുടെ<br />
തൂലികാസുഹൃത്തായിരുന്നു.<br />
തമിഴത്തി,<br />
ചാപ്പാണംകാരി.<br />
അവളെ ഞാൻ കണ്ടിട്ടില്ല.<br />
അന്നത്തെ യുദ്ധത്തിൽ മരിച്ചുപോയി.<br />
<br />
നോക്കിയിരിക്കെ,<br />
മേഘങ്ങളിലൂടെ<br />
കുമാരിയുടെ വിമാനം<br />
മറ്റൊരു ദിശയിലേക്ക് പറന്നുപോയി...!<br />
<br />
oo</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com0tag:blogger.com,1999:blog-8572238419922186269.post-67984176570905842372018-02-20T21:00:00.002-08:002018-02-20T21:00:49.979-08:00ഭ്രമാത്മകഭക്തിയുടെ പുരാവൃത്തസാരം <div dir="ltr" style="text-align: left;" trbidi="on">
ഏതാണ്ട് മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപാണ്. പ്രണയകാലം. അന്ന് തിരുവനന്തപുരം പട്ടണത്തിൽ അവൾക്കും എനിക്കും പകലുകളിൽ ഒളിപാർക്കാൻ ഇടങ്ങൾ കണ്ടെത്തുക എന്നത് ശ്രമകരവും സർഗ്ഗാത്മകവുമായ വിനോദമായിരുന്നു. ഒറ്റപ്പെട്ട തീൻശാലകളായിരുന്നു ഇതിന് ഏറ്റവും അനുയോജ്യം.<br />
<br />
ഇടക്കാലത്ത്, ഞങ്ങൾ സ്ഥിരസന്ദർശകരായിരുന്ന ഒരു ഭോജനശാല പഴവങ്ങാടിയിലുണ്ടായിരുന്നു. അജന്താ തിയറ്ററിന്റെ വശത്തായുള്ള ചെറിയ ഗലി. അതിലൂടെ ചെന്ന് ഗോവണികയറി രണ്ടാം നിലയിലെത്തുമ്പോഴാണ് ഈ റസ്റ്റോറന്റ്. പ്രണയിതാക്കൾക്ക് സുരക്ഷിതമായി എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കാൻ പറ്റുന്ന സ്ഥലം. അവിടുത്തെ ഒരു മൂല ചില ദിവസങ്ങളിൽ ഞങ്ങൾ അപഹരിച്ചിരുന്നു. ഞങ്ങളുടെ നിരന്തരസാന്നിധ്യത്തോട് ജീവനക്കാർ നീരസം കാണിച്ചിരുന്നില്ല. എന്നുമാത്രമല്ല, പലരും സൗഹൃദത്തോടെ പെരുമാറുകയും ചെയ്തു. ഞാൻ ആ ഭക്ഷണശാലയുടെ പേര് മറന്നുപോയെങ്കിലും ഭാര്യ ഓർത്തിരിക്കുന്നു - ആകാശ്!<br />
<br />
അങ്ങനെ ഒരുദിവസം രാവിലെ അവിടെ കയറിയിരുന്നതാണ്. പ്രണയം, സ്ഥല-സമയ ബോധത്തെ നിരാകരിക്കുന്നു. അവൾക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള നേരമായപ്പോഴാണ് പുറത്തിറങ്ങിയത്. ഗലിയിലൂടെ റോഡിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞങ്ങൾ പേടിച്ചുപോയി. വഴി കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. കാഴ്ചയെ മറച്ചുകൊണ്ട് ഉയരുന്ന പുകപടലം. നിരത്തിൽ, കോട്ടമതിൽ പോലെ സ്ത്രീകളുടെ നീണ്ടനിര. അവരുടെ മുന്നിൽ പുകയുയർത്തി തിളയ്ക്കുന്ന പൊങ്കാലക്കലങ്ങൾ. ബഹളമയം. ആ ഗലിയിൽ നിന്നും റോഡിലേയ്ക്കുള്ള തുറവ് മുഴുവനായും അടയപ്പെട്ടിരിക്കുന്നു...<br />
<br />
എല്ലാ വായനകളും ചില ഓർമ്മകളെ കൊണ്ടുവരുന്നു. വായിക്കുന്ന പുസ്തകത്തിന്റെ പാഠവുമായി അതിന് കാര്യമായ ബന്ധമുണ്ടാവണമെന്നില്ല. ലക്ഷ്മി രാജീവിന്റെ 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്' (Attukal Amma: The Goddess of Millions) എന്ന പുസ്തകം വായിക്കുമ്പോൾ ഈ സംഭവം എനിക്ക് ഓർക്കാതിരിക്കാനാവില്ല. ഇത് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എന്റെ ഏക ഓർമ്മയുമല്ല. തിരുവനന്തപുരം പട്ടണത്തിൽ കൗമാരവും യൗവ്വനാരംഭവും കഴിച്ച ഒരാളുടെ ആറ്റുകാൽ പൊങ്കാലയെ പ്രതിയുള്ള സ്മരണകൾ ചെറിയ കളങ്ങളിൽ ഒതുങ്ങില്ല. പത്തുമുപ്പത് വർഷങ്ങൾക്ക് മുൻപ് ഇന്നുകാണുന്ന അസാധാരണമായ വൈപുല്യം ഇല്ലായിരുന്നുവെങ്കിൽ കൂടിയും ആറ്റുകാൽപൊങ്കാല തന്നെയായിരുന്നു തിരുവനന്തപുരത്തിന്റെ ആസ്ഥാന ഉത്സവം.<br />
<br />
ആ മഹാപ്രാസ്ഥാനത്തിന്റെ മിത്തിലൂടെയും ചരിത്രത്തിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും ദേശപുരാവൃത്തങ്ങളിലൂടെയും ഭരണകാര്യങ്ങളിലൂടെയുമുള്ള സമഗ്രമായ യാത്രയാണ് 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്'. ഹാർപെർ എലമെന്റാണ് കോഫിടേബിൾ ബുക്ക് രീതിയിൽ സാക്ഷാത്കരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ. അസംഖ്യം വർണ്ണചിത്രങ്ങളും ചിത്രീകരണങ്ങളും പുസ്തകത്തിന്റെ താളുകളിൽ കാണാം. ചിത്രകാരനായ മദനനും ഫോട്ടോഗ്രാഫർമാരായ ഹരി തിരുമലയും മനോജ് വാസുദേവൻ നായരും ഈ പുസ്തകത്തിന്റെ സമഗ്രതയ്ക്ക് ക്രിയാത്മകമായി പരിശ്രമിച്ചിട്ടുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിന്റെയും അനുബന്ധമായവകളുടെയും ചരിത്രപ്രാധാന്യമുള്ള പഴയ ചിത്രങ്ങൾ കണ്ടെടുത്ത് പുനരുപയോഗിച്ചിട്ടുള്ളത് എഴുത്തിന്റെ ആധികാരികതയ്ക്ക് ത്വരകമാവുന്നു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyMcO8jRiPJ9ZVPng0q4ZSi0U69CG1_ee8PQaMvp9UlV32o7uxxaRot8DrctO4hCyd7IubAccrAmmcWoAFvyqYPZ1na6kXRzFCydLDqRtlf5w0bQgmQsAByatvTHha0EVEYYH78xYjmIAe/s1600/91xexcsXhLL.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1574" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyMcO8jRiPJ9ZVPng0q4ZSi0U69CG1_ee8PQaMvp9UlV32o7uxxaRot8DrctO4hCyd7IubAccrAmmcWoAFvyqYPZ1na6kXRzFCydLDqRtlf5w0bQgmQsAByatvTHha0EVEYYH78xYjmIAe/s400/91xexcsXhLL.jpg" width="392" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<br />
ഉത്തരകേരളത്തിന്റെ ഹൈന്ദവാചാരങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരിണാമത്തെക്കുറിച്ചും ഏറെ പഠനം നടക്കുകയും എഴുത്തുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെക്കൻ കേരളത്തിന്റെ സാംസ്കാരികപരിസരത്ത് ഇത്തരം മതാചാരങ്ങൾ എങ്ങനെ എന്നത് വളരെ നിശിതമായി അഭിമുഖീകരിച്ചിട്ടുണ്ട് എന്നുതോന്നുന്നില്ല. വ്യതിരിക്തമായ സ്വഭാവസവിശേഷതയുള്ള ആചാരങ്ങൾ കുറവാണ് എന്നതും ഇതിനൊരു കാരണമാവാം. ശക്തമായ രാജസ്വരൂപം നിലനിന്ന തിരുവിതാംകൂറിൽ, അതിന്റെ തുടക്കകാലത്ത് തന്നെ ക്ഷേത്രാചാരങ്ങളിൽ പരദേശിബ്രാഹ്മണരുടെ സ്വാധീനമുണ്ടായിരുന്നു. മലബാറിൽ പ്രാദേശികമായി വികസിച്ചുവന്ന ആചാരസംബന്ധിയായ അനുഷ്ഠാനവൈവിധ്യങ്ങൾ തിരുവിതാംകൂറിൽ ഇല്ലാതെപോയതിനുള്ള ഒരു കാരണം ബ്രാഹ്മണപൗരോഹിത്യം അനുഷ്ഠാനസംബന്ധിയായ ഏകീകൃതനിഷ്ഠകൾ അവിടെ നടപ്പാക്കി എന്നതാവും. സ്വാഭാവികപരിണാമത്തിനുള്ള അടര് അങ്ങനെ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്.<br />
<br />
ഉർവ്വരതാദേവസങ്കല്പവും കൊയ്ത്തുത്സവവും വിതയുത്സവവുമൊക്കെ പ്രാക്തനമായ എല്ലാ കൃഷീവലസമൂഹത്തിലും കാണാനാവും. ലോകത്തെവിടെയും അതുണ്ട്. മഴപെയ്യിക്കാനുള്ള പൂജാദികളും അനുബന്ധമായ ഉത്സവവും കേരളത്തിന്റെ പൂർവ്വസംസ്കൃതിയിൽ അത്രയൊന്നും ലീനമല്ല. സുലഭമായും കൃത്യമായ ഋതുഭേദത്തോടെയും മഴ ലഭിച്ചിരുന്ന ഭൂപ്രദേശമെന്ന നിലയ്ക്ക് അത്തരമൊരു ദേവസങ്കല്പത്തിന്റെ ആവശ്യം അടിസ്ഥാനത്തിൽ ഉയർന്നിരുന്നില്ല. പിന്നീട് ബ്രാഹ്മണിക്കലായുള്ള ചില അനുഷ്ഠാനങ്ങളൊക്കെ ഇക്കാര്യത്തിനായി ഉണ്ടായിവന്നിരുന്നുവെങ്കിലും അതൊന്നും കൃഷീവലസമൂഹങ്ങളുടെ നേരിട്ടുള്ള പ്രയോഗമോ, അവരുടെ പൊതുസംസ്കൃതിയുമായി ബന്ധപ്പെട്ടോ ഉണ്ടായിട്ടുള്ളതല്ല. മറിച്ച്, വിതയും കൊയ്ത്തുമായി ബന്ധപ്പെട്ടാണ് ആദിമകാലത്ത് ആരാധനയും ആചാരവും പൊതുവേ പരിണമിച്ചുവന്നത്. അതായിരുന്നു ഉത്സവം. അത് സമൂഹത്തിന്റെ താഴേത്തലത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നുമായിരുന്നു.<br />
<br />
ആറ്റുകാൽ ക്ഷേത്രത്തിന്റെ ഉത്ഭവചരിത്രത്തിലേയ്ക്ക് പോകുമ്പോൾ, തെക്കൻ കേരളത്തിൽ മുൻപ് വ്യാപകമായി നിലനിന്നിരുന്ന 'മുടിപ്പുര' എന്ന ഉത്സവാചാരത്തെക്കുറിച്ച് ഈ പുസ്തകം പറയുന്നുണ്ട്. അത് തികച്ചും കീഴാളമായ, അടിസ്ഥാനവർഗ്ഗത്തിന്റെ കൃഷിസംബന്ധിയായ ആചാരവും ഉത്സവുമായിരുന്നു. പാടത്തുയർത്തിയ മുടിപ്പുരയായിരുന്നു ഭഗവതിയാരാധനയുടെയും ഉത്സവത്തിന്റെയും കേന്ദ്രസ്ഥാനം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ തോറ്റംപാട്ടുകൾ അനുഷ്ഠാനത്തിന്റെ പ്രധാനമായ ഭാഗമാണ്. കാലം കഴിഞ്ഞുപോകവേ ഇത്തരം താൽക്കാലിക മുടിപ്പുരകൾ പാടത്തുനിന്നും വരമ്പത്തേയ്ക്ക് കയറി സ്ഥിരമായ അസ്തിത്വം നേടുകയും, ക്ഷേത്രങ്ങളായി പരിണമിക്കുകയുമാണുണ്ടായത്. അത്തരത്തിൽ മുടിപ്പുരയിൽ നിന്നും ക്ഷേത്രമായി മാറിയ അനേകം ആരാധനങ്ങളായിൽ ഒന്നാണ് ആറ്റുകാൽ ക്ഷേത്രവുമെന്ന് എഴുത്തുകാരി സമർത്ഥിക്കുന്നു. തോറ്റംപാട്ടുകൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ ആരാധനയിൽ ഇന്നും പ്രധാനചടങ്ങത്രേ. അത് പാടാനുള്ള അവകാശം വളരെ പുണ്യമായ പാരമ്പര്യവും.<br />
<br />
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ഉപലംഭിച്ചാണ് തിരുവനന്തപുരം പട്ടണം വികസിച്ചുവന്നത് എന്ന് പൊതുവായി പറയാം. കിഴക്കുഭാഗത്തെ കോട്ടമതിലിനപ്പുറം, അക്കാലത്ത്, കിള്ളിയാറുവരെ നെൽപ്പാടങ്ങളായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി, അതിനോട് ചേർന്നുകിടക്കുന്ന പാടഭാഗം രാജാവ് തീറുനൽകിയിരുന്നു എന്ന് മുൻപുതന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ ഇടം പുത്തരിക്കണ്ടം എന്നറിയപ്പെട്ടു. അവിടെനിന്നും കിള്ളിയാറുവരെ നീണ്ടുകിടക്കുന്ന പാടശേഖരം എന്നൊരു പരികല്പന ഇന്ന് ആലോചിക്കാനാവാത്ത വിധം പട്ടണം അവിടങ്ങളിൽ തിങ്ങിനിറഞ്ഞുകഴിഞ്ഞു. എന്നാൽ ആ ഭൂഭാഗം പാടമായിരുന്നു എന്ന് ഓർക്കുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പ്രസ്തുത സൂചന പുസ്തകം തന്നെ നൽകുന്നുണ്ട്. കിള്ളിയാറിന്റെ കരയിലുള്ള ആറ്റുകാൽ ക്ഷേത്രത്തിന്റെ സമീപത്ത്, ഒരു ചെറിയതുണ്ട് ഭൂമി പഴയകാലത്തെ ഓർമ്മപ്പെടുത്തി പാടമോ ചതുപ്പോ ആയി ഇന്നുമുണ്ട്. തൊള്ളായിരത്തി അറുപതുകളുടെ രണ്ടാംപകുതിയിൽ ക്ഷേത്രപുനരുദ്ധാരണം നടക്കുമ്പോൾ ഇപ്പോൾ ക്ഷേത്രമിരിക്കുന്ന ഭൂമിയിൽ അല്പം കുഴിച്ചപ്പോൾ തന്നെ വെള്ളക്കെട്ട് കാണപ്പെട്ടത് ആ ഭാഗം നെൽപ്പാടമായിരുന്നു എന്നതിന് ഉപോൽബലമാകുന്നുണ്ട്. ക്ഷേത്രത്തിന് മുടിപ്പുരയുമായുള്ള ബന്ധത്തെ അത് കുറച്ചുകൂടി ഉറപ്പിക്കുന്നു.<br />
<br />
ഇത്തരത്തിൽ ചരിത്രപാഠങ്ങളെ യുക്തിഭദ്രമായി ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ആറ്റുകാലമ്മയോടുള്ള കടുത്ത ഭക്തിയും വിധേയത്വവും എഴുത്തുകാരി പുലർത്തുന്നുണ്ട്. ആമുഖത്തിൽ തന്നെ ഇതറിയാനാവും. വിഷയസംബന്ധിയായ പുരാവൃത്തങ്ങൾ തിരക്കിനടക്കുമ്പോൾ വന്നുപെടുന്ന വിഘ്നങ്ങൾ നീക്കാൻ ഭഗവതിയെ ആശ്രയിക്കുന്ന, അതിനുവേണ്ടി പൂജയോ പ്രശ്നങ്ങളോ നടത്തുന്ന എഴുത്തുകാരിയേയും കാണുന്നു. ഏതാനും വരികൾക്കുള്ളിൽ തന്നെ യുക്തിയും യുക്ത്യാതീതഭക്തിയും പ്രകാശിപ്പിക്കപ്പെടുന്ന വിചിത്രമായ സങ്കലനമാണ് കാണുക. ഒരു ചരിത്രപുസ്തകമായോ, ദേവസ്തുതികൃതിയായോ വ്യവച്ഛേദിച്ച് വ്യവഹരിക്കാനല്ല ഗ്രന്ഥകാരി ആഗ്രഹിച്ചതെന്നു തോന്നും. പാഠം, സമഗ്രതയിൽ അർഹിക്കുന്നത്രയും ഭക്തിയും യുക്തിയും പുസ്തകം സംപ്രേക്ഷണം ചെയ്യുന്നു.<br />
<br />
പത്തു ദിവസത്തെ ഉത്സവത്തിന്റെ അവസാനം ദേവി ആറ്റുകാലിൽ നിന്നും കൊടുങ്ങല്ലൂരിലേയ്ക്ക് മടങ്ങിപോകുന്നുവെന്നാണ് വിശ്വാസം. ആ ചടങ്ങിന്റെ ആചാരവിശേഷങ്ങൾ വസ്തുതാപരമായി വിവരിച്ചതിനു ശേഷം തൊട്ടടുത്ത വരി ഇങ്ങനെയാണ്: "A gentle breeze wafts through the crowd as She departs. Standing near the sanctum, I felt this unusual breeze on my face, rather strongly." യാഥാർത്ഥ്യത്തിൽ നിന്നും ഭ്രമാത്മകഭക്തിയുടെ അഭൗമതയിലേയ്ക്ക് എഴുത്തുകാരി ഇത്രയും അയത്നലളിതമായാണ് ചുവടുമാറുന്നത്. ഈ വേഷപ്പകർച്ച, സുഭഗവും സുതാര്യവുമായ ലാളിത്യം വായനയിൽ അനുഭവിപ്പിക്കുന്നുണ്ട്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlxB_tat-D-MTuYk8vbWq2Vgp8lYYUuoV8QjxsTWHGThGAnRC5-58xrUUmks9KK-gZSNo8zkVTFwp_a9GRJgzKOv4Kj3y0Md3Snga8VQhrv94aR8DeNp42plkQkC-DbyWlFk9E1zawJ3h9/s1600/21742818_1650571548320323_985199259918109032_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="503" data-original-width="519" height="387" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlxB_tat-D-MTuYk8vbWq2Vgp8lYYUuoV8QjxsTWHGThGAnRC5-58xrUUmks9KK-gZSNo8zkVTFwp_a9GRJgzKOv4Kj3y0Md3Snga8VQhrv94aR8DeNp42plkQkC-DbyWlFk9E1zawJ3h9/s400/21742818_1650571548320323_985199259918109032_n.jpg" width="400" /></a></div>
<br />
ഭദ്രകാളിയാരാധന തെക്കേയിന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലാണ് കൂടുതലും കണ്ടുവരുന്നത്. അമ്മദൈവങ്ങളുടെ അസ്തിത്വം ദ്രാവിഡസംബന്ധിയാണ് എന്നാവും ഇത് തെളിവുതരുക. കൃത്യമായ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള കേരളം പോലൊരു ഭൂഭാഗത്ത് ഋതുക്കൾ ശക്തമായാണ് പ്രകൃതിയിൽ ഇടപെടുന്നത്. പ്രകടവും വന്യവുമായ പ്രകൃതിപ്രതിഭാസങ്ങൾ ഉളവാക്കിയ മനുഷ്യഭയത്തിൽ നിന്നും ശക്തിദേവകൾ ഉണ്ടായി. ഉഷ്ണമേഖലാപ്രകൃതിയുള്ള ലോകത്തിലെ എല്ലാ ഭൂപ്രദേശങ്ങളിലും പ്രകൃത്യാരാധനാ സംബന്ധിയായ സവിശേഷ ദേവസങ്കല്പങ്ങൾ കൂടുതലായി ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അത്തരത്തിൽ, പ്രാക്തനമായ ദ്രാവിഡ ഗോത്രസംസ്കൃതിയുടെ നീക്കിയിരിപ്പാവാം ഭദ്രകാളി. പിന്നീട്, ഭഗവതി എന്ന പൊതുനാമത്തിലേയ്ക്ക്, ഭദ്രകാളിയെന്ന പ്രാകൃത്യദൈവരൂപത്തെ ശുദ്ധീകരിച്ച് സ്വാംശീകരിക്കാൻ ബ്രാഹ്മണപൗരോഹിത്യം നിർബന്ധമായതാവാം. ഇത്തരം ആരാധനാലയങ്ങളോട് അനുബന്ധമായി സംരക്ഷിക്കപ്പെടുന്ന കാവുകൾ, പ്രകൃതിയോടും ദ്രാവിഡസംസ്കാരത്തോടുമുള്ള ഭഗവതീക്ഷേത്രങ്ങളുടെ പ്രഭവബന്ധം സൂചിപ്പിക്കുന്നുവെന്ന് പുസ്തകം സവിസ്താരം പറയുന്നു.<br />
<br />
പിൽക്കാല ബ്രാഹ്മണവത്കരണത്തിന്റെ ഭാഗമായി, കൊടുങ്ങലൂർ തുടങ്ങി പ്രശസ്തമായ ഭഗവതീക്ഷേത്രങ്ങളുടെ സ്വത്വത്തിൽ വിളക്കിച്ചേർക്കപ്പെട്ട കണ്ണകീചരിതം പോലുള്ള പ്രചുരപ്രചാരിതമായ പുരാവൃത്തങ്ങൾ ആറ്റുകാലിലും കാണാം. ആചാരസംബന്ധിയായും ഈ കഥ ഉപയോഗിക്കപ്പെടുന്നു. ക്ഷേത്രോസവത്തിന്റെ പത്തു ദിവസങ്ങളിലായി പാടുന്ന തോറ്റംപാട്ടിൽ കണ്ണകി എന്ന പേര് പരാമർശിക്കുന്നില്ല. എങ്കിലും കന്യാവിന്റെയും പാലകന്റെയും പുരാണം, കണ്ണകിയുടെയും കോവലന്റെയും കഥയിൽ നിന്നും അധികം വ്യത്യസ്ഥമായല്ല അവതരിപ്പിക്കപ്പെടുന്നത്. പുരാവൃത്തങ്ങളുടെ ഇത്തരം സങ്കീർണ്ണസങ്കലനം വിശകലനവിധേയമാക്കുക എളുപ്പമല്ലെങ്കിലും, കേരളത്തിലെ ക്ഷേത്രങ്ങൾ അതിന്റെ കീഴാളസ്വത്വം ഉപേക്ഷിച്ച് സവർണ്ണമാകുന്നതിന്റെ അതാര്യമായ അടിയൊഴുക്കുകൾ ഇവിടെ കാണാം.<br />
<br />
ഒരു ചെറിയ മുടിപ്പുരയിൽ നിന്നും ഇന്നത്തെ വലിയ ക്ഷേത്രം എന്ന നിലയ്ക്കുള്ള ആറ്റുകാലിന്റെ പരിണാമത്തിലും ഈ സ്വാധീനമുണ്ട്. പൊതുവേ, കേരളത്തിലെ ക്ഷേത്രനിർമ്മാണം പുലർത്തുന്ന തദ്ദേശീയമായ വാസ്തുരീതികൾ ഉൾക്കൊണ്ടിരുന്ന പഴയ ക്ഷേത്രകെട്ടിടത്തിന്റെ ലാളിത്യത്തെ കവയ്ക്കുന്ന ഇന്നത്തെ ഗോപുരക്ഷേത്രത്തിന്റെ വർണ്ണപ്രൗഢിയെ എഴുത്തുകാരി വിപ്രതിപത്തിയോടെ കാണുന്നു. അനുഷ്ഠാനപരമായ തോറ്റംപാട്ട് നടക്കുമ്പോൾ പോലും, സിനിമാപാട്ടും ഭക്തിഗാനവും ഒക്കെയായി അതിനെ വിഴുങ്ങുന്ന കോളാമ്പിശബ്ദം പരിസരത്തെ ഉത്സവമയമാക്കുന്നു. ഒരിക്കലും എഴുതിവയ്ക്കുകയോ ശബ്ദലേഖനം ചെയ്യപ്പെടുകയോ ചെയ്യാത്ത തോറ്റംപാട്ടിന്റെ ആശയം ഗ്രഹിക്കാൻ, ആയതിനാൽ, അധികം വ്യയപ്പെട്ടു എന്ന് ഗ്രന്ഥകാരി പറയുന്നുണ്ട്. എങ്കിൽപ്പോലും ഉത്സവം നടക്കുന്ന പത്തുദിവസത്തേയ്ക്കും നീണ്ടുപോകുന്ന തോറ്റംപാട്ടിന്റെ കഥാസാരം ഏറെക്കൂറെ മുഴുവനായിത്തന്നെയും പുസ്തകത്തിലെ ഒരദ്ധ്യായം പറയുന്നു.<br />
<br />
അന്ന്, കാമുകിയുമായി, ആകാശ് ഹോട്ടലിനു താഴെ, പൊങ്കാലയിടുന്ന സ്ത്രീമതിലിനു മുന്നിൽ പകച്ചുനിൽക്കുമ്പോൾ, ആ ഉത്സവം ആദ്യമായി എന്റെ ജീവിതത്തിൽ നേരിട്ടിടപെടുകയായിരുന്നു. ഭക്തിസംബന്ധമോ ആചാരപരമോ ആയിരുന്നില്ല ആ ഇടപെടൽ എങ്കിൽകൂടി. പക്ഷെ, അപ്പോഴോ പിന്നീടോ പൊങ്കാലയെന്നത് പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ ഒൻപതാം ദിവസം നടക്കുന്ന ഒരു ചടങ്ങു മാത്രമാണെന്ന് അറിയുമായിരുന്നില്ല. ഈ പുസ്തകം, തോറ്റംപാട്ടിന്റെ വിശദീകരണത്തോടൊപ്പം പത്തുദിവസത്തെ ചടങ്ങുകളും നന്നായി വിവരിക്കുന്നു. അതിൽ, ആറ്റുകാൽ പൊങ്കാലയെന്ന പരസ്യപ്രശസ്തമായ ചടങ്ങിലൂടെ സവിസ്താരം കടന്നുപോകുന്നു. സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ചടങ്ങ് 'കുത്തിയോട്ട'മാണ്. ഏഴുമുതൽ പന്ത്രണ്ടു വയസ്സുവരെ പ്രായമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെ ഉൾപ്പെടുത്തിയുള്ള ആറേഴുദിവസം നീണ്ടുനിൽക്കുന്ന ഒരു അനുഷ്ഠാനമത്രേയത്. ആറ്റുകാൽ പോലെ ലോകമറിയുന്ന മതസ്ഥാപനത്തിൽ പ്രാകൃതമെന്നു പറയാവുന്ന അനുഷ്ഠാനമുറകൾ ഉൾപ്പെടുന്ന ഒരാചാരം ഇപ്പോഴും നിലനിൽക്കുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമാണ്. ഭക്തിയുന്മാദത്തിൽ ശരീരപീഡകൾ സഹ്യമായി തീർന്നേയ്ക്കാം. എന്നാൽ പരിഷ്കൃതമായ പൊതുസമൂഹത്തിന്റെ പ്രകാശനവഴിയിൽ അത് പ്രതിലോമമാണ്, പ്രത്യേകിച്ച് കുട്ടികൾ ഭാഗഭാക്കായിരിക്കുന്നു എന്നതിനാൽ.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJBFfG3Fh43zF2hVC7y4qQPI_3O80KVWvbwaakTXP9Nn5aUGB7plS-iBTPkz8hGYN6rNbuIhyEE8ghRzCBLRyhrNg8OLjmsufqvKKJd-5hSkHLdbFIEvlWLcg_5R0xDz7hgFBVPBy0R5Sw/s1600/Picture+006.jpg" imageanchor="1"><img border="0" data-original-height="900" data-original-width="1600" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJBFfG3Fh43zF2hVC7y4qQPI_3O80KVWvbwaakTXP9Nn5aUGB7plS-iBTPkz8hGYN6rNbuIhyEE8ghRzCBLRyhrNg8OLjmsufqvKKJd-5hSkHLdbFIEvlWLcg_5R0xDz7hgFBVPBy0R5Sw/s400/Picture+006.jpg" width="400" /></a></div>
<br />
അഞ്ചാറ് ദശാബ്ദങ്ങൾക്ക് മുൻപ് ആറ്റുകാൽ ക്ഷേത്രം വളരെ ചെറുതായിരുന്നു, ദരിദ്രവും. നിത്യപൂജയൊന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ ബ്രാഹ്മണപൂജാരി ആറ്റുകാലിൽ എത്തുന്നത് അക്കാലത്താണ്. ആഴ്ചയിൽ രണ്ടുദിവസം പൂജകൾ എന്ന നിലയ്ക്ക് ആരാധനാക്രമം മാറുന്നതും ആ സമയത്താണ്. ആയതിലേയ്ക്കാവശ്യമായ പൂജാസാമഗ്രികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് അടുത്തുള്ള വീടുകളിലേയ്ക്ക് ചോദിച്ചുപോകേണ്ട അവസ്ഥയായിരുന്നുവത്രേ. ആർഭാടരഹിതമായ ആ കാലം ഓർക്കുന്ന പ്രദേശവാസികൾ ഇന്നും ജീവിച്ചിരിക്കുന്നു.<br />
<br />
തുടർന്ന്, ബ്രാഹ്മണരായ പൂജാരിമാരാണ് ഇന്നുകാണുന്ന നിലയ്ക്കുള്ള അനുഷ്ഠാനസംബന്ധിയായ, സങ്കീർണ്ണവും വിപുലവും വ്യവസ്ഥാപിതവുമായ ആചാരക്രമം ഉണ്ടാക്കിയെടുക്കുന്നത്. അതിനാൽ തന്നെ അത്തരം പൂജാദികർമ്മങ്ങളിൽ സ്വതവേ ലീനമാകുന്ന ബ്രാഹ്മണിക്കൽ അടരുകൾ ഒഴിവാക്കാനാവുന്നതുമല്ല. ആ കാലം, കേരളത്തിന്റെ സാമൂഹ്യാവസ്ഥയെ സംബന്ധിച്ചും ഒരു പരിണാമഘട്ടമായിരുന്നു. സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന, ദേശീയപ്രസ്ഥാനങ്ങൾ ഉളവാക്കിയ മതേതരമായ അവബോധത്തിൽ നിന്നും പിൻവലിഞ്ഞ് എല്ലാ സമൂഹങ്ങളും തങ്ങളുടെ മതസ്വത്വത്തെ പ്രകടമായി മടക്കിക്കൊണ്ടുവരാൻ പരിശ്രമിച്ച കാലം. അതിൽ അതിവേഗം പച്ചപിടിച്ചത് ആറ്റുകാൽക്ഷേത്രം മാത്രമല്ല. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പ്രശസ്തമായ എല്ലാ ആരാധാനാലയങ്ങളും, ഈ അഞ്ചുപതിറ്റാണ്ടിനിടയ്ക്ക് അഭൂതപൂർവ്വമായ ഭൗതികവളർച്ചയാണ് നേടിയത്. സ്ത്രീകളുടെ ലോകത്തെ ഏറ്റവും വലിയ ഒത്തുചേരൽ എന്ന നിലയ്ക്ക് പൊങ്കാല ഗിന്നസ് റെക്കോർഡ് വഴിയും മറ്റും ലോകശ്രദ്ധയാകർഷിച്ചപ്പോൾ, ആറ്റുകാൽക്ഷേത്രത്തിന്റെ വളർച്ച കുറച്ചുകൂടി വേഗത്തിലായി എന്നുമാത്രം.<br />
<br />
ഒരു കീഴാളപരിപ്രേക്ഷ്യം ഈ പുസ്തകം ആദിമധ്യാന്തം നിലനിർത്തുന്നുണ്ടെന്ന് കാണാൻ പ്രയാസമുണ്ടാവില്ല. പലയിടത്തും വിമർശനാത്മകവുമാണത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനവർഗ്ഗസ്വത്വത്തിന്റെ വിദൂരചരിത്രം മാറ്റിനിർത്താം. എങ്കിൽപ്പോലും, അറിയുന്ന സമീപചരിത്രം പരിശോധിക്കുമ്പോൾ ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച പല വ്യക്തികളും കുടുംബങ്ങളും പിൽകാലത്ത് നിഷ്കാസിതരും വിസ്മൃതരുമായിപ്പോയി എന്ന് പുസ്തകം പറയുന്നു. അവരിൽ ചിലരുടെയെങ്കിലും, മൂന്നാല് തലമുറയ്ക്കിപ്പുറമുള്ള ബന്ധുക്കളെ എഴുത്തുകാരി കണ്ടെത്തുന്നുണ്ട്. നിലവിലുള്ള ഭരണസമിതിയും നടത്തിപ്പുകാരും ട്രസ്റ്റുമൊക്കെ യത്ഥാർഥത്തിൽ ക്ഷേത്രവുമായി കാര്യമായ ബന്ധമൊന്നും ഇല്ലാത്തവരും, പിൽക്കാലത്തെ വരേണ്യമായ ചുവടുമാറ്റത്തിന്റെ നീക്കിയിരിപ്പാണെന്നുമുള്ള തോന്നൽ പുസ്തകമുളവാക്കുന്നു. ജാതിവ്യത്യാസമില്ലാതെ പ്രദേശവാസികൾ ഒന്നുചേർന്നു നടത്തിയിരുന്ന ക്ഷേത്രവും ഉത്സവവും പിൽക്കാലത്ത് നായർ സമുദായത്തിന്റെ കയ്യിലേക്ക് മാത്രമായി ചെന്നുചേർന്നതിന്റെ നാൾവഴികൾ സുഖകരമല്ല. മാത്രവുമല്ല, പിന്നീട് ഈ ഭരണവൃന്ദം തന്നെ ചേരിതിരിഞ്ഞ് കച്ചേരിനടപടികളിലേയ്ക്ക് പോയ എഴുപതുകളും പുസ്തകം വിശകലനംചെയ്യുന്നുണ്ട്. സർക്കാർ മേൽനോട്ടമില്ലാതെ അളവറ്റ സമ്പത്ത് കൈകാര്യം ചെയ്യുന്ന മതസ്ഥാപനങ്ങളിലെല്ലാം ഇത്തരം ഛിദ്രം സ്വാഭാവികമാണെന്നത് മറ്റൊരുകാര്യം. ഇതുപറയുമ്പോൾ, നിലവിലുള്ള ക്ഷേത്രകാര്യക്കാർ, തങ്ങൾ പരിലാളിക്കുന്ന, തങ്ങളെ പരിലാളിക്കുന്ന, മഹാപ്രസ്ഥാനത്തെക്കുറിച്ച് സാക്ഷാത്കരിക്കപ്പെട്ട സമഗ്രമായ ഈ സർഗ്ഗാവിഷ്കാരത്തെ എത്തരത്തിലാവും നോക്കിക്കാണുക എന്നാലോചിക്കുന്നത് കൗതുകകരമാണ്.<br />
<br />
ആധുനികമായ രാഷ്ട്രീയ ഏകകം എന്ന നിലയ്ക്ക് അസ്തിത്വം നേടിയതിനു ശേഷം കേരളത്തിന്റെ ചരിത്രം പല കോണുകളിൽ നിന്നും എഴുതപ്പെട്ടിട്ടുണ്ട്. വൈവിധ്യങ്ങളും വൈജാത്യങ്ങളും ഏറെയുള്ള ഭൂമികയാണത്. ചരിത്രം, പരിണമിക്കുന്ന ജ്ഞാനപദ്ധതിയാവുകയാൽ അങ്ങനെയേ തരമുള്ളൂതാനും. എന്നാൽ അത്തരം സമഗ്രമായ ദേശചരിത്രാന്വേഷണങ്ങളോടൊപ്പം, ഒരുപക്ഷെ അതിനേക്കാളേറെയും, സർഗാത്മകമായ ആവിഷ്കാരപദ്ധതിയാണ് പ്രാദേശികമായ പുരാവൃത്തവും മിത്തും ചരിത്രവും ഒക്കെ തേടിയുള്ള ബൗദ്ധികസഞ്ചാരത്തിന്റെ പ്രകാശനം. കുറച്ചുകൂടി വൈകാരികമായ സൂക്ഷമതയോടെ അത് സ്ഥലത്തെയും കാലത്തെയും അടയാളപ്പെടുത്തുന്നു. അത്തരമൊരു ഇടമാണ് 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്'. ഈ പുസ്തകം വ്യവസ്ഥാപിതമോ അക്കാദമികമോ എന്ന് വിവക്ഷിക്കാവുന്ന എഴുത്തുരീതി പിന്തുടരുന്നില്ല. ഒരുവേള ഭ്രമാത്മകമായ ഭക്തിയേയും, തികച്ചും യുക്തിസാന്ദ്രമായ ഭൗതികനിരീക്ഷണത്തെയും ഒരു വരിയിൽ തന്നെ ഭദ്രമായി വിളക്കിച്ചേർക്കുന്ന സ്ത്രൈണശക്തിയുടെ ലാവണ്യമാവും അത്. വായനയെ അത്രയും നവ്യമായൊരു അനുഭവമാക്കുന്നത് ഈ വ്യവസ്ഥാരഹിത സാഹിത്യവ്യവഹാരമാണ്.<br />
<br />
൦൦<br />
<br />
<i>കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ നിന്ന്...</i><br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com6tag:blogger.com,1999:blog-8572238419922186269.post-32353354954164296102017-12-04T21:45:00.000-08:002017-12-04T21:45:14.692-08:00'ഭ്രമണം' <div dir="ltr" style="text-align: left;" trbidi="on">
ഭ്രമണം! - ആ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു. അതിന്റെ ഭംഗി എന്നെ വല്ലാതെ ആകർഷിച്ചു. നാട്ടിൽ നടന്നിരുന്ന നാടകമത്സരത്തിൽ തോന്നയ്ക്കലിൽ നിന്നുള്ള ഒരു നാടകസംഘം അവതരിപ്പിച്ച നാടകത്തിന്റെ പേരായിരുന്നു അത്.<br />
<br />
എഴുപതുകളുടെ മധ്യത്തിലാണ് സംഭവം. അന്ന് ഞാൻ ബാലനാണ്. ക്രിസ്മസ് കാലമെന്നാൽ, നാട്ടിൽ ആഘോഷത്തിന്റെ കാലമാണ്. നാടകമത്സരത്തിന്റെ ഉത്ഘാടനത്തോടെ തുടങ്ങി, സാംസ്കാരിക സമ്മേളനത്തോടെ അവസാനിക്കുന്ന ഏകദേശം പത്തു ദിവസം നീളുന്ന കാലയളവാണ് ആഘോഷത്തിന്റെ മൂർദ്ധന്യം. പുതുവത്സരത്തോട് ചേർന്നുവരുന്ന ഞായറാഴ്ചയായിരിക്കും കലാശക്കൊട്ടായ സാംസ്കാരികസമ്മേളനം. അതിനുമുൻപത്തെ പത്തു ദിവസങ്ങളിലായിട്ടായിരിക്കും ആഘോഷം. എങ്കിലും അതിനും വളരെമുൻപേ ഉത്സവത്തിന്റെ ഭാഗമായുള്ള ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചിട്ടുണ്ടാവും. നവംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ കാല്പന്തുകളി (പിൽക്കാലത്ത് ക്രിക്കറ്റും ബാഡ്മിന്റനും) മത്സരങ്ങൾ ആരംഭിക്കും. സീനിയർ, ജൂനിയർ, സബ്ജൂനിയർ മത്സരങ്ങളുടെ ഹീറ്റ്സുകൾ ആഴ്ചാന്ത്യങ്ങളിലാണ് നടക്കുക. ക്രിസ്മസ് ദിനത്തിനോടടുത്ത് ഫൈനൽ മത്സരങ്ങൾ നടത്താൻ പാകത്തിനാവും സജ്ജീകരണങ്ങൾ. ക്രിസ്മസ് ദിനം രാവിലെ ജലോത്സവം നടക്കും. കടപ്പുറത്താണ് അത് നടക്കുക. നാട്ടുകാർ മുഴുവൻ കടലിലും കടൽക്കരയിലുമായി ഉണ്ടാവും. ഉച്ചയ്ക്കുശേഷം വായനാശാലാഗ്രൗണ്ടിൽ കായികമത്സരങ്ങൾ നടക്കും.<br />
<br />
ജയ്ഹിന്ദ് വായനശാലയാണ് ഈ വാർഷികോത്സവത്തിന് നേതൃത്വം നൽകുക. അഖിലകേരള അമച്വർ നാടകമത്സരമാണ് ഉത്സവത്തിലെ ഏറ്റവും പ്രധാനമായ ഇനം. 'അഖിലകേരള' എന്നാണെങ്കിലും തിരുവനന്തപുരം ജില്ലയിലെ നാടകസംഘങ്ങളാണ് കൂടുതലും പങ്കെടുക്കുക.<br />
<br />
വായനശാലയുടെ പിറകിലെ മണൽപ്പരപ്പിൽ സ്റ്റേജുയരും. പറമ്പ് വളച്ചുകെട്ടും. ആദ്യനാടകം അരങ്ങേറുന്ന ദിവസം ഉച്ചയാവുമ്പൊഴേയ്ക്കും കോളാമ്പിയിൽ പാട്ട് കേട്ടുതുടങ്ങും. ഉത്സവത്തിന്റെ വിളംബരമാണത്. നാട്ടുകാരെല്ലാവരും ആഘോഷത്തിന്റെ ആഹ്ലാദോണർച്ചയിലേയ്ക്കുയരും. പ്രത്യേകിച്ച് കുട്ടികൾ. ക്രിസ്മസ് പരീക്ഷ കഴിയുന്നതിന്റെ അടുത്ത ദിവസമോ മറ്റോ ആയിരിക്കും നാടകമത്സരങ്ങൾ തുടങ്ങുക. അത് കുട്ടികളുടെ സന്തോഷത്തെ അതിരുകളില്ലാത്തതാക്കും.<br />
<br />
പ്രദേശത്തെ നാടകപ്രേമികൾക്കും അമച്വർ നാടകകലാകാരന്മാർക്കും ഈ നാടകമത്സരം ഒരു ആശ്വാസവും ആവേശവുമായിരുന്നു. പ്രൊഫഷണൽ അല്ലാത്ത നാടകങ്ങൾക്ക് അധികം അരങ്ങു കിട്ടാത്ത കാലമാണ്. പത്രപരസ്യത്തെ തുടർന്ന് വായനശാലയിലേയ്ക് അയച്ചുകിട്ടുന്ന അനേകം സ്ക്രിപ്റ്റുകളിൽ നിന്നും ഉചിതമായവ തിരഞ്ഞെടുക്കയാണ് വായനശാല കമ്മിറ്റി ചെയ്യുക.<br />
<br />
ഡിസംബർ രാത്രികൾക്ക് കുളിരാണ്. നാടകപ്പറമ്പിലെ ട്യൂബ് ലൈറ്റ് വെട്ടത്തിൽ ചുറ്റിക്കളിക്കുന്ന പ്രാണികളോടൊപ്പം മഞ്ഞിന്റെ നേർത്തപാളിയും പതുങ്ങിനില്കുന്നതുകാണാം.<br />
<br />
തണുപ്പിന്റെ മൂർത്തരൂപമാണ് ജഡ്ജസ്. മത്സരനാടകത്തിന്റെ വിധിനിർണ്ണയിക്കാൻ മൂന്നുപേരാണ് ഉണ്ടാവുക. നാടകപാണ്ഡിത്യമുള്ള നഗരവാസികളാവും അവർ. നാടകം തുടങ്ങുന്നതിന് തൊട്ടുമുൻപ്, വായനശാലാഭാരവാഹികൾ അവരെ ആനയിച്ചുകൊണ്ടുവന്ന് മുന്നിലെ ഒരു മേശയ്ക്ക് പിന്നിലിരുത്തും. "മുടവൻമുകൾ കലാവേദി അവതരിപ്പിക്കുന്ന യുദ്ധം എന്ന നാടകം ഇതാ ഏതാനും നിമിഷങ്ങൾക്കകം ആരംഭിക്കുകയാണ്..." എന്നമാതിരിയുള്ള അനൗൺസ്മെന്റുകൾ ഇടയ്ക്കിടയ്ക്ക് കേൾക്കും. എങ്കിലും ജഡ്ജസ് കടന്നുവരുമ്പോഴാണ്, നാടകം തുടങ്ങുകയാണ് എന്ന് കാണികൾ ഉറപ്പാക്കുക. ജഡ്ജസിന്റെ മുഖം കാണാൻ പറ്റില്ല. അവർ തലയും ചെവിയും മുഖത്തിന്റെ നല്ലഭാഗവും മറച്ച് മഫ്ളർ ചുറ്റിയിട്ടുണ്ടാവും. ഭൂമിയിൽ അത്രയും തണുപ്പുണ്ടെന്നറിയുക ആ മൂന്നു രൂപങ്ങൾ നാടകപറമ്പിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ്.<br />
<br />
എൻ. കൃഷ്ണപിള്ളയിൽ തുടങ്ങി എസ്. ജനാർദ്ദനൻവരെയുള്ള പ്രശസ്തരുടെ നാടകങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. അതിനേക്കാളേറെ അപ്രശസ്തരായ എഴുത്തുകാരും നാടകസമിതികളും ഇവിടെ മാറ്റുരച്ചു. പലതരത്തിലുള്ള നാടകസങ്കേതങ്ങൾ ഇവിടെ പരീക്ഷിക്കപ്പെട്ടു. ഏറ്റവും ആധുനികമായ ബദൽവഴികളോട് സംഘാടകർ ഒരിക്കലും അസഹിഷ്ണുത കാണിച്ചിരുന്നില്ല. ഒരിക്കൽ, കർട്ടൻ ഉയരുന്നതും പ്രതീക്ഷിച്ച് കണ്ണുംനട്ടിരുന്നു ഞങ്ങളെ ആശ്ചര്യപെടുത്തിക്കൊണ്ട് സൂത്രധാരൻ എവിടെനിന്നോ കാണികളുടെ ഇടയിലേക്ക് കടന്നുവന്ന്, ഞങ്ങളുടെ തട്ട് ഭൂമിയാണെന്ന് പറഞ്ഞുകൊണ്ട്, അവിടെനിന്ന് നാടകം ആവിഷ്കരിക്കാൻ തുടങ്ങി. വെട്ടവും മൈക്കുമില്ലാത്ത ആ നാടകം പക്ഷെ ആർക്കും അത്രയൊന്നും ഇഷ്ടപെടുകയുണ്ടായില്ല. എങ്കിലും ആ അത്ഭുതം നിലനിന്നു.<br />
<br />
നിർഭാഗ്യവശാൽ തൊണ്ണൂറുകളുടെ തുടക്കത്തോടെ ഈ നാടകമത്സരം നിന്നുപോയി. 93 - ൽ ഞാൻ വായനശാല സെക്രട്ടറി ആയിരിക്കുന്ന സമയത്ത്, ഏതാനും വർഷം മുടങ്ങിക്കിടന്ന നാടകമത്സരം മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചു. എന്റെയും, നാടകപ്രേമികളായ കൂട്ടുകാരുടെയും ശ്രമം ഏറെക്കൂറെ പരാജയപ്പെട്ടുപോയി എന്നുതന്നെ പറയാം. ശ്യാമപ്രസാദ്, കുക്കു പരമേശ്വരൻ, അലക്സ് കടവിൽ എന്നിവരാണ് നാടകമത്സരം ഉത്ഘാടനംചെയ്യാൻ എത്തിയിരുന്നത്. അവരെ നാണംകെടുത്താതിരിക്കാൻ, ആ രാത്രിയിൽ, അടുത്തുള്ള വീടുകളിൽ കയറിയിറങ്ങിയാണ് ഞങ്ങൾ ഏതാനും കാണികളെ ഒപ്പിച്ചത്. കാഴ്ചക്കാർ ഒഴിഞ്ഞപോയ അരങ്ങിൽ എങ്ങനെയെങ്കിലുമൊക്കെ അഞ്ചു ദിവസം നീണ്ടുനിന്ന ആ നാടകമത്സരം പൂർത്തീകരിച്ചെടുക്കാൻ ഞങ്ങൾക്കായി.<br />
<br />
ആ പരാജയഭീതികൊണ്ടൊന്നുമല്ലെങ്കിലും, തൊട്ടടുത്തവർഷം ഞാൻ കടൽകടന്നു. അതിനുശേഷം ഒരിക്കൽ പോലും ക്രിസ്മസ് കാലത്ത് നാട്ടിൽ ഉണ്ടായിട്ടുമില്ല...<br />
<br />
കുവൈത്തിലെത്തി അധികകാലം കഴിയുന്നതിനു മുൻപ് കെ. പി. ബാലകൃഷ്ണനെ പരിചയപ്പെട്ടു. അയൽനാട്ടുകാരനാണ്. അദ്ദേഹത്തിൻറെ അനുജൻ രത്നകുമാർ പഞ്ചായത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനാണ്. രത്നകുമാറിന്റെ ജ്യേഷ്ഠൻ എന്ന നിലയ്ക്കാണ് കെ. പി. ബാലകൃഷ്ണനെ പരിചയപ്പെടുന്നത്. 'കൽപക്' എന്ന സംഘടനയുടെ അമരക്കാരനുമായിരുന്നു അദ്ദേഹം. കുവൈത്തിലെ മലയാളി പൊതുജീവിതത്തിന്റെ ചലനങ്ങൾ ആദ്യമറിയുന്നത് ആ സംഘടനയുമായുള്ള ബന്ധത്തിലൂടെയാണ്.<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVlY7p0eAW8BagUnigKWLxkMXvuNJIcUgUAGp8ROt6WXORdHbzstf9jkh1ZnaLxWiulL3659i-vwSGkpPKR5defWt-DG7mXmB7Vj8yfbZXDKimw2AUB7b0BKNA8foPTs-XCwRwjqnJhONt/s1600/IMG_2287.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="979" data-original-width="1488" height="262" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVlY7p0eAW8BagUnigKWLxkMXvuNJIcUgUAGp8ROt6WXORdHbzstf9jkh1ZnaLxWiulL3659i-vwSGkpPKR5defWt-DG7mXmB7Vj8yfbZXDKimw2AUB7b0BKNA8foPTs-XCwRwjqnJhONt/s400/IMG_2287.jpg" width="400" /></a></div>
<br />
പ്രധാനമായും ഒരു നാടകസംഘമായിരുന്നു കൽപക്. കെ. പി. ബാലകൃഷ്ണൻ എഴുതിയ നാടകങ്ങളാണ് ഈ സംഘടന കൂടുതലും അരങ്ങിലെത്തിച്ചിരുന്നത്. അതിൽ ഒരു നാടകത്തിന്റെ പിന്നണിയിൽ ചെറിയ രീതിയിൽ സഹകരിക്കാൻ സാധിച്ചിരുന്നു. 'മയൂഖം' എന്നായിരുന്നു ആ നാടകത്തിന്റെ പേര് എന്നോർക്കുന്നു. പിന്നീട് ഞാൻ ആ സംഘടന വിട്ടു. നിത്യവൃത്തിയുടെ മുൻഗണനകളിൽ 'പൊതുജീവിതം' എന്ന സാമാന്യവിവക്ഷിതമായ അവസ്ഥയിൽ നിന്നുതന്നെ അകലെയായി...<br />
<br />
രണ്ടു പതിറ്റാണ്ടിലധികം നീളുന്ന പരദേശവാസത്തിന്റെ ഏകാന്തസ്ഥലികളിൽ അധികമൊന്നും പിന്നീട് കെ. പി. ബാലകൃഷ്ണനെ കണ്ടുമുട്ടേണ്ടി വരുകയുണ്ടായില്ല. എങ്കിലും അവിചാരിതമായി എവിടെയെങ്കിലുംവെച്ച് കാണുമ്പോൾ വ്യഗ്രദൈനംദിനം അനിവാര്യമാക്കിയ ലോഹഭാഷ മാറ്റിവച്ച്, സ്വതസിദ്ധമായ തിരുവന്തപുരം ഭാഷാസ്ലാങ്ങിലേയ്ക്ക് മാറി, നിർവ്യാജമായ സരസഭാഷണത്തിൽ ഏർപെട്ടുപോന്നു ഞങ്ങൾ.<br />
<br />
നാളുകൾക്ക് ശേഷം, ഈയടുത്ത് കെ. പി. ബാലകൃഷ്ണനുമായി ഏറെസമയവും സംസാരിച്ചിരിക്കാൻ സാധിച്ചു. പിരിഞ്ഞപ്പോൾ ഞാൻ ബാല്യകാലത്തെ ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്കും നാടകമത്സരത്തിലേയ്ക്കും മടങ്ങി. 'ഭ്രമണം' എന്ന നാടകവും, ആ വാക്ക് എന്നിൽ അന്നുളവാക്കിയ അനുരണനവും ഓർത്തു. ആ ബാല്യാനുഭവത്തിനു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞ്, കടലുകൾക്കിപ്പുറം വച്ച് 'ഭ്രമണം' എന്ന നാടകത്തിന്റെ രചയിതാവിനെ ഒരിക്കൽ കണ്ടുമുട്ടും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അദ്ദേഹവുമായി ഇങ്ങനെ ലളിതഭാഷണങ്ങളിലേർപ്പെട്ടിരിക്കുന്ന നേരങ്ങളുണ്ടാവും എന്നും കരുതിയതല്ല...!<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com3tag:blogger.com,1999:blog-8572238419922186269.post-12498504351538831402017-10-08T22:45:00.004-07:002020-05-25T00:51:36.199-07:00മാനത്തുകണ്ണികളുടെ വീട്<div dir="ltr" style="text-align: left;" trbidi="on">
<b><span style="color: #274e13;">പാർവതീപുത്തനാർ: അനുഭവത്തിന്റെ ചരിത്രവും വർത്തമാനവും</span></b><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0c5wflmz4gmklMCb3CfU6J_94GlUyHupMJP7Dlx1vt_yZ75ivvvPsYmQ7XVwqIri0m6IuZXxcifn4Wareajz340hgBd3TPHMveVOtN4gYHrjYPpzKdYdQ2gwdadOKO4GOW-n8ZMGdwuMJ/s1600/puthanar+eassay_001.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1128" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0c5wflmz4gmklMCb3CfU6J_94GlUyHupMJP7Dlx1vt_yZ75ivvvPsYmQ7XVwqIri0m6IuZXxcifn4Wareajz340hgBd3TPHMveVOtN4gYHrjYPpzKdYdQ2gwdadOKO4GOW-n8ZMGdwuMJ/s400/puthanar+eassay_001.jpg" width="280" /></a></div>
ജനിച്ചുവളർന്ന വീടിന്റെ പിന്നാമ്പുറത്തു കൂടിയാണ് പാർവ്വതീപുത്തനാർ ഒഴുകുന്നത്. ആറെന്നാണ് വിളിക്കുന്നതെങ്കിലും, മനുഷ്യനിർമ്മിതമായ ഒരു കനാലാണത്. ഒരുകാലത്ത്, കേരളത്തിന്റെ ജീവനാഡിയായിരുന്ന, തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ നീളുന്ന ജലപാതയുടെ (ടി. എസ്. കനാൽ) ഭാഗം. ഭൂപ്രതലത്തിന്റെ പഞ്ചാരമണലിൽ ഏതാണ്ട് ഇരുപത്തിയഞ്ച്-മുപ്പത് അടി കുഴിച്ചാണ് ഈ കനാൽ നിർമ്മിച്ചിരിക്കുന്നത്. ഇരുകരകളിലും കാട്ടുകൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മണ്ണൊലിപ്പ് തടയാനാണ് അങ്ങനെ ചെയ്തിട്ടുള്ളത്. അന്ന്, കനാലിനു നടുക്ക് രണ്ടാൾ ആഴമുണ്ടായിരുന്നു. കെട്ടുവള്ളങ്ങളും തൊണ്ടുവള്ളങ്ങളും മണ്ണുമാന്തി കപ്പലുകളുമൊക്കെ അതുവഴി കടന്നുപോകുമായിരുന്നു...<br />
<br />
കുട്ടിക്കാലത്ത് കളിച്ചുനടന്നിരുന്നത് ഈ കനാലിന്റെ കരയിലെ മണപ്പുറത്താണ്. കനാലിലേക്ക് ചെരിഞ്ഞിറങ്ങുന്നതാണ് മണൽത്തീരം. മാനത്തുകണ്ണികളോടൊപ്പം (1) ജലത്തിന്റെ ആഴമില്ലാത്ത ഭാഗത്ത് കിടക്കുമ്പോൾ ഇരുഭാഗത്തേയും തീരം മുകളിലേക്കുയർന്ന് വലിയ കുന്നുകൾ പോലെ അനുഭവപ്പെടും. കനാലിന്റെ മറുതീരത്തേയ്ക്ക് കുട്ടികൾ പോവാറില്ല. അവിടം വിജനമാണ്; കൈതക്കാട് പടർന്ന് നിഗൂഢമായിക്കിടക്കുന്ന വിജനത. അപ്രാപ്യമായ ലോകം.<br />
<br />
നേരമിരുട്ടി, കളിനിർത്തി വീട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങുമ്പോൾ, ഞാൻ മറുകരയിലേയ്ക്ക് നോക്കും. കൈതക്കാട് നിരന്നുനിൽക്കുന്ന തീരത്തിനപ്പുറം, മൂവന്തിയുടെ രക്തകാളിമ പടർന്ന് ഉയർന്നുപോകുന്ന കുന്നിന്റെ മറവിനപ്പുറത്തേയ്ക്ക് എന്റെ കുഞ്ഞുകാഴ്ച നീളില്ല. എങ്കിലും അവിടേയ്ക്ക് നോക്കിനിൽക്കുമ്പോൾ ഓരോതവണയും ഞാൻ ആലോചിക്കും - ആ അജ്ഞാതലോകത്തുള്ളത് എന്തായിരിക്കും...?<br />
<br />
പറയാൻ വന്നത് പാർവ്വതീപുത്തനാറിനെ കുറിച്ചാണ്. കാരണം ആ കനാൽ കുറച്ചുനാളായി വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീളുന്ന ഒരു ജലപാതയെക്കുറിച്ചുള്ള സർക്കാർ ആലോചനകൾ. അതിന്റെ ഭാഗമായി വരുന്ന പാർവ്വതീപുത്തനാറിന്റെ നവീകരണം. അങ്ങനെയൊക്കെ...<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
സ്കൂൾ കഴിഞ്ഞു വന്ന്, അടുക്കളവാതിലൂടെ പിന്നിലെ പറമ്പിലേക്കിറങ്ങിയതാണ്. പേരമരത്തിന്റെ കീഴെ ഒരു മൈന. കണ്ടപ്പോൾ തന്നെ അതിന്റെ ഇരിപ്പിൽ ഒരു പന്തികേട് തോന്നി. അത് കാര്യമായി ചലിക്കുന്നുണ്ടായിരുന്നില്ല. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ കുറച്ചു ദൂരത്തേയ്ക്ക് ചാടിമാറുകയാണ് ആ മൈന ചെയ്തത്. പറന്നുപോയില്ല. കുറച്ചുനേരം അതിന്റെ പിറകെ പോയപ്പോൾ ഒരു കാര്യം മനസിലായി. അതിനു ഏതാനും അടികൾ മാത്രമേ പറക്കാനാവുന്നുള്ളു. ആരെങ്കിലും വളർത്താനായി പിടിച്ചു ചിറകു മുറിച്ചതാവാം..., എന്തെങ്കിലും അപകടത്തിൽ പെട്ടതാവാം...<br />
<br />
ആ കിളിയുടെ നിസ്സഹായത എന്നെ ഉത്സാഹവാനാക്കി. അതിനെ പിടിക്കാനാവും എന്ന് ഞാൻ വിചാരിച്ചു. എങ്കിലും ഏതാനും അടി ദൂരത്തിലേയ്ക്ക് പറന്നുമാറി അതെന്റെ ശ്രമത്തെ തോൽപിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ പറമ്പും കഴിഞ്ഞ് 'ഇരുപതേക്കർ' എന്നറിയപ്പെടുന്ന പറങ്കിമരങ്ങൾ നിറഞ്ഞ മനുഷ്യവിജനമായ പ്രദേശത്തേയ്ക്ക് കടന്നു, ആ മൈന. അവിടെ വലിയ മരങ്ങളാണ്. വെളുത്ത പൂഴിമണലിൽ തൊട്ടുചേർന്ന് ഓരോരോ ഹരിതകൂടാരമായി... അവയ്ക്കുള്ളിലെ ഇരുട്ടിൽ യക്ഷികളെ കാണാനാവില്ല. പക്ഷെ അട്ടിയായ കരിയിലകളിൽ അവരുടെ പാദപതനശബ്ദം കേൾക്കാം. ഈർപ്പമുള്ള തണലിൽ പെരുച്ചാഴികൾ തങ്ങളുടെ കുഴിവീടുകളിലേയ്ക്ക് പോകുന്നതാവാം എന്ന് ഒരു കൂട്ടുകാരൻ പറഞ്ഞത് ഞാനും മറ്റ് കൂട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല.<br />
<br />
ആ മരങ്ങൾക്കിടയിലൂടെ ചാടിച്ചാടി ആ കിളി എന്നെ പുത്തനാറിന്റെ കരയിലെത്തിച്ചു... അവിടമാണ് ലോകത്തിന്റെ അതിര്.<br />
<br />
അന്ന് പറമ്പുകൾക്ക് മതിലുകൾ വന്നിട്ടിട്ടില്ല. 'ഇരുപതേക്കറും' അതിനോട് ചേർന്നുള്ള വലിയ വിസ്തൃതിവരുന്ന മറ്റ് പറമ്പുകളും ചെറിയ പ്ലോട്ടുകളായി തിരിച്ച് പരദശം വീടുകൾ പൊങ്ങിയത് പിന്നെയും പതിറ്റാണ്ടുകൾ കഴിഞ്ഞാണ്. ഇപ്പോൾ പുത്തനാറിനെ ജനവാസപ്രദേശങ്ങളുമായി അതിർത്തിതിരിക്കുന്ന ടാർറോഡ് അന്ന് വന്നിട്ടില്ല. അതിലൂടെ അനസ്യൂതം വണ്ടികൾ ഓടാൻ തുടങ്ങിയിട്ടില്ല...<br />
<br />
ആ മൈന എന്നെ ഒരുപാട് ദൂരേയ്ക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് അപ്പോളാണ് ഞാൻ മനസ്സിലാക്കിയത്. നാലഞ്ച് കടവുകൾക്കപ്പുറം, ഞങ്ങൾ കളിക്കുന്ന ആറ്റിൻതീരത്തിൽ നിന്നും അകലെയാണ് ഇപ്പോൾ കിളിയും ഞാനും. ഇത്രയും ദൂരേയ്ക്ക് കൂട്ടുകാരില്ലാതെ ഒറ്റയ്ക്ക് വരാറില്ല.<br />
<br />
മണൽതിട്ടയ്ക്ക് മുകളിൽ ഞാൻ ഒറ്റയ്ക്ക് നിന്നു. പിറകിൽ ഏക്കറുകൾ നീളുന്ന വിജനത. മുന്നിൽ ആറിന്റെ അതിര്... അതിലേയ്ക്കുള്ള മണൽച്ചെരിവിലൂടെ മൈന താഴേയ്ക്ക് പോവുകയാണ്. ഒപ്പമിറങ്ങാൻ എനിക്ക് പേടിയായി. ചകിതനായി ഞാൻ അവിടെ നിന്നു. ആറിന്റെ തീരത്ത് അടിക്കാടായി പന്നൽ വളർന്നുനിൽക്കുന്ന കൈതമരത്തിന്റെ ഇരുണ്ട പൊന്തയിലേയ്ക്ക് കയറി മൈന മറഞ്ഞു. ഒരല്പനേരം കൂടിഅവിടേയ്ക്ക് നോക്കിനിന്നതിനു ശേഷം ആവുന്നത്ര ശ്വാസം ഉള്ളിലേയ്ക്കെടുത്ത്, അഞ്ചാറു കടവുകൾക്കപ്പുറത്തുള്ള കൂട്ടുകാരന്റെ വീട്ടിലേയ്ക്ക്, ആ മണൽതിട്ടയിലൂടെ ഞാൻ ആഞ്ഞുപിടിച്ചോടി...<br />
<br />
രണ്ടു സഹോദരിമാർ കുടുംബസമേതം താമസിച്ചിരുന്ന ആ അയൽവീട്ടിലായിരുന്നു ഞാൻ കൂടുതൽ സമയവും. അവരുടെ മക്കളായിരുന്നു എന്റെ കൂട്ടുകാർ. അവരുമായാണ് ഞാൻ പുത്തനാറിന്റെ കരയിൽ വിഹരിച്ചിരുന്നത്. ആ വീടും പറമ്പും ഇപ്പോൾ വിറ്റുപോയിരിക്കുന്നു. സൂസിയും ജോയിയും ഷീലയും രാജുവുമൊക്കെ നാട്ടിൽ തന്നെ മറ്റിടങ്ങളിലായി ഉണ്ട്. അവധിക്കു പോകുമ്പോൾ പോലും കാണാൻ പറ്റാറില്ല. ജീൻ ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിപ്പോയി. ഷിബു ദുബായിലും... ഇങ്ങനെയൊക്കെ പറയാമെങ്കിലും, ഒരുപക്ഷേ, പുത്തനാറിന്റെ കരയിലെ കളികൾ അവസാനിപ്പിച്ച് ആദ്യം സ്ഥലംവിട്ടുപോയത് ഞാൻ തന്നെയാവും.<br />
<br />
അന്ന് രാത്രി, അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ, ആ മൈന വീണ്ടും വന്നു. ആറ്റിൻകരയിലെ കൈതപ്പൊന്ത നിഗൂഢമായ ഇടമാണ്. അതിന്റെ വേരുകൾ ആറിന്റെ ജലത്തിലൂടെയാണ് മണലിൽ ആഴ്ന്നിരിക്കുക. സുപരിചിതമായ കടവിൽ മുങ്ങാങ്കുഴിയിട്ട്, കൈതവേരുകൾക്ക് അടുത്ത് ജലാഴങ്ങളിൽ ചെന്ന് കണ്ണുതുറക്കുമ്പോൾ അവിടം ഒരു മഹാവിപിനം പോലെ കാണപ്പെടും. കെട്ടുപിണഞ്ഞു കിടക്കുന്ന വേരുകളുടെ കാവ്. വേരിന്റെ ശിഖരപ്പൊടിപ്പുകൾ ഹരിതചാർത്തുള്ള ജലത്തിരശ്ശീലയ്ക്കപ്പുറം ചെറിയ സർപ്പങ്ങളെപ്പോലെ ആടുന്നുണ്ടാവും. ഒപ്പം ജലസസ്യങ്ങളുടെ വഴുക്കലുള്ള വെഞ്ചാമരവും. ജലോപരിതലത്തിൽ കാണാറുള്ളത് മാനത്തുകണ്ണിയേയും പൊട്ടൻകെള്ളയേയും സിലേപ്പിയയേയുമാണ് . എന്നാൽ വിചിത്രരൂപമുള്ള മറ്റുചില മീനുകൾ ആഴത്തിലെ കൈതക്കാട്ടിൽ നീന്തുന്നത് കാണാം. ഏറ്റവും പേടിപ്പെടുത്തുക വേരുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭീകരജീവിയായ കറുത്ത പുഴഞണ്ടാണ്...<br />
<br />
അപകടകരമായ, മോശംകാര്യമാണ് ചെയ്തത് എന്നെനിക്ക് മനസ്സിലായി. ആറ്റിൻകരയിലെ കൈതപ്പൊന്ത ആ മൈനയ്ക്ക് ഒട്ടും സുരക്ഷിതമായ സ്ഥലമല്ലെന്ന് ഉറപ്പാണ്. അവിടെ പാമ്പുകൾ ഉണ്ടാവാം. ഒരു കൈതക്കൂട്ടത്തിൽ നിന്നും മറ്റൊരു കൈതക്കൂട്ടത്തിലേയ്ക്ക് പാമ്പുകൾ ഇഴഞ്ഞുപോയതിന്റെ മണൽപ്പാടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. കാറ്റത്ത്, മണൽപ്പരപ്പിലൂടെ തെന്നിനടക്കുന്ന പാമ്പിൻപടങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ കൈതപ്പൊന്തയുടെ ഇരുളിൽ ആ കിളിക്ക് ദിക്കുതെറ്റിയേക്കാം. കാൽവഴുതി ആറിലേയ്ക്ക് വീണേയ്ക്കാം. അവിടെ കറുത്ത ഞണ്ടുണ്ട്...<br />
<br />
ആ രാത്രി അതിജീവിക്കാൻ ആ മൈനയ്ക്കാവുമോ എന്ന പേടി എന്നെ കുറ്റബോധിതനും വിഷാദവാനുമാക്കി...!<br />
<br />
ഞാൻ ഒന്നുകൂടി അമ്മയോട് ചേർന്നുകിടന്നു...<br />
<br />
ഭൂതകാലത്തിന്റെ ഗൃഹാതുരമായ പുനർവായനയല്ല ഓർമ്മ. ജീവിതത്തിന്റെ രേഖീയമായ മുന്നോട്ടുപോക്കിനെ കടപുഴകുന്ന ആത്മാനുഭവമാണ്. ഒരുദാഹരണം പറയാമെങ്കിൽ; ഇവിടെ, പുത്തനാറിനെ ഓർക്കുമ്പോൾ, അവിടിവിടെയൊക്കെ അമ്മ അടുത്തുവന്ന് നിൽക്കുന്നു, വളരെ സ്വാഭാവികമായി. അമ്മ പോയിട്ട് നാളെത്രയായി എന്നതൊന്നും പ്രസക്തമാവുന്നില്ല. ജീവിതത്തിന്റെ ഏകമാനമായ നേർസഞ്ചാരത്തെ ഓർമ്മകൾ സമ്മതിച്ചുകൊടുക്കില്ല.<br />
<br />
എൽ. എം. എസ്. പ്രേക്ഷിതപ്രവർത്തകനായിരുന്ന സാമ്യൂൽ മറ്റിറിന്റെ (Samuel Mateer) 'നേറ്റിവ് ലൈഫ് ഇൻ ട്രാവൻകൂർ' (1) എന്ന പുസ്തകത്തിൽ ഇങ്ങനെയൊരു ഭാഗം കാണാം: "ഒരു കനാലിലൂടെയാണ് തിരുവനന്തപുരത്തേയ്ക്കുള്ള അവസാനത്തെ പത്തുനാഴിക ദൂരം യാത്രചെയ്യേണ്ടത്. അതിന്റെ മണൽ നിറഞ്ഞ വശങ്ങളിൽ തീക്ഷ്ണമായ ഗന്ധമുള്ള പൂക്കളും തികച്ചും ഉപയോഗശൂന്യമായ കായ്കളുമുള്ള കൈത്തച്ചെടികളാണ്. നീണ്ട ഇലകളും സുഗന്ധമുള്ള പൂക്കളും മാങ്ങയുടെ ആകൃതിയിൽ പച്ച നിറമുള്ള വിഷക്കായകളുമുള്ള ഒതളം, നീണ്ട തണ്ടുകളിൽ ഇളംചുമപ്പ് പൂക്കളുള്ള ബാരിങ്ടോണാ, നിറയെ ഫലങ്ങളുള്ള കശുമാവുകൾ തുടങ്ങിയ വൃക്ഷങ്ങളുമുണ്ട്. കരയ്ക്കരുകിലായി ജലത്തിൽ ലില്ലിച്ചെടികളും പന്നൽചെടികളും ഒഴുകിനടക്കുന്ന പായലുമുണ്ട്."<br />
<br />
പുത്തനാറിന്റെ കരയിൽ ഞാൻ പ്രത്യക്ഷപ്പെടുന്നതിനും ഒരു നൂറ്റാണ്ടിന് മുൻപാണ് മറ്റീർ ഒരു ക്യാബിൻ ബോട്ടിൽ (2) ഇതുവഴി കടന്നുപോയത്. ബാല്യകൂതൂഹലങ്ങളുമായി, മാനത്തുകണ്ണികളോടൊപ്പം, നൂറു വർഷങ്ങൾക്ക് ശേഷം ഞാനിവിടെ വിഹരിക്കുമ്പോൾ ആ കാഴ്ചകളൊന്നും കാര്യമായി മാറിയിട്ടുണ്ടായിരുന്നില്ല. ആറിന്റെ കരയിൽ അവിടവിടെ കണ്ടിരുന്ന കുറ്റിച്ചെടിയുടെ പേര് ബാരിങ്ടോണാ എന്നാണെന്ന് ഞാനറിയുന്നത് ഈ പുസ്തകം വായിക്കുമ്പോഴാണ്.<br />
<br />
ഈ ശതാബ്ദക്കാലത്തിനിടയ്ക്ക് സംഭവിച്ച വലിയ മാറ്റം മനുഷ്യസഞ്ചാരത്തിന്റെ ഉപാധിയെന്ന നിലയിലുള്ള പുത്തനാറിന്റെ ഉപയുക്തത കാര്യമായി കുറഞ്ഞിരുന്നു എന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാവുമ്പോഴേയ്ക്കും കരയിലൂടെയുള്ള മോട്ടോർ വാഹനങ്ങൾ പൊതുയാത്രാസംവിധാനമെന്ന നിലയിൽ കേരളത്തിൽ ഏറെക്കൂറെ വ്യാപകമായി കഴിഞ്ഞിരുന്നു. എങ്കിലും പുത്തനാറിലൂടെ യാത്രാനൗകകളായ കെട്ടുവള്ളങ്ങൾ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടില്ല എന്നല്ല. എന്നാലും അക്കാലത്ത് കനാൽ കൂടുതലും ഉപയുക്തമായിരുന്നത് ചരക്കുനീക്കങ്ങൾക്കാണ്. വിശിഷ്യാ, മേഖലയിലെ പ്രമുഖ പരമ്പരാഗത വ്യവസായമായ കയർനിർമ്മാണത്തിനാവശ്യമായ തൊണ്ടുമായി പോകുന്ന വള്ളങ്ങളായിരുന്നു അക്കാലത്ത് കൂടുതലും.<br />
<br />
ഒരു തലമുറയുടെ പടവിനപ്പുറം, അമ്മയുടെ അച്ഛനും മറ്റും കെട്ടുവള്ളത്തിൽ ദിവസങ്ങൾ യാത്രചെയ്ത് ചമ്പക്കുളം പള്ളിയിലേയ്ക്കും എടത്വ പള്ളിയിലേയ്ക്കുമൊക്കെ തീർത്ഥയാത്ര പോയിട്ടുള്ള കാര്യം അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ തലമുറയുടെ തൊട്ടുമുൻപുവരെ കേരളത്തിൽ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടന്നിരുന്ന ജലപാതയുടെ ഒരു ഖണ്ഡമായിരുന്നു പാർവ്വതീപുത്തനാർ. ആ ചരിത്രപ്രാധാന്യം പക്ഷേ അതിന്റെ കരയിൽ മഗ്നമായി ഓടിക്കളിക്കുമ്പോൾ എന്തായാലും എനിക്കറിയുമായിരുന്നില്ലല്ലോ.<br />
<br />
വേളിക്കായൽ മുതൽ കഠിനംകുളം കായൽ വരെ. അത്രയുമാണ് പാർവതീ പുത്തനാറിന്റെ നീളം എന്നാണ് ഒരുപാടുകാലം ഞാൻ കരുതിയിരുന്നത്. എന്നാൽ അത് എന്റെ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഖണ്ഡത്തിന്റെ നീളം മാത്രമത്രേ. ഞങ്ങളുടെ കടവിൽ നിന്നും തെക്കോട്ടു പോയാൽ കനാൽ അവസാനിക്കുക വേളിക്കായലിലാണ്. വേളിക്കായലും ആക്കുളം കായലും ഒന്നിച്ചു കിടക്കുന്ന രണ്ടു ജലാശയങ്ങളാണ്. വേളിക്കായലിൽ അവസാനിക്കുന്ന പുത്തനാർ പിന്നീട് തെക്കോട്ടുള്ള അതിന്റെ സഞ്ചാരം തുടങ്ങുക ആക്കുളം കായലിൽ നിന്നാണ്. കരമനയാറ് പൂന്തുറപ്പൊഴിയിൽ വീഴുന്നതിന് തൊട്ടുമുൻപായി പാർവതീപുത്തനാർ ആ നദിയിൽ ലയിക്കുന്നു. പുത്തനാറിന്റെ തെക്കൻ അതിർത്തി ഇവിടെയാണ്.<br />
<br />
ആക്കുളം കായൽ മുതൽ പൂന്തുറപ്പൊഴിവരെയുള്ള പുത്തനാറിന്റെ ഖണ്ഡമാണ് തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയെ തൊട്ടുപോകുന്നത്. ചാക്ക എന്ന സ്ഥലത്താണ് പഴയകാല ജലയാത്രികരുടെ പട്ടണത്തിലേക്കുള്ള പ്രവേശനക്കടവ്. (തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെർമിനൽ ഇപ്പോൾ ഈ സ്ഥലത്താണ്.) രാജകുടുംബത്തിന്റെ സഞ്ചാരത്തിനായി പ്രത്യേകം സജ്ജീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നുവത്രേ. അല്പംകൂടി തെക്കോട്ടു മാറി ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള കടവ്. പ്രസ്തുത സംവിധാനത്തിന്റെ ഫലമായാണ് ആ പ്രദേശത്തിന് വള്ളക്കടവ് എന്ന പേരുവന്നത്. പൂർവ്വകാലത്തെ ചരക്കുനീക്കത്തിന്റെ ബാക്കിപത്രമായി ചില ഗുദാമുകളുടെ ശേഷിപ്പുകൾ ഇന്നും ആ ഭാഗത്ത്, ആറിന്റെ തീരത്ത്, കാണാൻ സാധിക്കും.<br />
<br />
ഞങ്ങളുടെ കടവിൽ നിന്നും, വടക്കോട്ട് പുത്തനാറിലൂടെ സഞ്ചരിച്ചാൽ വളരെവേഗം കഠിനംകുളം കായലിലെത്തും. അതിനും അല്പം വടക്കായി അഞ്ചുതെങ്ങ് കായലും. വാമനപുരം നദിയുടെ പൊഴിമുഖമായതിനാൽ ഏതാണ്ട് ഇരുപത് കിലോമീറ്റർ നീളത്തിലുള്ള പ്രദേശം പ്രകൃത്യായുള്ള ജലാശയങ്ങളാൽ സമൃദ്ധമാണ്. അതിനെയെല്ലാം ഉപയുക്തമാക്കിയാണ് കനാലിന്റെ നിർമ്മാണം ഈ ഭാഗങ്ങളിൽ നടന്നിരിക്കുന്നത്. അതിനാൽ കനാലേത് കായലേത് എന്ന് പെട്ടെന്ന് തിരിച്ചറിയാനായി എന്നുവരില്ല.<br />
<br />
ഇവിടെനിന്നും വീണ്ടും വടക്കോട്ട് ഇടവാക്കായൽ വരെ നീളുന്നു പുത്തനാർ. ഈ ഖണ്ഡത്തിലാണ് പ്രശസ്തമായ വർക്കല തുരങ്കം. നിർമ്മാണകാലം ഏതാനും ശതാബ്ദങ്ങൾക്ക് മുൻപായിരുന്നുവല്ലോ എന്നാലോചിക്കുമ്പോൾ ഒരു കിലോമീറ്ററോളം നീളംവരുന്ന ഈ ജലതുരങ്കം സവിശേഷമായ എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെ തെളിവാകും. കായലുകളിലും ജലാശയങ്ങളിലും കൂടി കടന്നുപോകുന്ന ഭാഗം ഉൾപ്പെടെ അളന്നാൽ ഏകദേശം അറുപതു കിലോമീറ്റർ നീളംവരും ഈ ജലപാതയുടെ പൂന്തുറപ്പൊഴി മുതൽ ഇടവാക്കായാൽ വരെയുള്ള നീളം.<br />
<br />
ഇത്രയും നീളത്തിൽ ഒരു ജലപാത നിർമ്മിച്ചെടുക്കുക എന്നത് കേരളത്തിന്റെ സമകാലിക സാഹചര്യത്തിൽ ഏറെക്കൂറെ അസംഭവ്യമാണ്. സാങ്കേതികത തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ഇത്രയും വൈപുല്യമുള്ള, സവിശേഷസ്വഭാവമുള്ള മരാമത്തുപണി സാക്ഷാത്കരിച്ചത് അത്ഭുതകരം എന്നേ പറയേണ്ടു. മനുഷ്യഭാവനയുടെയും അദ്ധ്വാനത്തിന്റെയും നല്ല ഉദാഹരണം. എന്തായാലും ഇത് ക്ഷിപ്രസാധ്യമായ ഒരു ജോലിയായിരുന്നിരിക്കില്ല എന്ന് ഊഹിക്കാവുന്നതേയുള്ളു. തമിഴരായ നൂറുകണക്കിന് തൊഴിലാളികൾ ഇതിന്റെ നിർമ്മാണത്തിനായി എത്തിയിരുന്നു എന്ന വായ്മൊഴിക്കഥ നാട്ടുകേൾവിയായി ഉണ്ടായിരുന്നു. തമിഴ്ഭാഷാപ്രദേശങ്ങൾ പലതും അന്ന് തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്നുവല്ലോ. വർഷങ്ങളോളം നീണ്ടുനിന്നിരിക്കാവുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഗുണാത്മകമായ നീക്കിയിരിപ്പാണ് പാർവ്വതീപുത്തനാർ.<br />
<br />
1810 - മുതൽ 1829 - വരെ പത്തൊൻപതു വർഷക്കാലം തിരുവിതാംകൂർ ഭരിച്ചിരുന്നത് രണ്ടു സ്ത്രീകളാണ് - സഹോദരിമാരായ ഗൗരിലക്ഷ്മിഭായിയും ഗൗരിപാർവതീഭായിയും. ഇക്കാലത്താണ് തിരുവിതാംകൂർ ഒരു ആധുനിക സമൂഹമാകുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അതിന് ത്വരകമായത് ജോൺ മൺറോ എന്ന ബ്രിട്ടീഷ് റെസിഡന്റിന് ഈ രണ്ടു റാണിമാരിൽ നിന്നും ലഭിച്ച അനിയന്ത്രിതമായ പിന്തുണയും സ്വതന്ത്ര്യവുമാണെന്ന് കരുതേണ്ടിവരും. പത്തൊൻപതാം വയസ്സിൽ രാജ്യഭരണം ഏറ്റെടുക്കേണ്ടി വന്ന ഗൗരിലക്ഷ്മിഭായിയുടെ കാലത്ത് വിചിത്രമായ ഒരു രാജവിളംബരത്തിലൂടെ, മൂന്നുവർഷം മൺറോ തിരുവിതാംകൂർ ദിവാനായും സേവനമനുഷ്ഠിച്ചിരുന്നു.<br />
<br />
മൺറോ, തിരുവിതാംകൂറിനോട് സാമാന്യത്തിലധികം കൂറ് പുലർത്തിയ ദിവാനായിരുന്ന എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് സംവിധാനവും തിരുവിതാംകൂറുമായി തർക്കങ്ങൾ ഉടലെടുക്കുമ്പോൾ പലപ്പോഴും തിരുവിതാംകൂറിന്റെ ഭാഗത്ത് നിന്ന മൺറോ ഔദ്യോഗികതലത്തിൽ, ആ നിലപാടുകളുടെ പേരിൽ ശിക്ഷാനടപടികൾ നേരിട്ടിരുന്നുവത്രേ. ഇത് പറയുമ്പോൾ പെട്ടെന്ന് ഓർമ്മവരുക, ഏതാനും വർഷങ്ങൾക്കു ശേഷം ബ്രിട്ടീഷ് മലബാറിൽ കളക്ടറായിരുന്ന വില്ല്യം ലോഗനെയാണ്. അദ്ദേഹവും ബ്രിട്ടീഷ് കൊളോണിയൽ രീതികൾക്ക് ഉപരിയായി മലബാറിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും തദ്വാരാ ശിക്ഷാനടപടികൾ നേരിടേണ്ടിവരുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നുവത്രേ. കൗതുകകരമായ സംഗതി ഈ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നില്ല, സ്കോട് ലാൻഡിൽ നിന്നുള്ളവരായിരുന്നു എന്നതാണ്.<br />
<br />
മറ്റു പല വികസനപ്രവർത്തനങ്ങളും എന്നപോലെ, ഗൗരിപാർവതീഭായി റീജന്റായും മൺറോ റെസിഡന്റായുമിരിക്കുന്ന കാലത്താണ് കനാലിന്റെ കൂടുതലും ഭാഗങ്ങൾ ജലയാത്രയ്ക്ക് സജ്ജമാകുന്നത്. 1921 - ൽ, തിരുവിതാംകൂർ മരാമത്ത് വകുപ്പിൽ എക്സിക്യൂട്ടിവ് എഞ്ചിനീയറായിരുന്ന ജോൺ കുര്യൻ സമർപ്പിച്ച വകുപ്പുതല റിപ്പോർട്ടിൽ ഇങ്ങനെയൊരു ഭാഗം കാണാം: "തലസ്ഥാനത്തെ വേളിക്കായാലുമായും കഠിനംകുളം കായലുമായും യോജിപ്പിക്കുകയും തുടർന്ന് അതിനെ അഞ്ചുതെങ്ങ് കായലുമായും വാമനപുരം നദിയുമായും ബന്ധിപ്പിക്കുകയും ചെയ്യുന്ന പാർവ്വതീപുത്തനാർ, റാണി പാർവ്വതീഭായിയുടെ ഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്." തുടർന്ന് കുര്യൻ ഇങ്ങനെ എഴുതുന്നു: "വർക്കലക്കുന്നിൽ രണ്ട് തുരങ്കങ്ങളുണ്ടാക്കി, തലസ്ഥാനത്തിനു സമീപസ്ഥമായ ജലവിനിമയ സംവിധാനത്തെ വടക്കൻ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് 1877 - ലാണ്." (3)<br />
<br />
1829 - ലാണ് ഗൗരിപാർവതീഭായിയുടെ ഭരണം അവസാനിക്കുന്നതും സ്വാതിതിരുനാൾ രാജാവാകുന്നതും. ആയതിനാൽ കനാൽനിർമ്മാണം കഴിഞ്ഞ് ഏതാണ്ട് അൻപത് വർഷങ്ങൾക്ക് ശേഷമാണ് വർക്കല തുരങ്കം സാക്ഷാത്കരിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാം. അക്കാലത്തെ വലിയൊരു മരാമത്ത് പണിയായ ഈ തുരങ്കനിർമ്മാണത്തെ കുറിച്ച് മറ്റീർ കുറച്ചുകൂടി വിസ്തരിച്ച് എഴുതിയിട്ടുണ്ട്, മുൻപ് സൂചിപ്പിച്ച അദ്ദേഹത്തിന്റെ പുസ്തകത്തിൽ: "1881 - വരെ ജലഗതാഗതം തികച്ചും അസാധ്യമാക്കികൊണ്ട് നാല് നാഴിക ദൈർഘ്യമുള്ള ഒരു കുന്ന് വർക്കലയിലുണ്ടായിരുന്നു. പതിനാറ് ലക്ഷത്തിലധികം രൂപ ചിലവിട്ടാണ് ഈ തടസ്സം നീക്കാൻ സാധിച്ചത്. അതുവരെ തെക്കോട്ടുള്ള യാത്ര തുടരുന്നതിന് യാത്രക്കാർ കുന്ന് കയറിയിറങ്ങുകയും സാധനങ്ങൾ ചുമന്നെത്തിക്കുകയും ചെയ്യേണ്ടിയിരുന്നു. നിരവധി വർഷങ്ങളിലെ സർവ്വേയ്ക്കും കൂടിയാലോചനകൾക്കും അദ്ധ്വാനത്തിനും ശേഷം കുന്നിനെ രണ്ടുമൂന്ന് നാഴിക ചുറ്റി, അഞ്ചടി ആഴവും പതിനാറടി വീതിയുമുള്ള കനാൽ നിർമ്മിച്ചു. അതിലുള്ള രണ്ടു തുരങ്കങ്ങളിൽ ഒന്നിന് ആയിരവും മറ്റേതിന് രണ്ടായിരവും അടിയാണ് ദൈർഘ്യം. ചെങ്കല്ല് പൊട്ടിച്ചുണ്ടാക്കിയ ചിലഭാഗങ്ങളിൽ കനാലിന് അറുപതും എഴുപതും അടിവരെ ആഴമുണ്ട്. മുപ്പതടി ആഴത്തിൽ ഇപ്പോഴത്തെ സമുദ്രനിരപ്പിന് താഴെയായി ലിഗ്നൈറ്റിന്റെയും പ്രാചീനമായ വനത്തിന്റെയും അവശിഷ്ടങ്ങളും, ചിലയിടങ്ങളിൽ കളിമണ്ണും കണ്ടെത്തുകയുണ്ടായി. ഇന്ത്യയിൽ തന്നെ ആദ്യത്തെ സംരംഭമായിരുന്നു, ഈ കനാലിന്റെ നിർമ്മാണം. ഇതിനു ചിലവായ തുക വളരെ ഭാരിച്ചതാണെങ്കിലും യാത്രയ്ക്കും വ്യാപാരത്തിനും അത് നൽകിയിട്ടുള്ള സംഭാവന പണത്തിന്റെ മൂല്യം കൊണ്ട് നിർണ്ണയിക്കാൻ അസാധ്യമാണ്. ഈ കനാൽ യാഥാർത്ഥ്യമായതോടെ വടക്കുനിന്നുമുള്ള മെച്ചപ്പെട്ട നൗകകൾക്ക് തിരുവനന്തപുരം കനാലിൽ പ്രവേശിക്കാം എന്ന നിലവന്നു. ഇത് നിലവിൽ വന്നതോട് കൂടി തിരുവന്തപുരം മുതൽ ആലപ്പുഴ, കൊച്ചി, വടക്കൻ ജില്ലകൾ എന്നിവിടങ്ങളിലേയ്ക്കും, 228 നാഴിക അകലെയുള്ള തിരൂർ റെയിൽവേസ്റ്റേഷൻ വരെയുമുള്ള ജലഗതാഗതം സുഗമമായിത്തീർന്നു." വർക്കല തുരങ്കം സാക്ഷാത്കരിച്ച കാലമായി കുര്യനും മറ്റീറും പറയുന്ന വർഷത്തിൽ ചെറിയൊരു വ്യത്യാസം കാണുന്നുണ്ട് (1877-1881). നാലുവർഷത്തിന്റെ സ്ഖലിതം കാര്യമാക്കത്തക്കതല്ല. ഈ സംഭവത്തിന്റെ സമകാലീനനായി തിരുവിതാകൂറിൽ താമസിക്കുകയും സഞ്ചരിക്കുകയും ചെയ്തുകൊണ്ടിരുന്ന മറ്റീറിന്റെ അഭിപ്രായത്തിന് ആധികാരികത കൂടും.<br />
<br />
എഴുപതുകളുടെ അവസാനം പുത്തനാറിന്റെ കരയിൽ ഞാൻ എന്റെ ബാല്യം ഉപേക്ഷിച്ചു. താമസംവിനാ നഗരകുമാരനാവാൻ പുറപ്പെട്ടുപോവുകയും ചെയ്തു. ഏതാണ്ട് അക്കാലത്ത് തന്നെയാണ് പുത്തനാറിന് അതിന്റെ യൗവ്വനമുഗ്ദ്ധത നഷ്ടമായതും. മനുഷ്യസഹവാസത്തിന്റെ ബഹുലത അതിന്റെ ജലപ്പരപ്പുകളിൽ ഏതാണ്ട് അവസാനിച്ചു. ഈ സാഹചര്യത്തിലേക്ക് നയിച്ചതിന് സാമൂഹികമായ പല കാരണങ്ങളും ഉണ്ട്. ചരക്കുനീക്കത്തിന്റെ ഉപാധിയെന്ന നിലയിലുള്ള ആറിന്റെ പ്രസക്തി ഏറെക്കൂറെ പൂർണ്ണമായും അവസാനിച്ചു. ഉൾറോഡുകളും ചരക്കുലോറികളും വ്യാപകമായതോടെ ജലഗതാഗതം ഗുണകരമല്ലാതായി. തിരുവനന്തപുരം നഗരത്തിന്റെ സീവേജ് പ്ലാന്റ് സ്ഥിതിചെയ്യുന്നത് പട്ടണപാർശ്വത്തിൽ പുത്തനാറിന്റെ കരയിലാണ്. അക്കാലത്ത് അവിടെ നിന്നുള്ള മാലിന്യങ്ങൾ പുത്തനാറിലേയ്ക്ക് ഒഴുക്കിവിടുക എന്ന തികച്ചും മനുഷ്യത്വരഹിതവും ഉത്തരവാദിത്വരഹിതവുമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. പുത്തനാറിനെ എന്തെങ്കിലുമൊക്കെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നവർകൂടി ഇതോടെ അതിനെ പരിപൂർണ്ണമായും ഉപേക്ഷിച്ചു. പുത്തനാറിൽ മാനത്തുകണ്ണികളോടൊപ്പം ആമോദം നീന്തിയ അവസാനത്തെ തലമുറ ഒരുപക്ഷേ ഞങ്ങളുടേതാവാം.<br />
<br />
ഇത്തരത്തിൽ അനാഥമാക്കപ്പെട്ട് എന്തിനെന്നറിയാതെ ഒഴുകിക്കൊണ്ടിരുന്ന പുത്തനാറിന്റെ ജീവനിൽ അവസാനത്തെ ആണിയടിച്ചത് മറ്റൊരു സംഗതിയാണ്. എൺപതുകളുടെ തുടക്കത്തിൽ കനാലിന്റെ കരയിലെ പുറമ്പോക്ക് ഭൂമി വ്യാപകമായി കയ്യേറപ്പെട്ടു. ഞാൻ നിരാശനായി നോക്കിനിൽക്കേ, ആ മൈന ഇറങ്ങിപ്പോയ മണൽച്ചരിവിൽ ചില കുടിലുകൾ പൊങ്ങിയിരിക്കുന്നത് വല്ലപ്പോഴും അതുവഴി കടന്നുപോകുമ്പോൾ കാണുന്നുണ്ടായിരുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ കുടിലുകൾ ഓടുപാകിയ വീടുകളായി പരിണമിച്ചു. ഇപ്പോൾ ചില ഇരുനില മാളികകളും അവിടെ കാണുന്നു. അതിൽ ചില വീട്ടുകാർ 'ആറ്റിൻകരയിൽ' എന്ന കുടുംബനാമവും സ്വീകരിച്ചുകഴിഞ്ഞുവത്രേ. തീരത്തെ മണൽച്ചെരിവ് ഇടിച്ചുനിരപ്പാക്കിയാണ് ഈ വീടുകൾ പൊങ്ങിയിരിക്കുന്നത്. ഇത് പുത്തനാറിന്റെ വിസ്തൃതി അത്യധികം നേർത്തതാക്കി. പല ഭാഗങ്ങളിലും കാൽമുട്ട് നനയാതെ മറുകരകടക്കാം എന്നായിട്ടുണ്ട്.<br />
<br />
സമീപഭൂതകാലത്ത് പുത്തനാർ നേരിട്ട വലിയ താണ്ഡനം മണലൂറ്റാണ്. അനാഥമായി കിടക്കുന്ന പുത്തനാർ ഇത്തരക്കാരുടെ നല്ലൊരു ലക്ഷ്യമായതിൽ അത്ഭുതമില്ല. ഇരുകരകളിൽ നിന്നും, ആറിൽ നിന്നുതന്നെയും, വളരെ വിപുലമായരീതിൽ മണൽകടത്ത് നടന്നുകൊണ്ടിരുന്നു. ഒരുപക്ഷെ പ്രാദേശികഭരണകൂടങ്ങളും ഉദ്യോഗസ്ഥരുമൊക്കെ അതിൽ പങ്കുകാരായിട്ടുണ്ടാവാം. അതാണല്ലോ നാട്ടുനടപ്പ്. പ്രകൃത്യായുള്ള നദിയല്ലാത്തതിനാൽ, പുത്തനാറിലെ മണലെടുപ്പ് ഏതുവിധത്തിലാണ് അതിന്റെ സ്വാഭാവികതയെ ഹനിക്കുക എന്ന സാങ്കേതികവശം എനിക്ക് പിടിയില്ല. പക്ഷെ ചില ഭാഗങ്ങളിൽ, ലോറിക്ക് മറുകരയിലേയ്ക്ക് കടന്നുപോകാനായി, ആറിന് കുറുകേ പോലും ചെമ്മണൽ നിരത്തി റോഡിട്ടിരിക്കുന്നത് കാണുകയുണ്ടായി. പൂർണമായും തന്റെ ജലപ്രവാഹം തടയുന്ന മനുഷ്യന്റെ ക്രൂരമോഹത്തിൽ ഒരു പുഴയ്ക്ക് മരിച്ചുപോവുകയല്ലാതെ മറ്റെന്തു വഴിയാണുള്ളത്.<br />
<br />
കഴിഞ്ഞ പതിറ്റാണ്ടിനിടയ്ക്ക് പാർവ്വതീപുത്തനാർ പുനരുദ്ധരിക്കുന്നതിനെ കുറിച്ചുള്ള പത്രവാർത്തകൾ അനേകം തവണ കണ്ടിരുന്നു. എങ്കിലും പ്രത്യക്ഷമായ എന്തെങ്കിലും പ്രവർത്തനങ്ങളിലേയ്ക്ക് കടന്നതായി അറിയില്ല. അതത്ര എളുപ്പമുള്ള സംഗതിയല്ലെന്ന് വന്നുപോകുന്ന സർക്കാരുകൾക്ക് അറിയാതിരിക്കില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ്, പൂന്തുറപ്പൊഴി മുതൽ ആക്കുളം കായൽ വരെയുള്ള ദൂരത്തിൽ സർവേ നടപടികൾ പൂർത്തിയാക്കിയപ്പോൾ, ആ ഭാഗത്തു മാത്രം കയ്യേറ്റഭൂമിയിൽ നിന്നും ഇടിച്ചുകളയേണ്ടിവരുക രണ്ടായിരത്തോളം കെട്ടിടങ്ങളാണെന്ന് കണ്ടത്തിയിരുന്നു. ഇത് പുത്തനാറിന്റെ ചെറിയൊരു ഖണ്ഡം മാത്രമാണെന്ന് ഓർക്കുക. കനാലിന്റെ മുഴുവൻ നീളവും കണക്കാക്കുമ്പോൾ ഇത്തരത്തിൽ ഇടിച്ചുകളയേണ്ടിവരുക ഇതിനേക്കാൾ എത്രയോ ഇരട്ടി കെട്ടിടങ്ങളായിരിക്കും. ഈ കെട്ടിടങ്ങളിൽ ഏറെക്കൂറെ എല്ലാം തന്നെ വീടുകളാണ്. വീടുകളെന്നാൽ അതിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ്. അത് ഇന്നലെയോ ഇന്നോ നടന്ന കയ്യേറ്റമല്ല. പത്തമ്പത് വർഷം മുൻപ് നടന്നതാണ്. ഇപ്പോൾ ആ വീടുകളിൽ താമസിക്കുന്ന തലമുറ ജനിച്ചുവളർന്നത് അവിടെയാണ്. അതിനാൽ ആ കയ്യേറ്റത്തിന്റെ നിയമരാഹിത്യത്തെ കുറിച്ച് ഇപ്പോൾ ചർച്ചചെയ്യുക മനുഷ്യത്വപരമല്ല. പുത്തനാറിന്റെ നവീകരണത്തിനായി പുറമ്പോക്ക് തിരിച്ചുപിടിക്കുമ്പോൾ വീട് നഷ്ടമാവുന്ന കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കേണ്ടതുമുണ്ട്. അത് കനാൽ നവീകരണത്തെക്കാൾ ഭീമമായ ബാധ്യതയുണ്ടാക്കുന്ന ഒന്നാവും എന്നതിന് തർക്കമില്ല.<br />
<br />
പുത്തനാറിന്റെ നിർമ്മാണത്തെക്കാൾ വിപുലമായ ഒരു പദ്ധതിയായി മാറും അതിന്റെ നവീകരണം എന്നുതോന്നും വിഷയത്തിന്റെ വിവിധവശങ്ങൾ നോക്കുമ്പോൾ. ഇത് നേരിട്ടോ പരോക്ഷമായോ പ്രദേശത്തെ വലിയൊരു കൂട്ടം ജനങ്ങളെ ബാധിക്കുന്ന ഒന്നായിരിക്കുകയാൽ, പ്രാദേശികമായ അഭിപ്രായരൂപീകരണവും, പ്രാദേശികഭരണകൂടങ്ങളുടെയും സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘങ്ങളുടെയും ഒക്കെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാതെ നടത്തിയെടുക്കുക പ്രയാസമായിരിക്കും. ഇപ്പോൾതന്നെ വ്യത്യസ്തമായ നിലപാടുകൾ ഈ വിഷയത്തിൽ നിലനിൽക്കുന്നു. നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എസ്. എൻ. റോയ് ഈ സംരംഭത്തോട് കാര്യമായി മമതകാണിക്കുന്ന ഒരാളല്ല. പൊതുപണത്തിന്റെ വലിയ ധൂർത്തിനും, അനധികൃത മണൽകടത്തിനും, പലവിധത്തിലുള്ള മറ്റ് അഴിമതികൾക്കും വിളനിലമായി മാറാവുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം ഭയപ്പെടുന്നു. പുത്തനാറിലെ മണലൂറ്റിനെതിരെ നടന്ന ജനകീയപ്രക്ഷോഭത്തിന് നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ വിഷയമറിഞ്ഞുള്ള അഭിപ്രായം പ്രസക്തമാണ്. അദ്ദേഹത്തിന്റെ സഹോദരനും പൊതുകാര്യപ്രസക്തനും പ്രമുഖ വർത്തകനുമായ ജെറി ബ്രൈറ്റ്, പക്ഷെ, കടുത്ത വിയോജിപ്പ് പദ്ധതിയോട് പുലർത്തുന്നില്ല. ജനക്ഷേമപരമായും സുതാര്യമായും നടപ്പാക്കിയാൽ മുൻധാരണയോടെയുള്ള, ഏകപക്ഷീയമായ എതിർപ്പ് അസ്ഥാനത്താവും എന്നദ്ദേഹം കരുതുന്നു. (പ്രസ്തുതവിഷയത്തിൽ സാന്ദർഭികമായി നടന്ന സുഹൃദ്ഭാഷണത്തിൽ നിന്നുമുള്ള എന്റെ വ്യക്തിനിഷ്ഠമായ അനുമാനമാണിത്. സൂചിപ്പിക്കപ്പെട്ട വ്യക്തികളുടെ ആധികാരികമായ അഭിപ്രായമായി വായിക്കേണ്ടതില്ല.) ചെറിയ സമൂഹവൃത്തത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു എന്നത് പ്രശ്നത്തെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.<br />
<br />
ടൂറിസമാണ് പ്രധാനമായും ഈ പദ്ധതിയുടെ ഉപയുക്തതയായി പറയുന്നത്. ജലനൗകകൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളായി മാറിക്കഴിഞ്ഞ ഇക്കാലത്ത് മറ്റു പല ഉപയോഗങ്ങളും ഉണ്ടാവുമായിരിക്കും. എങ്കിൽതന്നെയും പദ്ധതി വൈപുല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഉപയുക്തതയുടെ കാര്യം പിറകോട്ടാണെന്നു കാണാം.<br />
<br />
ഈ പദ്ധതിനടത്തിപ്പിന്റെ സങ്കീർണമാനങ്ങൾ, അതിന്റെ ഭൗതികസാധ്യതകൾ ഒന്നും എന്നെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമല്ല. ഇതുമായി ബന്ധപ്പെട്ടുവരുന്ന പ്രാദേശികമായ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഏതെങ്കിലും തരത്തിൽ ഇടപെടാൻ മാത്രം ആ ഭാഗങ്ങളിൽ അടുത്തകാലത്തൊന്നും ഞാൻ ഉണ്ടായിട്ടുമില്ല. അതെന്റെ വഴിയുമല്ല. എങ്കിലും പാർവ്വതീപുത്തനാറിന്റെ നവീകരണം ഞാൻ ആഗ്രഹിക്കുന്നുണ്ട്. ബാല്യത്തിൽ ഞാൻ അതിന്റെ പരിസരം വിട്ടുപോകുമ്പോൾ, അതിന് ഇപ്പോഴുള്ളതിനേക്കാൾ എത്രയോ അധികം നിറവും ഊർജ്ജവും ഉണ്ടായിരുന്നു. വാർദ്ധക്യത്തിൽ, ആ പുഴയുടെ മുകളിലൂടെ കടന്നുപോകുന്ന അസംഖ്യം പാലങ്ങളിൽ ഏതെങ്കിലുമൊന്നിൽ കയറിനിന്ന് താഴേയ്ക്ക് നോക്കാൻ ഇടവരുകയാണെങ്കിൽ, അതേ നിറവ്, അതേ സുപരിചിതത്വം ആഗ്രഹിക്കുന്നത്, പഴയ കൂട്ടുകാരൻ എന്ന നിലയ്ക്ക് അഭംഗിയാവുമോ...?!<br />
<br />
൦൦ <br />
<i><br /></i></div><div dir="ltr" style="text-align: left;" trbidi="on"><i>1. തോടിലും ചെറിയ അരുവിയിലും, ജലോപരിതലത്തിൽ, കൂട്ടത്തോടെ കാണപ്പെടുന്ന ചെറിയ മീൻ. </i></div><div dir="ltr" style="text-align: left;" trbidi="on"><i> </i><br /><i>2. Native Life in Travancore - എന്ന പുസ്തകം 'ഞാൻ കണ്ട കേരളം' എന്ന പേരിൽ ആരോ ബുക്സ്, തിരുവനന്തപുരം തർജ്ജമചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനം: എ. എൻ. സത്യദാസ്. ആ മലയാളം പരിഭാഷയിൽ നിന്നാണ് ഉദ്ധരണി.</i><br />
<i><br /></i><i>3. കേരള പി. ഡബ്ള്യു. ഡി. വെബ്സൈറ്റിലെ 'ചരിത്രം' എന്ന ഭാഗത്തു നിന്നും.</i><br />
<br />
൦൦ </div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com4tag:blogger.com,1999:blog-8572238419922186269.post-23735612384734546312017-09-18T01:45:00.002-07:002017-11-25T21:32:46.593-08:00 ഒരുദിനം, നേരമിരുട്ടിയ നേരത്ത്, മുംബൈ...<div dir="ltr" style="text-align: left;" trbidi="on">
ഇരുട്ട് വീണുകഴിഞ്ഞിരുന്നു, മകനും ഞാനും മറൈൻഡ്രൈവിൽ എത്തുമ്പോൾ. ഗോരെഗാവിലെ അവന്റെ താമസസ്ഥലത്തിനടുത്തു നിന്നും ഒരു ടാക്സിപിടിച്ച് വരുകയായിരുന്നു. മുംബൈയുടെ തിരക്കുള്ള സാന്ധ്യകാല തെരുവിലൂടെ ഏതാണ്ട് രണ്ടു മണിക്കൂറെടുത്തു ആ വാഹനത്തിനു ഞങ്ങളെ മറൈൻഡ്രൈവിലെത്തിയ്ക്കാൻ. കറുപ്പും മഞ്ഞയും ചായമടിച്ച ടാക്സി. മുംബൈയുടെ മുഖമുദ്ര. പക്ഷേ, പഴയ പ്രിമിയർ പദ്മിനിയല്ല. സാൻഡ്രോ, ഐ-ടെൻ എന്നൊക്കെ പേരുള്ള പുതിയ കാലത്തെ കാറുകളാണ്. യാത്രയ്ക്ക് ഇവ എടുക്കേണ്ട കാര്യമില്ല ഇപ്പോൾ. ഊബറും ഓലയുമാണ് സൗകര്യപ്രദം. സുഖകരവും വാടക കുറവുമാണ്. എങ്കിലും ഗോകുൽധാം മന്ദിറിനു മുന്നിൽ ഇത്തരമൊരു ടാക്സി കണ്ടപ്പോൾ, മുംബൈയിൽ വന്നിട്ട് അതിൽ കയറാനുള്ള അവസരം നഷ്ടമാക്കേണ്ടതില്ല എന്നുകരുതി.<br />
<br />
രാത്രിയുടെ നിയോൺ വെട്ടത്തിൽ കടൽത്തീരം മനുഷ്യരാൽ നിറഞ്ഞിരിക്കുന്നു. ആഴ്ചാന്ത്യമൊന്നുമല്ല. മറൈൻഡ്രൈവ് എല്ലാ ദിവസവും ഇങ്ങനെ തന്നെയാണെന്ന് മകൻ പറഞ്ഞു. പഠനത്തിന്റെ ആദ്യനാളുകളിൽ കൂട്ടുകാരുമായി ഈ ഭാഗത്തേയ്ക്ക് ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്നു എന്നവൻ പറഞ്ഞു. ഇപ്പോൾ ഗോരെഗാവ് ഭാഗം വിട്ട് മുംബൈ പട്ടണത്തിന്റെ പ്രധാന ഇടങ്ങളിലേയ്ക്ക് വന്നിട്ട് മാസങ്ങളാകുന്നുവത്രേ.<br />
<br />
മേഘാവൃതമായ ആകാശത്ത് നഗരം നാട്ടുവെട്ടമായി പ്രതിഫലിക്കുന്നുണ്ട്. കടൽ ഇരുണ്ടു കിടക്കുന്നു... കടലാണോ ആകാശമാണോ എന്ന് ഉറപ്പാക്കാൻ പറ്റാത്ത അകലത്തിൽ, എപ്പോഴോ പറന്നുപോയ കടൽക്കാക്കയുടെ ചിറകടിപഥം പോലെ അവ്യക്തമായ ഒരു വെള്ളിവര കാണപ്പെടുന്നു...<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2ChGaGhNaqYASRE3uwjCoA4y_rpO8f6zyAswj7oXi-AS_kSbJ_xqABpLJ8YWe-jv5iq8BlwUAm7DUXpHG2AzYA3odWTlM2nSXIFgdMMHLUbcG_mFePXeta9jdiv-VdK0rrtUlbQfC96zJ/s1600/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="852" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2ChGaGhNaqYASRE3uwjCoA4y_rpO8f6zyAswj7oXi-AS_kSbJ_xqABpLJ8YWe-jv5iq8BlwUAm7DUXpHG2AzYA3odWTlM2nSXIFgdMMHLUbcG_mFePXeta9jdiv-VdK0rrtUlbQfC96zJ/s400/1.jpg" width="400" /></a></div>
<br />
പ്രൊമനേഡിലൂടെ നരിമാൻപോയിന്റിലേയ്ക്ക് പതുക്കെ നടന്നു. ഞങ്ങൾക്ക് അർദ്ധരാതിവരെ മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ ഒന്നുരണ്ട് ദിവസത്തെ തിരക്കിനു ശേഷം ഇന്ന് ഉച്ചതിരിഞ്ഞാണ് അവനും ഞാനും സ്വസ്ഥമായത്. അതിനാൽ കുറച്ചുസമയം ചിലവഴിക്കാൻ മറൈൻഡ്രൈവിലേയ്ക്ക് വരുകയായിരുന്നു.<br />
<br />
മേഘാവൃതമായതിനാൽ കൂടിയാവാം അന്തരീക്ഷത്തിൽ നല്ല ഹ്യുമിഡിറ്റിയുണ്ട്. എന്നെ വിയർക്കുന്നുണ്ട്. എങ്കിലും കാറ്റുള്ളതു കൊണ്ട് നടത്തം സുഖകരമായിരുന്നു.<br />
<br />
ഞാൻ അച്ഛനെ ഓർമ്മിച്ചു. ഞങ്ങൾ ഒന്നിച്ച് ഇങ്ങനെയൊന്നും നടന്നിട്ടില്ല. ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അത് മറ്റൊരു കാലമായിരുന്നു. അച്ഛന് അച്ഛന്റെ ലോകവും എനിക്ക് എന്റെ ലോകവുമുണ്ടായിരുന്നു. അവ തമ്മിൽ കൂട്ടിമുട്ടിയത് അപൂർവ്വം സമയങ്ങളിൽ മാത്രമായിരുന്നു. എങ്കിലും മറൈൻഡ്രൈവിലൂടെ മകനോടൊപ്പം നടക്കുമ്പോൾ ഞാൻ അച്ഛനെ ഓർമ്മിച്ചു...<br />
<br />
കാലം ഒരു പരികല്പനയാണ്...<br />
<br />
എന്റെ കുട്ടിക്കാലത്ത് സ്കൂൾ കഴിഞ്ഞു വരുമ്പോൾ, ബുക്ക് വലിച്ചെറിഞ്ഞ് പറമ്പിലേയ്ക്ക് ഒറ്റയോട്ടമാണ്. അയൽക്കൂട്ടത്തിനോടൊപ്പം മൈതാനത്തെ കാല്പന്തുകളിയിലേയ്ക്ക്..., ആറ്റിൻകരയിലെ പാലകളിയിലേയ്ക്ക്..., വായനശാല തുറന്നുവച്ചിരിക്കുന്ന കഥകളുടെ വിചിത്രലോകത്തിലേയ്ക്ക്..., അങ്ങനെയങ്ങനെ എവിടേയ്ക്കൊക്കെയോ അന്തിമയങ്ങും വരെ നീളുന്ന ഓട്ടം...<br />
<br />
ആ പാച്ചിലിൽ എവിടെയും വീട്ടിലെ മുതിർന്നവരെ കണ്ടുമുട്ടിയിരുന്നില്ല. അഥവാ കണ്ടാൽ ഞങ്ങൾ വഴിമാറി ഓടിക്കളഞ്ഞു...<br />
<br />
ഒരു വിദേശരാജ്യത്തിന്റെ പരിമിതമായ ചുറ്റളവുകളിൽ, സ്കൂൾ കഴിഞ്ഞുവരുന്ന മകനും വീട്ടിലുള്ള ഞാനും ഒറ്റമുറി ഫ്ളാറ്റിന്റെ ചെറിയ വിസ്താരത്തിൽ പരസ്പരം കൂട്ടിമുട്ടാതെ ജീവിക്കുക സാധ്യമായിരുന്നില്ല. ഞങ്ങളുടെ ജീവിതങ്ങൾക്ക് പൊതുവായ ഇടങ്ങൾ വന്നുപെട്ടത് അങ്ങനെയാവും...<br />
<br />
കാലം അമൂർത്തമായ ഒരു പരികല്പനയാണ് - അതിനെ മൂർത്തതയിൽ അളക്കാൻ ഇത്തരം അനുഭങ്ങൾ കൊണ്ടേ സാധ്യമാവുകയുള്ളു...<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfcW_-M5sRzvbgykHcy8FBiK5uWo5i4pUG7EBoJLRJ20yGuwr4mZ6hIdGKHXZJwXI5fqN9eQtEB9TFi8FlLuGwFGRvI_SG62awcZ_ldNb1PLQABnbCBODg6qcEMm_qELkEv_k5EoDQX72C/s1600/Tip_of_Nariman_Point_Cuffer_Parade_in_the_background.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="422" data-original-width="811" height="207" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfcW_-M5sRzvbgykHcy8FBiK5uWo5i4pUG7EBoJLRJ20yGuwr4mZ6hIdGKHXZJwXI5fqN9eQtEB9TFi8FlLuGwFGRvI_SG62awcZ_ldNb1PLQABnbCBODg6qcEMm_qELkEv_k5EoDQX72C/s400/Tip_of_Nariman_Point_Cuffer_Parade_in_the_background.jpg" width="400" /></a></div>
<br />
നരിമാൻപോയിന്റിലും മറൈൻഡ്രൈവിൽ പലയിടത്തും വലിപ്പമുള്ള കോൺക്രീറ്റ് മുക്കാലികൾ കടൽഭിത്തിയായി നിരത്തിയിട്ടിരിക്കുന്നു. അതിലേയ്ക്ക് ആളുകൾ കയറിയിരിക്കുന്നു. കൂടുതലും കമിതാക്കളാണ്. ഒരുപക്ഷേ ഭാര്യാഭർത്താക്കന്മാർ തന്നെയുമാവാം. മുംബൈയിലെ മദ്ധ്യവർഗ്ഗ താമസയിടങ്ങളിൽ സ്വകാര്യത പരിമിതമാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാവാം, പൊതുവിടങ്ങളിലെ അപരിചതമായ ജനാവലിക്ക് നടുവിൽ തങ്ങളുടേതായ സ്വകാര്യതലം അവരുണ്ടാക്കിയെടുക്കുന്നത്. വഴിവിളക്കിന്റെ വെട്ടം അത്രയൊന്നും എത്തപ്പെടാത്ത മുക്കാലിക്ക് മുകളിലിരുന്ന് അവർ ആലിംഗനം ചെയ്യുന്നു. ചുംബിക്കുകയും ചെയ്യുന്നു...<br />
<br />
നരിമാൻ പോയിന്റിൽ, പ്രൊമനേഡിനോട് ചേർന്നുള്ള ഒരു മുക്കാലിയിൽ ഞങ്ങൾ കടൽ നോക്കിയിരുന്നു. സൽമാൻ റുഷ്ദിയുടെ 'മിഡ്നൈറ്റ്സ് ചിൽഡ്ര'നിൽ ഈ മുക്കാലികളെ കുറിച്ച് പറയുന്നുണ്ട്. കഥാകാലത്ത് ഇവിടെ മുക്കാലികൾ ഇല്ല. അവ ഇവിടെ വിന്യസിക്കാനുള്ള മരാമത്ത് പണികൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് നായകന്റെ പിതാവ് ആലോചിക്കുന്നു... അതൊരു വിരസമായ നോവലായിരുന്നു. അത് വായിച്ചുതീർക്കാൻ വേണ്ടിവന്ന രാത്രികൾ പേടിയോടെയാണ് ഓർമ്മിക്കുക.<br />
<br />
ഞങ്ങൾക്ക് പിറകിൽ ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ പ്രകാശവിന്യാസിതമായി നിൽക്കുന്നുണ്ട്...<br />
<br />
ഒബ്റോയ് മുംബൈയിലെ വളരെ പ്രാധാനപ്പെട്ട വർത്തക കുടുംബമാണെന്ന് തോന്നുന്നു. അവരുടെ സ്ഥാപനങ്ങൾ മുംബൈയുടെ പല ഭാഗങ്ങളിലും കാണാം. മകൻ താമസിക്കുന്നതിന് അടുത്ത് 'ഒബ്റോയ് മാൾ'എന്ന ഒരു വലിയ കച്ചവടസമുച്ചയമുണ്ട്. വല്ലപ്പോഴും അവനെ കാണാനെത്തുമ്പോൾ ഞങ്ങൾ ഒരുപാട് സമയം അവിടെ ചിലവിടാറുണ്ട്. നല്ല തീൻശാലകളും മദ്യശാലകളും അവിടെയുണ്ട്. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ദേശീയപാത ഈ മാളിനോട് തൊട്ടുചേർന്നാണ് കടന്നുപോകുന്നത്. എന്നിട്ടും ഈ മദ്യശാലകൾ ഇവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചിന്ത അലോസരപ്പെടുത്താതിരിക്കാൻ, അവിടെയിരിക്കുമ്പോൾ ഞാൻ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്. ക്രോസ് വേർഡിന്റെ ഒരു പുസ്തകശാലയും അസംഖ്യം സിനിമാശാലകളും അവിടെയുണ്ട്. കോട്ടും പട്ടുസാരിയും ധരിച്ച പ്രൗഡരൂപികളായ കൈനോട്ടക്കാരെയും നടുവിൽ തന്നെയുള്ള കിയോസ്ക്കുകളിൽ കാണാം. മനുഷ്യമോഹത്തിന് അതിരുകൾ ഉണ്ടാക്കിയിട്ടില്ല ഈ മാളുകൾ എന്ന് തോന്നും...<br />
<br />
ട്രൈഡന്റിലേയ്ക്ക് നോക്കി ഞാൻ അവനോട് ചോദിച്ചു; "നിനക്കോർമ്മയുണ്ടോ ഈ ഹോട്ടലിൽ ടെററിസ്റ് അറ്റാക്ക് നടന്നത്... ടിവിയിലൊക്കെ നമ്മൾ കണ്ടിരുന്നു..." ഹോട്ടലിലിന്റെ അസംഖ്യം ജാലകപ്പഴുതുകളിലൂടെ വമിക്കുന്ന മഞ്ഞവെട്ടത്തിലേയ്ക്ക് അവൻ ഏതാനും നിമിഷങ്ങൾ അലസമായി നോക്കിയിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല. അവൻ ഓർക്കുന്നുണ്ടാവില്ല. അവനന്ന് പത്തു വയസ്സോ മറ്റോ ആയിട്ടേയുണ്ടാവു...<br />
<br />
എന്നാൽ ഇപ്പോഴത്തെ അവന്റെ പ്രായത്തിലുള്ള കുട്ടികളാണല്ലോ അന്ന് ആ ആക്രമണത്തിൽ പങ്കെടുത്തതെന്ന് ഓർത്തു. ഞാൻ അവനെ നോക്കി. കഴുത്തിലൂടെ വലിയ യന്ത്രവേധതോക്കും തൂക്കിനടക്കുന്ന അജ്മൽ കസബിന്റെ ആ ചിത്രവും അപ്പോൾ ഓർമ്മിച്ചു...<br />
<br />
സ്വന്തം തിരഞ്ഞെടുപ്പിന്റേതാണ് ജീവിതം എന്ന് കരുതിപ്പോവരുത്. പ്രാപഞ്ചികമായ ഒരു അബോധധാര എല്ലാ ചലനങ്ങളുടെയും സിരയിലുണ്ട്...!<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJznsnBMU42ciOoVLoELu1ABcQ-64ejkakD4qM-FOkcmlFQLMtmFwd8jtzP6LWl_fMwR-o3maZeYOn4pgtXE5nSIuS-Vqd2CAk5PQmw5gzFpQIgirhAOwx_fUPNf3-ZblVV-JxNV0eGFdL/s1600/32810813.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="500" data-original-width="396" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJznsnBMU42ciOoVLoELu1ABcQ-64ejkakD4qM-FOkcmlFQLMtmFwd8jtzP6LWl_fMwR-o3maZeYOn4pgtXE5nSIuS-Vqd2CAk5PQmw5gzFpQIgirhAOwx_fUPNf3-ZblVV-JxNV0eGFdL/s400/32810813.jpg" width="316" /></a></div>
<br />
പിന്നീട് ഞങ്ങൾ ചർച്ച് ഗേറ്റ് തീവണ്ടി നിലയത്തിലേയ്ക്ക് നടന്നു. കുറച്ച് അധികം ദൂരമുണ്ട്. ഇത്രയും ദൂരമൊന്നും നടക്കാനുള്ള ആവശ്യമോ അവസരമോ ഉണ്ടാവാറില്ല ഇപ്പോൾ... മറൈൻഡ്രൈവിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നു. ഷട്ടർസ്പീഡ് കുറച്ച് ഒരു ക്യാമറ തുറന്നുവച്ചാൽ, ഓടിപ്പോകുന്ന വാഹനങ്ങളുടെ വെട്ടം നീണ്ടവരയായി തെളിയുന്ന ചിത്രങ്ങൾ കിട്ടും. ചൗപ്പാത്തി തീരം മുതൽ നരിമാൻപോയിന്റ് വരെ അർദ്ധവൃത്തത്തിൽ കിടക്കുന്ന മറൈൻഡ്രൈവിന്റെ അത്തരം രാത്രികാല ചിത്രങ്ങൾ ഒരുപാട് കണ്ടിരിക്കുന്നു. അതിൽ പലതും ഈ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നും എടുത്തതാണ് എന്ന് തോന്നും.<br />
<br />
ചർച്ച് ഗേറ്റിലേയ്ക്ക് നടക്കവേ ഒരു ചെറിയ വഴി തിരിഞ്ഞുപോകുന്ന ഭാഗത്തേയ്ക്ക് ചൂണ്ടി, ഒരു കൂട്ടുകാരന്റെ വീട് അങ്ങോട്ടാണെന്ന് മകൻ പറഞ്ഞു. ആ കൂട്ടുകാരന്റെ പേര് പലപ്പോഴും അവൻ പറഞ്ഞു പരിചിതമാണല്ലോ എന്നുതോന്നി. ആ കൂട്ടുകാരനുമായാണ് വെല്ലിങ്ടൺ ജെട്ടിയിൽ നിന്നും ബോട്ടിൽ കയറി മുംബൈ ഉൾക്കടൽ മുറിച്ചുകടന്ന് അലിബാഗിൽ പോയി രാത്രി തങ്ങിയതെന്ന് അവൻ എന്നെ ഓർമ്മിപ്പിച്ചു. അവർ രണ്ടുപേരും കൂടി അലിബാഗ് കടപ്പുറത്ത്, തിരകളിൽ നനഞ്ഞിരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടത് അപ്പോൾ ഓർത്തു...<br />
<br />
എന്നെ ഒരു ലോക്കലിൽ കയറ്റണമെന്ന് മകൻ ആഗ്രഹിക്കുന്നു. ലോക്കൽ ട്രെയിനിൽ കയറാതെ മുംബൈ പൂർത്തിയാവില്ലെന്ന പതിവു ധാരണ അവനും പകർന്നുകിട്ടിയിട്ടുണ്ടാവണം. അവന്റെ അമ്മയും സഹോദരിയും ഉള്ളപ്പോൾ ലോക്കലിൽ കയറുക എന്ന സാഹസത്തിന് ഞങ്ങൾ മുതിരുകയില്ല എന്നവൻ കരുതിയിരുന്നിരിക്കണം.<br />
<br />
ചർച്ച് ഗേറ്റ് തീവണ്ടി നിലയത്തിൽ നിന്നും ഗോരേഗാവിലേയ്ക്ക് ടിക്കറ്റെടുത്തു. കയറുമ്പോൾ, പ്രതീക്ഷിച്ച തിരക്ക് തീവണ്ടിയിലുണ്ടായിരുന്നില്ല. ഓഫിസ് വിടുന്ന സമയത്തെ തള്ള് ഇപ്പോൾ കഴിഞ്ഞതാവാം. നേരെ എതിർഭാഗത്ത് രണ്ട് ചെറുപ്പക്കാരും ഒരു യുവതിയും ഇരിക്കുന്നുണ്ട്. ഏതോ വഴിയോര തീൻശാലയിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന ആഹാരസാധനങ്ങൾ പകുത്തുകഴിക്കുന്ന തിരക്കിലാണവർ. തട്ടുകടകളിൽ സുലഭമായി കിട്ടുന്ന പാനിപൂരി എന്ന വിഭവവും അനുസാരികളും ആണെന്ന് തോന്നുന്നു. വിളറിയ നിറമുള്ള ആ പെൺകുട്ടിയുടെ കൈനഖങ്ങൾക്കിടയിൽ അഴുക്കിന്റെ കറുത്തവരകൾ...<br />
<br />
മറാത്താ സ്ത്രീകൾ സുന്ദരികളത്രേ. രവിവർമ്മ തന്റെ ചിത്രങ്ങൾക്ക് മോഡലുകളാക്കിയത് മറാത്താ സ്ത്രീകളെയും കൊടവ സ്ത്രീകളെയും ആണെന്നാണ് ചരിത്രപക്ഷം. കുടക് സന്ദർശനവേളകളിൽ കൊടവ സ്ത്രീകളുടെ, പുരുഷന്മാരുടെയും, വ്യതിരിക്തമായ ആകാരസൗഷ്ഠവം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു. മുംബൈയിൽ പക്ഷെ അത് സാധ്യമായിരുന്നില്ല. മറാത്താ വംശീയതയെ നഖശിഖാന്തം പ്രതിനിധീകരിക്കുന്നില്ല മഹാനഗരത്തിന്റെ ജനസാന്ദ്രമായ തെരുവുകൾ എന്നതാവാം കാരണം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYhi_hmDpAfJGIZ7ILH-x26vibNpKOmlDPgEPeUMZu3eH3kWgevS1O7lfFsFXxl56zp_ZuP3rTIhN74hsJP1LY9IF7C3Wme8BJL6bO1DTI4M8JCRRRd9bp5l9O63UQ5xe968JmmXP705Jf/s1600/mumbai-rains-trains-ani_650x400_41504060441.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="400" data-original-width="650" height="245" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYhi_hmDpAfJGIZ7ILH-x26vibNpKOmlDPgEPeUMZu3eH3kWgevS1O7lfFsFXxl56zp_ZuP3rTIhN74hsJP1LY9IF7C3Wme8BJL6bO1DTI4M8JCRRRd9bp5l9O63UQ5xe968JmmXP705Jf/s400/mumbai-rains-trains-ani_650x400_41504060441.jpg" width="400" /></a></div>
<br />
പട്ടണങ്ങളുടെ മുൻഭാഗം തെരുവുകളിലേയ്ക്കാണ് തുറന്നിരിക്കുന്നത്, പിൻഭാഗം തീവണ്ടിപ്പാളങ്ങളിലേയ്ക്കും. ലോകത്തെവിടെയും അതങ്ങനെയാണ് - തീവണ്ടികൾ പോകുന്നത് നഗരത്തിന്റെ പിൻകാഴ്ചകളിലൂടെയാണ്. മുംബൈ എന്ന ഏറ്റവും വലിയ ഇന്ത്യൻ പട്ടണത്തിന്റെ പിന്നാപുറത്തുകൂടെയാണ് ലോക്കലുകൾ ഓടുക. ജാലകക്കാഴ്ചകൾ നിറമുള്ളതല്ല. ഹാജിമസ്താന്റെയും വരദരാജ മുതലിയാരുടെയും ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയുമൊക്കെ നഗരം. ഇപ്പോൾ കാഴ്ചയിലൂടെ കടന്നുപോയ ആ ചെറിയ ഗലിയിലൂടെ ഒരിക്കൽ ഹാജി മസ്താൻ നടന്നുപോയിരിക്കാം..., കുമ്മായം അടർന്നുതുടങ്ങിയ ചുമരിലൂടെ രണ്ടാം നിലയിലേയ്ക്ക് ചേർത്തുവച്ചിരിക്കുന്ന നേർത്ത ലോഹഗോവണി. അതിലൂടെ കടന്നുചെല്ലുന്ന മുറികളിലൊന്നിൽ ഒരിക്കൽ ദാവൂദ് കയ്യിലൊരു പിസ്റ്റളുമായി ആരെയോ കാത്തിരുന്നിരിക്കാം... (ഇതൊക്കെ പോപ്യുലർ അധോലോക സിനിമാഭാവുകത്വം ഉളവാക്കുന്ന മനോവിചാരങ്ങൾ. അവരൊന്നും ഇങ്ങനെയായിരിക്കില്ല ഒരുപക്ഷേ ജീവിക്കുക...)<br />
<br />
സ്റ്റേഷനുകൾ കഴിയുന്തോറും ജനത്തിരക്ക് വർദ്ധിച്ചു. ഞാൻ അസ്വസ്ഥനാവുന്നുണ്ടോ എന്ന് മകൻ ശ്രദ്ധിക്കുന്നത് എനിക്ക് മനസ്സിലാക്കാം. അവന് നല്ല ഓർമ്മയാവുന്ന കാലമാവുമ്പേഴേയ്ക്കും, ഞാൻ സാവധാനം നടക്കുന്ന, തിരക്കുകളിൽ നിന്നും അകലെ കഴിയുന്ന, അലോസരപ്പെടുത്തുന്ന ഇടങ്ങളിൽ ചെന്നെത്തപ്പെടാൻ ആഗ്രഹിക്കാത്ത ഒരാളായി മാറിക്കഴിഞ്ഞിരുന്നു. അച്ഛന്റെ വിദൂരമായ ഭൂതകാലജീവിതം, വല്ലപ്പോഴും കേട്ടിരുന്ന കാല്പനികതൊങ്ങലുകൾ പിടിപ്പിച്ച അതികഥനമായി മാത്രമേ അവന് തോന്നിയിട്ടുണ്ടാവു...<br />
<br />
"അന്ധേരി കഴിയുമ്പോൾ നല്ല തിരക്കാവും. ഗോരേഗാവിൽ ഇറങ്ങാൻ ചിലപ്പോൾ അപ്പയ്ക്ക് ബുദ്ധിമുട്ടാവും..."<br />
"ഇപ്പോൾ എന്തുചെയ്യും?" ഞാൻ ചോദിച്ചു.<br />
"നമുക്ക് അന്ധേരിക്ക് മുൻപ് സാന്താക്രൂസിൽ ഇറങ്ങാം. അവിടെ നിന്നും ഒലെ എടുക്കാം."<br />
"ശരി..."<br />
സാന്താക്രൂസിൽ ഇറങ്ങാൻ നിൽക്കുമ്പോൾ, ട്രാൻസ്പോർട് ബസ്സിന്റെ വാതിലിലും ഗോവണിയിലുമൊക്കെ തൂങ്ങിക്കിടന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച ഹൈസ്കൂൾ കാലം ഓർത്തു. എന്നെ ലക്ഷ്യംവച്ച് ആക്രോശിച്ച് ഇരമ്പിവന്ന ഒരു കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ നല്ല വേഗത്തിൽ പോവുകയായിരുന്ന ഒരു സിറ്റിബസ്സിൽ, ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നിമിഷത്തിന്റെ ഉണർച്ചയിൽ, ചാടിക്കയറി രക്ഷപ്പെട്ട ബിരുദപഠനകാലത്തെ ഒരു ദിവസം ഓർത്തു. മരണത്തിൽ നിന്നും കയറിവന്ന ഒരുവനെയെന്നപോലെ എന്നെ തുറിച്ചുനോക്കുന്ന ആ ബസ്കണ്ടക്റ്ററുടെ മുഖം ഞാനോർത്തു. അപ്പോൾ അയാളെ നോക്കി ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചതും ഓർത്തു...!<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4EnLW8xXYe6NBp3trB7DHsJSOYsNZsMqdFx6iz4b9ES6bqKjA9JwT5qs0ahr3NmZSjc0KfOk3XVx0FLzar1GK7qqwHTOhITwdqki_Y1igpEeUxu3VOm6kaSgt8MmFYsVfwaGA5KSpQwFb/s1600/37370833.DSC_0181.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="399" data-original-width="600" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4EnLW8xXYe6NBp3trB7DHsJSOYsNZsMqdFx6iz4b9ES6bqKjA9JwT5qs0ahr3NmZSjc0KfOk3XVx0FLzar1GK7qqwHTOhITwdqki_Y1igpEeUxu3VOm6kaSgt8MmFYsVfwaGA5KSpQwFb/s400/37370833.DSC_0181.JPG" width="400" /></a></div>
<br />
സാന്താക്രൂസ് തീവണ്ടി നിലയത്തിനടുത്തായി ഒരു വഴിയോര കച്ചവടത്തെരുവുണ്ട്. കടകളിലെ വിളക്കുകൾ കൊണ്ട് പ്രഭവീണ തെരുവ്. അവിടെ ഇറങ്ങിയത് നന്നായി എന്നുതോന്നി. മധുരപലഹാരങ്ങളുടെയും മാമ്പഴങ്ങളുടെയും ഒക്കെ ഒരുപാട് കടകൾ. കുറച്ചു വാങ്ങിക്കൊണ്ട് പോകാം. മധുരപലഹാരങ്ങളില്ലാതെ ഗൾഫുകാരൻ മടങ്ങിപ്പോകാൻ പാടില്ലല്ലോ.<br />
<br />
സാന്താക്രൂസ് സുപരിചിതമായ പേരാണ്. ബോംബെ വിമാനത്താവളം അത് നിൽക്കുന്ന സ്ഥലത്തിന്റെ പേരിൽ - സാന്താക്രൂസ് - എന്നായിരുന്നല്ലോ മുൻപ് അറിയപ്പെട്ടിരുന്നത്. ആ വിമാനത്താവളം ഇപ്പോൾ ആഭ്യന്തര വിമാനങ്ങൾക്കുള്ളതായി മാറിയിരിക്കുന്നു. കുറച്ചുമാറി മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ വന്നിട്ടുണ്ട്. അതിഗംഭീരമായ വിമാനത്താവളമാണ് അതെന്ന് പറയാതെ വയ്യ. ഏത് ലോകോത്തര വിമാനത്താവളത്തോടും ഒപ്പം നിൽക്കാനാവുന്ന മനോഹരവും ആധുനികവുമായ നിർമ്മിതി - ഛത്രപതി ശിവജി ടെർമിനൽ. സി.എസ്.ടി എന്ന് നാവ് വഴങ്ങാത്തവർക്ക് ചുരുക്കി പറയാം.<br />
<br />
സാന്താക്രൂസിൽ നിന്നും മടങ്ങുന്ന വഴി ഈ വിമാനത്താവളത്തിന്റെ കവാടഭാഗത്തിലൂടെ കടന്നുപോവുകയുണ്ടായി. രണ്ടു മണിക്കൂറുകൾക്ക് ശേഷം എനിക്കീ വിമാനത്താവളത്തിലേയ്ക്ക് മടങ്ങിവരേണ്ടതുണ്ട്. അവിടെ നിന്നും സ്ഥിരപരിചിതമായ ദിനചര്യയുടെ വെയിൽലോകത്തേയ്ക്ക് മടക്കയാത്ര തുടങ്ങേണ്ടതുണ്ട്. മുംബൈയുടെ വിഹ്വലതകളിൽ മകൻ തനിച്ചാവും എന്ന ഭയപ്പാടൊന്നും ഇപ്പോൾ ഉണ്ടാവേണ്ടതില്ല. മഹാനഗരത്തിന്റെ താളങ്ങളിലേയ്ക്ക് അവൻ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഞാനറിയുന്നുണ്ട്...<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSkMKfKQ_1gmuzibJAV9fJgoEe3Mv-WbWVD_ZyEZ_uSL7nHXi7u6F2yX-JTFioD1yyZi04IkBcSTYNbT8n8wp2AEhr0hxz9bbOSob7kj8pSwkd09seXpoQvxpYhucsFvM1bfiR6oSRBn5H/s1600/10250329_10205183274834397_7595029393110362701_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="720" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSkMKfKQ_1gmuzibJAV9fJgoEe3Mv-WbWVD_ZyEZ_uSL7nHXi7u6F2yX-JTFioD1yyZi04IkBcSTYNbT8n8wp2AEhr0hxz9bbOSob7kj8pSwkd09seXpoQvxpYhucsFvM1bfiR6oSRBn5H/s400/10250329_10205183274834397_7595029393110362701_n.jpg" width="300" /></a></div>
<br />
ഇപ്പോൾ പക്ഷെ ഞാൻ വെസ്റ്റേൺ എക്സ്പ്രസ് വേ എന്നറിയപ്പെടുന്ന, മുംബൈക്ക് കുറുകേ, തെക്കു-വടക്കു കിടക്കുന്ന, വലിയ റോഡിലൂടെ നിരങ്ങിനീങ്ങുന്ന ടാക്സിക്കാറിൽ ഇരിക്കുകയാണ്. എന്നത്തേയും പോലെ നിരത്തിൽ അസഹ്യമായ തിരക്ക്. ആസൂത്രണമില്ലാത്ത ഒരു നഗരമാണ് മുംബൈ. എവിടെ നിന്നോ വളർന്നുതുടങ്ങി തോന്നുംപടി എല്ലാഭാഗത്തേയ്ക്കും അത് പടർന്നുപോകുന്നു. അവ്യവസ്ഥയാണ് അതിന്റെ സ്ഥായീഭാവം. നവിമുംബൈയിലേയ്ക്കും അടുത്ത ജില്ലയായ താനയിലേയ്ക്കുമൊക്കെ, തനത് സ്വഭാവസവിശേഷതയോടെ അത് വളർന്നുകയറിയിരിക്കുന്നു.<br />
<br />
മനുഷ്യന്റെ വ്യവഹാരം നടക്കാത്ത ഒരിഞ്ചു ഭൂമി മുംബയിൽ ഉണ്ടാവാൻ വഴിയില്ല. എല്ലായിടത്തും മനുഷ്യരാണ്...<br />
<br />
വലിയ പാതയുടെ ഓരംപറ്റി മുഷിഞ്ഞ ചേലചുറ്റിയ ഒരു സ്ത്രീയും രണ്ടു കുട്ടികളും വലിയ തിരക്കുകൂട്ടാതെ നടന്നുപോകുന്നത് എനിക്കിപ്പോൾ കാണാം. അതിൽ ആൺകുട്ടിയുടെ കയ്യിലെ അൽപ്പം ഭാരമുള്ള പ്ലാസ്റ്റിക് പൊതി അവൻ വലത് നെഞ്ചിനോടുചേർത്ത് സുരക്ഷിതമായി പിടിച്ചിട്ടുണ്ട്. അമ്മയും മക്കളുമാവാം. ആ സ്ത്രീ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കുട്ടികൾ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് മുഖമുയർത്തി സാകൂതം അവരുടെ സംസാരം ശ്രദ്ധിക്കുന്നുമുണ്ട്. തങ്ങളോട് തൊട്ടുചേർന്ന് അതിഭീമാകാരമായ ഉരഗത്തെപ്പോലെ ഇരമ്പുന്ന വാഹനവ്യൂഹത്തെ അവർ അറിയുന്നുപോലുമില്ല... ഞാൻ, ഞങ്ങൾ സഞ്ചരിക്കുന്ന കാറിന്റെ ഡ്രൈവറെ നോക്കി. ലഭ്യമാവുന്ന വിടവിലൂടെ വാഹനം എങ്ങനെയെങ്കിലും മുന്നിലേയ്ക്കെത്തിക്കുന്നതിൽ ശ്രദ്ധാലുവായി ഇരിക്കുകയാണ് അയാൾ. മകൻ മൊബൈലിൽ എന്തോ പരതുന്നു... - എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരാണ്.<br />
<br />
നഗരം അവ്യവസ്ഥമാകാം - നാഗരികത അങ്ങനെയല്ല. ശ്രദ്ധാപൂർവ്വം പിന്തുടർന്നില്ലെങ്കിൽ ഏറെക്കൂറെ അഗോചരമായിരിക്കുന്ന, ഛിന്നമായ മനുഷ്യജീവിതത്തിന്റെ സൂക്ഷമവ്യവസ്ഥകളിലൂടെയാണ് അത് വളരുന്നത്...!<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com4tag:blogger.com,1999:blog-8572238419922186269.post-14226273689007012312017-09-11T22:46:00.002-07:002017-09-11T22:46:14.557-07:00നീറ്റിനായി കൈപൊക്കുമ്പോൾ...?!<div dir="ltr" style="text-align: left;" trbidi="on">
ഇന്ത്യയിൽ വിദ്യാഭ്യാസം പ്രാഥമികമായി സംസ്ഥാനങ്ങളുടെ അവകാശത്തിൽ വരുന്നതാണ്. അത് വെറുതേ കൈവന്ന അവകാശമല്ല. വൈവിധ്യവും വൈജാത്യവുമുള്ള ഒരുപാട് പ്രദേശങ്ങളുടെ സങ്കലനമാണ് ഇന്ത്യ എന്ന രാഷ്ട്രം. ഇന്ത്യയ്ക്ക് വംശീയമോ ഭാഷാപരമോ സാംസ്കാരികമോ ആയ ഒറ്റദേശീയത ഇല്ല. ഇന്ത്യ എന്ന രാജ്യം ഒരു രാഷ്ട്രീയ ഏകകം മാത്രമാണ്. ഭാഷയെയോ വംശീയതയെയോ, വലിയൊരു അളവുവരെ സാംസ്കാരികതയെയും, ഒരു രാഷ്ട്രത്തിന്റെ പേര് പറഞ്ഞു യോജിപ്പിക്കാനാവില്ല. അങ്ങനെ ശ്രമിച്ചിടത്തെല്ലാം അത് പരാജയപ്പെട്ടിട്ടുണ്ട്. എന്ന് മാത്രമല്ല, തകർന്ന് ചിതറിപ്പോയിട്ടുമുണ്ട്. ഇതറിയാവുന്നതുകൊണ്ടാണ് നമ്മുടെ രാഷ്ട്രനിർമ്മിതിയിൽ കൃത്യമായ ഒരു ഫെഡറൽഘടന പ്രവർത്തികമാക്കിയത്. ഇന്ത്യ പരാജയപ്പെട്ടു പോകാത്ത ഒരു രാഷ്ട്രീയ ഏകകമായി തുടരുന്നത് സുശക്തമായ ഫെഡറൽരീതി നിലനിൽക്കുന്നതുകൊണ്ടാണ്.<br />
<br />
നീറ്റ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണ്. ഏതാനും ലക്ഷം മെഡിക്കൽ വിദ്യാഭ്യാസ കാംക്ഷികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി ഇതിനെ കാണുന്നത് തെറ്റാണ്. രാഷ്ട്രവ്യവഹാരങ്ങളിൽ പ്രതിലോമത കടന്നുവരുന്നതിന്റെ സൂക്ഷ്മവഴികളിലൊന്ന് എന്നതിനാൽ ഇതിനെ സംസ്ഥാനങ്ങൾ സമഗ്രമായി വിശകലവിധേയമാക്കാതെ വിടുന്നത്തിൽ രാഷ്ട്രീയമായ ശരികേടുണ്ട്.<br />
<br />
സി. ബി. എസ്. ഇ ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. സി. ബി. എസ്. ഇ കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ഒരു സ്ഥാപനമാണ്. ഇന്ത്യയിലെ പല സ്കൂളുകളും ഈ സ്ഥാപനത്തിന്റെ അംഗീകാരത്തെയോടെയാണ് പ്രവർത്തിക്കുന്നത്. (സ്കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്ന ഈ സംവിധാനത്തിന്റെ നൈതികത തന്നെ ചോദ്യംചെയ്യപ്പെടേണ്ടതാണ്. എങ്കിലും ഈ കുറിപ്പിന്റെ വിഷയത്തിൽ പ്രത്യക്ഷമായി അത് ബന്ധപ്പെടുന്നില്ല എന്നതിനാൽ വിടുന്നു.) ബഹുഭൂരിപക്ഷവും സംസ്ഥാന സിലബസുകളിൽ പഠിച്ചുവരുന്ന കുട്ടികൾക്കായി അതുമായി ബന്ധമില്ലാത്ത ഒരു സ്ഥാപനം തുടർപഠനത്തിന് പരീക്ഷ നടത്തുന്നത്തിലെ അസംബന്ധം ആലോചിച്ചുനോക്കു. (തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗംഭീര വിജയം നേടിയ പെൺകുട്ടി നീറ്റ് പരീക്ഷയിൽ തോറ്റുപോവുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തത് ഈ അസംബന്ധം സൃഷ്ടിച്ച ചെറിയൊരു ദുരന്തം മാത്രം.)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwDYE9smnYWU7guHaf2TZ4Tx_I1FNCWrH3rIUwsDMsCf6RCJgorP3MTVgt7qtDEyC5HPgkDWtO9eysHwR1TsfewbevkzZIKAEyxHLfvgZaT_CBvo0PHBGo5L90LjKBGh7Qb1e5WgOGzMOH/s1600/Untitled.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="603" data-original-width="908" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwDYE9smnYWU7guHaf2TZ4Tx_I1FNCWrH3rIUwsDMsCf6RCJgorP3MTVgt7qtDEyC5HPgkDWtO9eysHwR1TsfewbevkzZIKAEyxHLfvgZaT_CBvo0PHBGo5L90LjKBGh7Qb1e5WgOGzMOH/s400/Untitled.jpg" width="400" /></a></div>
<br />
താമസംവിനാ എല്ലാ ബിരുദ പ്രൊഫഷണൽ പഠനങ്ങൾക്കും നീറ്റ് പരീക്ഷ നിർബന്ധമാക്കാനിരിക്കുകയാണ്. ഇത് കുട്ടികളെ സി. ബി. എസ്. ഇ സിലബസിലുള്ള പഠനത്തിലേയ്ക്ക് പോകാൻ നിർബന്ധിതമാകും. അതിനനുബന്ധമായി കൂടുതൽ സി. ബി. എസ്. ഇ സ്കൂളുകൾ ഉണ്ടാവുകയും സംസ്ഥാന പാഠ്യപദ്ധതിയുള്ള സ്കൂളുകൾ നിന്നുപോവുകയും ചെയ്യും. ഈ പ്രവണത ഇപ്പോൾ തന്നെ കാണാനാവുമല്ലോ. പ്രാദേശിക വിദ്യാഭ്യാസത്തെ ഇല്ലാതാക്കി, അതിസൂക്ഷ്മതലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, ഇന്ത്യൻ രാഷ്ട്രീയതയുടെ ആണിക്കല്ലായ വൈവിധ്യദേശീയതയെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇത്.<br />
<br />
സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണദോഷ തലങ്ങളാണ് ഒരു തലമുറയെ നിർണയിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളാതെ ഒരേ പാഠ്യപദ്ധതിയിൽ വളർന്നുവരുന്ന ഒരു കൂട്ടത്തെ മാനിപ്യുലെയ്റ്റ് ചെയ്യാൻ അധികം പ്രയാസമുണ്ടാവില്ല. ഇത് സംസ്കൃതികളുടെ ഹനനത്തിന് ഇടയാക്കും. സി. ബി. എസ്. ഇ യുടെ പാഠ്യപദ്ധതി ഓടിച്ചുനോക്കിയാൽ മനസ്സിലാവും, ഇത്തരമൊരു നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക ദക്ഷിണേന്ത്യൻ സംസ്കാരത്തെയായിരിക്കും എന്ന്. പാർലെമെന്റ് ഇലക്ഷന്റെ സമയം ഒഴിച്ചുനിർത്തിയാൽ മഹാരാഷ്ട്രയ്ക്കു തെക്കോട്ട് ഇന്ത്യ ഉണ്ടെന്ന് ആര്യപുത്രന്മാർ കരുതുന്നില്ല എന്നത് സുവിദമാണല്ലോ. സി. ബി. എസ്. ഇ ഇതിന് അപവാദമല്ല.<br />
<br />
ഐ. ഐ. ടി (IIT), ഐ. എസ്. ഇ. ആർ (ISER), ഐ. ഐ. എഫ്. ടി (IIFT) തുടങ്ങിയ പല സ്ഥാപനങ്ങളും പ്ലസ് ടു / പ്രീ - യൂണിവേഴ്സിറ്റി വിദ്യാഭാസം കഴിഞ്ഞു ദേശീയ തലത്തിൽ പ്രവേശനപരീക്ഷ നടത്തുന്നുണ്ടല്ലോ എന്ന് നീറ്റിന് അനുകൂലമായി പറഞ്ഞുകേട്ടിരുന്നു. ഇവ തമ്മിൽ താരതമ്യമില്ല. കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ്, അതാത് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അവിടെ നടക്കുന്നത്. ഏറ്റവും മിടുക്കരായ, ഏറ്റവും നല്ല റാങ്ക് ലഭിക്കുന്ന കുട്ടികളെ സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കുകയാണ് അവിടെ ചെയ്യുന്നത്. അതായത് 100 സീറ്റുണ്ടെങ്കിൽ 100 വരെ റാങ്ക് ലഭിച്ച കുട്ടികൾ അവിടെ പഠിക്കും (സംവരണംതത്വം കൂടി പാലിച്ച്). എന്നാൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള, വ്യത്യസ്തമായ പാഠ്യപദ്ധതിയുള്ള, വ്യത്യസ്തമായ ഗുണനിലവാരമുള്ള, സ്ഥാപനങ്ങളിലേയ്ക്ക് ഇതുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത കേന്ദ്രഏജൻസി രാജ്യവ്യാപകമായി പരീക്ഷ നടത്തുകയെന്ന യാതൊരു ലോജിക്കുമില്ലാത്ത ഒരു കാര്യമാണ് നീറ്റിൽ സംഭവിക്കുന്നത്. (ഖണ്ഡികയുടെ തുടക്കത്തിൽ സൂചിപ്പിച്ച സ്ഥാപങ്ങളിൽ അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകൾ നടത്തേണ്ടതുണ്ടോ എന്ന സംശയം ബാക്കിയുണ്ട് താനും.)<br />
<br />
മാത്രവുമല്ല നീറ്റ് പൂർണ്ണാർത്ഥത്തിൽ ഒരു പ്രവേശന പരീക്ഷയല്ല. പേര് സൂചിപ്പിക്കുന്നത് പോലെ (NEET - National Eligibility cum Entrance Test) - പ്രാഥമികമായി ഇതൊരു യോഗ്യതാ പരീക്ഷയാണ്. 100 മെഡിക്കൽ സീറ്റ് ഉണ്ടെങ്കിൽ 100 ഏറ്റവും നല്ല വിദ്യാർഥികളെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ അല്ല ഇവിടെ നടക്കുന്നത്. ഈ വർഷം നീറ്റ് പരീക്ഷയെഴുതിയത് ഏതാണ്ട് 11.5 ലക്ഷം വിദ്യാർത്ഥികളാണ്. അതിൽ ഏതാണ്ട് 6.5 ലക്ഷം വിദ്യാർത്ഥികൾ യോഗ്യതനേടി. ഇന്ത്യയിൽ ആകെയുള്ള മെഡിക്കൽ സീറ്റുകൾ ഏതാണ്ട് 65000 മാത്രമാണ്. അതായത് നിലവിലുള്ള സീറ്റുകളുടെ പത്തിരട്ടി വിദ്യാർത്ഥികൾ യോഗ്യത നേടി. അപ്പോൾ ഇതിലെ ഏറ്റവും നല്ല 65000 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കണം - അപ്പോഴാണല്ലോ ഇപ്പറയുന്ന നിലയിലുള്ള വിദ്യാഭ്യാസ നിലവാരം ഉണ്ടാവുന്നത്. എന്നാൽ 6 ലക്ഷം റാങ്കുള്ള വിദ്യാർത്ഥിയും ഇത്തവണ മെഡിക്കൽ അഡ്മിഷൻ നേടിയിട്ടുണ്ട്. അതായത് തന്നെക്കാൾ മെച്ചപ്പെട്ട റാങ്കുള്ള ഏകദേശം 5.5 ലക്ഷം വിദ്യാർത്ഥികളെയും പിന്തള്ളി ആ വിദ്യാർത്ഥി ഇപ്പോൾ മെഡിക്കൽ പഠനം നടത്തുകയാണ്. നീറ്റ്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള ഒറ്റമൂലിയാണെന്നു കരുതി കയ്യടിക്കുന്നർ ഗംഭീര സ്വർഗ്ഗത്തിലാണെന്നേ സാധ്യമായ നല്ല ഭാഷയിൽ പറയാനുള്ളു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFW6r8gf3afnN0JSrHh2Da6qeGd3UoOb6C0UaG8GDypPzG_tGd8vyjlhctL_b_uzBPz_EI4XI0Lp4p06k7haZJNEH5xiPVTKlJgdqSC4n6HRCdDaqhlPVR9sg3a9QlCm8TLSbVsL04KIAR/s1600/students-092.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="415" data-original-width="700" height="236" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFW6r8gf3afnN0JSrHh2Da6qeGd3UoOb6C0UaG8GDypPzG_tGd8vyjlhctL_b_uzBPz_EI4XI0Lp4p06k7haZJNEH5xiPVTKlJgdqSC4n6HRCdDaqhlPVR9sg3a9QlCm8TLSbVsL04KIAR/s400/students-092.jpg" width="400" /></a></div>
<br />
ഇനി, നീറ്റ് കേരളത്തിലെ സ്വാശ്രയക്കൊള്ള അവസാനിപ്പിച്ചു എന്ന വാദമാണ്. ശരിയാണ്, തലവരി വാങ്ങുന്നത് നിന്നിട്ടുണ്ട്. നല്ല കാര്യം. ഇതിനെന്തിനായിരുന്നു നീറ്റ് എന്ന ചെറിയ ചോദ്യം മാത്രമേയുള്ളു. നീറ്റ് എന്ന പരീക്ഷയിലേയ്ക്ക് സ്വാശ്രയ മെഡിക്കൽ കോളേജുകളെ കൊണ്ടുവരുന്നതിനെക്കാളും എത്രയോ ലളിതവും പ്രായോഗികവും നൈതികവുമായിരുന്നു സംസ്ഥാന പ്രവേശനപരീക്ഷയിലേയ്ക്ക് അവയെ കണിശമായി കൊണ്ടുവരുക എന്നത്. ഈ നിലയ്ക്കുള്ള സംസ്ഥാന സർക്കാരുകളുടെ അവശ്യങ്ങളോട് അനുകൂലമായി ഒരിക്കലും പ്രതികരിച്ചിട്ടില്ലാത്ത കോടതി നീറ്റിനോട് കാണിച്ച താല്പര്യം നീതിയുക്തമല്ല - ഇരട്ടത്താപ്പാണ്.<br />
<br />
സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസനയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഏജൻസി ഒരു ദേശീയപരീക്ഷ നടത്തുക, അതിൽ വിജയിച്ച കേരളത്തിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് സംസ്ഥാനത്തിന് കൊടുക്കുക. എന്നിട്ട് ആ ലിസ്റ്റിൽ നിന്ന് കേരളത്തിലെ കോളേജുകളിലേയ്ക്ക് പ്രവേശനം നടത്തുക. ഇതിലെ നീതിരാഹിത്യവും താര്യരാഹിത്യവും എന്തിന് ആത്മാഭിമാനക്ഷതവും മനസ്സിലാക്കാൻ സാധിക്കുന്നില്ലേ കേരള സർക്കാരിന് (മറ്റ് സംസ്ഥാന സർക്കാരുകളുടെ കാര്യം അവർ നോക്കട്ടെ) - സങ്കീർണമായ ഫെഡറൽഘടനയുടെ സൂക്ഷ്മഹനനം മനസ്സിലാക്കാനാവാതെ പോയാലും.<br />
<br />
തങ്ങളെ സംസ്ഥാന പ്രവേശനപരീക്ഷയുടെ പരിധിയിൽ കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ, കഴിഞ്ഞകാലങ്ങളിൽ കോടതിവിധികളിലൂടെ പരിഹസിച്ച് മുന്നോട്ടുപോയ സ്വാശ്രയകോളേജുകൾക്ക് മറ്റൊരു വഴിയിലൂടെ തങ്ങളെ തേടിയെത്തിയ കാവ്യനീതിയുടെ താണ്ഡനമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ആണല്ലോ തീരുമാനം. പക്ഷെ നീറ്റിനെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഘടനയുമായി ബന്ധപ്പെടുത്തി ഇപ്പോൾ നേടിയെന്നു പറയുന്ന സംസ്ഥാന സർക്കാരിന്റെയോ പൊതുജനത്തിന്റെയോ മേൽക്കൈ നിലനിൽക്കത്തക്കതാണെന്ന് കരുതാനാവില്ല. ഒരു ദശാസന്ധിയിൽ വന്നുപെട്ട ആശയക്കുഴപ്പത്തിന്റെ ബാക്കിപത്രമാണത്. സ്വാശ്രയ വിദ്യാഭ്യാസവും നീറ്റും വ്യത്യസ്തമായ രണ്ട് വിഷയങ്ങളാണ്. ഇത് രണ്ടും പ്രതിലോമമാണ് - നീറ്റ് കൂടുതൽ പ്രതിലോമമാണ്.<br />
<br />
ഇതിലൊന്നും പെടാത്ത മറ്റൊരു കൂട്ടമുണ്ട് - കല്പിത സർവ്വകലാശാലകൾ. കൂട്ടത്തിലെ ദൈവങ്ങളാണവ. അവയ്ക്ക് പ്രത്യേകിച്ച് നിയമനിയന്ത്രണങ്ങൾ ഒന്നുമില്ല. നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നും വിദ്യാർഥികളെ എടുക്കണമെങ്കിലും ഫീസ് നിശ്ചയിക്കുന്നത് അവർ തന്നെയാവുകയാൽ റാങ്കിന് ഇവിടെ കാര്യമായ പ്രസക്തിയില്ല. സത്യത്തിൽ ഈ കല്പിതസർവകലാശാലകളുടെ കെമിക്കൽ കോമ്പോസിഷൻ ഇതുവരെ മനസിലാക്കാനായിട്ടില്ല. എന്തായാലും ദൈവികസ്പർശം വേണം ഒരു കല്പിതസർവകലാശാല കുടുംബസ്വത്തായി കിട്ടാൻ - നമ്മുടെ മാതാഅമൃതാനന്ദമയിയെ ഒക്കെപ്പോലെ... <br />
<br />
ഡൽഹി ആസ്ഥാനമായുള്ള സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻ. ജി. ഒ ആണ് നീറ്റ് എന്ന ആശയത്തിന്റെ പിറകിൽ. അതുമായി ബന്ധപ്പെട്ട കേസുകളിൽ കക്ഷിയായി സുപ്രീംകോടതിയിൽ നിന്നും അനുകൂലവിധി സമ്പാദിച്ചതും അവരാണ്. നാലഞ്ച് ഡോക്ടർമാർ ചേർന്ന് തട്ടിക്കൂട്ടിയ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു സർക്കാരിതര സംഘടനയുടെ കുബുദ്ധിയെ, ദേശീയതലത്തിലുള്ള സംവാദങ്ങളൊന്നും കാര്യമായി നടത്താതെ കേന്ദ്രസർക്കാരും തദ്വാരാ സുപ്രീംകോടതിയും അനുവദിച്ചു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വിഷയത്തിലുള്ള അചഞ്ചലമായ താല്പര്യം നിഗൂഢവും സംശയകരവുമാണ്. അവരുടെ വെബ്സൈറ്റിൽ പേരുകാണുന്ന നാലഞ്ച് ഡോക്റ്റർമാരല്ല ഈ വലിയ സംരംഭത്തിന് പിന്നിലെന്ന് ഉറപ്പാണ്.<br />
<br />
ഇതിന്റെ പ്രതിലോമത സംസ്ഥാനങ്ങൾക്ക് മനസ്സിലാവാതെ പോയി എന്നത് പൊതുവെ നമ്മുടെ കക്ഷിരാഷ്ട്രീയം, സൂക്ഷമായ രാഷ്ട്രീയധാരകളെ മനസിലാക്കാൻ കെല്പുള്ളതല്ല എന്ന സംഗതിക്ക് അടിവരയിടുന്നതാണ്. ആദ്യം മുതൽ നീറ്റിനെ നന്നായി എതിർക്കുന്ന സംസ്ഥാനം തമിഴ്നാട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമിഴ്നാടിനോടൊപ്പം ചേർന്ന് നീറ്റിനെതിരായ പ്രക്ഷോഭങ്ങൾ ബലപ്പെടുത്തേണ്ടതായിരുന്നു. ഇതിൽ ഏറ്റവും പെട്ടെന്ന് അടിയറവു പറഞ്ഞത് കേരള സർക്കാരാണ്. മറിച്ച് പ്രതീക്ഷിക്കേണ്ടതില്ല - നമ്മുടെ പൊതുസമൂഹത്തെപ്പോലെ സർക്കാരും മദ്ധ്യവർത്തിത്വത്തിന്റെയും ഉപരിപ്ലവതയുടെയും ആശാന്മാരാണ്.<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com0tag:blogger.com,1999:blog-8572238419922186269.post-80300067541997803002017-05-14T22:02:00.001-07:002017-05-15T21:50:39.920-07:00റൂഹാനിപക്ഷി ചിലച്ച നാൾ...<div dir="ltr" style="text-align: left;" trbidi="on">
ആ യുവതി അതീവസുന്ദരിയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു, ഗർഭിണിയും. വിധിവൈപരീത്യം എന്നുപറയട്ടെ, സ്വയം ഡോക്ടറും കൂടിയായ ആ പെൺകുട്ടി, രോഗനിർണയത്തിന്റെ ഏതാനും ദിവസങ്ങൾക്കകം, അർബുദത്തിന് കീഴടങ്ങുന്നത് ഞാൻ കണ്ടുനിന്നിട്ടുണ്ട്....<br />
<br />
തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള അർബുദ രോഗാശുപത്രിയിൽ എനിക്ക് പോകേണ്ടിവന്നിട്ടുള്ള വളരെക്കുറച്ച് അവസരങ്ങളിൽ ഒന്നായിരുന്നു അത്. വർഷങ്ങൾക്ക് മുൻപാണ് സംഭവം. ഒരു കൂട്ടുകാരൻ വഴിയാണ് ഈ യുവതിയുടെ ഭർത്താവ് എന്നെ ബന്ധപ്പെടുന്നത് - അവർക്ക് അനേകം കുപ്പി രക്തത്തിന്റെ ആവശ്യമുണ്ട്. കോഴിക്കോട്ടെ അതിസമ്പന്നരായ ആളുകളാണ്. എങ്കിലും ഈ സന്ദിഗ്ദ്ധഘട്ടത്തിന്റെ അത്യാവശ്യത്തിൽ തിരുവനന്തപുരത്ത് അവർക്ക് അധികം പരിചയക്കാരെ കണ്ടെത്താനായില്ല. ആ യുവാവ് എല്ലാ ദിവസവും രാവിലെ തന്റെ വലിയ എയർകണ്ടീഷന്റ് കാറുമായി (അത് അക്കാലത്ത് ഒരു ആഡംബരക്കാഴ്ച തന്നെയായിരുന്നു) എന്റെ നാട്ടിലെ കവലയിലെത്തും. ഞാൻ നാലഞ്ച് അരോഗദൃഡഗാത്രരായ രക്തദാതാക്കളെ തയ്യാറാക്കി നിർത്തിയിട്ടുണ്ടാവും. നാട്ടിലെ ചെറുപ്പക്കാർക്ക് ആ കാർയാത്രയും സുഭിക്ഷമായ ഭക്ഷണവും ഒരു പ്രഭാതത്തിന്റെ ആഹ്ലാദം.<br />
<br />
പക്ഷേ ആ കുടുംബത്തിന്റെ സമ്പന്നതയോ എന്റെ നാട്ടുകാരായ ചെറുപ്പക്കാരുടെ രക്തസന്നദ്ധതയോ ആ യുവതിയെ രക്ഷിച്ചില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ മരിച്ചു...<br />
<br />
ഇതിപ്പോൾ ഓർക്കാൻ കാരണം അർബുദരോഗത്തിന്റെ അനുഭവപരിസരം അതിതീവ്രമായി പ്രകാശിപ്പിക്കുന്ന ഒരു പുസ്തകം വായിച്ചുമടക്കിയതിന്റെ വിഷാദത്തിലാണ്. നസീം ബീഗം, അർബുദ ബാധിതയായ തന്റെ അമ്മയുടെ കൂട്ടിരുപ്പുകാരിയായി തുടർന്ന ദിവസങ്ങളുടെ ഉലയ്ക്കുന്ന ഓർമ്മക്കുറിപ്പാണ് 'My Mother Did Not Go Bald' എന്ന പുസ്തകം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6wBiUTT5bZCYUkfcrIwUfsFHMuEhuw1_8UTNLxR0R-x8fl92Oa84nwfIfbyXyHU-_P4L8kmb3Pe2aVJoEudrOZ5rMlVRYTVqtUZda40XYDD00hpBO_Ew3EYUz6C1kBipdC45UCHmvPzt2/s1600/001+%25282%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6wBiUTT5bZCYUkfcrIwUfsFHMuEhuw1_8UTNLxR0R-x8fl92Oa84nwfIfbyXyHU-_P4L8kmb3Pe2aVJoEudrOZ5rMlVRYTVqtUZda40XYDD00hpBO_Ew3EYUz6C1kBipdC45UCHmvPzt2/s400/001+%25282%2529.jpg" width="256" /></a></div>
<br />
ആകസ്മികമായിട്ടാണെങ്കിലും, ഈ പുസ്തകം വായനയ്ക്കെടുക്കുന്നതിനും കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്, ഒരുപക്ഷേ, കുറച്ചൊക്കെ സമാനസ്വഭാവം പറയാവുന്ന മറ്റൊരു പസ്തകം വായിക്കുന്നത്. 'ഓൺ ദ മൂവ് - എ ലൈഫ്', ആത്മകഥയാണെങ്കിലും സാഹിത്യത്തിലെ ആസ്ഥാനഭിഷഗ്വരൻ എന്നറിയപ്പെടുന്ന ഒലിവർ സാക്സിന്റെ ഈ പുസ്തകത്തിലെ നല്ലഭാഗവും നാഡീരോഗങ്ങളുമായും നാഡീശാസ്ത്രവുമായും ബന്ധപ്പെട്ട വിഷയപഠനങ്ങളാൽ നിബിഢമാണ്.<br />
<br />
എങ്കിലും ഈ രണ്ടു പുസ്തകങ്ങളും തമ്മിലുള്ള വ്യത്യാസം, ലേഖകരിൽ ഒരാൾ രോഗത്തിന്റെ രീതിശാസ്ത്രമറിയുന്ന വൈദ്യനും മറ്റൊരാൾ അത്മബന്ധുവിന്റെ രോഗക്കിടക്കയിൽ നിസ്സഹായമായി നിൽക്കുന്ന സാധാരണ വ്യക്തിയും എന്നതാണ്. ഒന്ന് രോഗത്തിന്റെ കാര്യകാരണങ്ങളിലേയ്ക്കുള്ള അന്വേഷണത്തിന്റെ പ്രകാശനമാണെങ്കിൽ അടുത്തത്, നിർണ്ണയിക്കപ്പെട്ട അനിവാര്യതയിലേയ്ക്ക് നടക്കുന്ന രോഗിയുടെ മകൾ കടന്നുപോകുന്ന അനുഭവപരമായ ആകുലതകളുടെ ആവിഷ്ക്കാരമാണ്. പുസ്തകത്തിന്റെ സത്തയിലുള്ള ഈ വ്യത്യാസങ്ങൾ വായനയുടെ തലത്തിൽ തികച്ചും വ്യതിരിക്തമായ അനുഭവപരിസരമാണ് ഉണ്ടാക്കിയെടുക്കുക.<br />
<br />
പ്രമേയം തീക്ഷ്ണമായ സ്വകാര്യാനുഭവമായിരിക്കയാൽ My Mother Did Not Go Bald പ്രകാശിപ്പിക്കുന്ന അത്രയും തീവ്രമായ അനുവാചകാനുഭവം ഹോണ്ടിങ്ങാണ് എന്നുപറയുമ്പോൾ, അനുഭവക്കുറിപ്പുകളിൽ സാധാരണ കാണാറുള്ള, ലളിതവിന്യാസിതമായ വൈകാരികതലമാണ് ഇതിന്റെ രൂപശീലങ്ങൾ എന്ന് തെറ്റിപ്പോവരുത്. എത്ര തീവ്രമോ അത്രയും സമചിത്തതയും അതിവൈകാരികഭ്രംശവും എഴുത്ത് പുലർത്തുന്നു. ചെറുകുറിപ്പുകളുടെ സമാഹാരമായ ഈ ചെറുപുസ്തകത്തിന്റെ രൂപഭദ്രത അടയാളപ്പെടുത്തുന്ന പ്രധാന ശൈലീഘടകം ഈ സമചിത്തതയാണ്. (ഇതിനു വിപരീതമായി വൈകാരികതയുടെ ഒഴുകിപ്പരക്കലാൽ സമ്പുഷ്ടമായ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണകൾ' പോലുള്ള അനുഭവ പുസ്തകങ്ങൾ നമ്മുടെ മദ്ധ്യവർത്തിബന്ധിതമായ ലോപശീലങ്ങളെ വല്ലാതെ ഭ്രമിപ്പിച്ചതുകൊണ്ടാണ് അവ മധുരനാരങ്ങാ പോലെ വിറ്റുപോയത് എന്നുവേണം കരുതാൻ.)<br />
<br />
ആത്മകഥകളിലും അനുഭവകുറിപ്പുകളിലും അന്തർലീനമായിരിക്കുന്ന പരാധീനത വ്യക്തിനിഷ്ഠതയും ആത്മരതിയും തമ്മിലുള്ള നേർത്ത അതിർത്തിയുടെ സന്തുലിതപ്രശ്നമാണ്. വലിയ എഴുത്തുകാർ ഈ വെല്ലുവിളിയെ നേരിടുന്നത് പലപ്പോഴും സുതാര്യവും സർഗാത്മകവുമായ ആത്മപരിഹാസത്തിലൂടെയാണെന്ന് കാണാം. മാർക്വേസിന്റെ ആത്മകഥയും അനുഭവകുറിപ്പുകളും വായിക്കുമ്പോൾ നമുക്കിത് നന്നായി അറിയാൻ സാധിക്കും. പരിഹാസം ലോപകലയാണ്, എന്നാൽ ആത്മപരിഹാസം, നല്ല എഴുത്തുകാർക്ക് അങ്ങനെയല്ല. തന്നെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഈ ലോകത്ത് തന്റെ നിസ്സാരത കൂടി അടയാളപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്ന സത്യബോധത്തിൽ നിന്നാണ് എഴുത്തിലെ ഈ തലം സംഭവിക്കുന്നത്.<br />
<br />
എന്നാൽ My Mother Did Not Go Bald പോലുള്ള ഒരു ആതുരാഖ്യാനത്തിൽ ഇത്തരമൊരു പ്രതലത്തിന്റെ ആവശ്യം വരുന്നില്ല എന്നതാണ് വാസ്തവം. പ്രാഥമികമായി ഇതിൽ എഴുത്തുകാരിയുടെ ആത്മനിഷ്ഠമായ വലിയ വ്യവഹാരങ്ങൾക്ക് സാധ്യതയില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അമ്മയുടെ ജീവിതത്തിലേയ്ക്ക് വളരെ മുറുക്കത്തോടെ ചിന്തകളേയും ആവിഷ്കാരത്തേയും ഒതുക്കിനിർത്തി, ആ പ്രദേശത്തുള്ള തന്റെ ഇടപെടലുകളെ മാത്രം പറയാനും, അതിനുപുറത്തുള്ള വൈയക്തികമായ വിഷയങ്ങളിലേക്ക് വഴിതെറ്റി പോകാതിരിക്കാനുമുള്ള ശക്തമായ ആർജ്ജവം എഴുത്തുകാരി കാണിക്കുന്നുണ്ട്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiutCKa4xkYYDrcZ9F6cTLFiPZUle7CKHeYCcYh6E_qdFJFirX682Y3FWfnp686WKWhkWi9GOh132BjGTyeLQ8ylnseBmlYvCLQxpNW1xgeLZk_zykd47rZmCxxM_EezIQkxW2DyqiwQ__q/s1600/12745527_10209090140996551_8009371670522015637_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiutCKa4xkYYDrcZ9F6cTLFiPZUle7CKHeYCcYh6E_qdFJFirX682Y3FWfnp686WKWhkWi9GOh132BjGTyeLQ8ylnseBmlYvCLQxpNW1xgeLZk_zykd47rZmCxxM_EezIQkxW2DyqiwQ__q/s400/12745527_10209090140996551_8009371670522015637_n.jpg" width="357" /></a></div>
<br />
അമ്മയനുഭവത്തിന്റെ പൊതുവായ വാർപ്പുമാതൃകകളുണ്ട്. പൊതുശീലങ്ങൾ ഉണ്ടാകുന്നത് അനുഭവപരമായ ഇടങ്ങളിൽ നിന്നുതന്നെയാണ്. മാതൃത്വം, സ്നേഹത്യാഗങ്ങളുടെ രൂപകമായി പരിണമിച്ചുവന്നതിലെ ജീവശാസ്ത്രപരം കൂടിയായ ചരിത്രപാഠങ്ങൾ നിരാകരിക്കത്തക്കതല്ല. എന്നാൽ ഒരോ അമ്മയും, വ്യക്തിയും സ്ത്രീയുമാണ് എന്ന കൃത്യമായ മനസ്സിലാക്കലിൽ നിന്നുമാണ് എഴുത്തുകാരി തന്റെ അമ്മയുടെ രോഗകാല ജീവിതം ഈ പുസ്തകത്തിൽ വരയുന്നത്. ഇത്തരത്തിൽ സത്യസന്ധമായിരിക്കുക എന്നതിനെ രണ്ടു തരത്തിലാണ് സമീപിക്കാൻ തോന്നുക: ഒന്ന് ജീവിതത്തെ പ്രതിയും മറ്റൊന്ന് എഴുത്തിനെ പ്രതിയും.<br />
<br />
അമ്മയെന്നോ ഉമ്മയെന്നോ അല്ല, മൂത്ത സഹോദരി എന്ന് അർത്ഥം വരുന്ന 'ഇത്തത്ത' എന്നാണ് എഴുത്തുകാരി അമ്മയെ വിളിക്കുക. അമ്മയെന്ന പൊതു ആലങ്കാരികബിംബത്തിന്റെ ഏകമാനതയെ ഈ സംബോധന സൂക്ഷ്മതലത്തിൽ നിരാകരിക്കുന്നു എന്ന് കാണാം. ആ സംബോധനാപ്രഭവത്തിന്റെ ആകസ്മികത എന്തായാലും, പാഠത്തിന്റെ അന്ത:സത്തയിലേയ്ക്കുള്ള പ്രവേശികയാകുന്നു അത്. ഇത്തത്ത, അമ്മയെന്ന ഉദാത്ത ബിംബനിർമ്മിതിയുടെ അടയാടകൾ അഴിച്ചുവച്ചാണ് ഈ പുസ്തകത്തിൽ നിൽക്കുക എന്നത്, അമ്മ - മകൾ ബന്ധത്തിന്റെ, രോഗാതുരമായ ദുരന്തകാലത്തിന്റെ, തീക്ഷ്ണമായ ആവിഷ്കാരത്തിൽ പതിതപത്രങ്ങൾ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല, ശക്തമായ സത്യാത്മകതയുടെ ആഴം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.<br />
<br />
വ്യവസ്ഥാപിത കുടുംബശീലങ്ങളിൽ, അങ്ങനെയൊക്കെയാണെങ്കിൽ പോലും, പരസ്യമാക്കപ്പെടാതിരിക്കേണ്ട സംഗതികളിലേയ്ക്ക് കടക്കാൻ എഴുത്തുകാരി കാണിക്കുന്ന ധൈര്യം, വിഷയത്തെ അതിവൈകാരികമായി പൊലിപ്പിച്ചെടുക്കാനുള്ള സാധ്യതകളെ മുഴുവൻ റദ്ദുചെയ്യുകയും, പാഠത്തെ ആഴത്തിൽ വിന്യസിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്നു. എത്രയൊക്കെ ആവശ്യപ്പെട്ടിട്ടും, അമ്മയുടെ മരണക്കിടക്കയിൽ എത്താതെപോകുന്ന ഏകമകനും, ഈ ആതുരനേരങ്ങളെ ഗൗരവത്തോടെ കാണാതെപോകുന്ന മറ്റു ചില സഹോദരങ്ങളും ഒക്കെ ചേരുന്ന പതിതകാലത്തിന്റെ പകർപ്പെഴുത്തിലൂടെ കടന്നുപോകുമ്പോൾ അനുവാചകനെ സ്പർശിക്കുക എഴുത്തിലെ രൂപശൈലീനിറങ്ങളല്ല, ആഴമുള്ള അനുഭവസംപ്രേക്ഷണമാണ്.<br />
<br />
അമ്മജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങൾ പറയുന്നില്ല ഈ പുസ്തകം. സമകാല ആഖ്യാനത്തിനിടയ്ക്ക്, സാന്ദർഭികമായി ചെറിയ വിവരണങ്ങളിലൂടെ തന്റെ മാതാവ് കടന്നുപോയ കാലത്തിന്റെ വിസ്തൃതവും സങ്കീർണ്ണവുമായ ഗതിവിഗതികളെ സൂക്ഷ്മമായ അനുഭവമാക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു. ഒരുദാഹരണം പറയാമെങ്കിൽ; ഒരുപക്ഷേ തന്റെ അനിവാര്യമായ വിടപറയലിനെ കുറിച്ച് അപ്പോഴേയ്ക്കും മനസ്സിലാക്കിക്കഴിഞ്ഞിരുന്ന അമ്മ, വർഷങ്ങൾക്ക് മുൻപ്, കാര്യകാരണങ്ങളൊന്നും വ്യക്തമാക്കാതെ സ്വയം ജീവിതം അഴിച്ചുവച്ചുപോയ ഒരു മകളുടെ മുറിയിൽ ചെന്നുനിന്ന് "നീ എന്തിന് എന്നോടിത് ചെയ്തു?" എന്ന് ചോദിക്കുന്നത് എഴുത്തുകാരി കാണുന്നുണ്ട്. ജീവിതത്തിൽ ഉടനീളം അവർ വിമൂകം കടന്നുപോയ തീക്ഷ്ണമായ മനോവ്യഥകളുടെ തരംഗസഞ്ചയങ്ങൾ, അനുവാചകബോധത്തിലേയ്ക്ക് അപ്പാടെ ആവേശിക്കാൻ ഇതുപോലുള്ള ചിതറിയ സന്ദർഭങ്ങൾ ശക്തികാണിക്കുന്നു.<br />
<br />
പൊതുബോധത്തിന്റെ സാമൂഹ്യമൂല്യങ്ങളെ അതേപടി സ്വാംശീകരിക്കുന്ന ഒരാളല്ല എഴുത്തുകാരിയെന്ന സൂചനകൾ വ്യക്തമായും വരികളിൽ നിന്നും വായിക്കിച്ചെടുക്കാം. അതിന്റെ ജനിതകകണ്ണികൾ അമ്മയിലേയ്ക്ക് നീണ്ടെത്തുന്നതിന്റെ അവ്യക്തമായ പരാമർശങ്ങളും കാണാം. സ്ത്രീപാക്ഷികമായ സ്വാതന്ത്ര്യവാഞ്ഛകളെ, വരണ്ടതായി പ്രകാശിപ്പിക്കുന്ന എഴുത്തുരീതി നമ്മുടെ മുഖ്യധാരയിൽ പലപ്പോഴും കണ്ടുമുട്ടാറുണ്ട്.<br />
<br />
എന്നാൽ, പൊതുവേ തന്നിൽ ലീനമായ ആധുനികതാബോധം നൽകിയ ഇൻഹിബിഷൻസ് മാറ്റിവച്ച്, ഒരു പക്ഷിയെ തിരക്കുന്ന സന്ദർഭം എഴുത്തുകാരി കുറിക്കുന്നുണ്ട്. റൂഹാനി എന്ന് എഴുത്തുകാരി പേരുവിളിക്കുന്ന ആ പക്ഷിയുടെ ചിലയ്ക്കൽ മരണത്തെ കൊണ്ടുവരും എന്നൊരു വിശ്വാസമുണ്ടത്രേ. പക്ഷി ചിലയ്ക്കുന്നത് കേൾക്കുമ്പോൾ എഴുത്തുകാരി നടുങ്ങുന്നു. ഇത്തരം വിശ്വാസങ്ങളുടെ യുക്തിരാഹിത്യം അവർക്കറിയാത്തതല്ല. എങ്കിലും, ഒരു മരണം അനിവാര്യമായ നേരത്ത്, ഈ പക്ഷിയുടെ ശബ്ദം അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു. അവർ വിഹ്വലതയോടെ മുറ്റത്തേയ്ക്കിറങ്ങി ആ പക്ഷിയെ, ശബ്ദമെത്താത്ത ദൂരത്തേയ്ക്ക്, ഓടിച്ചുവിടുന്നു.<br />
<br />
എല്ലാ സ്വാതന്ത്ര്യബോധത്തിനും ആധുനികതാബോധത്തിനും അപ്പുറം മനുഷ്യനെ പ്രാകൃത്യബോധത്തിലേക്ക് കടപുഴകിവീഴിക്കുന്ന നേരങ്ങളുണ്ട്. പിന്നീടാലോചിക്കുമ്പോൾ അതിന്റെ ബാലിശത, അത്തരം സന്ദർഭങ്ങളെ പുനരാവിഷ്കരിക്കുന്നതിൽ നിന്നും ഒഴിവാക്കിനിർത്താനുള്ള ത്വരയുണ്ടാക്കും. എഴുത്തിന്റെ പ്രദേശത്ത് നിർജ്ജീവത കടന്നുവരുന്ന വഴികളാണത്. ഇത്തരം ചിത്രീകണങ്ങളുടെ ജൈവതകൊണ്ട്, ആ വരൾച്ചയെ കൃത്യമായി ചികിത്സിരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ എന്നുകാണാം. <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2BzbmfcmLNmrI92UKIwqV7X6WZPtGydvCwakLtwrzKRn7dtiPT4GgeeJjyU85gHj9KehQmwWIjh-cSzDkX3AoknpWMXgdyphA-b20pCpKNSRi6X5eKHo7kXECRga8qJacpsKjWpp9oKmk/s1600/001+%25283%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2BzbmfcmLNmrI92UKIwqV7X6WZPtGydvCwakLtwrzKRn7dtiPT4GgeeJjyU85gHj9KehQmwWIjh-cSzDkX3AoknpWMXgdyphA-b20pCpKNSRi6X5eKHo7kXECRga8qJacpsKjWpp9oKmk/s400/001+%25283%2529.jpg" width="258" /></a></div>
<br />
'A Pathography' എന്ന ഉപശീർഷകത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായിരിക്കുന്നത്. Pathography എന്ന വാക്കും പരികല്പനയും പുതിയതാണ്; തൊണ്ണൂറുകളിൽ മാത്രമാണ് അങ്ങനെയൊരു വാക്ക് ഉപയോഗിച്ചു തുടങ്ങുന്നതെന്ന് ആമുഖത്തിൽ മേതിൽ രാധാകൃഷ്ണൻ പറയുന്നുണ്ട്. 'ആതുരാഖ്യാനം' എന്നോ 'ആതുരാത്മകഥ'യെന്നോ മലയാളത്തിൽ പരാവർത്തം ചെയ്യാവുന്ന ഈ വാക്കിന്റെ വിശദീകരണം ഓക്സ്ഫോർഡ് നിഘണ്ടു നൽകുന്നത് "The study of the life of an individual or the history of a community with regard to the influence of a particular disease or psychological disorder." <span style="background-color: white; color: #2a2a2a; font-family: "noto_serif_devanagari" , "open sans" , sans-serif; font-size: 16px;">എന്നാണ്. വെബ്സ്റ്റർ പക്ഷേ അല്പം വ്യത്യസ്തമായ മറ്റൊരു അർത്ഥമാണ് പറയുന്നത്: "B</span><span style="color: #2a2a2a; font-family: "noto_serif_devanagari" , "open sans" , sans-serif;">iography that focuses on a person's illnesses, misfortunes, or failures." </span><span style="color: #2a2a2a; font-family: "noto_serif_devanagari" , "open sans" , sans-serif;">പല വാക്കുകൾക്കും, അല്പം ചുഴിഞ്ഞാലോചിച്ചാൽ അർത്ഥവ്യാപ്തി വലുതാക്കിയെടുക്കാം എന്നിരിക്കെ ഏതാനും പതിറ്റാണ്ടുകളുടെ പ്രായം മാത്രമുള്ള ഒരു വാക്കിന്റെ നിശ്ചിതാർത്ഥം നഖശിഖാന്തം തിരയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. </span><br />
<span style="color: #2a2a2a; font-family: "noto_serif_devanagari" , "open sans" , sans-serif;"><br /></span>
<span style="color: #2a2a2a; font-family: "noto_serif_devanagari" , "open sans" , sans-serif;">എന്നാൽ ഈ രണ്ട് അർത്ഥങ്ങളേയും പ്രതി, ഈ പുസ്തകം വായിക്കുമ്പോൾ എന്നെ അലട്ടിയ വിഷയം മറ്റൊന്നാണ്. ഒരർത്ഥത്തിൽ 'Study' എന്ന വാക്കും മറ്റൊരർഥത്തിൽ 'Biography' എന്ന വാക്കുമാണ് പ്രാമുഖ്യത്തിൽ വരുന്നത്. എന്നാൽ '</span>My Mother Did Not Go Bald' ഈ രണ്ട് പരികല്പനകളോടും അരുനിൽക്കുന്ന പുസ്തകമാണ് എന്ന് തോന്നുന്നില്ല. എഴുത്തുകാരി തന്റെ അമ്മയുടെ അസുഖത്തെ ഒരു വസ്തുതാപഠനത്തിന്റെ തലത്തിലല്ല സമീപിക്കുന്നത് എന്നത് നിസ്തർക്കം (ഒലിവർ സാക്സിന്റെ പുസ്തകത്തിലെ കെയ്സ് സ്റ്റഡികൾ പക്ഷെ ഈ അർത്ഥത്തോട് അധികം നീതിപുലർത്തുന്നു). അസുഖകാലത്തെ അമ്മയുടെ ജീവചരിത്രമാണോ എഴുത്തുകാരി കരുതിയത് എന്ന ചോദ്യം വന്നാലും, അതങ്ങനെയാവാൻ വഴിയില്ല എന്നുതന്നെയാവും തോന്നുക.<br />
<br />
ഈ പുസ്തകം ആത്മസാന്ദ്രമായ അനുഭവകുറിപ്പാണ്. കലുഷവും വിഷാദാത്മകവുമായ കുറെ ദിവസങ്ങളുടെ നേരെഴുത്ത്. അതിലെ സത്യാത്മകത ഓർമ്മപ്പെടുത്തുക ഉറൂഗ്വൻ സാഹിത്യകാരനായ എദ്വാർദൊ ഗെലിയാനൊയുടെ എഴുത്തിനെ പ്രതിയുള്ള വിചാരമാണ്: എഴുത്തിൽ ഗണങ്ങളില്ല, അനുഭവം മാത്രം!<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com5tag:blogger.com,1999:blog-8572238419922186269.post-12004319234802316792017-03-22T21:50:00.001-07:002017-03-22T21:50:45.518-07:00പ്രോട്ടഗോണിസ്റ്റ് ഇല്ലാത്ത തെയ്യങ്ങളുടെ വീട്<div dir="ltr" style="text-align: left;" trbidi="on">
ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവൽ ഓർമ്മവരും, ചിതറിയ കഥാഭൂമികയെ ഉൾകൊള്ളുന്ന നോവലുകൾ വായിക്കുമ്പോൾ. ഒരുകൂട്ടം കഥാപാത്രങ്ങൾ, ഒരുപാട് ജീവിത സന്ദർഭങ്ങൾ, നാടകീയതകൾ..., ഇത്തരത്തിൽ രൂപപരമായി സങ്കീർണ്ണവും ഛിന്നവുമായി സഞ്ചരിക്കുന്ന ആഖ്യായികകളിലൂടെ കടന്നുപോകുമ്പോൾ എന്തുകൊണ്ടോ എപ്പോഴും ഈ നോവൽ ഓർമ്മയിലേക്ക് വരും. ചുഴിഞ്ഞാൽ, ഒരുപക്ഷെ, ഒരു നായകരൂപത്തെ കണ്ടുകിട്ടിയേക്കുമെങ്കിലും അത്തരം ഏകമാനതയെ ഉടയ്ക്കുന്ന രൂപപരമായ ശിഥിലസർഗാത്മകത ആ നോവലിനുണ്ട്. ചാന്ദിനി സന്തോഷിന്റെ 'House of Oracles' എന്ന ആംഗലേയ നോവൽ വായിക്കുമ്പോഴും ആദ്യം ഓർമ്മയിലേക്ക് വരുന്നത് 'സുന്ദരികളും സുന്ദരന്മാരും' തന്നെയാണ്.<br />
<br />
സ്വാതന്ത്ര്യപൂർവ്വ മലബാറിന്റെ കാലത്തിലൂടെ കടന്നുപോകുന്ന 'സുന്ദരികളും സുന്ദരന്മാരു'മായുള്ള രൂപപരമായ ചെറുചാർച്ച ഒഴിച്ചുനിർത്തിയാൽ 'തെയ്യങ്ങളുടെ വീട്' എം.ടിയൻ നോവൽ പരിസരത്തിന്റെ ഒരു ആംഗലേയ പകർച്ചയാണ്. എം. ടിയുടെ നോവലുകളോട് അടുത്തുവരുന്ന കാലവും അനുഭവവുമാണ് ഈ നോവലും കൈകാര്യം ചെയ്യുന്നത്. പ്രോട്ടഗോണിസ്റ്റുകളുടെ ആത്മരതിയാണ് എം. ടി നോവലുകളുടെ കാതൽ. എം. ടി, നായർ വീടുകളെ കേന്ദ്രമാക്കുമ്പോൾ, ചാന്ദിനിയുടെ നോവൽ പ്രകാശിപ്പിക്കുന്ന കാര്യമായ വ്യത്യാസം, ഇതിൽ ഉത്തരമലബാറിലെ ആഢ്യമായ ഒരു തിയ്യത്തറവാടിനെ പ്രമേയത്തിന്റെ മധ്യത്തിൽ നിർത്തി ഒരുകൂട്ടം ജീവിതങ്ങളെ, ഒറ്റ നായകകഥാപാത്രത്തെ ഒഴിവാക്കി, വ്യവഹരിക്കുന്നു എന്നതാണ്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaxHHZZ7cVT2A2CX-az9HSKjofOw3UspowSyQzTLXzzfnle9cBCmj3BhB-R9pDnYz_Juc_Xt8Vur6jY7_yLTKQT8nwTPTQ_5T53-lsOfTTdg1gJ9ho3FlkkCJt2tGbP559Pqx8SHReD_xe/s1600/14570410_1309592942419263_1627416984607683354_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaxHHZZ7cVT2A2CX-az9HSKjofOw3UspowSyQzTLXzzfnle9cBCmj3BhB-R9pDnYz_Juc_Xt8Vur6jY7_yLTKQT8nwTPTQ_5T53-lsOfTTdg1gJ9ho3FlkkCJt2tGbP559Pqx8SHReD_xe/s400/14570410_1309592942419263_1627416984607683354_n.jpg" width="276" /></a></div>
<br />
അപ്പുണ്ണിയുടേയും ഗോവിന്ദൻകുട്ടിയുടേയും കാലത്താണോ ശിവദാസനും യമുനയും ജീവിച്ചത് എന്ന് ആലോചിച്ചാൽ, ഒരുപക്ഷേ, ഏതാനും വർഷങ്ങൾ കഴിഞ്ഞു ജനിച്ചവരാവാം അവർ എന്ന് തോന്നും. എഴുപതുകളിലാണ് അവരുടെ പുഷ്ടികാലം എന്ന് സൂചിപ്പിക്കുന്ന, നക്സലിസത്തെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും ഒക്കെയുള്ള ചില പരാമർശങ്ങൾ നോവലിൽ അവിടിവിടെ കടന്നുവരുന്നുണ്ട്. എങ്കിലും അനുഭവപരമായ സാമ്യം ഒഴിവാക്കി വായിക്കാനാവില്ല.<br />
<br />
മാണിക്കോത്ത് വീട്, തെയ്യങ്ങൾ ആശ്രിതരായി കഴിയുന്ന പ്രഭുഭവനമാണ്. നോവൽക്കാലത്ത് വീടിന്റെ കാരണവർ ശിവദാസനാണ്. പാരമ്പര്യമായിക്കിട്ടിയ പ്രഭുത്വവും നെയ്ത്തുശാലയും അനിവാര്യമായ സാമൂഹ്യമാറ്റത്തിന്റെ സൂചനയെന്നോണം അയാളുടെ കയ്യിൽ നിന്നും സാവധാനം വഴുതിപ്പോവുകയാണ്. ആ ദശാസന്ധി കൃത്യമായി മനസ്സിലാക്കാനോ, തന്റെ ജീവിതവും പരിസരവും വൈവിധ്യവത്കരിച്ച് അതിനെ മറികടക്കാനോ കെൽപ്പുള്ള വ്യക്തിത്വമല്ല ശിവദാസന്റേത്.<br />
<br />
എന്നാൽ അയാളുടെ ഭാര്യ യമുന ഈ മാറ്റം കൃത്യമായും മൂർത്തമായും മനസ്സിലാക്കുന്നുണ്ട്. നിസ്സഹായത എന്നതിനുപരി ഒരുതരം നിസ്സംഗതയോടെയാണ് അവൾ ഈ ഗതിമാറ്റത്തെ നോക്കിക്കാണുന്നത്. ഒട്ടൊന്ന് നിഗൂഢമായ ഒരു താത്വികതലം യമുനയുടെ ജീവിതത്തിനുണ്ട്. മാണിക്കോത്ത് വീട്ടിലെ നാടകങ്ങളുടെ കാഴ്ചക്കാരിയാണവൾ. ഒരുപക്ഷേ അധികാരമുണ്ടായിരുന്നിട്ടും, അതിനെ നിയന്ത്രിക്കാനോ അതിലിടപെടാനോ അവൾ കാര്യമായൊന്നും ശ്രമിക്കുന്നില്ല. തന്റെ മുന്നിൽ അരങ്ങേറുന്ന ചെറുലോകത്തിന്റെ വ്യഗ്രജീവിതകാമനകളെ അവൾ വിക്ഷോഭങ്ങളില്ലാതെ കണ്ടുനിൽക്കുന്നു, എല്ലാവരും കടന്നുപോകേണ്ടവരാണെന്ന ജ്ഞാനഭാവത്തോടെ...<br />
<br />
സോഷ്യൽഫാബ്രിക്കിന്റെ പരിണാമം ഒരു ചരിത്രപുസ്തകത്തിൽ നിന്നും മനസ്സിലാക്കിയെടുക്കുന്നതിനെക്കാൾ കുറച്ചുകൂടി ജൈവമായി പിടികിട്ടുക സർഗ്ഗരചനകളുടെ അക്കാല സഞ്ചയത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്. ഏത് ഭ്രമാത്മകരചനയും അബോധമായെങ്കിലും ഒരു കാലത്തെ ഉൾപ്പേറുന്നുണ്ട്. ആ കാലത്തിന്റെ സോഷ്യോപൊളിറ്റിക്കൽ തലം അതിന്റെ ചുഴികളിൽ പെട്ടുകിടപ്പുണ്ട്. എം. ടി നോവലുകളുടെ വൈകാരിക വിക്ഷോഭങ്ങൾ അവയെ സവിശേഷയമായ ഒരു വിഭാഗം വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളാക്കുന്നുണ്ട്. എന്നാൽ ഒരു പ്രത്യേക കാലഘട്ടത്തിന്റെ, ഒരു പ്രത്യേക ദേശത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അടരുകളെ ഒഴിവാക്കി അവയ്ക്ക് നിലനിൽപ്പില്ല.<br />
<br />
വടക്കേ മലബാറിലേയ്ക്കുള്ള തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ കടന്നുവരവ് അവിടുത്തെ സാമൂഹ്യഘടനയിൽ ഉണ്ടാക്കിയ ചലനങ്ങൾ 'തെയ്യങ്ങളുടെ വീടി'ൽ ഒരടിയൊഴുക്കായി, പ്രസക്തമായിമാറുന്നുണ്ട്. പുതിയ വരേണ്യവിഭാഗത്തിന്റെ ബിംബമായി, ശിവദാസന്റെ എതിർധ്രുവത്തിൽ ഉയർന്നുവരുന്നത് കുടിയേറ്റക്കാരനായ ജോസഫാണ്. ഇവരുടെ ഇടനിലക്കാരനായി പ്രസന്നവദനനായ ക്രിസ്ത്യൻ പുരോഹിതനും പ്രത്യക്ഷപ്പെടുന്നു. സംഘർഷസാന്ദ്രമാവാതെ തന്റെ സമുദായത്തെ ആ പ്രദേശങ്ങളിൽ നടത്തിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ആ പുരോഹിതന്റെ വൃദ്ധവേഷം സമർഥമായി കൈകാര്യംചെയ്യുന്നതിന്റെ സൂചനകളും നോവലിൽ കാണാം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhx3h1R0jy2q1CWt3No3FIBDUNbX2Ft6MruUY4I6Zx_0XRTM6Og_LaF5Jyk0RpZ1ywWkoc83ByegyyIlPmiEhNaAL6lNIkZ15WU0Oc0gY7ckyuRV__hmZ4l6kqkZPTPO5jmMYubi_-8jylw/s1600/15027436_1341437579234799_8165682758264913152_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="282" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhx3h1R0jy2q1CWt3No3FIBDUNbX2Ft6MruUY4I6Zx_0XRTM6Og_LaF5Jyk0RpZ1ywWkoc83ByegyyIlPmiEhNaAL6lNIkZ15WU0Oc0gY7ckyuRV__hmZ4l6kqkZPTPO5jmMYubi_-8jylw/s400/15027436_1341437579234799_8165682758264913152_n.jpg" width="400" /></a></div>
<br />
സാംസ്കാരികമായ സത്താബലത്തിൽ നിലനിന്ന സാമൂഹികാധീശ്വത്തത്തിന്റെ പിഴുതെടുക്കൽ സംഭവിക്കുകയാണ് അവിടെ. ഭൂസ്വത്ത് നൽകിയ ഉയർച്ചയുടെ അടരുമാത്രമല്ല ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. മതപരവും ജാതീയവുമായ - പരമ്പരാഗതമായി കൈവന്നുപോന്ന ഉദ്ഗതിയുടെ കടപുഴകൽ. മാണിക്കോത്ത് വീടിന്റെ ആശ്രിതരായി കഴിയുന്നവരിൽ, ദൈവപ്പകർച്ചയിലേയ്ക്ക് കയറുന്ന തെയ്യം കെട്ടിയാട്ടക്കാരുമുണ്ട്. പിന്നെ പൊതുജനങ്ങൾ ആരാധനയ്ക്കെത്തുന്ന കുടുംബക്ഷേത്രം, തെയ്യം നടക്കുന്ന ഭവനവുമാണ്. സാമൂഹ്യോൽക്കർഷത്തിന്റെ തലം മാണിക്കോത്ത് വീട്ടിൽ സാധ്യമാക്കിയിരിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് ഇത്തരത്തിലുള്ള സാംസ്കാരികമായ ഘടകങ്ങൾക്കുമുണ്ട്.<br />
<br />
ജോസഫിന്റെ ലോകം വ്യത്യസ്തമാണ്. സാംസ്കാരികമായ സത്തയിൽ നിന്നല്ല അയാളുടെ അധീശത്തമോഹങ്ങൾ. അത് ഏറെക്കൂറെ പൂർണ്ണമായും സാമ്പത്തികമാണ്. മാറിവരുന്ന ക്രമത്തിന്റെ സാമ്പത്തികാനുസാരിയായ സാമൂഹിക നിലപാടുകളും അതിന്റെ രാഷ്ട്രീയവിവക്ഷകളും മനസ്സിലാക്കാനാവാതെ പോകുന്നു ശിവദാസന്. സാംസ്കാരികമൂല്യങ്ങളുടെ അന്തർധാരയുള്ളതിനാൽ മാത്രം നിലനിന്നുപോന്ന മൂലധനത്തിന്റെ ഇടങ്ങളിൽ നിന്നും സാമ്പത്തിക മൂലധനത്തിലേക്കുള്ള സാമൂഹ്യപരിവർത്തനം മനസ്സിലാക്കാനാവാതെ പോയ ഒരു വരേണ്യവിഭാഗത്തിന്റെ ദുരന്തങ്ങൾ ഭാഷാസാഹിത്യം, സിനിമയും, വളരെയധികം കൈകാര്യം ചെയ്തിട്ടുണ്ട്. 'തെയ്യങ്ങളുടെ വീട്' അത് ആംഗലേയ ഭാഷയിൽ ഒന്നുകൂടി പ്രകാശിപ്പിക്കുന്നു.<br />
<br />
ദേശീയബോധം ഉയർത്തിവിട്ട ഉല്പതിഷ്ണത്വത്തിന്റെ ആധുനികോന്മുഖവും മതേതരവുമായ മൂല്യങ്ങൾ എഴുപതുകളിലും നഷ്ടമായിരുന്നില്ല. നമ്മുടെ അക്കാല സർഗ്ഗസാഹിത്യം അതിന് ഏറെക്കൂറെ തെളിവുതരുന്നുണ്ട്. എന്നാൽ അത് വ്യാജമായ ഉപരിപ്ലവതയായിരുന്നു എന്ന് പറയുന്നവരുണ്ട്. അടിസ്ഥാനത്തിൽ നമ്മുടെ മതസ്വത്വബോധവും ജാതീയമായ വരേണ്യ-അവരേണ്യ ബോധവുമൊക്കെ കുടഞ്ഞുകളയാനാവാത്തതിന്റെ പ്രത്യക്ഷവത്കരണമായാണ് സമകാലത്ത് അവ കൂടുതൽ ശക്തിയോടെ മടങ്ങിവന്നതിനു കാരണം എന്നുകരുതുന്ന സാമൂഹ്യവായനയുണ്ട്. അതെന്തായാലും പൊതുവേ ആധുനിക സാഹിത്യം പ്രകാശിപ്പിച്ച പരിസരം അതായിരുന്നില്ല. അത് ഈ നോവലിലും കാണാം. മാണിക്കോത്ത് വീടിന്റെ പിൻഗാമികളായി അവശേഷിക്കുന്ന രണ്ട് സഹോദരങ്ങളും തങ്ങളുടെ മത/ജാതിബോധത്തെ സാംസ്കാരികമായി മാത്രം മനസ്സിലാക്കിയിട്ടുള്ളവരാണ്. ചെറുപ്പക്കാലത്ത് കേരളത്തിന് പുറത്ത് ജീവിച്ചു എന്നത് ഈ ആധുനികോന്മുഖത്വത്തിന് ത്വരകമായിട്ടുണ്ടാവും. ഒരാൾ ബംഗാളിയേയും മറ്റൊരാൾ മംഗലാപുരത്തുകാരിയായ ക്രിസ്ത്യാനിയെയുമാണ് ഇണകളാക്കുന്നത്. വളരെ സ്വാഭാവികമായും, മാണിക്കോത്ത് ഭവനത്തിൽ കോളിളക്കങ്ങൾ ഒന്നും ഉണ്ടാവാതെയുമാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.<br />
<br />
പരിണമിക്കപ്പെട്ടുവരുന്ന സാമൂഹ്യസാഹചര്യത്തിൽ, അനിവാര്യമായ അപ്രസക്തത ഉളവാക്കുന്ന ഗോപ്യമായ ദുരന്തബോധത്തിനൊപ്പം, മാണിക്കോത്ത് വീട്ടിൽ നേരിട്ട് സംഭവിക്കുന്ന മനുഷ്യദുരന്തങ്ങളുടെ തുടർച്ചയുമുണ്ട്. എഴുത്തുകാരിയുടെ സ്ത്രീപക്ഷമായ ആത്മസത്തയുടെ ഭാഗമായാവാം, സ്ത്രീകളായ രണ്ട് കുടുംബാഗംങ്ങളാണ് - നന്ദയും, അവൾക്കു പിന്നിൽ നിശബ്ദമായ ധൈര്യസാന്നിദ്ധ്യമായി യമുനയും - ഇത്തരം അവസരങ്ങളിൽ ഏറെക്കൂറെ സമചിത്തതയോടെ ഇടപെടുന്നതും വലിയ തകർച്ചയിൽ നിന്നും ആ വീടിനെ, ആ സാംസ്കാരിക പരിസരത്തെ, രക്ഷിച്ച് ശുഭസൂചകമായ തുടർച്ചയിലേയ്ക്ക് കൊണ്ടുപോകുന്നതും... <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnrzN36GnWMOilAc4zbvt66T6nqbZ7ywD3DVZPEkjuF8E51EkpW0rqemNUxRFW24p6zIh_qlX3UbzgYRLWIoYnPPjadEZyjvsNEii7GnV5fxhMeekFkR21DRbP6AAkZ546TEfBc_qDjx14/s1600/Puliyooru_Kaali_-_Thamburatti_Theyyam.JPG" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" height="291" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnrzN36GnWMOilAc4zbvt66T6nqbZ7ywD3DVZPEkjuF8E51EkpW0rqemNUxRFW24p6zIh_qlX3UbzgYRLWIoYnPPjadEZyjvsNEii7GnV5fxhMeekFkR21DRbP6AAkZ546TEfBc_qDjx14/s400/Puliyooru_Kaali_-_Thamburatti_Theyyam.JPG" width="400" /></a></div>
<br />
ഒരു വായനക്കാരന് തന്റെ ജീവിതകാലയളവിൽ എത്ര നോവലുകൾ വായിക്കാൻ സാധിക്കും? അത് തികച്ചും വൈയക്തികമായ ഒരു ചോദ്യമാവും. ഫെയ്സ്ബുക്കിലും മറ്റും പല പരിചയക്കാരും വായിച്ച പുസ്തകങ്ങളുടെ വാർഷിക കണക്കെടുപ്പ് കാണുമ്പോൾ ഞാൻ ഞെട്ടിപ്പോവാറുണ്ട്. വളരെ വിപുലമായ രീതിയിലാണ് വായന നടക്കുന്നത്. ആ നിലയ്ക്ക്, എന്റെ വായന വളരെ പരിമിതമാണ്. പ്രത്യേകിച്ച് ഫിക്ഷൻ വായന. അതിനാൽ മാത്രമല്ല, നല്ല പുസ്തകം, മോശം പുസ്തകം എന്ന നിലയ്ക്കൊന്നും ഇപ്പോൾ വായനയെ സമീപിക്കാറില്ല. വലിയ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ നടത്തി വായനയെ ക്രമപ്പെടുത്തിയിട്ടുമില്ല.<br />
<br />
അങ്ങനെയാണെങ്കിലും 'മനുഷ്യന്റെ കഥപറയുന്ന' ഫിക്ഷൻ, ഇന്നെന്റെ വായനാരാജ്യത്ത് വല്ലാതെ പ്രലോഭിപ്പിക്കുന്ന കൊടുമുടിയല്ല. വാസ്തവികതയുടെ ചിത്രീകരണമാണത്. ജനനം - ജീവിതം - മരണം, ഈ 'യാഥാർത്ഥ്യ'ങ്ങളിൽ മഗ്നമായിരിക്കുന്ന, അവയെ മാറിയും തിരിഞ്ഞും ഉപയുക്തമാക്കുന്ന എഴുത്തിന്റെ വ്യവഹാരമേഖല. എല്ലാ ദിവസവും വൈകുന്നേരം നഗരപാതയിലൂടെ, സിറ്റി ബസ്സിൽ, ജോലികഴിഞ്ഞു മടങ്ങുന്ന ഗുമസ്തന്റെ കാഴ്ചപോലെയാണത്. നഗരനിരത്തിലൂടെ പോകുന്ന മനുഷ്യർ തീർച്ചയായും ഇന്നലെ അതുവഴി നടന്നവർ അല്ല. അവരോരുത്തരും വൈവിധ്യങ്ങളുടെ തുരുത്തുകളാണ്. പക്ഷേ, ഗുമസ്തന്റെ തളർന്ന ജാലകനോട്ടത്തിൽ അത് എന്നും കാണുന്ന വിരസമായ കാഴ്ചമാത്രം. ആ ഏകമാനതയുടെ ഭാരത്തിലാണ് അയാൾ വൃദ്ധനാവുക. എനിക്കത്തരം 'മനുഷ്യഗാഥ'കളോട് പരാതിയൊന്നുമില്ല; കലാസാന്ദ്രമായ, അതിലുപരി വാസ്തവികതയുടെ അതിർത്തികളോട് കലഹിക്കുന്ന, ചില വായനകൾ സാധ്യമാക്കുന്ന, ഇന്ദ്രിയങ്ങൾക്ക് ലഹരിനൽകുന്ന അതീന്ദ്രിയമായ ഉണർച്ചകളിലേയ്ക്ക് കൊണ്ടുപോകാൻ അവയ്ക്കാവുന്നില്ല എന്നുമാത്രം. ഇന്ന് എഴുതപ്പെടുന്ന ബഹുഭൂരിപക്ഷം നോവലുകളും, ഏറ്റവും പുരസ്കൃതമായവകൾ പോലും, 'കഥപറയുന്ന' നോവലുകളാണ്; 'തെയ്യങ്ങളുടെ വീടും' വ്യത്യസ്തമല്ല.<br />
൦൦ </div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com2tag:blogger.com,1999:blog-8572238419922186269.post-28977073616526953152017-01-07T21:32:00.002-08:002017-01-09T00:10:46.785-08:00ഹൈ-ഫിഡിലിറ്റി കാട്ടിൽ മേയുന്ന ഗ്രാമൊഫോൺ ജീവി<div dir="ltr" style="text-align: left;" trbidi="on">
'പേർഷ്യ'യിൽ നിന്നുള്ള വസ്തുക്കൾക്ക് മറ്റൊരു പകിട്ടായിരുന്നു. അത്തരം സമ്മാനങ്ങളിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് വലിയ ഒരു ടേപ് റിക്കോർഡർ. ഞങ്ങളുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, ചേട്ടന്മാരുടെ ഒരു കൂട്ടുകാരൻ, വളരെ ചെറുപ്പത്തിൽ ഗൾഫിലേയ്ക്ക് പോവുകയും, അവധിക്കു വന്നപ്പോൾ സമ്മാനമായി തരുകയും ചെയ്തതാണ് ആ പാനസോണിക് ടേപ് റിക്കോർഡർ. അന്ന് ഗൾഫിൽ നിന്ന് ടേപ് റിക്കോർഡറുകൾ കേരളത്തിലേയ്ക്ക് എത്തിത്തുടങ്ങുന്ന കാലമാണ്. സാധാരണ കണ്ടുവന്നിരുന്ന മേശപ്പുറത്ത് നേരെനിർത്തുന്ന, രണ്ടു വശങ്ങളിലുമായി രണ്ടു സ്പീക്കറുകൾ വൃത്തത്തിലുള്ള, ഇരട്ട കാസറ്റ് ടേപ്പ് റിക്കോർഡറുകളിൽ നിന്നും തുലോം വ്യത്യസ്തമായ ഒന്നായിരുന്നു അത്. ഒരു സ്യൂട് കെയ്സിന്റെ വലിപ്പവും രൂപവും നിറവുമായിരുന്നു അതിന്. നല്ല വിലയുള്ള ഒന്നായിരുന്നിരിക്കണം അതെന്ന് ഉറപ്പ്.<br />
<br />
അത് മേശപ്പുറത്ത് സ്യൂട്ട് കെയ്സ് വയ്ക്കുന്നതുപോലെ കിടത്തിവയ്ക്കണം. തുറക്കുമ്പോൾ അത്ഭുതകരമായ സംഗതികളായിരുന്നു പ്രത്യക്ഷപ്പെടുക. തുറന്നുവയ്ക്കുന്ന മുകൾഭാഗം ഇളം ചുമപ്പുനിറത്തിലുള്ള രണ്ടു സ്പീക്കറുകളായിരുന്നു. വേണമെങ്കിൽ അവ ഊരിമാറ്റി ദൂരേയ്ക്ക് വച്ച്, അക്കാലത്ത് തികച്ചും അന്യമായിരുന്ന സറൗണ്ട് സ്റ്റീരിയോ ശബ്ദവിന്യാസം സാധ്യമാക്കുകയും ചെയ്യാമായിരുന്നു. മറ്റേ പകുതിയാണ് മുഖ്യഭാഗം. ഇരട്ട കാസറ്റ് റിക്കോർഡറും റേഡിയോയും കൂടാതെ ഗ്രാമൊഫോൺ റിക്കോർഡ് പ്ലെയറും ഉണ്ടായിരുന്നു (കോളാമ്പിയില്ലാതെ) അതിൽ.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD2oJzTylCl4tEcLWHLg3gsPa4CYmiRFviaEGkUBHjDrSkKW_NP4yz58Pg9oezH8AwMJJ5_NVzYq9I5LhOwSjLvexgmO1t1QZD-R9KpXyc68Ulqf6QrZD507AMoyZ9R9LUeg3_FLm9g5Iu/s1600/Lantz+SCRP8+Stereo+Inside.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="379" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD2oJzTylCl4tEcLWHLg3gsPa4CYmiRFviaEGkUBHjDrSkKW_NP4yz58Pg9oezH8AwMJJ5_NVzYq9I5LhOwSjLvexgmO1t1QZD-R9KpXyc68Ulqf6QrZD507AMoyZ9R9LUeg3_FLm9g5Iu/s400/Lantz+SCRP8+Stereo+Inside.png" width="400" /></a></div>
<br />
അദ്ദേഹം തന്നെ കൊണ്ടുവന്ന ഒന്നുരണ്ട് വിനൈൽ ഡിസ്ക്കുകളാണ് ആകെയുണ്ടായിരുന്നത്. അവയൊക്കെ ക്രിസ്തീയ ഭക്തിഗാനങ്ങളായിരുന്നു. 'സ്നാപകയോഹന്നാൻ' എന്ന സിനിമയിൽ യേശുദാസും പി. ലീലയും കമുകറയും എസ്. ജാനകിയും പാടിയ പാട്ടുകളായിരുന്നു പ്രധാനമായും അവയെന്ന് പിൽകാലത്ത് ഞാൻ മനസ്സിലാക്കിയിരുന്നു<br />
<br />
പള്ളിപ്പെരുന്നാളിനും വായനശാല വാർഷികത്തിനുമൊക്കെ തെങ്ങിന്റെ മണ്ടയിൽ ഉയർത്തിക്കെട്ടിയ കോളാമ്പിയിൽ നിന്നും ഗ്രാമത്തെ മുഖരിതമാക്കുന്ന പാട്ടുകളും, മോണോ സ്പീക്കർ റേഡിയോയിൽ നിന്നും വന്നിരുന്ന ചലച്ചിത്ര/ലളിത ഗാനങ്ങളുമാണ് അതുവരെയുണ്ടായിരുന്ന സംഗീതാനുഭവം.<br />
<br />
എന്നാൽ ഈ ഗ്രാമൊഫോൺ റിക്കോർഡ് പ്ലെയർ, പാട്ടുകേൾക്കൽ എന്ന എന്റെ അനുഭവത്തെ തലകീഴ് മറിച്ചുകളഞ്ഞു. സ്ഥൂലാനുഭവത്തിൽ നിന്നും സൂക്ഷാനുഭവത്തിലേയ്ക്ക് സംഗീതം പരിവർത്തിക്കപ്പെട്ടു, പരസ്യത്തിൽ നിന്നും സ്വകാര്യത്തിലേയ്ക്ക്.<br />
<br />
സാങ്കേതികത ഒരു അനുഭവമാവുകയായിരുന്നു. ശബ്ദത്തിന്റെ കുഞ്ഞുതരിമ്പുകൾ വരെ ശ്രവ്യശ്രദ്ധമായി. കറുത്ത വിനൈൽ ഡിസ്കിന്റെ സൂക്ഷ്മവൃത്തങ്ങളിൽ ഒരു പൊടിവീണാൽ ആ കുഞ്ഞുവജ്രസൂചി അതിന്റെ കിരുകിരുശബ്ദം പോലും പിടിച്ചെടുത്തു. അനുഭവത്തെ സൂക്ഷമാക്കുക എന്ന അതീവ സങ്കീർണമായ പ്രക്രിയ സാങ്കേതികത സാധ്യമാക്കുകയായിരുന്നു. അനുഭവം ഉളവാക്കുന്ന അനുഭൂതിയെ അതിസൂക്ഷമമാക്കാൻ ഒരു യന്ത്രം എങ്ങനെ ഇടപെടുന്നു എന്നതിന്റെ പ്രത്യക്ഷതയായിരുന്നു എന്റെ ആ സ്നാനപ്പെടൽ.<br />
<br />
എങ്കിലും സ്കൂൾ പഠനകാലത്ത് ഞാൻ സ്ഥിരമായി വീട്ടിൽ താമസിച്ചിരുന്നില്ല എന്നതിനാൽ പ്രിഡിഗ്രിയുടെ രണ്ടു വർഷമാണ് ഈ ടേപ് റിക്കോർഡർ ജീവിതത്തിന്റെ ഭാഗമാവുന്നത്. അപ്പോഴേയ്ക്കും വിനൈൽ ഡിസ്ക് പ്ലെയറുകളുടെ കാലം ഏറെക്കൂറെ കഴിഞ്ഞിരുന്നു - ഡിസ്കുകൾ കിട്ടാൻ പ്രയാസമായി. മറിച്ച് കാസറ്റുകളുടെ കാര്യത്തിലാണെങ്കിൽ അപ്പോഴേയ്ക്കും ലഭ്യത വർദ്ധിച്ചു. മാത്രവുമല്ല എനിക്ക് കുറച്ചൊക്കെ കാസറ്റുകൾ വാങ്ങാൻ പറ്റുന്ന ഒരു സാഹചര്യവുമുണ്ടായി.<br />
<br />
കാസറ്റുകളുടെ കാലത്ത് പ്രൊഫെഷണൽ റിക്കോർഡിങ്ങ് സംവിധാനങ്ങൾ വിപുലപ്പെട്ടിരിക്കണം. അതിന്റെ മെച്ചം കാസറ്റുകൾ സ്റ്റീരിയോയിൽ കേൾക്കുമ്പോഴുണ്ടാകുന്ന ശബ്ദവ്യക്തതയിൽ അനുഭവിക്കാൻ സാധിച്ചിരുന്നുവെങ്കിലും, കാസറ്റ് ടെക്നോളജി, അതിനു മുൻപുണ്ടായിരുന്ന വിനൈൽ റെക്കോഡിന്റെ സാങ്കേതികതയോളം സൂക്ഷ്മതയുള്ളതായിരുന്നോ എന്ന് സംശയമുണ്ട് (സാങ്കേതിക പരിജ്ഞാനിയുടെ അഭിപ്രായമല്ല, സംഗീതം കേൾക്കുന്നതിൽ നിന്നുള്ള തോന്നലാണ്). ഇവിടെ റെക്കോഡിങ്ങ് ടെക്നോളജിയിലെ വളർച്ച സ്വാംശീകരിക്കപ്പെട്ടത് ശബ്ദത്തിന്റെ സൂക്ഷ്മപ്രകാശനം സാധ്യമാവുന്ന വിനൈൽ റിക്കോഡുകളിലേയ്ക്കല്ല, അത്രയും സൂക്ഷ്മത സാധ്യമല്ലാത്ത കാസറ്റുകളിലേയ്ക്കാണ്.<br />
<br />
ഇക്കാലത്താണ് തരംഗിണി സ്റ്റുഡിയോയിൽ നിന്നും 'ഉത്രാടപൂനിലാവും' 'കടലിന്നഗാധത'യുമൊക്കെ കൗമാരത്തിന്റെ കാല്പനികനിറങ്ങൾ പൂശി എന്റെ പ്രണായരാവുകളെ തഴുകിയത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvT2LGleJdIvVWj3H9Zv5BSl-GxQNPDk9Rc_8nVX6FcTvUFGpgPhqQOtPBXVbbb-6aw5BKXzsh-y-fdY2_96JTrYLnlFtlFVg0wanDPQBhHpcO6fWG2Hhesjgb_uI3uR0s14CI-fcGQo3n/s1600/2em39le.jpg" imageanchor="1"><img border="0" height="377" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvT2LGleJdIvVWj3H9Zv5BSl-GxQNPDk9Rc_8nVX6FcTvUFGpgPhqQOtPBXVbbb-6aw5BKXzsh-y-fdY2_96JTrYLnlFtlFVg0wanDPQBhHpcO6fWG2Hhesjgb_uI3uR0s14CI-fcGQo3n/s400/2em39le.jpg" width="400" /></a></div>
<br />
കാസറ്റ് സാധ്യമാക്കിയ വിപ്ലവം അത് കുറച്ചേറെ പാട്ടുകൾ ഒരു ചെറിയ സംഗതിയിൽ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉണ്ടാക്കുകയും, റെക്കോർഡ് പ്ലെയർ ഉള്ള ആർക്കും ശബ്ദവീചികൾ റെക്കോർഡ് ചെയ്തു സൂക്ഷിക്കാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശബ്ദസാങ്കേതികതയുടെ ആ വശത്തെ അത് വളരെയധികം ജനകീയമാക്കി.<br />
<br />
ജനകീയമാവുക എന്നതിൽ ഗുണലോപം സംഭവിക്കുക എന്ന ഘടകം അന്തർലീനമായിരിക്കുന്നു.<br />
<br />
കാസറ്റ് യുഗത്തിലെ വലിയൊരു വ്യതിയാനം സംഭവിക്കുന്നത് ഹെഡ്ഫോണുകളുടെ വരവോടെയാണ്. വാൿമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചെറിയ പ്ലെയറുകളുടെ ഒപ്പമാണ് ഹെഡ്ഫോണുകൾ വ്യാപകമാവാൻ തുടങ്ങിയത്. അതൊരു വലിയ മാറ്റം തന്നെയായിരുന്നു. കാസറ്റിൽ നിന്നുള്ള സ്റ്റീരിയോ ശബ്ദവീചികളെ കർണ്ണപുടത്തിലേയ്ക്ക് നേരിട്ടെത്തിക്കുക മാത്രമല്ല ഹെഡ്ഫോണുകൾ ചെയ്തത്, അലോസരമുണ്ടാക്കുന്ന പരിസരശബ്ദങ്ങളെ അത് ഏറെക്കൂടെ ചെവിക്കു പുറത്തുനിർത്തുകയും ചെയ്തു. ശബ്ദം, രണ്ടു ചെവികളിലേയ്ക്കും വെവ്വേറെ എത്താൻ തുടങ്ങിയപ്പോൾ സ്റ്റീരിയോ ഇഫക്ടിന്റെ മാസ്മരികത കുറച്ചുകൂടി അനുഭവവേദ്യമായി.<br />
<br />
ഗൾഫിൽ നിന്നും ടേപ്പ് റിക്കോർഡറുകളോടൊപ്പം എത്തിയിരുന്ന ബോണി-എമ്മിൽ നിന്നും അബ്ബയിൽ നിന്നും കടന്ന്, നമ്മുടെ കാസറ്റ് പീടികകളിൽ തന്നെ മൈക്കൽ ജാക്സണും മഡോണയും സ്റ്റീവി വണ്ടറും ട്രേസി ചാപ്മാനും ജോർജ്ജ് മൈക്കലും ഒക്കെ എത്തുന്നത് അക്കാലത്താണ്...<br />
<br />
ഇംഗ്ലണ്ടിൽ നിന്നും വന്ന ബന്ധു സമ്മാനിച്ച ഒരു കറുത്ത വാൿമാൻ കുറച്ചുകാലം എന്റെ കയ്യിലുണ്ടായിരുന്നത് ഓർക്കുന്നു. എങ്കിലും ബിരുദകാലത്ത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ, മുകളിൽ പറഞ്ഞ ആ സംഗീതലോകത്ത് മഗ്നമാവുന്നത് സുഹൃത്തുക്കളിൽ നിന്നും കടംകൊണ്ട വാൿമാനുകളിൽ കൂടിയാണ്.<br />
<br />
വാൿമാൻ കാലത്തെ, സംഗീതത്തെ പ്രതിയുണ്ടായ വിപ്ലവം വാൿമാനല്ല, ഹെഡ്ഫോണാണ്. <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgb0Prf-acJPEJJdTnSv418fgjRl5RoRE3RSuYqSWDFuMo6a02xDOceXM2NtQAOs-lqrTM9Zo2LbybhUReG6kAqRFDTZakn3G1Ep2Ex4ZYnjijAKtpy0khyWxsHBf9oxBilY9HZWrVA4Aac/s1600/1ac04d3ac8e30479fcd43493e686f526.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="258" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgb0Prf-acJPEJJdTnSv418fgjRl5RoRE3RSuYqSWDFuMo6a02xDOceXM2NtQAOs-lqrTM9Zo2LbybhUReG6kAqRFDTZakn3G1Ep2Ex4ZYnjijAKtpy0khyWxsHBf9oxBilY9HZWrVA4Aac/s400/1ac04d3ac8e30479fcd43493e686f526.jpg" width="400" /></a></div>
<br />
പക്ഷേ, കാസറ്റ് എന്ന ടെക്നോളജി അവിടെവച്ച് അവസാനിച്ചു എന്നുവേണം കരുതാൻ. തുടർച്ചയുണ്ടായത് ഗ്രാമൊഫോൺ ഡിസ്കുകൾക്കാണ് - കോംപാക്ട് ഡിസ്കുകളായി അവ ഡിജിറ്റൽ സാങ്കേതികതയുടെ കാലത്ത് രൂപപരിണാമം നേടി (ഇതൊരു അനുഭവപരമായ നിരീക്ഷണം മാത്രമാണ് - ഗ്രാമൊഫോൺ ഡിസ്കുകളുടെയും കോംപാക്ട് ഡിസ്കുകളുടെയും സാങ്കേതികത തുലോം വ്യത്യസ്ഥമത്രേ). പക്ഷെ കാസറ്റ് ഈ പരിണാമചിത്രത്തിൽ എവിടെയും വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.<br />
<br />
ലോകത്തിന്റെ എല്ലാ ഭാഗത്തും സംഗീതപ്രേമികളുടെ ഇടയ്ക്ക് ഇന്നും തുടരുന്ന യുദ്ധമാണ്, വിനൈൽ ഡിസ്കുകളാണോ കോംപാക്ട് ഡിസ്കുകളാണോ ശബ്ദശുദ്ധതയുടെ കാര്യത്തിൽ മുന്നിൽ എന്നത്. ഇത് അനുഭവപരമായ ഒരു തർക്കമാണ് - ടെക്നോളജിക്ക് ഈ തർക്കത്തിൽ വലിയ റോളില്ല എന്നതാണ് സത്യം. സാങ്കേതികമായി നോക്കിയാൽ ശബ്ദവിന്യാസത്തിന്റെ കാര്യത്തിൽ ഡിജിറ്റൽ ടെക്നോളജി മുന്നിലത്രേ. എന്നാൽ ഫ്രാൻസിസ് ഫുകുയാമയെ പോലുള്ള എഴുത്തുകാർ വിനൈൽ ഡിസ്കിന്റെ ആരാധകരായി തുടരുന്നു.<br />
<br />
എന്തായാലും സാങ്കേതികതയിൽ മാത്രമായി നിർത്തി വ്യവഹരിക്കാനാവില്ല കലയെ എന്നതാവും അതിന്റെ അടിസ്ഥാനം. വ്യക്തിനിഷ്ഠമായ കാലവും ഇവിടെ പ്രസക്തമാണ്. ഫുകുയാമയുടെ കാര്യം ഉറപ്പില്ലാത്തതിനാൽ എന്റെ കാര്യം ഉദാഹരിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ വിനൈൽ ഡിസ്ക് സാങ്കേതികതയിലൂടെ ഞാൻ സംഗീതത്തിന്റെ വിവരണാതീതമായ അനുഭവവിതാനത്തിലേയ്ക്ക് സ്നാനപ്പെടുകയായിരുന്നു. അന്ന് ഞാൻ കുട്ടിയാണ്; അനുഭവങ്ങൾ തീവ്രമായി സ്വാംശീകരിക്കപ്പെടും. കലയുടെ വീചികൾ നമ്മളെ കടപുഴകിക്കളയും. ആദ്യത്തെ രതിയനുഭവം പോലെ സവിശേഷവും അനേക തവണ സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ ഒന്നാണത്. ആ പടി നമ്മൾ കയറിക്കഴിഞ്ഞു. തുടർന്നുള്ള പടവുകളുടെ കയറ്റത്തിൽ ആദ്യം തോന്നിയ, വെളിപാട് സമാനമായ തീക്ഷ്ണലഹരി പിന്നീട് ലഭ്യമാവുകയില്ല; തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവതലത്തിലേയ്ക്ക് ഉയർത്തപ്പെടുന്നതുവരെ. സാങ്കേതികതയുടെ കണക്കുകൾ വച്ച് എത്രയൊക്കെ വാദിച്ചാലും ഫുകുയാമയെ പോലെ ഞാനും വിനൈൽ ഡിഡിസ്കിന്റെ ശബ്ദശുദ്ധതയിൽ അഭിരമിക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ഇത്തരം വൈയക്തികമായ തലങ്ങൾ അതിലുള്ളതുകൊണ്ടാവാം.<br />
<br />
ഗൾഫിലെത്തിയപ്പോൾ ആദ്യം വാങ്ങിയ ഇലട്രോണിക്സ് വീട്ടുപകരണങ്ങളുടെ ഒപ്പം ഒരു സിഡിപ്ലെയറും ഞാൻ സംഘടിപ്പിച്ചു. അഞ്ചു സിഡികളും രണ്ട് കാസറ്റുകളും ഇടാൻ സാധിക്കുന്ന പാനസോണിക്കിന്റെ മലേഷ്യൻ മെയ്ക്ക് യന്ത്രമായിരുന്നു അത്. അന്നും പക്ഷേ സിഡിയെക്കാൾ കൂടുതൽ ഉപയുക്തമായത് കാസറ്റാണ് എന്നതാണ് വാസ്തവം. കാരണം എനിക്കാവശ്യമായ സംഗീതം സിഡികളിൽ ലഭ്യമല്ലായിരുന്നു എന്നതും, വിദേശ സിഡികളുടെ ഒറിജിനലുകൾക്ക് എനിക്ക് താങ്ങാനാവാത്ത വിലയായിരുന്നു എന്നതുമാണ്. കാശുപയോഗത്തിന്റെ മുൻഗണന അക്കാലത്ത് വളരെ പ്രസക്തമായിരുന്നു - കാസറ്റുകൾ പോലും പല സ്ഥലങ്ങളിൽ നിന്നും സംഘടിപ്പിച്ച് എനിക്ക് വേണ്ട പാട്ടുകൾ മാത്രം റെക്കോർഡുചെയ്ത് എടുക്കുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ശബ്ദസുതാര്യതയുടെ ക്വാളിറ്റിറ്റീവ് തലം അവയിൽ ഒട്ടുമുണ്ടായിരുന്നില്ല.<br />
<br />
എങ്കിലും ഒരു സംഭവം ഇപ്പോഴും ഓർക്കുന്നു; അക്കാലത്ത് ഞാൻ ഒരു സോമാലിയൻ സഹപ്രവർത്തകന്റെ ഒപ്പമാണ്, അയാളുടെ വാൻ മാതിരിയുള്ള ഒരു വലിയ വാഹനത്തിൽ, ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. സഹയാത്രികരായി ഒന്നുരണ്ട് ഉത്തരേന്ത്യക്കാരും പാകിസ്ഥാനികളും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ യാത്രാവേളകളിൽ തന്റെ കയ്യിലുള്ള ഒന്നുരണ്ട് ഹിന്ദി സിനിമാഗാന കാസറ്റുകൾ ഇട്ട് സോമാലിയക്കാരൻ ഞങ്ങളുടെ യാത്രകളെ ഉല്ലാസഭരിതമാക്കാൻ നോക്കിയെങ്കിലും താമസംവിനാ അവയുടെ നിത്യോപയോഗം വിരസതയുളവാക്കി. അപ്പോഴാണ് എന്റെ, ഞാൻ തന്നെ തിരഞ്ഞെടുത്ത ഹിന്ദി സിനിമാഗാനങ്ങളുടെ ഒരു സഞ്ചയം, മറ്റൊരു കാസറ്റിലാക്കി അദ്ദേഹത്തിന് കൊടുക്കുന്നത്. വണ്ടിയിൽ അതൊരു ഇൻസ്റ്റന്റ് ഹിറ്റായി. പിന്നീട് എന്റെ കയ്യിലുണ്ടായിരുന്ന മറ്റ് ഹിന്ദി സിനിമാപാട്ടുകളും ഗസലുകളും ഒക്കെ റെക്കോർഡുചെയ്ത് കൊടുക്കുകയും ഞങ്ങളുടെ യാത്രകൾ സംഗീതസാന്ദ്രമാവുകയും ചെയ്തു. മാത്രവുമല്ല സഹയാത്രികർ ആ കാസറ്റുകൾ കടംവാങ്ങി റീ-റിക്കോർഡുചെയ്ത് സ്വന്തമാക്കുകയും ആ കളക്ഷനുകൾ പലയിടങ്ങളിലും വ്യാപരിക്കുകയും ചെയ്തു. പരസ്യമായി, ഒരു സംഗീതാസ്വാദകനായി ഞാൻ അറിയപ്പെടുകയും അതിന്റെ പേരിൽ ഒരല്പം പരിഗണലഭിക്കുകയും ചെയ്ത ജീവിതത്തിലെ ഏക സന്ദർഭം അതാണെന്ന് ഇപ്പോൾ ഓർക്കുന്നു. <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_7NLQJuuWLN8mFEVF1j2rZZ7dR642oqyGCSJwUvn6v8LY7Iw6mmn2xE3G0nuo83Ml6RH8fbgqPved75I8OSjIn0fUAtXYrtpU6jBiIjZcry5ou9xgJSOiubQHaEQGTxT0lWwbB0MjD5-E/s1600/au_audio_video_electronics.308.1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_7NLQJuuWLN8mFEVF1j2rZZ7dR642oqyGCSJwUvn6v8LY7Iw6mmn2xE3G0nuo83Ml6RH8fbgqPved75I8OSjIn0fUAtXYrtpU6jBiIjZcry5ou9xgJSOiubQHaEQGTxT0lWwbB0MjD5-E/s400/au_audio_video_electronics.308.1.jpg" width="400" /></a></div>
<br />
കോംപാക്ട് ഡിസ്കുകളെ അതിന്റെ മുൻഗാമികളെപ്പോലെ ഏകമാനമായി കാണാനാവില്ല. ഡിജിറ്റൽ സാങ്കേതികത സങ്കീർണ്ണമാണ്. സംഗീതത്തിന്റെ കാര്യത്തിൽ, അതിന്റെ ഒരു പ്രധാന വഴിമാറ്റം എംപി-3 ടെക്നോളജിയാണ്. ഒരു സാധാരണ കോംപാക്ട് ഡിസ്കിൽ പത്തോളം പാട്ടുകൾ മാത്രം ഉൾക്കൊള്ളിക്കാം എന്നിരിക്കേ, എംപി-3 സാങ്കേതികത ഉപയോഗിച്ച് അതേ ഡിസ്കിൽ നൂറോളം പാട്ടുകൾ ശേഖരിക്കാം. ഇത് സാധ്യമാക്കുന്നത് സൗണ്ട് ട്രാക്കിലെ ചെറുകിട, 'അനാവശ്യ' ശബ്ദങ്ങളെ ഒഴിവാക്കിക്കൊണ്ടത്രേ. ക്വാളിറ്റിറ്റീവ് എന്നതിൽ നിന്നും ക്വാണ്ടിറ്റിറ്റിവ് എന്നതിലേയ്ക്കുള്ള വ്യതിയാനമാണത്. ഒരു കാർ സ്റ്റീരിയോയിലോ ഒരു സാധാരണ സ്പീക്കറിലോ കോംപാക്ട് ഡിസ്കിലെ സംഗീതവും എം.പി-3 സംഗീതവും തമ്മിലുള്ള വ്യത്യാസം ഗോചരമായിരിക്കില്ല. എന്നാൽ ഒരു ഹൈ-ഡെഫനിഷൻ ഡിവൈസിൽ നിന്നും നല്ലൊരു ഹെഡ്ഫോൺ വഴി ലഭ്യമാവുന്ന ശബ്ദവ്യക്തതയും എംപി-3 ശബ്ദവും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. സംഗീതത്തിന്റെ അന്തിക്രിസ്തുവാണ് എംപി-3 എന്നാണ് എന്റെയൊരു കണ്ടുപിടുത്തം.<br />
<br />
എന്നാൽ ഇതിനിടയ്ക്ക് ഡിസ്കുകളുടെ ക്രമാനുഗതമായ പരിണാമത്തിനുപരിയായി, എല്ലാം കീഴ്മേൽ മറിച്ചുകൊണ്ട് രണ്ട് കാര്യങ്ങൾ സമാന്തരമായി, വിപ്ലവാത്മകമായി, സംഭവിക്കുന്നുണ്ടായിരുന്നു - ഇന്റർനെറ്റും മൊബൈൽ/സ്മാർട് ഫോണും. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സംഗീതം ഇന്റർനെറ്റിലേയ്ക്കും തദ്വാരാ സ്മാർട്ട് ഫോണിലേയ്ക്കും ചേക്കേറി. അതൊരു കുത്തൊഴുക്കായിരുന്നു. സംഗീതം, അതിൽ അന്തർലീനമായിരിക്കുന്ന അനുഭൂതിയോടൊപ്പം, അതിനെ പൊലിപ്പിക്കുന്ന ശബ്ദവ്യതിരിക്തതയായിക്കൂടി അനുഭവിക്കുന്ന ഞാൻ വിഷാദത്തോടെ പകച്ചുനിന്ന ഒരു സന്ദർഭമായിരുന്നു അത്. വെബ്സൈറ്റുകളിലേയ്ക്കും വാട്ട്സാപ്പ് പോലുള്ള സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളിലേയ്ക്കും ഒക്കെ അപ്ലോഡ് ചെയ്യപ്പെടുന്ന സംഗീതം ശബ്ദകൃത്യതയില്ലാത്തതും സോഴ്സുകൾ അജ്ഞാതവും പലപ്പോഴും എത്തിക്കൽ ഇന്റഗ്രിറ്റി പുലർത്താത്തവയുമാണ്. ഒരു മദ്യപാനസദസ്സിൽ, ഇടത് സഹയാത്രികനായ കൂട്ടുകാരന്റെ ഫോണിൽ നിന്നും വിപ്ലവഗാനങ്ങളും പ്രണയഗാനങ്ങളും കൂടിക്കുഴഞ്ഞു പിന്നണി പാടിക്കൊണ്ടിരുന്നു... സംഗീതം ഇത്രയും ജനകീയമായൊരു കാലം വേറെ ഉണ്ടായിട്ടില്ല.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwwtnD5uxqN64rrx4uvd0f7RSITJLWjBSw07goa7C8iH00BN2SNZ1XQx6yfkoxQLZI_xHJ1qRIa1AIC3ufixG6p900aoMlajvW0SmmXBPMuAoLG19f9cl_3qW8CKP3_1Nz8dvae-K5l3po/s1600/Nirvana.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwwtnD5uxqN64rrx4uvd0f7RSITJLWjBSw07goa7C8iH00BN2SNZ1XQx6yfkoxQLZI_xHJ1qRIa1AIC3ufixG6p900aoMlajvW0SmmXBPMuAoLG19f9cl_3qW8CKP3_1Nz8dvae-K5l3po/s400/Nirvana.png" width="307" /></a></div>
<br />
കോംപാക്ട് ഡിസ്കുകൾ സംഗീതവുമായി ബന്ധപ്പെട്ടാണ് സോണിയും ഫിലിപ്സും സംയുക്തമായി നിർമ്മിച്ചെടുത്തതെങ്കിലും, അധികം വൈകാതെ എല്ലാ മീഡിയകളും അതിൽ സ്റ്റോർ ചെയ്യപ്പെടാൻ തുടങ്ങി - പ്രത്യേകിച്ച് വിഷ്വൽമീഡിയ/സിനിമകൾ. ഡിസ്കുകളുടെ തുടർന്നുള്ള പരിണാമം സംഭവിച്ചത് സംഗീതത്തെ മുൻനിർത്തിയല്ല എന്നുമാത്രമല്ല, സംഗീതം ഇന്റർനെറ്റിലൂടെയും സ്മാർട്ട് ഫോണുകളിലൂടെയും ജനങ്ങളിലേയ്ക്ക് അനുസ്യൂതം ഒഴുകിയപ്പോൾ ഡിസ്കുകളുടെ വ്യവഹാരത്തിൽ നിന്നും സംഗീതം പിന്നോട്ട് പോവുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടാണ് ഡിവിഡിയും പിന്നീട് ബ്ലൂ-റേ ടെക്നോളജിയും വികസിച്ചതെന്നു കാണാം. വർഷങ്ങൾക്ക് മുൻപ് തന്നെ, സിനിമയുടെ കാര്യത്തിൽ ഞാൻ ബ്ലൂ-റേയിലേക്ക് മാറിയിരുന്നു (കൊട്ടകയിൽ സിനിമ കാണുന്ന കാര്യം വിഷയപ്രസക്തമല്ലാത്തത്തിനാൽ ഇവിടെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലല്ലോ). സിനിമയിൽ തന്നെ അതിന് പരിമിതികളുണ്ട്. പ്രധാനമായും എല്ലാ സിനിമകളും ബ്ലൂ-റേ ഡിസ്കിൽ ലഭ്യമല്ല എന്നതുതന്നെയാണ് പ്രശ്നം. മലയാളത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമേ ബ്ലൂ-റേയിൽ ഇറങ്ങിയിട്ടുള്ളു എന്നോർക്കുക.<br />
<br />
സംഗീതത്തിന് മാത്രമായും ബ്ലൂ-റേ ടെക്നോളജി വികസിപ്പിച്ചിട്ടുണ്ട്. ഹൈ -ഫിഡിലിറ്റി പ്യൂർ ഓഡിയോ (HFPA) എന്ന് പേരുള്ള ഈ സംവിധാനത്തിന്റെ ഡിസ്കുകൾ ഇന്നും നമ്മുടെ ഭാഗങ്ങളിൽ ലഭ്യമല്ല. അത്രയൊന്നും നിർമ്മിക്കപ്പെടുന്ന പോലുമില്ല എന്നാണ് അറിയുന്നത്. അതുവരേയ്ക്കും വളരെ ലളിതമായ, എനിക്ക് അഭികാമ്യമായ സംഗീതസാങ്കേതികതയായി ഒരു ബ്ലൂ-റേ പ്ലെയറും (ഈ പ്ലെയർ എംപി-3 കോംപാറ്റിബിൾ അല്ല എന്നതുതന്നെ അതിന്റെ വ്യതിരിക്തത അടയാളപ്പെടുത്തും) ഒരു കോംപാക്ട് ഡിസ്കും തരക്കേടില്ലാത്ത രണ്ടു സ്പീക്കറുകളും, അല്ലെങ്കിൽ ഒരു ഹെഡ്ഫോണും മതിയാവും...<br />
<br />
ഗ്രാമൊഫോൺ കാലത്തെ ജീവിയാണ് - കുറച്ചു സംഗീതം കൊണ്ട് തൃപ്തിയാവും, ശബ്ദാനുഭവം കൂടിയുണ്ടാവണം എന്നുമാത്രം!<br />
<br />
൦൦<br />
<br />
<i>കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നും എടുത്തത്. ലേഖനത്തിൽ സൂചിതമാവുന്ന വസ്തുക്കളുമായി നേരിട്ട് ബന്ധമില്ല. </i><br />
<br />
൦൦ </div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com2tag:blogger.com,1999:blog-8572238419922186269.post-77689096013153243212016-09-04T23:08:00.002-07:002016-09-04T23:08:52.663-07:00ഓഫ്ബീറ്റ് സജീവത<div dir="ltr" style="text-align: left;" trbidi="on">
ശവഭോഗം, അമ്മയുടെ അവിഹിതബന്ധവും തുടർന്നുള്ള തൂങ്ങിച്ചാവലും, സ്വവർഗ്ഗരതി, അച്ഛനും മകളുമായി ഉണ്ടെന്ന് കരുതപ്പെടുന്ന ഇൻസെസ്റ്റ് ബന്ധം, സഹോദരിയോട് തോന്നുന്ന അഭിനിവേശം തുടങ്ങിയ 'സ്ഫോടനാത്മകമായ' സംഗതികൾ കുത്തിനിറച്ചൊരു 'കഥ' ഒഴിവാക്കിയാൽ അതീവമനോഹരമായി ചിത്രീകരിച്ച സിനിമ.<br />
<br />
കേരളത്തിന്റെ കാടുകൾ മാത്രമല്ല നാടും ആഴത്തിൽ പകർത്തിയിരിക്കുന്നു. കാർത്തിക്ക് മുത്തുകുമാർ ക്യാമറ വൃത്തിയായി കൈകാര്യംചെയ്തു. (ക്രെഡിറ്റ്സിൽ ക്യാനോണു നന്ദിപറഞ്ഞു കാണുകയാൽ അവരുടെ ഒരു ഡി. എസ്. എൽ. ആർ ക്യാമറയുടെ പരിമിതികളിൽ നിന്നുകൊണ്ടാണ് സുന്ദരമായ കാഴ്ചകൾ സൃഷ്ടിച്ചതെന്ന് അനുമാനിക്കുന്നു.)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7sPMU-WEsRXxiD6BFLjy9yJ9c0BIFrHTow2ILVB3KtfdCFWmk4_HUV4a86viEOcypNnvU3AP4HAbVtKpOWWl48RFjoNJ-IL4-aPyyDodYoqIcO7tEG6I7ztt1PuvDkgQsu6FzL148xPXH/s1600/asthamayam-vare1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="272" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7sPMU-WEsRXxiD6BFLjy9yJ9c0BIFrHTow2ILVB3KtfdCFWmk4_HUV4a86viEOcypNnvU3AP4HAbVtKpOWWl48RFjoNJ-IL4-aPyyDodYoqIcO7tEG6I7ztt1PuvDkgQsu6FzL148xPXH/s400/asthamayam-vare1.jpg" width="400" /></a></div>
<br />
ഗോപീസുന്ദറിന്റെ ചെകിടുപൊളിയൻ പശ്ചാത്തലസംഗീത യുഗത്തിലൂടെയാണല്ലോ മലയാള സിനിമ ഇപ്പോൾ കടന്നുപൊയ്ക്കോക്കൊണ്ടിരിക്കുന്നത്. സജിൻബാബുവിന് നന്ദി - വളരെ സൂക്ഷ്മമായി ഉൾക്കൊള്ളിച്ച സ്വാഭാവിക ശബ്ദങ്ങൾക്കപ്പുറം യാതൊരലോസരവുമുണ്ടാക്കാതെ ഒരു മുഴുനീള സിനിമ സാക്ഷാത്കരിച്ചതിന്.<br />
<br />
പാപബോധത്താൽ നായകൻ വെറുതേ മലഞ്ചരിവിലൂടെ ഓടുകയും<br />
വീണ് ചോരപൊടിയുകയും വീണ്ടും എണീറ്റോടുകയും വീണ്ടും വീഴുകയും അനുവാചകനെ ഞെട്ടിപ്പിക്കും വിധം കിതയ്ക്കുകയും ഒക്കെ ചെയ്യുന്ന അവസാനത്തെ നീളൻ സീൻ സംവദിക്കുന്ന പോപ്യുലർ ഭാവുകത്വത്തിന്റെ ലോപത്വം നിരാശപ്പെടുത്തും. തീവണ്ടിയിൽവച്ച് കണ്ടുമുട്ടുന്ന ഒരു പെൺകുട്ടി, സ്ത്രീധനത്തിന് കാശുണ്ടാക്കാൻ നായകനോടൊപ്പം ലോഡ്ജുമുറിയിൽ എത്തുന്ന അതിഭയങ്കരമായ സാമൂഹ്യവിമർശനവുമുണ്ട്, സിനിമയുടെ പാഠത്തിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും.<br />
<br />
ഇങ്ങിനെയൊക്കെയാണെങ്കിലും നമ്മുടെ ഓഫ്ബീറ്റ് സിനിമകളുടെ ഒരു പ്രതലം ലാവണ്യപൂർണ്ണമാം വിധം സജീവമാകുന്നു എന്നതിന്റെ പ്രത്യക്ഷതകൾ ഈ സിനിമയിലുണ്ട്...!<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com0tag:blogger.com,1999:blog-8572238419922186269.post-70020040976349818892016-08-31T01:04:00.000-07:002016-08-31T01:04:22.605-07:00കള്ളും കടലും ചേർന്ന്...<div dir="ltr" style="text-align: left;" trbidi="on">
വൈകിയാണ് കടൽത്തീരത്തുള്ള ആ കള്ളുഷാപ്പിൽ ഞങ്ങളെത്തിയത്. തണുപ്പിച്ച കള്ളും പുഴുങ്ങിയ കപ്പയും നല്ല എരിവുള്ള മീൻകറിയും എല്ലാ കള്ളുഷാപ്പിലുമെന്നതുപോലെ അവിടെയും കിട്ടിയിരുന്നു. ഒരുപാട് സമയം അവിടെയിരുന്നു കള്ളുകുടിച്ചു. കുറച്ചുമാറി, കരിങ്കല്ല് നിരത്തിവിരിച്ച കടൽഭിത്തിയിൽ തിരമാലകൾ വന്നടിച്ച് ചിതറുന്ന ശബ്ദത്തിലൂടെ, മൂവന്തി അതിവേഗം രാത്രിയിലേയ്ക്ക് ചേക്കേറി. കള്ളുഷാപ്പിന്റെ ചെറിയ ജാലകപ്പഴുതിലൂടെ ആഴക്കടലിന്റെ വിദൂരകാളിമയിൽ ചില വെട്ടങ്ങൾ മിന്നിമറയുന്നതുകാണാം. മീൻപിടുത്തക്കാരുടെ ബോട്ടിലേതാവാം, ഒരു കപ്പൽ കടന്നുപോകുന്നതാവാം...<br />
<br />
പിന്നീട് ആ പാറകളുടെ മുകളിൽ കയറി ഞങ്ങൾ മലർന്നുകിടന്നു. ആകാശത്ത് നക്ഷത്രങ്ങളുണ്ട്, മേഘങ്ങളുമുണ്ട്. ഒരു ചീന്ത് ചന്ദ്രൻ മേഘക്കീറുകളുടെ അരികുകളിൽ വെള്ളിത്തൊങ്ങൽ പിടിപ്പിക്കുന്നുണ്ട്...<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz7dPf04b55iCkL71lDhO6B0i9wP5yXHhO5Zo4sV9Rk3orp0Vp1AVYca5LIjeR72vQFb4P8n5LKw-2vH94ZtSjU-GJFvbg5arOIMZ2ENKB1td-jzZQx8n-MxSkrgDEV3xarrjYaO3w38SR/s1600/turner_painting_BIG.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="216" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz7dPf04b55iCkL71lDhO6B0i9wP5yXHhO5Zo4sV9Rk3orp0Vp1AVYca5LIjeR72vQFb4P8n5LKw-2vH94ZtSjU-GJFvbg5arOIMZ2ENKB1td-jzZQx8n-MxSkrgDEV3xarrjYaO3w38SR/s400/turner_painting_BIG.jpg" width="400" /></a></div>
<br />
അപ്പോൾ നേർത്ത ശബ്ദത്തിൽ എവിടെ നിന്നോ ഒരു താരാട്ട് പാട്ടിന്റെ അലകൾ തിരയുടെ സംഗീതത്തിനോട് ലയിച്ച് കേൾക്കുന്നതു പോലെ... തിരയുടെ ശബ്ദം ഉയരുമ്പോൾ പാട്ട് മുറിഞ്ഞുപോകും...<br />
<br />
ചെവിവട്ടംപിടിച്ച്, ഒരു സ്വപ്നാടനത്തിലെന്നോണം ഞാൻ പാറപ്പുറത്തുകൂടി ആ പാട്ടിന്റെ വഴിയേ നടന്നു... ഇരുഭാഗത്തും ഉയരത്തിൽ വളർന്നു നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ നീളുന്ന ഒരു മണലിടവഴിയിലേക്ക് ഞാൻ ഇറങ്ങി. ഇപ്പോൾ ആ പാട്ട് കുറച്ചുകൂടി വ്യക്തമായി കേൾക്കാം. അല്പദൂരം നടന്നപ്പോൾ ഏതാനും കുടിലുകളിലെ ജാലകവെട്ടങ്ങൾ കാണായി. അതിലൊരു ഭവനത്തിന്റെ മുറ്റത്ത് അരണ്ടവെട്ടത്തിൽ ഒരു സ്ത്രീ പുറത്തേയ്ക്കു നോക്കിയിരിക്കുന്നു. അവരാണ് ആ താരാട്ടുപാട്ട് പാടുന്നതെന്നു തോന്നി. എന്നാൽ അവരുടെ അടുത്ത് തൊട്ടിലോ തൊട്ടിലിൽ പാട്ടുകേട്ടുറങ്ങുന്ന കുട്ടിയോ ഒന്നുമുണ്ടായിരുന്നില്ല . അവർ തന്നെയാണോ പാടുന്നത്..,? അരണ്ടവെട്ടത്തിൽ അവരുടെ മുഖം അവ്യക്തമായിരുന്നു...<br />
<br />
അപ്പോൾ ഒരു പട്ടികുരച്ചു. താരാട്ടുപാട്ട് നിന്നു, വേറേതോ സ്ത്രീയുടെ പരുഷശബ്ദം മറ്റൊരു ഭാഗത്തു നിന്നും കേട്ടു; ആരാ അവിടെ...?<br />
<br />
ഞാൻ വേഗം തിരിച്ചുനടന്നു. പൂർവ്വസ്ഥാനത്ത് വന്ന് വീണ്ടും ആകാശം നോക്കി മലർന്നുകടന്നു. അല്പം കഴിഞ്ഞപ്പോൾ ആ താരാട്ടു പാട്ടിന്റെ വീചികൾ വീണ്ടും എത്തുകയായി. അന്നേരം എനിക്ക് ആകാശം ചലിക്കുന്നതായി തോന്നി. നക്ഷത്രങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്കും തിരിച്ചും ഊഞ്ഞാലാടുന്നു. ഞാൻ അപ്പോൾ ഒരു തൊട്ടിലിലായിരുന്നു...<br />
<br />
പിറ്റേന്ന് അവിടുത്തുകാരനായ കൂട്ടുകാരനോട് ഇത് പറഞ്ഞപ്പോൾ അവനൊന്ന് ഞെട്ടി; അയ്യോ, അതാ വാറ്റുകാരൻ പുണ്യാളൻ അന്തോണിയുടെ കോളനിയാ... ഭാഗ്യം നീ കയ്യും കാലുമൊക്കെയായിട്ട് ഇവിടിരിക്കുന്നത്...<br />
<br />
൦൦</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com1tag:blogger.com,1999:blog-8572238419922186269.post-54763929442184116342016-08-01T22:27:00.000-07:002016-08-02T01:00:57.038-07:00പരിസ്ഥിതിയുടെ പറമ്പ്...<div dir="ltr" style="text-align: left;" trbidi="on">
<div style="color: #222222; font-family: arial, sans-serif; font-size: small;">
കടൽത്തീരത്ത് നിന്നും അധികം ദൂരെയല്ലാത്തതിനാൽ, വീട് മണൽപ്പുറത്തായിരുന്നു. അർത്ഥമരുഭൂമി സമാനമായിരുന്നു ചുറ്റുമുള്ള പ്രദേശം. തെങ്ങും പറങ്കിയുമായിരുന്നു പ്രധാനമായും വളർന്നിരുന്നത്. നാട്ടിലെ ഒരുപാട് പ്രദേശങ്ങൾ പഞ്ചാര മണൽപ്പുറങ്ങളായി തരിശായി കിടന്നിരുന്നു. എങ്കിലും ഞങ്ങളുടെ പറമ്പ് അത്രയ്ക്ക് ഹരിതമുക്തമായിരുന്നില്ല. തെങ്ങും പറങ്കിയും കൂടാതെ മറ്റു ചില വൃക്ഷങ്ങൾ കൂടി വളർത്തി വലുതാക്കാൻ അമ്മ ബുദ്ധിമുട്ടിയിരുന്നു. മാവും, പേരയും, ആത്തിയും, നാരകവും, വാഴയും തുടങ്ങിയ ഫലവൃക്ഷങ്ങൾ കൂടാതെ പുന്ന, മഞ്ഞണാത്തി, കാറ്റാടി, കൊന്ന വേപ്പ് എന്നുതുടങ്ങി പേരറിഞ്ഞുകൂടാത്തതുമായ പലതരം ഫലരഹിതവൃക്ഷങ്ങളും പറമ്പിലുണ്ടായിരുന്നു.</div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br /></div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhxaqoqfai-TpLNjEUsJ5ZTL495XWBEVVit1IE2xO3B0OpuNepMKzS1vhy0D4fFsN5Q5uVL7ln365bjPKeL9T5WK9dXOIHAswy65dsRJucccjU-7GTeU9wiu30ScuHTy_A3DiC9Ijvgwna/s1600/IMG_0157.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhxaqoqfai-TpLNjEUsJ5ZTL495XWBEVVit1IE2xO3B0OpuNepMKzS1vhy0D4fFsN5Q5uVL7ln365bjPKeL9T5WK9dXOIHAswy65dsRJucccjU-7GTeU9wiu30ScuHTy_A3DiC9Ijvgwna/s400/IMG_0157.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">വീട്ടുമുറ്റത്തെ ലില്ലി</td></tr>
</tbody></table>
<div style="color: #222222; font-family: arial, sans-serif; font-size: small;">
മറ്റൊരു വിഭാഗം, ചെടികളായിരുന്നു. ചെമ്പരത്തി, പിച്ചി, ലില്ലി, വർണ്ണവൈവിദ്ധ്യമുള്ള ഇലച്ചെടികൾ... പുരോഹിതനായ മാതൃസഹോദരൻ എവിടെ നിന്നോ കൊണ്ടുവന്നു തന്ന 'ക്രിസ്തുമസ് ചെടി' എന്ന് വിളിച്ചിരുന്ന ഒരു ചെറുമരം, അത് സമ്മാനിച്ച ആളും വളർത്തിയ അമ്മയും മാതൃസഹോദരിയും ഒക്കെ അരങ്ങൊഴിഞ്ഞിട്ടും, ഇന്നും വീട്ടുമുറ്റത്തുണ്ട്. ഡിസംബർ കാലത്ത് ഇളം വയലറ്റ് നിറത്തിൽ പൂവിടുന്ന ഈ മരം വേറെവിടെയും കണ്ടിട്ടില്ല. ഓർമ്മയിൽ നിന്നും ഒരിക്കലും മാഞ്ഞുപോവാത്ത മറ്റൊരു ചെടി എന്റെ കിടപ്പുമുറിയുടെ ജനാലയ്ക്കൽ വളർന്നു പന്തലിച്ചു നിന്നിരുന്ന ഒരു ബൊഗൈൻവില്ലയാണ്. കാല്പനിക കൗമാരത്തിൽ ആ ചുമപ്പ് കടലാസു പൂവുകൾ മനസ്സിൽ വരഞ്ഞ നിറം അതിന്റെ മരണത്തോടെ ജീവിതത്തിൽ നിന്നുംകൂടി അപ്രത്യക്ഷമായി...</div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br /></div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilc7gdYMfpWw586ij9Nd20GDsFYbCFJoOojrvkgXj0P1dLfrqq3_J7vPtoZxZE55AGNa7kMwUBkgTJ5SViajkCSm3pqWfWqUXB-ckO_QswdF_WdkSuQza6a6NRO_2yxNbQQonOitSNCbSV/s1600/IMG_0148.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilc7gdYMfpWw586ij9Nd20GDsFYbCFJoOojrvkgXj0P1dLfrqq3_J7vPtoZxZE55AGNa7kMwUBkgTJ5SViajkCSm3pqWfWqUXB-ckO_QswdF_WdkSuQza6a6NRO_2yxNbQQonOitSNCbSV/s640/IMG_0148.JPG" width="372" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ക്രിസ്തുമസ് മരം</td></tr>
</tbody></table>
<div style="color: #222222; font-family: arial, sans-serif; font-size: small;">
ഇങ്ങനെ പറമ്പിൽ മരങ്ങൾ അധികരിച്ചപ്പോൾ, അവയ്ക്കിടാറുള്ള വളങ്ങളുടെ സ്പർശം കൊണ്ടും, രൂക്ഷമായ വേനൽക്കാലങ്ങളെ കവച്ചുകടക്കാൻ കുഴൽക്കിണറിൽ നിന്നും ദിനേന തേവിക്കൊടുക്കുന്ന ജലസ്പർശം കൊണ്ടും പഞ്ചാരമണപ്പുറം അപ്രത്യക്ഷമായി. അവിടെ സജീവമായ അടിക്കാടുണ്ടായി. പലതരം പുല്ലും കുറ്റിച്ചെടികളും കളവളർന്നു. ഇപ്പോൾ വീട്ടിലേയ്ക്ക് റോഡ് എത്തുന്ന മുൻവശം ഒഴിവാക്കി നിർത്തിയാൽ ബാക്കി ഭാഗമൊക്കെ അർത്ഥവനഭൂമി സമാനമായി അനുഭപ്പെടും. പ്രഭാതങ്ങളിൽ പുൽപ്രതലം ശലഭമുഖരിതമാണ്. നടക്കുമ്പോൾ മുട്ടോളം കുറ്റിച്ചെടികളും അവയുടെ പുഷ്പാലോകവും കാലിൽ ഉരസും...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGCKNll5jj1wQeiMtvM3hdOWwmDexEZT_7KPpupZjKzWmHaqzDMXcBxfLEJ4QZxpKROO_6cirQvXl88Ht5BP8ljVe5rAb293eUhBt3Nda5NkliEDWJC_FpzciFREzD9eJl5gCmGERC_sBI/s1600/IMG_4948.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="255" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGCKNll5jj1wQeiMtvM3hdOWwmDexEZT_7KPpupZjKzWmHaqzDMXcBxfLEJ4QZxpKROO_6cirQvXl88Ht5BP8ljVe5rAb293eUhBt3Nda5NkliEDWJC_FpzciFREzD9eJl5gCmGERC_sBI/s400/IMG_4948.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ശലഭലോകം</td></tr>
</tbody></table>
മുൻപും പറമ്പിൽ കിളികൾ യഥേഷ്ടം വന്നിരുന്നു. പൂക്കിലകിളികൾ, ഉപ്പൻ (ചെമ്പോത്ത്), കാക്റാട്ടി (കാക്കത്തമ്പുരാട്ടി), തത്ത, പ്രാവ്, കാക്ക തുടങ്ങി പൊതുവേ എല്ലാഭാഗത്തും എത്തുന്ന പക്ഷികൾ. ഈയടുത്ത് പറമ്പിലെ പ്രകൃതി കുറച്ചുകൂടി പച്ചനിറഞ്ഞപ്പോൾ മുൻപ് ശ്രദ്ധിക്കാതിരുന്ന കുയിലിനെയും പച്ചിലക്കുടുക്കനെയും മൂങ്ങയെയും ഒക്കെ കാണാൻ കിട്ടുന്നുണ്ടായിരുന്നു. പറമ്പിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുമ്പോൾ ഈ ഭാഗത്ത് തീരെ ഇല്ലാതിരുന്ന കൊക്ക് മാതിരിയുള്ള ശുദ്ധജല സാമീപ്യം ആഗ്രഹിക്കുന്ന കിളികളെയും കണ്ടു. പറമ്പിലെ പക്ഷിബാഹുല്യം സന്തോഷിപ്പിക്കേണ്ടതാണ്. പക്ഷെ അങ്ങനെയല്ല എന്ന് തോന്നാൻ കാരണമുണ്ട്; ഏറ്റവും അഭികാമ്യമായ ആവാസവ്യവസ്ഥയുടെ നഷ്ടത്തിൽ മറ്റിടങ്ങളിലേക്ക് കൂടേറേണ്ടി വരുന്ന കിളികൾ നല്ല ലക്ഷണമല്ലത്രേ...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnoZcKdiJ5zNsGcej-c7X-Qc-Rugjgh7pzhT8AJE5OKVaD-KlCjw_0QiDBpIeP0mKtE2AhTo8CBAuN6DHM8dYOFHqrL7HzwVcmm4emBzw3lEm2WjXyE9ALpFKQopTaxFRQDSV9z6BI5qx6/s1600/IMG_4963.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnoZcKdiJ5zNsGcej-c7X-Qc-Rugjgh7pzhT8AJE5OKVaD-KlCjw_0QiDBpIeP0mKtE2AhTo8CBAuN6DHM8dYOFHqrL7HzwVcmm4emBzw3lEm2WjXyE9ALpFKQopTaxFRQDSV9z6BI5qx6/s400/IMG_4963.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">പറമ്പിലെ മൂങ്ങ</td></tr>
</tbody></table>
കഴിഞ്ഞ ദിവസം, പ്രകൃതി, പരിസ്ഥിതി, പരിസ്ഥിതിവാദം, പരിസ്ഥിതി മൗലികവാദം തുടങ്ങിയ സംജ്ഞകൾ കടന്നുവരുന്ന ചില കുറിപ്പുകൾ വായിക്കുമ്പോൾ ഞാൻ വീട്ടിലെ പറമ്പും അവിടെ സംവത്സരങ്ങളുടെ ഋതുവിലൂടെ സംക്രമിച്ചുവന്ന പാരിസ്ഥിതിക വ്യതിയാനങ്ങളും ഓർക്കുകയായിരുന്നു. ഒരിക്കൽ തരിശായിരുന്ന ഭൂമിയാണ് അമ്മയും പിന്നീട് ഇപ്പോൾ സഹോദരിയും ഭർത്താവും ഒക്കെ ചേർന്ന് കുറച്ചേറെ പച്ചപടർന്ന ഭൂമിയാക്കി മാറ്റിയിരിക്കുന്നത്. പൊതുവേ പാരിസ്ഥിതികമായ അശുഭതകൾ പടരുമ്പോൾ, എന്തായിരിക്കാം ഇത്തരത്തിൽ പച്ചപിടിക്കുന്ന ചെറുപറമ്പുകളുടെ പാരിസ്ഥിതിക മൂല്യം?!<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht3wZWrLTOIE4CBv0aA8zRi4WZSzr77mSkH5cj_7v1KVZU94XN2o1URcedECYqM_-hRWzeC-4Xokyw6CNSCZlUFcEq93Fl5WBPriYmlartVbtN7BshpIVbdQEFXQwHfmxzuM0V2gAC6L3G/s1600/IMG_2328.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht3wZWrLTOIE4CBv0aA8zRi4WZSzr77mSkH5cj_7v1KVZU94XN2o1URcedECYqM_-hRWzeC-4Xokyw6CNSCZlUFcEq93Fl5WBPriYmlartVbtN7BshpIVbdQEFXQwHfmxzuM0V2gAC6L3G/s400/IMG_2328.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ചെമ്പരത്തി</td></tr>
</tbody></table>
പരിസ്ഥിതിവാദവും പരിസ്ഥിതി മൗലികവാദവും തമ്മിലുള്ള വേർതിരിവ് കാര്യമായി നിർവ്വചിക്കപ്പെട്ടിട്ടില്ല. ഏറെക്കൂറെ ഇത് രണ്ടും ഒന്നു തന്നെയാണ്. പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതിവാദമെന്ന നിലയ്ക്ക് ഉയർത്തുന്ന സംഗതികൾ തന്നെയാണ് വികസനവാദികളുടെ നോട്ടത്തിൽ മൗലികവാദമായി പരിണമിക്കുന്നത്. കാഴ്ചപ്പാടുകളുടെ വ്യത്യാസമാണത്. ഏതെങ്കിലും തരത്തിലുള്ള സമവായത്തിൽ എളുപ്പം എത്തപ്പെടാൻ സാധിക്കുന്ന വീക്ഷണകോണുകളുമല്ല ഇവ. ഏറെക്കൂറെ പൂർണ്ണമായും വ്യവസ്ഥാപിതവത്കരിക്കപ്പെട്ട ഈ രണ്ടു ധാരകളുടെയും വൈരുദ്ധ്യം തുടരുകതന്നെ ചെയ്യും എന്ന് കരുതാനേ കാരണമുള്ളൂ.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLVGxKZ3KN7yN99Ye6B4ZcpTPV4c_QgQo2mdFT6Cn7u7V0YJQtd0eBLBKR81SlX5jgGUjnTHiOJkfirB0HrFxIAad8cgXAp0CNhNLoiyJ5Dwhbutf10rZNkHseyeIBl2Mzc2l9VCTeOE5W/s1600/IMG_0152.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="260" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLVGxKZ3KN7yN99Ye6B4ZcpTPV4c_QgQo2mdFT6Cn7u7V0YJQtd0eBLBKR81SlX5jgGUjnTHiOJkfirB0HrFxIAad8cgXAp0CNhNLoiyJ5Dwhbutf10rZNkHseyeIBl2Mzc2l9VCTeOE5W/s400/IMG_0152.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മുറ്റത്തെ ജൈവലോകം</td></tr>
</tbody></table>
ആശയങ്ങളുടെ വ്യവസ്ഥാപിതവത്കരണം നൽകുന്ന ഒരു കംഫർട്ട് സോണുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതാശയവും അതിന്റെ കംഫർട്ട് സോൺ കണ്ടെത്തുമ്പോഴാണ് വ്യവസ്ഥാപിതമാവുക. ഉദാഹരണത്തിന് പഴയ വൈദ്യുതിമന്ത്രി എ. കെ. ബാലനെ നോക്കുക. നല്ല മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് കറന്റ് കട്ട്, വൈദ്യുതി വിലവർദ്ധന ഒന്നുമുണ്ടായിരുന്നില്ല. കൃത്യമായ വികസനവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. നഗരവത്കൃത വികസനത്തിന് വൈദ്യതി അത്യന്താപേക്ഷിതമാണ്. വികസനത്തിനനുസൃതമായി കൂടുതൽ ഉൽപാദനം ആവശ്യമാണ്. അതിന് പാത്രക്കടവും അതിരപ്പിള്ളിയും ജലവൈദ്യുത പദ്ധതികളാവണം. സന്ദേഹങ്ങളൊന്നുമില്ലാത്ത വളരെ ലളിതമായ സമവാക്യമാണത്.<br />
<br />
മറുപുറത്ത് പരിസ്ഥിതിപ്രവർത്തകനായ ഹരീഷ് വാസുദേവൻ എന്ന ചെറുപ്പക്കാരനെ നോക്കുക. അദ്ദേഹം ഇത്തരം പ്രശനങ്ങളിൽ ഇടപെട്ട് ടെലിവിഷൻ ചർച്ചകളിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ലോപമായ പദാവലികളുപയോഗിച്ച് ഭർസനസമാനമാണ് ഭാഷണം. തോക്കു കിട്ടിയാൽ എല്ലാവരെയും വെടിവച്ചുകൊല്ലും എന്നു തോന്നിക്കുന്ന ആംഗ്യവിക്ഷേപങ്ങളും ഭാവവിഹ്വാദികളും. ഒരു പാറയിൽ നിന്നും ഒരു കല്ല് പോലും പൊട്ടിക്കാൻ അനുവദിക്കില്ല എന്ന നേർവിപ്ലവം.<br />
<br />
ഇത് രണ്ടും എളുപ്പവഴികളാണ് - അവിടെ സന്ദേഹങ്ങളില്ല, അന്വേഷണങ്ങളില്ല.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwitGubF2N9sLbMay-4MjecO4NLXICIboGQNyc4pTmKNG0dALXwbiBnuicI6_jOUUWmqRsN6b161oILRZAEl8n0Mqp5u3RGuSmWIIDRgHpBUsTLGvCxuGjGteM5wlnR-i2h1EKYTNlt3NB/s1600/IMG_7101.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwitGubF2N9sLbMay-4MjecO4NLXICIboGQNyc4pTmKNG0dALXwbiBnuicI6_jOUUWmqRsN6b161oILRZAEl8n0Mqp5u3RGuSmWIIDRgHpBUsTLGvCxuGjGteM5wlnR-i2h1EKYTNlt3NB/s400/IMG_7101.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">അതിരപ്പിള്ളി വെള്ളച്ചാട്ടം</td></tr>
</tbody></table>
വികസനത്തിന്റെ ആയാലും പരിസ്ഥിതിയുടെ ആയാലും വ്യവസ്ഥാപിത രാഷ്ട്രീയം പ്രധാനം തന്നെയാണ്. അതിന്റെ അവബോധങ്ങളാണ് പ്രത്യക്ഷമായ മാറ്റങ്ങൾക്ക് കാരണമാവുന്നത്. പക്ഷെ ഈ അവബോധങ്ങളിലേയ്ക്ക് നയിക്കുന്ന, അവയെ ജൈവമാക്കുന്ന, ഗോപ്യമായ ജീവിതങ്ങളും ജീവശാസ്ത്ര ധാരകളുമുണ്ട്. സമകാലിക കലുഷതകളിൽ പലപ്പോഴും അവ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ പ്രത്യക്ഷപ്പെടുന്നില്ല. ജനസാന്ദ്രമായ അതേസമയം ഭൂമി കുറവുള്ള കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ വികസനത്തിന്റെ ബദൽ മാതൃകകൾ അന്വേഷിക്കേണ്ട കാലം ഒരു അൻപത് വർഷം മുൻപ് കടന്നുപോയതാണ് (ഒറ്റപ്പെട്ട ബദൽ പരീക്ഷണങ്ങൾ പരിഹാസ്യവും പാർശ്വവത്കൃതവുമായി തുടരുന്നു). ഇന്നും നമ്മുടെ പൊതുബോധം ഫ്ളാറ്റ് എന്ന കൺസെപ്റ്റിനെ പോലും അംഗീകരിക്കുന്നില്ല. വീടും പറമ്പും എന്നത് പോയിട്ട്, കോൺക്രീറ്റ് വീടും ഇന്റർലോക് ഓടുപാകിയ പറമ്പും എന്ന നിലയ്ക്കാണ് നമ്മുടെ പൊതുബോധം വളർന്നത്.<br />
<br />
എന്തുകൊണ്ടാണ് പ്രകൃതിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ജൈവജ്ഞാനം പൊതുസമൂഹത്തിന്റെ ബോധത്തിലേക്ക്, വികസനത്തിന്റെ ബോധം എന്ന പോലെ എത്താത്തത്. പ്രധാനമായും മനുഷ്യസഹജതയാലാണ് അത് സംഭവിക്കാത്തത്. എളുപ്പത്തിൽ ലഭ്യമാവുന്ന ജീവിതമേന്മകളും സൗകര്യങ്ങളും മനുഷ്യന്റെ സഹജവാസനയാണ്. അതിനെ നിരാകരിച്ചുകൊണ്ടുള്ള ആശയസംഹിതകൾ നിലനിൽക്കില്ല. പക്ഷേ പതുക്കെ സംക്രമിക്കാവുന്ന ഒരു അവബോധമായി പാരിസ്ഥിതിക ചിന്തകൾ സമൂഹത്തിലേക്ക് പകരാനാവുന്നത്, ഇക്കാലത്ത് പ്രബുദ്ധമായ മാധ്യമങ്ങളുടെ ഇടപെടലിലൂടെയായിരിക്കും. അത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അനിയന്ത്രിത വികസനത്തിന്റെ മൂലധനതാല്പര്യങ്ങളുള്ള വലിയ കച്ചവടസ്ഥാപനങ്ങളാണ് ഇന്ന് മുഖ്യധാരയിലെ മാധ്യമങ്ങളുടെയും മുതലാളിമാർ. അവിടെ പാരിസ്ഥിതിക അവബോധമുണ്ടാക്കുന്ന പ്രകൃതിചിന്തകളുടെ സൂക്ഷ്മമായ വിജ്ഞാനധാരകൾ നയഭാഗമായും അബോധമായ അഭിരുചിക്കേടാലും അവഗണിക്കപ്പെടുന്നു.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoZ_5GAPw2AeSFd2_AUmKg99x1yzoNbZwCmvMU7TCrTW53PQ0xzYJYuG9SRRxTl-_AuaPWG-Xz4Ku_xFzoYBeiGcvfiHXC6cJ_OIGcA29JIWYkDnS2j0lpcGACeNf_TU8ClD8pp9-3uutR/s1600/female-purple-frog.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="241" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoZ_5GAPw2AeSFd2_AUmKg99x1yzoNbZwCmvMU7TCrTW53PQ0xzYJYuG9SRRxTl-_AuaPWG-Xz4Ku_xFzoYBeiGcvfiHXC6cJ_OIGcA29JIWYkDnS2j0lpcGACeNf_TU8ClD8pp9-3uutR/s400/female-purple-frog.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">പർപ്പിൾ തവള (ചിത്രം കടപ്പാട്: The Wire) </td></tr>
</tbody></table>
പണ്ട് വർഷകാലത്ത് വീട്ടുപടിയിൽ രാത്രിമഴ നോക്കിയിരിക്കുമ്പോൾ തവളകൾ ഒന്നിനു പിറകേ ഒന്നായി മഴനനഞ്ഞ് എങ്ങോട്ടോ പോകുന്നത് കാണാമായിരുന്നു. അവയുടെ സിംഫണിയും കേൾക്കാം. ഇന്ന് ആ വീട്ടുപടിക്കൽ മഴക്കാലരാത്രികളിൽ ചെന്നിരിക്കാൻ സാധിക്കാത്തതിനാൽ അവിടെ ഇപ്പോഴും തവളകൾ വരാറുണ്ടോ എന്നറിയില്ല. കൂടുതൽ പച്ചപടർന്ന ആ പറമ്പിൽ രാത്രികളിൽ മഴനനയാൻ തവളകൾ ഇപ്പോഴും എത്തുന്നുണ്ടാവും എന്നുതന്നെ കരുതാം.<br />
<br />
ഹരീഷ് വാസുദേവനെ അറിയുന്നത്ര നമുക്ക് സത്യഭാമ ദാസ് ബിജു എന്ന മലയാളിയെ അറിയില്ല. ഡെൽഹി സർവ്വകലാശാലയിലെ അദ്ധ്യാപകനാണ്. ലോകമറിയുന്ന ജന്തുശാസ്ത്രജ്ഞൻ കൂടിയാണ്. അദ്ദേഹത്തിന്റെ പരീക്ഷണമേഖല തവളകളാണ്. അനേകം സ്പീഷിസുകളെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. അതിൽ സഹ്യമലനിരകളിൽ നിന്നും കണ്ടെത്തിയ പർപ്പിൾ ഫ്രോഗ് എന്ന അപൂർവ്വയിനം തവളയും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളെ നമ്മുടെ മാധ്യമങ്ങൾ വേണ്ടരീതിയിൽ കൊണ്ടുവന്നിട്ടില്ല എന്ന് പറയുമ്പോൾ, പരിസ്ഥിതിയിൽ തവളകൾക്ക് എന്താണ് അമിതപ്രാധാന്യം എന്ന് സ്വാഭാവികമായും ചോദിക്കാം. സ്ഥൂലമായ ഹരിതരാഷ്ട്രീയം സൃഷ്ടിച്ച ഉപരിപ്ലവമായ പൊതുബോധമാണ് ആ ചോദ്യത്തിന്റെ ഉറവിടം. എന്റെ ഗൃഹാതുരത്വമാണ് വീട്ടുമുറ്റത്ത് ഇന്നും തവളകൾ എത്തുന്നുണ്ടാവാം എന്ന ആഗ്രഹം. പക്ഷേ നിലവിൽ കൂട്ടവംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തവളകൾ.<br />
<br />
പരിസ്ഥിതിയെ പ്രതി, തവളകളോളം മനുഷ്യനെ ചിലത് പഠിപ്പിക്കാൻ ഉതകുന്ന ഒരു സൂക്ഷ്മ ജീവശാസ്ത്ര സംഗതി വേറെയില്ല...!<br />
<br />
൦൦</div>
</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com6tag:blogger.com,1999:blog-8572238419922186269.post-11986377930048739952016-06-19T23:48:00.000-07:002016-06-19T23:53:22.462-07:00തുലാമഴയുടെ ആവിഷ്കാരം<div dir="ltr" style="text-align: left;" trbidi="on">
'അടിപൊളിച്ചിക്കൻ' എന്നത് അവിടുത്തെ പ്രശസ്തമായ ഒരു വിഭവത്തിന്റെ പേരായിരുന്നു. പക്ഷേ ആ പേര് പരിസരത്തിന് ഇണങ്ങുന്നതായി തോന്നിയില്ല. അഷ്ടമുടിയുടെ തീരത്തുള്ള ഹോട്ടലിന്റെ ലോഞ്ച് ബാറിലായിരുന്നു അവനും ഞാനും. ഇരുണ്ട നീല നിറമുള്ള പ്രകാശ വിന്യാസമായിരുന്നു അവിടെ. കടുംതവിട്ടു നിറത്തിലുള്ള തുകലിരിപ്പിടങ്ങൾ മുറിയെ കൂടുതൽ ഇരുണ്ടതാക്കുകയും പരിസരത്തിനാകെ മായികമായ ഭാവം നല്കുകയും ചെയ്തു.<br />
<br />
ഓരോ കുപ്പി ബീറിനും, ഭ്രമാത്മകമായ അന്തരീക്ഷത്തോട് നീതിപുലർത്താത്ത പേരുള്ള ആ വിഭവത്തിനും മുന്നിൽ, അവയിൽ അശേഷം ശ്രദ്ധകൊടുക്കാനാവത്തവരായി ഞങ്ങളിരുന്നു...<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxki3OqsfhDCLlXJhCubPjaEW5NEnpyNmKEK4vaIkddYSiLqgqzi0rRLtjFAdFMUFaItXmSxxGgGPWxalR-cxH8-HuIsFInsl3JUZUDLh1UDl3_AyLXEoHdFEUaOx4-JOkKXwzLIC6Cpm5/s1600/1010306_525857220827695_1188560833_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxki3OqsfhDCLlXJhCubPjaEW5NEnpyNmKEK4vaIkddYSiLqgqzi0rRLtjFAdFMUFaItXmSxxGgGPWxalR-cxH8-HuIsFInsl3JUZUDLh1UDl3_AyLXEoHdFEUaOx4-JOkKXwzLIC6Cpm5/s400/1010306_525857220827695_1188560833_n.jpg" width="400" /></a></div>
<br />
നവയൗവ്വനത്തിന്റെ നാളുകളിൽ ഇതേ പട്ടണത്തിൽ വച്ചാണ് അവനെ ഞാൻ ആദ്യമായി കാണുന്നതും താമസംവിനാ കൂട്ടുകാരായി മാറുന്നതും. ഇന്ന് നവമദ്ധ്യവയസ്കരായി ഈ നീലവെട്ടത്തിലിരിക്കുമ്പോൾ, മൂന്ന് പതിറ്റാണ്ടുകളുടെ വർഷതാപങ്ങൾ ജീവിതത്തിനു നൽകിയ വലിയ മാറ്റങ്ങൾ ഞങ്ങളുടെ രൂപത്തിലും സംസാരത്തിലും സ്പർശിക്കാനായി...<br />
<br />
കാല്പനികതയുടെ ഉപാസകനായിരുന്നു അവൻ. സ്വപ്നങ്ങളുടെ, സങ്കല്പനങ്ങളുടെ ഒരു ജൈവലോകം അവന്റെയുള്ളിലുണ്ടായിരുന്നു. കച്ചവട പാരമ്പര്യത്തിന്റെ കൃത്യതകളിൽ നിൽക്കുമ്പോഴും, ബഷീറിന്റെ കൃതികളിൽ നിന്നും ഇറങ്ങിവന്ന ഉന്മാദിയായ കാമുകനെപ്പോലെ അവനുള്ളിൽ വേറൊരാൾ ജീവിച്ചു, മുഹമ്മദ് റാഫിയുടെ പാട്ടുകൾ മൂളിക്കൊണ്ട്... <br />
<br />
വരണ്ടുപോയ ഒരു ആശയപ്രയോഗത്തിന്റെ ഉപജ്ഞാതാവായ കാൾ മാക്സ്, ഉള്ളിൽ സ്വപ്നജീവിയായിരുന്നിരിക്കണം - സമത്വലോകം എന്ന സങ്കല്പം പകൽകിനാവുകളില്ലാതെ അസാധ്യമാണ്. കലാലയകാലത്തെ കുഴമറിഞ്ഞ, രാഷ്ട്രീയമോ അരാഷ്ട്രീയമോ എന്ന് വ്യക്തമായി വ്യവഹരിക്കാനാവാത്ത സ്വപ്നപ്രയോഗങ്ങളുടെ മുഖ്യപ്രയോക്താവ് അവനായിരുന്നു. അക്കാലത്തെ എല്ലാ രാഷ്ട്രീയനീക്കങ്ങളുടെയും അശാന്തികളുടെയും ആന്തരികതയിൽ വർത്തിച്ചത് പ്രണയാതുരമായ കുറേ മനസ്സുകളുടെ ഭാവനാലോകമായിരുന്നു...<br />
<br />
"എന്റെ ഖൽബിലെ വെണ്ണിലാവു നീ<br />
നല്ല പാട്ടുകാരാ..."<br />
എന്നാരോ എഴുതിയിട്ട വരികൾ അത്മാവിലേയ്ക്ക് എടുത്തുവച്ച് ഞങ്ങളുടെയൊക്കെ തരളമനസ്സുകളുടെ പാട്ടാക്കി മാറ്റിയത് അവന്റെ മുരളിയായിരുന്നു...<br />
(വർഷങ്ങൾക്ക് ശേഷം ഏതോ സിനിമയിലൂടെ ഇങ്ങനെയൊരു പാട്ട് വളരെ പ്രശസ്തമാവുകയുണ്ടായത്രേ...)<br />
<br />
അന്നൊരു അവധിദിവസമായിരുന്നു. വൈകുന്നേരമാണ്. പക്ഷേ കോരിച്ചൊരിയുന്ന തുലാമഴയിൽ ഭൂമി രാത്രിപോലെ ഇരുണ്ട് കാണപ്പെട്ടു. മുന്നിലെ കൂറ്റൻ വാകമരത്തിൽ മഴയും കാറ്റും കൂടി വെഞ്ചാമരം വീശുന്നതു നോക്കി അവനും ഞാനും കോളേജ് വരാന്തയിൽ നിന്നു. അകത്ത്, ഓഡിറ്റോറിയത്തിൽ, അടുത്ത ദിവസം നടക്കാനിരിക്കുന്ന ഒരു കലാലയ പരിപാടിയിൽ അവതരിപ്പിക്കാനുള്ള നൃത്തപരിശീലനത്തിലാണ് സഹപാഠികളായ ഏതാനും പെൺകുട്ടികൾ. അവർക്ക് കൂട്ടായി അവനും ഞാനും മേഘലോകത്തെ ജലധാരകൾ തുറന്നുവിട്ട ദേവകളും മാത്രം...<br />
<br />
ചില നേരങ്ങളിൽ, ചില ഇടങ്ങളിൽ, ചില പ്രകൃതീഭാവങ്ങളിൽ നമ്മൾ എങ്ങനെയോ ചെന്നെത്തപ്പെടുന്നു. ഒന്നും പറയാതെ പോകുന്ന, പ്രകൃതിയും മനുഷ്യനും വിലയിക്കുന്ന മഗ്നനേരങ്ങൾ. നമ്മളായിരിക്കുന്നതിന്റെ ഭാവവ്യാപ്തി മുഴുവൻ അവിടെ പ്രകാശിപ്പിക്കപ്പെടുന്നു. യൗവ്വനത്തിനു മാത്രം വരയാനാവുന്ന മനോചിത്രങ്ങളാണത്. ആത്മബന്ധത്തിന്റെ മൗനാവിഷ്കാരങ്ങൾ...!<br />
<br />
മഴ കഴിഞ്ഞപ്പോൾ പെൺകുട്ടികൾ പിരിഞ്ഞുപോയി.<br />
<br />
സ്വാഭാവികമായും അവരൊക്കെ ഉദ്യോഗസ്ഥകളും വിവാഹിതരും കുടുംബിനികളും അമ്മമാരും ഒക്കെ ആയി മാറിയിട്ടുണ്ടാവാം. ഇവിടെ ഈ നീലലനിലാവൊഴുകുന്ന ബാറിലിരിക്കുമ്പോൾ അവരുടെ മുഖങ്ങൾ എനിക്കോർമ്മ വരുന്നില്ല..., ഞാൻ അവനെ മാത്രമാണ് കാണുന്നത്!<br />
<br />
അന്ന് ആ തുലാമഴയിൽ പ്രകൃതി ആവിഷ്കരിക്കുകയും ഞാൻ അറിയുകയും ചെയ്ത ആത്മബന്ധത്തിന്റെ തെളിനീർച്ചാൽ വർഷങ്ങളുടെയും ദൂരങ്ങളുടെയും കരകൾ വകഞ്ഞ് ഞങ്ങൾക്കിടയിൽ പതിഞ്ഞൊഴുകുന്നു.<br />
<br />
അതിലൂടെ ഇടയ്ക്ക് ഞാനവനിലേയ്ക്ക് തുഴയുന്നു...!<br />
<br />
00</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com0tag:blogger.com,1999:blog-8572238419922186269.post-2714822334469991182016-03-16T22:22:00.002-07:002016-03-16T22:23:11.121-07:00ചില നദികൾ പഠിപ്പിക്കുന്ന പാഠം<div dir="ltr" style="text-align: left;" trbidi="on">
മൂന്ന് പാഷനുകളാണു് എന്റേതായി ഞാൻ വിലയിരുത്തുക - വായന, സിനിമ, യാത്ര. ഒരാമുഖമായി സൂചിപ്പിച്ചെന്നേയുള്ളൂ; പറയാൻ വന്നത് പഴയൊരു യാത്രയെക്കുറിച്ചാണു്. ആറാം ക്ലാസിലായിരിക്കുമ്പോൾ നടത്തിയ ഒരു മലയാറ്റൂർ യാത്ര.<br />
<br />
അന്ന് ഞാൻ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ബോർഡിംഗ് സ്കൂളിൽ പഠിക്കുകയായിരുന്നു. അവർ എക്സ്കർഷൻ സംഘടിപ്പിച്ചപ്പോൾ അത് മലയാറ്റൂറിലേയ്ക്കായതിൽ അത്ഭുതപ്പെടാനില്ല.<br />
<br />
യാത്ര മലയാറ്റൂറിലേയ്ക്കാണെന്ന് പറഞ്ഞപ്പോൾ ചേട്ടൻ ആ പ്രദേശത്തെക്കുറിച്ചുള്ള അത്യാവശ്യം കാര്യങ്ങൾ മുന്നൊരുക്കം എന്ന നിലയ്ക്ക് പറഞ്ഞുതന്നിരുന്നു. അതിൽ പ്രധാനമായിരുന്നു, മലയാറ്റൂർമല പെരിയാറിന്റെ കരയിലാണു് എന്നത്.<br />
<br />
അങ്ങനെ ഞങ്ങൾ മലയാറ്റൂർ മലയുടെ താഴ് വാരത്തെത്തി. തൊട്ടപ്പുറത്ത്, അതുവരെയും കണ്ടിട്ടില്ലാത്ത വ്യാപ്തിയിലും ഗംഭീര്യത്തിലും ഒഴുകുന്ന നദിയെ അത്ഭുതത്തോടെ നോക്കിനിന്നു...<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcEesBuewfzQ24TwKf3G1UT6rf9Y24IH8rEEX94ZLH5Y-XpedR9L251Q5Aq7r0kAM0kGUOWaho0o95UVOS2d74God9uqCfH97DxMhrFJKjcxEjK_vkGGLXFma3EcYzrW-fEdYWJO3jCqrt/s1600/malayattoor-church-top-view-periyar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcEesBuewfzQ24TwKf3G1UT6rf9Y24IH8rEEX94ZLH5Y-XpedR9L251Q5Aq7r0kAM0kGUOWaho0o95UVOS2d74God9uqCfH97DxMhrFJKjcxEjK_vkGGLXFma3EcYzrW-fEdYWJO3jCqrt/s400/malayattoor-church-top-view-periyar.jpg" width="300" /></a></div>
<br />
അപ്പോഴാണു് എക്സ്കർഷൻ നയിച്ചുകൊണ്ടുവന്ന കന്യാസ്ത്രീ പ്രഖ്യാപിച്ചത് - ഈ കാണുന്നതാണ് ഭാരതപ്പുഴ!<br />
<br />
ങേ, അതെങ്ങനെ?<br />
<br />
ഇത്തരം കാര്യങ്ങളിൽ കൃത്യമല്ലാത്ത വിവരം തരുന്ന ആളല്ല ചേട്ടൻ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനി ഒരുപക്ഷേ ഭാരതപ്പുഴയും പെരിയാറും ഒന്നു തന്നെയാണോ? പക്ഷേ എങ്ങനെ നോക്കിയിട്ടും അത് ശരിയായി വരുന്നുണ്ടായിരുന്നില്ല. ഭാരതപ്പുഴയെക്കുറിച്ചുള്ള പാഠം കഴിഞ്ഞ ക്ലാസിലോ മറ്റോ പഠിച്ചതുമാണു്. ആ നദിയുടെ മറ്റ് പേരുകളിൽ പെരിയാർ എന്ന് ഉണ്ടായിരുന്നില്ലല്ലോ.<br />
<br />
എന്തായാലും സംശയനിവൃത്തി വരുത്താം എന്നുതന്നെ കരുതി - സിസ്റ്റർ ഇത് ഭാരതപ്പുഴയാണോ, പെരിയാറല്ലേ?<br />
<br />
എനിക്ക് ഓർമ്മയുള്ളത്, ഈ ചോദ്യം കേട്ടപ്പോൾ കന്യാസ്ത്രീയുടെ അടുത്ത് നിൽക്കുകയായിരുന്ന എനിക്കല്പം പരിഗണന തന്നിരുന്ന ഒരു ടീച്ചർ പരിഭ്രമത്തോടെ എന്നെ നോക്കുന്നതും പിന്നെ - വരൂ, നമുക്ക് മുകളിലേയ്ക്ക് പോകാം - എന്നുപറഞ്ഞ് ഞങ്ങളെയെല്ലാം വിളിച്ചുകൊണ്ടു പോകുന്നതുമാണ്.<br />
<br />
ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിലും എക്സ്കർഷൻ സന്തോഷകരമായി കഴിഞ്ഞു...<br />
<br />
ബോർഡിംഗിലെ ഒരു നിയമം, കഴിക്കാനെടുക്കുന്ന ഭക്ഷണം ബാക്കിവച്ച് ഉപയോഗശൂന്ന്യമാക്കരുത് എന്നതായിരുന്നു. എങ്കിലും അതൊന്നും കുട്ടികൾ കാര്യമായി പാലിച്ചിരുന്നില്ല. എക്സ്കർഷൻ കഴിഞ്ഞെത്തിയ രണ്ടാം ദിവസം അത്താഴം കഴിഞ്ഞ സമയത്ത് പതിവില്ലാതെ പ്രസ്തുത കന്യാസ്ത്രീ തീൻമുറിയിലേയ്ക്ക് കയറിവന്നു. ഞാൻ ഭക്ഷണം ബാക്കിവച്ചതിന്റെ പേരിൽ മുറിയുടെ നടുവിൽ പിടിച്ചുനിർത്തി ചൂരൽ കൊണ്ട് തുടയിൽ ആറടി.<br />
<br />
അവർക്കും എനിക്കും മാത്രമേ ആ അടിക്കു പിന്നിലെ യഥാർത്ഥ രഹസ്യം മനസ്സിലായുള്ളൂ.<br />
<br />
ഇന്നു ജീവിച്ചിരിപ്പില്ലാത്ത അവരെ സ്നേഹത്തോടെയും നന്ദിയോടെയും തന്നെയാണ് ഓർക്കാറുള്ളത്...<br />
<br />
അവർ പഠിപ്പിച്ചുതന്നത് പ്രയോഗികജീവിതത്തിൽ വളരെ ഉപകാരപ്പെട്ട ഒരു സംഗതിയാണ് - കാണുന്നിടത്തെല്ലാം സത്യവും നേരും വിളിച്ചുപറയരുത്. അഥവാ അങ്ങനെ വേണമെന്ന് തോന്നിയാൽ വലിയ അടികൾ പ്രതീക്ഷിക്കുക.<br />
<br />
00</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com5tag:blogger.com,1999:blog-8572238419922186269.post-24259057748221535592016-03-12T23:10:00.002-08:002016-03-12T23:10:53.026-08:00യു ഡോന്റ് ബിലോംഗ് ഹിയർ<div dir="ltr" style="text-align: left;" trbidi="on">
ശുപാർശയിൽ കയറിപ്പറ്റിയതാണെങ്കിലും നല്ലൊരു കോളേജിൽ പഠിത്തം. മൂന്നുനേരം സുഭിക്ഷമായി ഭക്ഷണം കിട്ടുന്ന ഹോസ്റ്റലിൽ താമസം. കറങ്ങിനടക്കാൻ അത്യാവശ്യം കാശും വീട്ടിൽനിന്ന് കിട്ടും. എൺപതുകളുടെ അവസാനത്തിൽ, ഈ പശ്ചാത്തലത്തിലുള്ള ഒരു ആദ്യവർഷ ബിരുദവിദ്യാർത്ഥിയുടെ ആത്യന്തികമായ അസ്തിത്വപ്രശ്നം ഒരു പെൺകുട്ടിയെ പ്രേമിക്കാൻകിട്ടുക എന്നതു മാത്രമാണ്.<br />
<br />
അത്തരത്തിൽ ഉഴലുന്ന സമയത്താണ് പ്രീഡിഗ്രിക്കാരിയായ സുനയ്യ എന്റെ മുന്നിൽ വന്നുപെടുന്നത്. സുന്ദരിയെന്ന് മാത്രമല്ല പരിഷ്ക്കാരിയും. തൂവാനതുമ്പികളിൽ ജയകൃഷ്ണൻ ക്ലാരയോട് പറയുന്നത് ഓർമ്മയില്ലേ, നിനക്ക് ഞാൻ ഒരു പച്ച മാരുതിക്കാർ വാങ്ങിത്തരുമെന്ന്. അതുപോലൊരു പച്ച മാരുതിക്കാറിലാണ് സുനയ്യ കോളേജിൽ വന്നിരുന്നത്. അക്കാലത്ത് മാരുതിക്കാർ എന്നാൽ സമ്പന്നതയുടേയും പരിഷ്കാരത്തിന്റെയും അവസാനവാക്കായിരുന്നു.<br />
<br />
എങ്കിൽ ഇനി സുനയ്യയെ പ്രേമിച്ചിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി. അതിനുള്ള വഴി രണ്ടുമൂന്ന് കൂട്ടുകാരെയും കൂട്ടി ആ പെൺകുട്ടിയുടെ പിറകേനടക്കുക എന്നതാണല്ലോ. ആ നാട്ടുനടപ്പ് ഞാനും തെറ്റിച്ചില്ല. പൊതുവേ വലിയ റിസർവേഷനൊന്നും കാണിക്കുന്ന കൂട്ടത്തിലായിരുന്നില്ല സുനയ്യ. എന്നോടെന്നല്ല എല്ലാവരോടും അവൾ വളരെ സാധാരണമായി പെരുമാറി. എന്റെ മനസ്സിലിരിപ്പ് അറിഞ്ഞതിന്റെ യാതൊരു ലാഞ്ചനയും നിർഭാഗ്യവശാൽ ലഭ്യമാവുകയും ചെയ്തില്ല.<br />
<br />
പുതിയ കലാലയത്തിൽ എത്തിയതിന്റെ ആദ്യവിഭ്രമങ്ങൾ മാറുകയും കൂടുതൽ ഇടങ്ങളിലേയ്ക്ക് ദൈനംദിനങ്ങൾ വ്യാപിക്കുകയും ചെയ്തപ്പോൾ എന്റെ സുനയ്യയിലുള്ള ശ്രദ്ധ ചിതറി...<br />
<br />
അക്കാലത്താണറിഞ്ഞത് സുനയ്യ വിവാഹിതയാണെന്ന്. അത് വല്ലാത്ത ഞെട്ടലായിപ്പോയി.<br />
<br />
ജീവിതത്തിലെ നാടകീയതകൾ നാടകത്തെക്കാൾ സങ്കീർണ്ണമാണെന്ന് അക്കാലത്ത് അത്രയൊന്നും മനസ്സിലാക്കി തുടങ്ങിയിരുന്നില്ല.<br />
<br />
വിവാഹിതയാണെന്ന് മാത്രമല്ല, പ്രസവിക്കുകയും ആ കുട്ടി പ്രസവത്തിൽ തന്നെ മരിച്ചുപോവുകയും ചെയ്തിരുന്നുവത്രേ...<br />
<br />
ഇതിനൊക്കെ ശേഷമാണ് സുനയ്യ പ്രീഡിഗ്രിക്ക് പഠിക്കാൻ വരുന്നത്.<br />
<br />
പിന്നീട് ചില കാര്യങ്ങൾ കൂടിയറിഞ്ഞു. സ്ഥലത്തെ പ്രമുഖനും സമ്പന്നനുമായ ഒരു വ്യവസായിയുടെ രണ്ടാമത്തെ ഭാര്യയിൽ, അദ്ദേഹത്തിന്റെ വൈകിയപ്രായത്തിൽ ഉണ്ടായ മകളാണത്രേ സുനയ്യ. ഊട്ടിയിലായിരുന്നു സ്കൂൾവിദ്യാഭ്യാസം. തന്റെ മരണശേഷം സുനയ്യയ്ക്ക് കുടുംബത്തിൽ നിന്ന് വേണ്ട രീതിയിലുള്ള പരിഗണന കിട്ടിയേക്കില്ല എന്ന് പേടിച്ചിട്ടാണത്രേ അവളുടെ അച്ഛൻ അവളുടെ വിവാഹം ചെറുപ്പത്തിലേ നടത്തിച്ചത്...<br />
<br />
ഈ പരിസരത്തിൽ എന്റെ പ്രേമത്തിന്റെ സാംഗത്യത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ...<br />
<br />
എന്നാൽ ഇതിനിടയ്ക്ക് അതീവസുമുഖനും പിൽക്കാലത്ത് സിനിമാനടനായി മാറുകയും ചെയ്ത ഞങ്ങളുടെ ഒരു കൂട്ടുകാരനുമായി സുനയ്യ പതിവിൽ കവിഞ്ഞ അടുപ്പം നിലനിർത്തിയിരുന്നു എന്നും കേട്ടു...<br />
<br />
ഈ കേൾവികളുടെ നിജസ്ഥിതി എനിക്കറിയില്ല. അപ്പോഴേയ്ക്കും എന്റെ ജീവിതം മറ്റു വഴികളിലേയ്ക്ക് പോവുകയും, സുനയ്യ പ്രീഡിഗ്രി പഠനം കഴിഞ്ഞ് കലാലയം വിടുകയും ചെയ്തിരുന്നു...<br />
<br />
അതിനിടയ്ക്ക് സുനയ്യയുടേതായി അറിഞ്ഞൊരു വാർത്ത ഭർത്താവിന്റെ അസുഖവും മരണവുമാണ്...<br />
<br />
ഒരു കൂട്ടുകാരൻ മംഗലാപുരത്തെ കസ്തുർബാ മെഡിക്കൽ കോളേജിൽ ദന്തവൈദ്യം പഠിക്കുന്നുണ്ടായിരുന്നു. ആ കോളേജിന്റെ വാർഷികാഘോഷങ്ങൾ വളരെ വിപുലമാണ്. അക്കൊല്ലത്തെ നൃത്തപരിപാടിക്ക് ഈജിപ്തിലെ പിരമിഡിന്റെ പരിസരമാണ് തീമായി തീരുമാനിച്ചിരുന്നത്. അത്തരം സെറ്റുകൾ കലാപാരമായി നിർമ്മിക്കാൻ നിപുണനായ മറ്റൊരു സുഹൃത്തിനോടൊപ്പം ഞാനും മംഗലാപുരത്തിനു പോയി.<br />
<br />
കെ. എം. സി മറ്റൊരു ലോകമായിരുന്നു. ആൺപെൺ വ്യത്യാസമില്ലാത്ത, അക്കാലത്ത് (ഒരുപക്ഷേ ഇന്നും) കേരളത്തിൽ സ്വപ്നംകാണാൻ സാധിക്കുമായിരുന്നില്ലാത്ത വിദ്യാർത്ഥിജീവിതം. പണത്തിന്റെ മേളം, ലഹരിയുടെയും. കഞ്ചാവ്, സിഗരറ്റ് പോലെയാണ് ഉപയോഗിച്ചിരുന്നത്. അതിനും മുകളിലുള്ളവയെ മാത്രമാണ് കുറച്ചെങ്കിലും ലഹരിമരുന്ന് എന്ന നിലയ്ക്ക് കണ്ടിരുന്നുള്ളൂ. ഐഡി കാർഡ് കാണിച്ചാൽ കോളേജ് കുട്ടികൾക്ക് മദ്യശാലകളിൽ വിലക്കിഴിവുണ്ടായിരുന്നു...<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0UaOpF2cih3_Bv9N4RgtvkFjtSE1fJ4qX_L0ZP0Tyu1VJ_2VIdIEmDzm3ERrVZGuIHPfd8oSgoYmvO2ccmpYLTfUJ3MdLBcEIDDVzmdjOxDptM46uJn7GR2U3A8mde3facBHnlb4NfSOc/s1600/original.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0UaOpF2cih3_Bv9N4RgtvkFjtSE1fJ4qX_L0ZP0Tyu1VJ_2VIdIEmDzm3ERrVZGuIHPfd8oSgoYmvO2ccmpYLTfUJ3MdLBcEIDDVzmdjOxDptM46uJn7GR2U3A8mde3facBHnlb4NfSOc/s400/original.jpg" width="400" /></a></div>
<br />
അന്ന്, അവിടെ കെ. എം. സിയിൽ വച്ച്, മൂന്നു നാല് വർഷങ്ങൾക്ക് ശേഷം, ഞാൻ വീണ്ടും സുനയ്യയെ കണ്ടു. സുനയ്യയും അവിടെ ദന്തവൈദ്യം പഠിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഇടയ്ക്കൊക്കെ സുനയ്യെ കണ്ടിരുന്നു. ചെറിയ കുശലങ്ങൾ പറഞ്ഞു...<br />
<br />
കെ. എം. സിയിലെ ഓരോ കുട്ടിക്കും ഓരോ കഥയുണ്ടായിരുന്നു. കേരളത്തിൽ നിന്നും വരുന്ന ഒരു യുവാവിന് അസുഖകരമായും അവിശ്വസനീയമായും തോന്നുന്ന കഥകൾ. സുനയ്യെ കുറിച്ചും കേട്ടു കഥകൾ... എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ച് അധികം മനകാലുഷ്യം ഉണ്ടാക്കാൻ പറ്റുന്നതിനെക്കാളും അപ്പുറം എനിക്ക് മറ്റു കാര്യങ്ങളൊക്കെ ആലോചിക്കാനായിക്കഴിഞ്ഞിരുന്നു.<br />
<br />
ഒരു ബാസ്കറ്റ്ബാൾ ഗ്രൗണ്ട് വളച്ചുകെട്ടിയാണ് ഈജിപ്ഷ്യൻ മരുഭൂമിയുണ്ടാക്കിയത്. അവിടെ വച്ചായിരുന്നു നിശാനൃത്തം. അതുപോലൊരു നിശാനൃത്തം ഞാൻ ആദ്യമായും അവസാനമായും കാണുകയായിരുന്നു. സംഗീതവും നൃത്തവും ലഹരിയും ഒഴുകി. അരണ്ട വർണ്ണവെട്ടത്തിൽ ആടിയുലയുന്ന ആൺപെൺ ഉടലുകൾക്കിടയിൽ എപ്പോഴോ സുനയ്യയും മിന്നിമറയുന്നുണ്ടായിരുന്നു.<br />
<br />
ഇടയ്ക്ക് കഞ്ചാവിന്റെ പൊതികൾ കഴിഞ്ഞുപോയി. അതു വാങ്ങി വരേണ്ടതുണ്ടായിരുന്നു. ആ അർദ്ധരാത്രി സമയത്ത് അവിടെ ലഹരിയിലല്ലാത്തത് ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ (അന്ന് ആ സമയത്ത് മദ്യപിച്ചിരുന്നില്ല എന്നേയുള്ളൂ, ലഹരി അന്യമായിരുന്നില്ല). അർദ്ധബോധത്തിൽ വഴികാണിക്കാൻ പിന്നിൽ കയറിയ ആരോടോപ്പമോ ഏതോ ബൈക്കോടിച്ച് എവിടെയോ പോയി പൊതിയും വാങ്ങി തിരിച്ചെത്തുമ്പോഴും നൃത്തനിശ തകർക്കുകയായിരുന്നു. വണ്ടി നിർത്തിയതും പിറകിലുണ്ടായിരുന്ന പയ്യൻ പൊതിയുമായി ആ കൂട്ടത്തിലേയ്ക്ക് അപ്രത്യക്ഷനായി.<br />
<br />
ബൈക്ക് ഒതുക്കിവച്ച് തിരിയുമ്പോൾ മുന്നിൽ സുനയ്യ.<br />
<br />
"ഇതിനിടയ്ക്ക്, ഈ സമയത്ത് എവിടെപ്പോയി?"<br />
സുനയ്യ ചോദിച്ചു.<br />
എനിക്കല്പം ആശ്ചര്യം തോന്നാതിരുന്നില്ല. ഭ്രാന്തമായ ആ കൂട്ടത്തിനിടയ്ക്കുനിന്ന് എന്തിനവൾ അപ്പോൾ അവിടേയ്ക്ക് വന്നു? മാത്രവുമല്ല, ചോദ്യത്തെക്കാളുപരിയായ ഒരു കരുതൽ അതിൽ എനിക്ക് സ്പർശിക്കാനായി...<br />
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.<br />
അവൾ വിയർത്തിരുന്നു. നൃത്തം വിയർപ്പിച്ചിരുന്നു... വസ്ത്രങ്ങളിലും ദേഹത്തും മണലും പൊടിയുമുണ്ടായിരുന്നു. ഈജിപ്ഷ്യൻ മരുഭൂമിയിലെ പൊടി...<br />
<br />
കുറച്ചുസമയം അവിടെ നിന്ന് ഞങ്ങൾ പഴയ കലാലയത്തെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച് ഒക്കെ പൊതുവായി സംസാരിച്ചു. അതിനപ്പുറം, അന്നും ഇപ്പോഴും സുനയ്യെക്കുറിച്ചു കേട്ടവയുടെ സത്യം എന്തെന്നു ചോദിക്കാൻ മാത്രമൊന്നും ആ സംസാരം തരളമായില്ല...<br />
<br />
നൃത്തനിശയിലേയ്ക്ക് മടങ്ങിപോകാൻ തുടങ്ങിയ സുനയ്യ പെട്ടെന്നു തിരിഞ്ഞ് എന്നോടായി പറഞ്ഞു;<br />
"ലാസർ, യു ഡോന്റ് ബിലോംഗ് ഹിയർ."<br />
<br />
ഞാൻ ഏതു കൂട്ടത്തിൽപ്പെടും എന്റെ സാമൂഹ്യസാഹചര്യം എന്താണ് എന്നൊന്നും മനസ്സിലാക്കാനുള്ള ബന്ധം ഒരുകാലത്തും സുനയ്യയും ഞാനും തമ്മിൽ ഉണ്ടായിരുന്നിട്ടില്ല.<br />
<br />
എങ്കിലും ഞാൻ മംഗലാപുരത്ത് എത്തിയപ്പോൾ മുതൽ അനുഭവിക്കുന്ന അകാരണമായ അസ്വസ്ഥതയുടെ ഉത്തരം സുനയ്യ പറഞ്ഞതിലുണ്ടായിരുന്നു - ഐ ഡോന്റ് ബിലോംഗ് ഹിയർ!<br />
<br />
പിറ്റേന്ന് അതിരാവിലേയുള്ള തീവണ്ടിയിൽ ഞാൻ ആ പട്ടണം വിട്ടു.<br />
<br />
ക്ഷണമുണ്ടായിട്ടും പിന്നീടൊരിക്കലും അവിടേയ്ക്ക് തിരിച്ചുപോയിട്ടില്ല. സുനയ്യയെ പിന്നീടൊരിക്കലും കാണുകയുണ്ടായില്ല, വാർത്തകളൊന്നും കേൾക്കുകയുണ്ടായില്ല...<br />
<br />
പല പതിറ്റാണ്ടുകൾ..., പല ദേശങ്ങൾ..., ജീവിതത്തിലെ പല പിരിയൻ ദശാസന്ധികൾ...<br />
<br />
ചില ഇടങ്ങളിൽ, ചില പരിസരങ്ങളിൽ ചെന്നുപെടുമ്പോൾ, അകം അസ്വസ്ഥമാകുമ്പോൾ സുനയ്യയുടെ ആ വാക്കുകൾ പക്ഷേ ഇപ്പോഴും എവിടെനിന്നോ കേൾക്കും - ലാസർ, യു ഡോന്റ് ബിലോംഗ് ഹിയർ!<br />
<br />
ഞാൻ ഏറ്റവും ആദ്യത്തെ മടക്കവണ്ടി പിടിക്കും.<br />
<br />
00</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com6tag:blogger.com,1999:blog-8572238419922186269.post-60185023850551553552016-02-11T02:35:00.002-08:002016-02-11T02:35:37.096-08:00 പച്ചിലകുടുക്കയുടെ വിരുന്നുമുറി<div dir="ltr" style="text-align: left;" trbidi="on">
കുടുംബവീട്ടിൽ ഞാൻ ഉപയോഗിച്ചിരുന്ന മുറിയോട് ചേർന്നാണ് ആ വേപ്പുമരം. മുറിയുടെ രണ്ട് ജനാലകൾ തുറന്നാലും ആ മരത്തിന്റെ കൊമ്പുകൾ കാറ്റിലിളകുന്നതാണ് കാഴ്ച. അത് ആ മുറിയുടെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിലേയ്ക്ക് തണലാവരണം പോലെ ചാഞ്ഞുനിന്നു. <br />
<br />
എന്നാണതവിടെ വളരാൻ തുടങ്ങിയത് എന്നോർക്കുന്നില്ല. കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴെങ്കിലും അമ്മ നട്ടതായിരിക്കണം. ബാല്യത്തിനു ശേഷം വീട്ടുപറമ്പിൽ വളരുന്ന മരങ്ങളെ കുറിച്ച് എനിക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ല - അതിനുള്ള സമയമുണ്ടായിരുന്നില്ല. എങ്കിലും വ്യക്തമായി ഓർത്തെടുക്കാൻ പറ്റുന്ന കാലത്തെല്ലാം അതവിടെ ഉണ്ടായിരുന്നു. രാവിലെ കട്ടിലിൽ ഉറക്കുമുണർന്നു കിടക്കുമ്പോൾ തുറന്നിട്ട ജാലകത്തിലൂടെ ആ വേപ്പുമരവും, പഴുത്ത വേപ്പിൻകായ തിന്നാൻ അതിന്റെ ശിഖരങ്ങളിൽ വന്നിരിക്കാറുള്ള കിളികളും എന്റെ അലസകാഴ്ചയിൽ മിന്നിമാഞ്ഞുപോയി.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtF5NqwaqMt8D2LGlbxQKG17UTFO_4w9D4KHuo7jrygP0qQjMbUxJIC_02ptDi-IQrgtcOokMWDRDlHnvsfU544KeKQoRTOa9FPjAmALyutkm33GtiUJeEdjLtan75rucq-VvRagdgBPtN/s1600/1.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtF5NqwaqMt8D2LGlbxQKG17UTFO_4w9D4KHuo7jrygP0qQjMbUxJIC_02ptDi-IQrgtcOokMWDRDlHnvsfU544KeKQoRTOa9FPjAmALyutkm33GtiUJeEdjLtan75rucq-VvRagdgBPtN/s400/1.JPG" width="290" /></a></td></tr>
<tr><td class="tr-caption" style="text-align: center;">വീടിന് മുകളിലേയ്ക്ക് പടർന്നുനിൽക്കുന്ന വേപ്പ് </td></tr>
</tbody></table>
അസഹ്യമായ വേനലിൽ മലർക്കേ തുറന്നിട്ട ജാലകത്തിലൂടെ കടന്നുവരുന്ന കാറ്റിന് കുളിരാശ്വാസം നൽകുന്ന വേപ്പിലകളുടെ ഗന്ധമുണ്ടാവും...<br />
<br />
അക്കാലത്ത് എന്നോടൊപ്പം അവിടെയിരുന്നു സ്വപ്നംപങ്കുവച്ചിരുന്ന കൂട്ടുകാർക്കൊക്കെ ആ മുറി ഇഷ്ടമായിരുന്നു. "ഇവിടെയിരുന്നാൽ ആർക്കും എഴുതാൻ തോന്നും" എന്ന് റോയി പറയാറുണ്ടായിരുന്നു. അതിന് വലിയൊരു കാരണം ആ വേപ്പുമരം മുറിയിലേയ്ക്ക് പ്രസരിപ്പിച്ച പ്രകൃതിയുടെ ജൈവഗന്ധം കൂടിയാവണം.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUy4TqgqzIHsjPzG_T6Eq5NPykOB-2qvh1bPUMtLsNcfpK_VEyXrGHfbNbz3q0zWXw310fkNG3gKErjgMks4HVhBDJa7fuM8CVdm0QlKLcAuGCRBWJjGhcxGNDHQK9eYa29gS396Y6Bpnp/s1600/2.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="283" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUy4TqgqzIHsjPzG_T6Eq5NPykOB-2qvh1bPUMtLsNcfpK_VEyXrGHfbNbz3q0zWXw310fkNG3gKErjgMks4HVhBDJa7fuM8CVdm0QlKLcAuGCRBWJjGhcxGNDHQK9eYa29gS396Y6Bpnp/s400/2.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കുയിൽ, ആ മരത്തിൽ...</td></tr>
</tbody></table>
വിവാഹം കഴിഞ്ഞപ്പോൾ ഞാനും ഭാര്യയും താമസിച്ചതും ആ മുറിയിൽ തന്നെ. പിന്നീട് വിദേശത്ത് പോയപ്പോൾ, അവധിക്കാലത്ത് വരുമ്പോൾ, ഭാര്യയോടും മക്കളോടും ഒപ്പം കഴിഞ്ഞതും ആ മുറിയിൽ തന്നെ. അപ്പോഴെല്ലാം പിന്നണിയിൽ മുറിക്ക് കുളിരേകി ആ വേപ്പുമരം നിന്നു.<br />
<br />
എങ്കിലും വ്യതിരിക്തമായ അസ്തിത്വം നൽകി ആ മരത്തെ ഒരിക്കലും കണ്ടിരുന്നില്ല - ഇപ്പോൾ അതിനെ മുറിച്ചുമാറ്റി കഴിഞ്ഞപ്പോൾ അല്ലാതെ.<br />
<br />
കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു ഉണങ്ങാൻ തുടങ്ങിയ ആ വേപ്പുമരം മുറിച്ച് കട്ടിലുകൾ ഉണ്ടാക്കിയെന്ന്...<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinruDgzcRNnWPHN1gdawoYuvpEoZnjbJGd-Vhlsw8u4_8gDvXjKLlf5-Xg2ONCj4X9Tj0SLvgbGOs68LtN0JTEYn_AfREvpL2PgeAL2CaCecVD3Zg_R_OKlpgjiTa603kaxb5yUmxLGIoQ/s1600/3.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="283" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinruDgzcRNnWPHN1gdawoYuvpEoZnjbJGd-Vhlsw8u4_8gDvXjKLlf5-Xg2ONCj4X9Tj0SLvgbGOs68LtN0JTEYn_AfREvpL2PgeAL2CaCecVD3Zg_R_OKlpgjiTa603kaxb5yUmxLGIoQ/s400/3.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">വേപ്പിൻ കായ</td></tr>
</tbody></table>
ആ മരത്തിന്റെ കവചമില്ലാത്ത എന്റെ പഴയ മുറി, താമസം മാറിപ്പോയിട്ടും ഞാൻ പൂർണ്ണമായും ഉടമസ്ഥാവകാശം വിട്ടൊഴിയാത്ത ചുമന്ന ഓടുകൾ പാകിയ ആ മുറി, ഇപ്പോൾ എങ്ങനെയാവും ഉണ്ടാവുക? അത് ആകാശത്തിന്റെ വിജനതയിലേയ്ക്ക് തുറന്നിരിക്കുകയാവാം.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgotyqsgShh2TRUd7h7vMC2bvasNtlMMMvQFgXRG8ADT_xdGYdugQjmjflF8q6NIBkXADHIqeRLiUb4m9Kj_tlx9p7Upd7psHyYVeEdeX7NY13VuiBr2P33mc_9lA21lo3Sxm-40tZ3L6kZ/s1600/4.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="270" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgotyqsgShh2TRUd7h7vMC2bvasNtlMMMvQFgXRG8ADT_xdGYdugQjmjflF8q6NIBkXADHIqeRLiUb4m9Kj_tlx9p7Upd7psHyYVeEdeX7NY13VuiBr2P33mc_9lA21lo3Sxm-40tZ3L6kZ/s400/4.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കുളിരുള്ള പ്രഭാതത്തിൽ തണുപ്പാറ്റുന്ന പച്ചിലകുടുക്ക</td></tr>
</tbody></table>
എല്ലാ മരത്തിനും ആയുസ്സുണ്ട്. ഇത്തിളുകൾ മാതിരിയുള്ള പരോന്നഭോജികൾ കളകയറിയാൽ പതിവിലും വേഗം മരിക്കുകയും ചെയ്യും. അതിനാലും, അതിനപ്പുറം, ജീവിതത്തിൽ ഇതുവരെ ഒരു മരം പോലും നട്ടുനനച്ചു വളർത്തിയിട്ടില്ലാത്തതിനാലും ഇക്കാര്യത്തിൽ കാല്പനികനും ഗൃഹാതുരനും ആകുന്നില്ല.<br />
<br />
ആ വേപ്പുമരത്തിൽ വിരുന്നെത്തിയിരുന്ന തത്തയ്ക്കും കുയിലിനും പച്ചിലകുടുക്കയ്ക്കും മറ്റൊരു നല്ല മരം ആശംസിക്കുക മാത്രം ചെയ്യുന്നു...!<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhz-oDcDwGEueqc62GJm3OXSPhP2ix03SlolSl1hwGuqMFo122wcCMhEWg7D4bEbVVCzQwKQCv_A7SHHOeJ8kemjhgEXFMo7Ub-aCR2ZMmqgcVOTHNn7SR9-KdS2Kdaz80SnFTom1_WlVc/s1600/5.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="283" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhz-oDcDwGEueqc62GJm3OXSPhP2ix03SlolSl1hwGuqMFo122wcCMhEWg7D4bEbVVCzQwKQCv_A7SHHOeJ8kemjhgEXFMo7Ub-aCR2ZMmqgcVOTHNn7SR9-KdS2Kdaz80SnFTom1_WlVc/s400/5.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">പഴുത്തില വീഴുമ്പോൾ...</td></tr>
</tbody></table>
</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com12tag:blogger.com,1999:blog-8572238419922186269.post-9973325632783874422016-02-10T05:07:00.000-08:002016-02-10T05:07:30.823-08:00മാലാഖമാരുടെ രാത്രി<div dir="ltr" style="text-align: left;" trbidi="on">
കുട്ടിക്കാലത്തെന്നോ കേട്ടുമറന്ന പള്ളിപ്പാട്ടിന്റെ നേർത്ത അലകൾ...<br />
<br />
അങ്ങനെയാണ് ഉറക്കം ഞെട്ടിയത്..., കിടക്കുന്ന സ്ഥലം ഏതാണെന്ന് ഓർത്തെടുക്കാനായില്ല. ഇരുട്ടാണ്. എപ്പോഴോ പെയ്ത മഴയുടെ ഈർപ്പവും തണുപ്പും അന്തരീക്ഷത്തിലുണ്ട്. കിടക്കയിൽ എണീറ്റിരുന്നു. മുന്നിൽ ഒരു ജനലും വാതിലും മലർക്കേ തുറന്നുകിടക്കുന്നു. കിടക്കയിൽ നിന്നും എണീറ്റ് വാതിൽ കടന്ന് ഇരുട്ടിന്റെ വിശാലതയിലേയ്ക്ക് വിലയിക്കുന്ന ഇടനാഴിയിലേയ്ക്കിറങ്ങി. ഒരു വശത്ത്, ഇടനാഴിയുടെ അങ്ങേയറ്റത്ത്, ഒരു ബൾബ് മിന്നുന്നു. അതിനാലാണ് ഇടനാഴി അത്രയും നീളുന്നുണ്ടെന്ന് മനസ്സിലായത്.<br />
<br />
അരമതിലിൽ കൈയ്യൂന്നി, പുറത്തെ ഇരുട്ടിലേയ്ക്കു നോക്കി, പ്രജ്ഞയിൽ നിന്നും മറഞ്ഞുപോയ സ്ഥലകാലത്തിന്റെ ഇഴകൾ ബോധത്തിൽ തുന്നപ്പെടുന്നതും കാത്ത്, കുറച്ചുസമയം നിന്നും...<br />
<br />
അപ്പോഴാണ് ആ മാലാഖമാരെ കണ്ടത്...<br />
<br />
ഇരുട്ടിന്റെ ഏതോ തിരിവിൽ നിന്നും അവരിങ്ങനെ വരിവരിയായി കാഴ്ചയുടെ ഒരതിരിലേയ്ക്ക് വന്നുകയറുകയായിരുന്നു. മുഖം മാത്രം അഗ്നിയെന്നോണം തിളങ്ങുന്നു. ശരീരത്തിന്റെ ശുഭ്രമായ ബാക്കിഭാഗം ഇരുട്ടിൽ അലിഞ്ഞുചേരുന്നു. കുഞ്ഞുതീനാളങ്ങളുടെ നീണ്ടനിര അന്തരീക്ഷത്തിൽ ഒഴുകിനീങ്ങുന്നതുപോലെ...<br />
<br />
അവരിൽ നിന്നാവണം ആ ഗാനത്തിന്റെ വീചികൾ... സംഗീതത്തിന്റെ താളാത്മകതയോടൊപ്പം തിളങ്ങുന്ന ചുണ്ടുകളുടെ അലസചലനം വ്യക്തമായും കാണാം.<br />
<br />
മുറിയിൽ കയറി കിടക്കയിൽ ഇരുന്നു. മാലാഖമാർ ഇരുട്ടിലൂടെ തെന്നിനീങ്ങുന്നത് ജാലകക്കാഴ്ചയായി അപ്പോഴുമുണ്ട്, ആ പാട്ടും...<br />
<br />
കട്ടിലിന്റെ താഴെ വച്ചിരുന്ന പെട്ടിയിൽ അപ്പോഴാണ് കാലുതടഞ്ഞത്. വിനോദും ജിജോയുമാണ് എന്നോടൊപ്പം ഈ പെട്ടി ഇവിടെ എടുത്തുവച്ചതെന്നോർത്തു. അവരുടെ കൂടെയാണല്ലോ വൈകുന്നേരം ഈ പട്ടണത്തിൽ വന്നിറങ്ങിയത്. തീവണ്ടിനിലയത്തിൽ നിന്നും പെട്ടിയും കിടക്കയും ഓട്ടോറിക്ഷയിൽയിൽ കയറ്റി ഇവിടേയ്ക്ക് വരുമ്പോൾ മഴപെയ്യുന്നുണ്ടായിരുന്നു...<br />
<br />
പുതിയ ഇടത്താവളത്തിൽ എന്നെ തനിച്ചാക്കി കൂട്ടുകാർ മടങ്ങിയത് എപ്പോഴായിരുന്നു...?<br />
<br />
ഞാൻ വീണ്ടും കിടന്നു. അപ്പോഴും അന്തരീക്ഷത്തിൽ ആ പാട്ടുണ്ടായിരുന്നു. പുറത്ത് ഇരുട്ടിൽ മാലാഖമാർ പ്രകാശത്തിന്റെ തുരുത്തുകളായി ഒഴുകിനടക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു...<br />
<br />
വരാനിരിക്കുന്ന ഭ്രമാത്മകമായ മൂന്നു വർഷങ്ങളുടെ ആദ്യത്തെ രാത്രിയായിരുന്നു അത്!<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTArb6c1VNBrJxvT6ZjhHyUz6Sa1np1Ta7bm8unFrtScYWUeLDI2MdYNCOybpS837sVh6n0LOumDZ25PSPm0sRBb2U_Cw9K7LJc6gZINntehTFs0XR_PYka3Zbki9sBMDWsUh7I-MJTWgj/s1600/Untitled.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="122" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTArb6c1VNBrJxvT6ZjhHyUz6Sa1np1Ta7bm8unFrtScYWUeLDI2MdYNCOybpS837sVh6n0LOumDZ25PSPm0sRBb2U_Cw9K7LJc6gZINntehTFs0XR_PYka3Zbki9sBMDWsUh7I-MJTWgj/s400/Untitled.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ബിരുദപഠനകാലത്ത് മൂന്നു വർഷം ജീവിച്ച കലാലയം</td></tr>
</tbody></table>
</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com2tag:blogger.com,1999:blog-8572238419922186269.post-74694813862751325302016-01-18T21:25:00.000-08:002016-01-18T21:25:19.169-08:00റബ്ബർപുരാണം<div dir="ltr" style="text-align: left;" trbidi="on">
റബ്ബർകൃഷിയെ പ്രതി ജോസ്. കെ. മാണിയുടെ നിരാഹാരസമരം തുടങ്ങുമ്പോൾ ചില റബ്ബർസംഗതികൾ...<br />
<br />
കേരളത്തിൽ ഇന്ന് കാണുന്ന പല കൃഷി വിഭവങ്ങളുടെയും ആസ്ഥാനം എന്ന് കരുതപ്പെടുന്ന തെക്കേ അമേരിക്കയിൽ നിന്നാണ് റബ്ബറും പൗരസ്ത്യ/ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും വരുന്നത്. ബ്രസീലിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്കും അവിടെ നിന്നും അവരുടെ ഉഷ്ണമേഖലാ കോളനികളിലേയ്ക്കും എന്നായിരുന്നു ആ സഞ്ചാരപഥം. ഇന്ത്യയിൽ വ്യാപാരോൻമുഖമായ ആദ്യത്തെ റബ്ബർത്തോട്ടം സ്ഥാപിതമാവുന്നത് കേരളത്തിൽ, തട്ടേക്കാട് 1902 - ൽ ആണ്.<br />
<br />
കേരളത്തിന്റെ സാമ്പത്തിക മേഖലയെ കാര്യമായി പരിവർത്തിപ്പിച്ച ഒരു കൃഷിയാണ് റബ്ബറിന്റേത്. ഇപ്പോൾ വിലയിടിവ് ഉണ്ടെങ്കിലും റബ്ബർതോട്ടങ്ങൾ സമ്പത്തിന്റെ മാനദണ്ഡമായി കരുതപ്പെടുന്നു കേരളത്തിന്റെ പല ഇടനാടൻ മേഖലകളിലും ഇന്നും. റബ്ബർകൃഷി സാമ്പത്തികമായി പ്രബലമായ ഒരു ജനവിഭാഗത്തെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാക്കിയെടുത്തു. അതിൽ ചെറുകിട കർഷകരും വൻകിട കർഷകരും ഉൾപ്പെടുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിൽ സാമ്പത്തിക മേഖലയിൽ മാത്രമല്ല സാമൂഹിക, രാഷ്ട്രീയ ഇടങ്ങളിലും റബ്ബർ ഒരു പ്രബല ഘടകമായി. പല മലയോര പട്ടണങ്ങളുടെയും ഉയർച്ചയ്ക്ക് മുഖ്യമായ ഒരു കാരണം റബ്ബറാണ്. റബ്ബറിന്റെ രാഷ്ട്രീയം കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രമുഖകക്ഷിയാണല്ലോ ഇന്ന് ബാറിന്റെ രാഷ്ട്രീയത്തിൽ എത്തിനിൽക്കുന്നത്.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdj7ZHYCOZGTme1BwjMeFjlgt7HlaRvaiqx33H92P5XOpRJL7yHhJlwmTH9H21W0pKOn5vaI1d7GHjwluMnG3keXE9gwkauOIT_0dU8Vrlv4939_rnnuK2QerKmXvfTk7mOgEdNK4ruBiK/s1600/IMG_6782.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdj7ZHYCOZGTme1BwjMeFjlgt7HlaRvaiqx33H92P5XOpRJL7yHhJlwmTH9H21W0pKOn5vaI1d7GHjwluMnG3keXE9gwkauOIT_0dU8Vrlv4939_rnnuK2QerKmXvfTk7mOgEdNK4ruBiK/s400/IMG_6782.JPG" width="266" /></a></td></tr>
<tr><td class="tr-caption" style="text-align: center;">റബ്ബറാധിക്യമുളള മലയോര ഗ്രാമക്കാഴ്ച </td></tr>
</tbody></table>
കേരളത്തിന്റെ തനതു ജൈവമേഖലയെ ഹനിച്ചുകൊണ്ടാണ് റബ്ബർ തോട്ടങ്ങൾ ഉണ്ടായത്. റബ്ബർ തോട്ടത്തിന്റെ പരിപാലനത്തിലും റബ്ബറിന്റെ നിർമ്മാണത്തിലും ഉൾപ്പെട്ടിരിക്കുന്ന സാങ്കേതികതകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, തോട്ടങ്ങളുടെ മേഖലാവിസ്തീർണ്ണം കൊണ്ടും, രൂക്ഷത കൊണ്ടും ആ പ്രദേശത്തിന്റെ സൂക്ഷ്മജൈവതയെ കാര്യമായി നശിപ്പിച്ചുകളയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതോടൊപ്പം, റബ്ബർമരം തന്റെ വളർച്ചയ്ക്കായി ഉപയുക്തമാക്കുന്ന ജലത്തിന്റേയും മണൽലവണങ്ങളുടേയും ഉയർന്നതോത് മറ്റ് ചെറുഹരിതലോകത്തെ ആഹാരരഹിതമാക്കുന്നു. ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ക്യാൻസർ പോലുള്ള ആധുനിക രോഗങ്ങൾ കേരളത്തിൽ വ്യാപകമാകുന്നതിൽ റബ്ബർ ഉൾപ്പെടെയുള്ള വ്യാപകമായ കൃഷികൾക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ കാരണമാകുന്നു എന്നും കരുതപ്പെടുന്നു.<br />
<br />
പരിസ്ഥിതിയും വികസനവും തമ്മിൽ എന്നും സംഘർഷത്തിലാണ്. ഇനിയുള്ള കാലങ്ങളിൽ അതെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. അവികസിത, വികസ്വര പ്രദേശത്ത് ഏറ്റവും സജീവമായ പരിസ്ഥിതി അവബോധം നിലനിൽക്കുന്ന ഒരു ദേശമാണ് കേരളം എന്ന് ഈ വഴിക്കുള്ള വായനകൾ സസന്തോഷം അറിവുതരും. പരിസ്ഥിതിനാശങ്ങൾ ഉണ്ടാവുന്നില്ല എന്നല്ല അതിനർത്ഥം, പരിസ്ഥിതിനാശം സംഭവിക്കുന്നു എന്ന പൊതുബോധം ഏറ്റവും പ്രാഥമികമാണ്.<br />
<br />
കൗതുകകരമായി തോന്നാവുന്ന മറ്റൊരു ചരിത്രം...<br />
<br />
Henry Ford - ബുദ്ധിസാമർത്ഥ്യവും ഇച്ഛാശക്തിയുമുള്ള വ്യവസായിയായിരുന്നു എന്നതിന് തർക്കമില്ല. ഏറ്റവുംകൂടുതൽ റബ്ബർ ആവശ്യമുള്ള, വാഹനങ്ങളുടെ നിർമ്മാണമാണല്ലോ അദ്ദേഹം നടത്തിയിരുന്നത്. അതിനാൽ ഏഷ്യൻ രാജ്യങ്ങൾക്കുള്ള കുത്തക തകർത്ത്, സ്വന്തം ആവശ്യത്തിനുള്ള റബ്ബർ ഉത്പാദിപ്പിക്കാൻ, ആ മരത്തിന്റെ/കൃഷിയുടെ ഈറ്റില്ലമെന്ന് പറയാവുന്ന ആമസോൺ തടത്തിൽ തന്നെ ഇരുപത്തിയഞ്ച് ലക്ഷം ഏക്കർ സ്ഥലത്ത് അദ്ദേഹം റബ്ബർകൃഷി ആരംഭിച്ചു. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ രണ്ടാം പകുതിയിൽ ആരംഭിച്ച ഈ വൻകിടപദ്ധതി 'ഫോർഡ് ലാൻഡിയ' എന്ന പേരിലാണ് അറിയപ്പെട്ടത്. ആയിരക്കണക്കിന് തൊഴിലാളികളും അവർക്കുള്ള താമസസ്ഥലങ്ങളും പള്ളികളും കടകളും ഒക്കെയായി പാശ്ചാത്യ മാതൃകയിലുള്ള ജനപഥം.<br />
<br />
സംഗതിയൊക്കെ ഗംഭീരമായിരുന്നു - പക്ഷേ, ഇരുപത്തിയഞ്ച് കൊല്ലത്തിനിടയ്ക്ക്, കിട്ടിയ തുകയ്ക്ക് എല്ലാം വിറ്റുപെറുക്കി സ്ഥലംകാലിയാക്കേണ്ടി വന്നു ആ പ്രശസ്ത വ്യവസായിക്ക്. ഫോർഡ് നേരിട്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്.<br />
<br />
രാഷ്ട്രീയ, സാമ്പത്തിക്ക, സാമൂഹിക കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനമല്ല ഈ വൻദുരന്തത്തിലേയ്ക്ക് കൊണ്ടുപോയത്. കച്ചവടത്തിന്റെ നേർസമവാക്യങ്ങൾക്കപ്പുറത്താണ് പ്രകൃതിയുടെ അതിസങ്കീർണ്ണമായ അതിജീവനവ്യവഹാരങ്ങളെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം ഫോർഡിന് സിദ്ധിച്ചിരുന്നില്ല. Microcyclus Ulei - എന്ന ഫംഗസാണ് ഈ ബ്രഹ്മാണ്ഡസംരംഭത്തെ തകർത്തുതരിപ്പണമാക്കിക്കളഞ്ഞത്. റബ്ബർ എന്ന മരം (Hevea brasiliensis) പരിണമിച്ചു വന്ന ഭൂഭാഗത്താണ് ഏതാണ്ട് മുഴുവനായി തന്നെ അതിനെ ഈ ഫംഗസ് ഇല്ലാതാക്കിയത് എന്ന് ഓർക്കുക.<br />
<br />
കേരളത്തിലെ റബ്ബർമേഖലയെ പ്രധാനമായും പ്രതിനിധീകരിക്കുന്ന സാമാജികൻ എന്ന നിലയ്ക്ക് ജോസ്. കെ. മാണിക്ക് ഈ ചരിത്രവും ഈ ഫംഗസിനെ കുറിച്ചും അറിയാതിരിക്കാൻ വഴിയില്ല. അല്ലെങ്കിൽ അറിയേണ്ടതുണ്ട്; കാരണം: റബ്ബറിന്റെ ഈ വിലയിടിവ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്ന ഒരുതരം ചാക്രികതയുടെ ഫലമായുണ്ടായ താൽക്കാലിക പിൻപറ്റൽ എന്നു കരുതാം. സാവധാനമായ ഉയർച്ച കാലാന്തരത്തിൽ ഉണ്ടായിവരുമത്രേ. എന്നാൽ Microcyclus Ulei അങ്ങനെയല്ല. ഈ ഫംഗസ് ഇതുവരെ ഏഷ്യയിൽ എത്തിയിട്ടില്ല. ഇന്ന് മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രകാരന്മാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഈ ഫംഗസിന്റെ ഏഷ്യൻ വരവാണ്. വിമാനയാത്രകൾ സാർവത്രികമാവുകയും തെക്കേ അമേരിക്കയിൽ നിന്നും എഷ്യയിലേയ്ക്കുള്ള പോക്കുവരവുകൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ റബ്ബർ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലെ സർക്കാരുകൾ ഇതിനെതിരെ ഫലപ്രദമായ സൂക്ഷനടപടികൾ സ്വീകരിക്കേണ്ടതാണ് എന്ന് അവർ ആവശ്യപ്പെടുന്നു. നിലവിൽ അത്തരത്തിലുള്ള അവബോധം ഇവിടങ്ങളിൽ ഉണ്ടായിവന്നിട്ടില്ല.<br />
<br />
ഗർഭഗൃഹത്തിൽ റബ്ബർകൃഷിയെ ഉന്മൂലനം ചെയ്യാൻ Microcyclus Ulei - ക്ക് സാധിച്ചെങ്കിൽ ഏഷ്യയിൽ അതിനെ ഇല്ലാതാക്കാൻ അത്രപോലും കാലം വേണ്ടിവരില്ല. അതൊരു ചാക്രിക പ്രതിഭാസമായിരിക്കില്ല. പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ലെങ്കിലും, ജോസ്. കെ. മാണി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും...<br />
<br />
00</div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com6tag:blogger.com,1999:blog-8572238419922186269.post-61977609942383083562016-01-05T21:50:00.000-08:002016-01-07T01:29:20.163-08:00ദേശീയോദ്യാനവും മെറ്റാനറേറ്റീവും<div dir="ltr" style="text-align: left;" trbidi="on">
അമേരിക്കൻ ഐക്യനാടുകൾ അധികം ചരിത്രമുള്ള രാജ്യമല്ല. യൂറോപ്പിനെയോ പൗരസ്ത്യദേശങ്ങളെയോ പോലെ അവിടെ വലിയ തത്വചിന്തകളോ കലാവ്യവഹാരങ്ങളോ സാമൂഹ്യാശയങ്ങളോ ഉണ്ടായിവന്നിട്ടില്ല. ആധുനിക കാലത്തെ മനുഷ്യോപകാരപ്രദമായ പല കണ്ടുപിടുത്തങ്ങളും നടന്നിട്ടുള്ളത് പക്ഷേ അവിടെയാണ്. ഞാൻ എഴുതുന്ന ഈ കുറിപ്പ് നിങ്ങൾക്ക് വായിക്കാനാവുന്നതും അവർ കണ്ടുപിടിച്ച ഏതൊക്കെയോ സാങ്കേതികതയാലാണ്.<br />
<br />
വലിയ സങ്കല്പങ്ങൾ, ആശയങ്ങൾ, തത്വചിന്തകൾ, കലകൾ, ആവിഷ്കാരങ്ങൾ - ഇതിനെയൊക്കെ എങ്ങനെയാവും നിർവ്വചിക്കാനാവുക?<br />
<br />
'ദേശീയോദ്യാനം' എന്നൊരു സംഗതിയെ കുറിച്ച് ആലോചിക്കുക. എങ്ങനെ, എവിടെ നിന്നാവും അങ്ങനെയൊരു ആശയം ആദ്യം ഉരുത്തിരിഞ്ഞുവന്നിരിക്കുക. ഗ്രാന്റ്നറേറ്റിവ് / മെറ്റാനറേറ്റിവ് എന്ന് വിവക്ഷിക്കപ്പെടുന്ന ആശയസംഹിതകളുടെ കൂട്ടത്തിലൊന്നും ദേശീയോദ്യാനത്തെ ആരും പെടുത്തിയിട്ടില്ല. പക്ഷെ ദേശീയോദ്യാനങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ ഇന്ന് കുറവാണ്. കേരളത്തിൽ മാത്രം നിലവിൽ ആറ് ദേശീയോദ്യാനങ്ങളുണ്ട്. നമ്മുടെ നാട്ടിലെ മറ്റുചില ഹരിതപ്രദേശങ്ങൾ കൂടി താമസംവിനാ ആ നിലയിലേയ്ക്ക് ഉയർത്തപ്പെടും എന്നാണ് വാർത്തകൾ. ഇത് എത്രയോ ചതുരശ്രകിലോമീറ്ററുകൾ വരും. കേരളത്തിന്റെ മാത്രം സ്ഥിതി ഇതാണെങ്കിൽ ലോകം മുഴുവനെടുത്താൽ ദേശീയോദ്യാനങ്ങൾ പരന്നുകിടക്കുന്ന ഭൂവിസ്ത്രിതി ഊഹാതീതമാണ്.<br />
<br />
ഇത് വെറുതേയങ്ങ് ഉണ്ടായിവന്ന ഒരു ആശയമല്ല. ഒരു അവബോധത്തിന്റെ ആവിഷ്ക്കാരമാണ് ദേശീയോദ്യാനങ്ങൾ - പരിസ്ഥിതിബോധം.<br />
<br />
സമകാലികമായ ഒരു മെറ്റാനറേറ്റിവ് പ്രകാശനമായി വ്യവഹരിക്കുന്നത് മാർക്സിസത്തെയാണല്ലോ. (മെറ്റാനറേറ്റിവിന്റെ ആശയവിശദീകരണം ഈ ചെറുകുറിപ്പ് ആഗ്രഹിക്കില്ല.) അതിനെക്കാൾ ജൈവമായ ഒരു ബോധപ്രസരണമായി പാരിസ്ഥിതികാവബോധത്തെയും അതിന്റെ മൂർത്താവിഷ്കാരമായ ദേശീയോദ്യാനങ്ങളേയും കാണാം (ചെറുവകഭേദങ്ങളായ വന്യജീവികേന്ദ്രങ്ങളും പക്ഷികേന്ദ്രങ്ങളുമൊക്കെ അനുബന്ധമായി വേറെയുമുണ്ട്).<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimSuPveGQlqNOgYS1fIFmxG80YYXanMXNzDzLZu3RISS7WjbcrRyTsFmmmEc7q6E3r49J9VwtBqWGoX6skZqlWcEKKHjLycpXivGI-q61DRO2rbBrlGssYsMyAt6lp0SpmYADn1YR1Vi0F/s1600/IMG_5295.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimSuPveGQlqNOgYS1fIFmxG80YYXanMXNzDzLZu3RISS7WjbcrRyTsFmmmEc7q6E3r49J9VwtBqWGoX6skZqlWcEKKHjLycpXivGI-q61DRO2rbBrlGssYsMyAt6lp0SpmYADn1YR1Vi0F/s1600/IMG_5295.JPG" /></a></td></tr>
<tr><td class="tr-caption" style="text-align: center;">പെരിയാർ ദേശീയോദ്യാനത്തിന്റെ ഭാഗമായ വനമേഖല... </td></tr>
</tbody></table>
ക്രിയാത്മകവും ജൈവവും പ്രകൃത്യോന്മുഖവും, അതുകൊണ്ട് തന്നെ മാനവികവുമായ സൂക്ഷ്മ രാഷ്ട്രീയപ്രയോഗമാണ് ദേശീയോദ്യാനങ്ങൾ. ലോകം പൊതുവേ രാഷ്ട്രീയം എന്ന് വിവക്ഷിക്കുന്ന മനുഷ്യകേന്ദ്രിതമായ കക്ഷിരാഷ്ട്രീയത്തെ സജീവതയോടെ മറികടക്കുന്നുണ്ട് ദേശീയോദ്യാനം എന്ന ജൈവരാഷ്ട്രീയപ്രയോഗം. ഗ്രീൻപീസ് പോലെ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകളുള്ള ഹരിതകക്ഷികൾ തീവ്രമായി പരിസ്ഥിതിബോധത്തെ പിൻപറ്റുന്നുണ്ടാവാമെങ്കിലും അവരല്ല ഈ ആശയത്തിന്റെ പ്രയോക്താക്കൾ. പ്രത്യേകിച്ച് വ്യവസ്ഥാപിത രൂപമുള്ള പ്രത്യക്ഷതകളല്ല ഈ ചിന്താസരണിയെ മുന്നോട്ടെടുക്കുക. ഏതുതരം ഭരണകൂടം നിലനിൽക്കുന്ന രാഷ്ട്രമായാലും അവരുടെ കക്ഷിരാഷ്ട്രീയ താല്പര്യത്തിന് അതീതമായി വിന്യസിക്കപ്പെട്ട ഒരു ബോധസരണിയുടെ ഭാഗമായാണ് ദേശീയോദ്യാനങ്ങൾ ഉണ്ടാവുന്നതും സംരക്ഷിക്കപ്പെടുന്നതും. മെറ്റാനറേറ്റീവ് എന്ന പരികല്പനയുടെ ആഗ്രഹങ്ങളെ ഏറെക്കൂറെ തൃപ്തിപ്പെടുത്തും ഈ സുതാര്യരാഷ്ട്രീയത്തിന്റെ ആഗോളമാനം.<br />
<br />
നേരത്തേ സൂചിപ്പിച്ചതുപോലെ ഇത് വെറുതേ ഉണ്ടായിവന്നതല്ല. ഇന്റർനെറ്റ് കണ്ടുപിടിച്ചത് അമേരിക്കയാണ് എന്ന് പറയുന്നതുപോലെ ദേശീയോദ്യാനം എന്ന ആശയവും അതിന്റെ ആവിഷ്കാരവും ആദ്യം ഉണ്ടായതും അമേരിക്കയിൽ തന്നെയാണ്. പ്രത്യക്ഷമായ പാരിസ്ഥിതികാവശ്യങ്ങൾ മുൻ നിർത്തിയല്ല, അർക്കൻസാസ് സംസ്ഥാനത്തിലെ ഉഷ്ണനീരുറവകൾ ഉൾപ്പെടുന്ന പ്രദേശം 1832 - ൽ അമേരിക്കൻ സർക്കാർ സംരക്ഷിതമാക്കുന്നത്. രാഷ്ട്രത്തിന്റെ ആവശ്യങ്ങൾക്കായി പിന്നീട് ഉപയോഗിക്കാൻ സ്വകാര്യവ്യക്തികളിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ പ്രാഥമികമായ ഉദ്ദേശ്ശ്യം. പക്ഷേ അതുതന്നെ പ്രഭവാവസ്ഥയിലുള്ള പാരിസ്ഥിതികാവബോധത്തിന്റെ പ്രത്യക്ഷവത്കരണമായി മനസ്സിലാക്കാം. എന്നാൽ കൃത്യമായും നിയമവ്യവസ്ഥകളോടെ ആദ്യത്തെ ദേശീയോദ്യാനം സ്ഥാപിതമാവുന്നത് 1864 - ൽ അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിൽ യോസെമിറ്റീ ദേശീയോദ്യാനം (Yosemite National Park) സാക്ഷാത്കരിക്കപ്പെടുന്നതോടെയാണ്.<br />
<br />
ഒന്നര നൂറ്റാണ്ട് ആവുമ്പോൾ ലോകമാസകലം ഉൾക്കൊണ്ട ഒരു അവബോധത്തിന്റെ പ്രത്യക്ഷവത്കരണമായി ദേശീയോദ്യാനങ്ങൾ മാറിയിരിക്കുന്നു.<br />
<br />
00<br />
<br /></div>
ലാസർhttp://www.blogger.com/profile/07224165104180558452noreply@blogger.com4